2030ഓടെ 20 ദശലക്ഷം ഫാക്ടറി ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കും
Thursday, June 27, 2019 12:17 AM IST
ലണ്ടൻ: 2030ഓടെ ലോകമെന്പാടുമുള്ള 20 ദശലക്ഷം ഉൽപ്പാദന ജോലികൾ റോബോട്ടുകൾക്ക് പകരമാകുമെന്ന് വിശകലന സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് പറയുന്നു.

സേവന മേഖലയിലെ താരതമ്യപ്പെടുത്താവുന്ന റോളുകളും ജോലികളും ഓട്ടോമേഷൻ വഴി പിഴുതെറിയപ്പെടുന്ന വസ്തുതയാണ് എന്ന് കണ്ടെത്തിയതായി കന്പനി അറിയിച്ചു. എന്നിരുന്നാലും, ഓട്ടോമേഷൻ കൂടുന്നത് ജോലിയും സാന്പത്തിക വളർച്ചയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ വരുമാന അസമത്വം വർദ്ധിക്കുന്നത് തടയാൻ നടപടിയെടുക്കണമെന്ന് കന്പനി ആവശ്യപ്പെട്ടു.

റോബോട്ടുകളുടെ വരവ് കാരണം ഓരോ പുതിയ വ്യാവസായിക മേഖലയിൽ റോബോട്ടിന്‍റെ 1.6 എന്ന അനുപാതത്തിൽ ജോലികൾ തുടച്ചു നീക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ഇത് കൂടുതൽ ബാധിക്കുമെന്നും റിപ്പോർട്ടിൽ കാണുന്നു. കൂടുതൽ ആളുകൾക്ക് ദുർബലമായ സന്പദ്വ്യവസ്ഥയും ഉയർന്ന തൊഴിലില്ലായ്മയും മൂലം ജനജീവിതം ദുസഹമാവുമെന്നും പറയുന്നു.

ഓരോ അധിക റോബോട്ടും ഒരേ രാജ്യത്തെ ഉയർന്ന വൈദഗ്ധ്യമുള്ള സ്ഥലങ്ങളേക്കാൾ
ഇരട്ടി തൊഴിൽ നഷ്ടത്തിലേക്ക് നയിച്ചേക്കാം, ഇത് ഇതിനകം തന്നെ വളരുന്ന സാന്പത്തിക അസമത്വവും രാഷ്ട്രീയ ധ്രുവീകരണവും വർദ്ധിപ്പിക്കുമെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് പറഞ്ഞു.

ഫാക്ടറി തൊഴിലാളികൾ മുതൽ പത്രപ്രവർത്തകർ വരെയുള്ള വരുടെ ജോലിയിൽ നിന്ന്, വൈറ്റ് കോളർ ജോലികൾ പെട്ടെന്ന് അസ്തമിക്കുകയും ചെയ്തേക്കാം. റോബോട്ടുകൾ സമൂഹത്തിൽ പുതിയ ഭിന്നതയുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാരുകൾക്കു മുന്പപിൽ ഒരു വെല്ലുവിളി തന്നെ ആയിരിക്കും

യൂറോപ്പിൽ 400,000, യുഎസിൽ 260,000, ചൈനയിൽ 550,000 എന്നിവയടക്കം 2000 മുതൽ 1.7 ദശലക്ഷം നിർമ്മാണ ജോലികൾ ഇതിനകം റോബോട്ടുകൾ മൂലം നഷ്ടപ്പെട്ടു.

2030 ഓടെ 14 ദശലക്ഷം വ്യാവസായിക റോബോട്ടുകളുള്ള ചൈനയാണ് ഏറ്റവും കൂടുതൽ ഉൽപ്പാദന യന്ത്രവൽക്കരണം നടത്തുകയെന്ന് കന്പനി പറയുന്നു.

എന്നിരുന്നാലും, ലോകമെന്പാടുമുള്ള റോബോട്ട് ഇൻസ്റ്റേലേഷനുകളിൽ കൂടി 30 ശതമാനം വർധനയുണ്ടായാൽ, അത് ആഗോള ജിഡിപിയിൽ 5 ട്രില്യണ്‍ ഡോളർ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. ആഗോള തലത്തിൽ തൊഴിലവസരങ്ങൾ നശിപ്പിക്കപ്പെടുന്ന നിരക്കിൽ പുതിയവ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ