ജർമനിയിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി; കൗമാരക്കാരൻ പിടിയിൽ
Tuesday, July 9, 2019 11:37 PM IST
ബർലിൻ: പതിനെട്ട് വയസുള്ള ജർമൻ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ അഞ്ചംഗ സംഘത്തിലെ പ്രതിയായ പതിനാലുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ജർമനിയിൽ കുടിയേറിയ ബൾഗേറിയക്കാരുടെ മക്കളായ 12 നും 14 നും ഇടയിൽ പ്രായമുള്ള സ്കൂൾ കുട്ടികളാണ് സംഘത്തിലുള്ളത്. മറ്റുള്ള നാലുപേരും ഒളിവിലാണ്. ജർമനിയിലെ മ്യൂൾഹൈം അൻ ഡെർ റൂറിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

അഞ്ചംഗ സംഘത്തിലെ മുഖ്യനെന്നു വിശേഷിപ്പിയ്ക്കുന്ന കൗമാരക്കാരൻ സംഭവത്തെപ്പറ്റി കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പറയുന്നതെന്നു പോലീസ് ഭാഷ്യം.

പതിനെട്ടുകാരിയുടെ മുഖത്ത് അടിയ്ക്കുകയും പീഡനത്തിനിരയായ സ്ത്രീയെ മുറിവേൽപ്പിച്ച് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്നും പോലീസ് പറഞ്ഞു. പീഡനത്തെ തുടർന്ന് അവശയായ യുവതിയെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

പ്രതികളായ ചെറുപ്പക്കാർക്ക് ജുവനൈൽ നീതി ലഭിക്കുമെന്നു പറയുമെങ്കിലും കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ