കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
Tuesday, July 9, 2019 11:38 PM IST
കൊളോണ്‍: ജർമനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് കൊളോണിൽ തുടക്കമായി. ജൂലൈ ഏഴിന് മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിൽ പരി. മാതാവിന്‍റെയും വി. തോമശ്ലീഹായുടെയും തിരുനാളും, ഇടവക ദിനാചരണത്തോടും അനുബന്ധിച്ച് ആഘോഷമായി സമൂഹബലിയർപ്പിച്ചു. തുടർന്ന് ദേവാലയ അങ്കണത്തിൽ നടന്ന പൊതുസമ്മേളനത്തിൽ കൊളോണ്‍ അതിരൂപതാ സഹായ മെത്രാൻ ഡോ. ഡൊമിനിക്കുസ് ഷ്വാഡെർലാപ്പ് ദീപം കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. മാർത്തോമാ വിശ്വാസികളായ ഇന്ത്യക്കാരുടെ വിശ്വാസ തീക്ക്ഷണതയെ ബിഷപ്പ് ഷ്വാഡർലാപ്പ് പ്രകീർത്തിച്ചു.

ഇന്ത്യൻ കമ്യൂണിറ്റി ചാപ്ലെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം ആശംസിച്ചു. യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്ത് ആശംസകൾ നേർന്നു പ്രസംഗിച്ചു. പരിപാടികളുടെ അവതാരകയായ ലീബ ചിറയത്ത് കമ്യൂണിറ്റിയുടെ നാളിതുവരെയുള്ള ചരിത്രം ഹ്രസ്വമായി അവതരിപ്പിച്ചു. കമ്യൂണിറ്റി കോ ഓർഡിനേഷൻ കമ്മറ്റി കണ്‍വീനർ ഡേവീസ് വടക്കുംചേരി കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ സംക്ഷിപ്തമായി വിവരിച്ചു. ജർമനിയിലെ രണ്ടാം തലമുറക്കാരും ചങ്ങനാശേരി, നാലുകോടി സ്വദേശി വെട്ടികാട് കടുത്താനം ഹാനോ തോമസ് മൂർ കുടുംബം ആണ് നടപ്പുവർഷത്തെ പ്രസിദേന്തി. ആന്‍റു സഖറിയാ കുടുംബമാണ് നിയുക്ത പ്രസിദേന്തി.

തുടർന്ന് കമ്യൂണിറ്റിയിലെ ഒൻപതു കുടുംബ കൂട്ടായ്മകളുടെ പ്രസിഡന്‍റുമാരും, നാലു പ്രാർത്ഥനാ ഗ്രൂപ്പിന്‍റെ ലീഡറന്മാരും, സണ്ടേസ്കൂൾ, മുതിർന്നവരുടെ ഗെസാങ് ഗ്രൂപ്പ്, ഫ്രൈസൈറ്റ് ഗ്രൂപ്പ്, വനിതാ കൂട്ടായ്മ, യുവ ഫാമിലി കൂട്ടായ്മ എന്നിവയുടെ പ്രസിഡന്‍റുമാരും കമ്യൂണിറ്റിയുടെ മുദ്ര ആലേഖനം ചെയ്ത കത്തിച്ച മെഴുതിരികൾ പിതാവിൽ നിന്നും സ്വീകരിച്ചതോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ സമാരംഭിച്ചു. വൈവിധ്യങ്ങളായ കലാപരിപാടികളോടെ പരിപാടികൾ സമാപിച്ചു.

യൂറോപ്പിലെ ആദ്യത്തെ മലയാളി കമ്യൂണിറ്റിയെന്നു വിശേഷിപ്പിയ്ക്കുന്ന പരി. ദൈവമാതാവിന്‍റെ നാമധേയത്തിലുള്ള കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി (Indische Gemeinde Koeln) സ്ഥാപിതമായിട്ട് അഞ്ചു പതിറ്റാണ്ടുകളിലേയ്ക്ക് കടക്കുകയാണ്.

ഏതാണ്ട് അറുപതുകളുടെ തുടക്കത്തിലാണ് ദക്ഷിണേന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും ആദ്യമായി നഴ്സുമാർ ജർമനിയിൽ എത്തിത്തുടങ്ങിയത്. അക്കാലത്ത് ആരോഗ്യമേഖലയിൽ നഴ്സുമാരായി ജോലി ചെയ്യാനും, പരിശീലനം ആരംഭിക്കാനുള്ള ജർമൻ ബിഷപ്പുമാരുടെ ക്ഷണം സ്വീകരിച്ചാണ് മലയാളികൾ എത്തിയിരുന്നത്. ഒപ്പം വിവിധ സഭയിലെ കന്യാസ്ത്രീകളും ഇവിടേയ്ക്ക് ഇത്തരുണത്തിൽ എത്തിയിരുന്നു. താമസിയാതെ കൊളോണ്‍ അതിരൂപത കർദ്ദിനാൾ ജോസഫ് ഫ്രിംഗ്സ് ഇവർക്കായി പ്രത്യേക ഇടയ പരിചരണത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ, 1950 കളുടെ അവസാനം മുതൽ കൊളോണിൽ താമസിച്ചിരുന്ന ഫാ. വെർണർ ചക്കാലക്കൽ സി.എം.ഐയെ നഴ്സ്മാർക്കും കന്യാസ്ത്രീകൾക്കുമുള്ള ആത്മീയ വഴികാട്ടിയായി അനൗദ്യോഗികമായി അദ്ദേഹം നിയമിയ്ക്കുകയും ചെയ്തു.

ഫാ. വെർണർ ചക്കാലക്കൽ സിഎംഐ ജർമനിയിൽ നിന്ന് പോയപ്പോൾ, അന്നത്തെ കർദിനാൾ ജോസഫ് ഹോഫ്നർ 1970 ൽ ഫാ. ജെറോം ചെറുശേരി സിഎംഐയെ ഇന്ത്യക്കാരുടെ ആദ്യത്തെ ഇടയനായി ഒൗദ്യോഗികമായി നിയമിച്ചു.

ഇന്ത്യൻ ദൗത്യത്തിന്‍റെ വികസനത്തിനായി, 1972 മുതൽ ജർമനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ഭർത്താക്ക·ാർക്ക് ജർമനിയിൽ പ്രവേശിക്കാൻ അനുവാദം നൽകി. അതോടെ കുടുംബയോഗങ്ങളും യുവാക്കളും സമൂഹത്തിന്‍റെ ഇടയ കേന്ദ്രമായി. 1985 ൽ ഇന്ത്യൻ മിഷന്‍റെ തലവനായി ഫ്രാങ്ക് ജെ. ചക്കാലക്കൽ സിഎംഐ ചുമതല ഏറ്റെടുത്തു. തുടർന്ന് 1995 ൽ പിതാവ് ഫ്രാൻസിസ് പാറയ്ക്കൽ സിഎംഐ അദ്ദേഹത്തിന്‍റെ പിൻഗാമിയായി. 2001 മുതൽ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സേവനം അനുഷ്ടിയ്ക്കുന്നു. കൊളോണ്‍ അതിരൂപത കൂടാതെ എസ്സൻ, ആഹൻ എന്നീ രൂപതകളിലെ ഏതാണ്ട് 3,000 ത്തോളം കത്തോലിക്കർ ഉൾപ്പെടുന്നതാണ് (എണ്ണൂറോളം കുടുംബങ്ങൾ) നിലവിലെ സുവർണ്ണ ജൂബിലി നിറവിലേയ്ക്ക് നടന്നടുക്കുന്ന ഇൻഡിഷെ ഗെമൈൻഡേ അഥവാ ഇന്ത്യൻ കമ്യൂണിറ്റി.

കൊളോണിലെ ഇൻഡ്യൻ കമ്യൂണിറ്റിയെ മേഖലാടിസ്ഥാനത്തിൽ ഒൻപത് കുടുംബ കൂട്ടായ്മകളായി തിരിച്ചിരിയക്കയാണ്. 1986 ലാണ് ആദ്യത്തെ കുടുംബകൂട്ടായ്മ പിറവിയടുത്തത്. പിന്നീട് സെന്‍റ് ജോർജ് (ഡ്യൂസൽഡോർഫ്),സെന്‍റ് തോമസ് (കൊളോണ്‍), സെന്‍റ് ചാവറ(കൊളോണ്‍), സെന്‍റ് അഗസ്റ്റിൻ(ബോണ്‍), സെന്‍റ് മാർട്ടിൻ, സെന്‍റ് ജോസഫ് (മൊൻഷൻ ഗ്ളാഡ്ബാഹ്), സെന്‍റ് ഫ്രാൻസിസ്കൂസ്(ബോഹും), സെന്‍റ് അൽഫോൻസാ (എർഫ്റ്റ്ക്റൈസ്), സെന്‍റ് സെബാസ്റ്റ്യൻ(ഡൂയീസ്ബുർഗ്), സെന്‍റ് മാർട്ടിൻ(ഷ്വെൽമ്) എന്നീ എട്ടെണ്ണം കൂടി നിലവിൽ വന്നു.

എല്ലാ മാസത്തിലെയും മൂന്നാം ഞായറാഴ്ച വൈകുന്നേരം കൊളോണിൽ സീറോ മലബാർ റീത്തിൽ ദിവ്യബലിയും നടക്കുന്നുണ്ട്. കുട്ടികളുടെ വേദപാഠം മാസത്തിലെ ഒന്നും മൂന്നും ഞായറാഴ്ചകളിലും നടക്കുന്നു. ഓശാന, ഈസ്റ്റർ, ക്രിസ്മസ്, കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥ തിരുനാൾ ജൂണ്‍/ജൂലൈ മാസങ്ങളിലും, വി. തോമാശ്ളീഹാ, വി. അൽഫോൻസാമ്മ, വിശുദ്ധരായ ചാവറയച്ചൻ, ഏവുപ്രാസിയമ്മ, മദർ തെരേസ, വി. കുർബാനയുടെ തിരുനാൾ, സകല മരിച്ചവർക്കും വേണ്ടിയുള്ള തിരുനാൾ, പന്തക്കുസ്താ തിരുനാൾ, ന്യൂഈയർ മാസ്, വർഷാവസാന മാസ്, പത്തുദിവസം നീണ്ടു നിൽക്കുന്ന കൊന്തനമസ്ക്കാരം, ഓരോ മാസാദ്യ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ ആരാധന തുടങ്ങിയവയാണ് സമൂഹത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ.

യൂത്ത് കൊയർ, മുതിർന്നവരുടെ ഗെസാങ് ഗ്രൂപ്പ്, ഫ്രൈസൈറ്റ് ഗ്രൂപ്പ്, വനിതാ കൂട്ടായ്മ, യുവ ഫാമിലി കൂട്ടായ്മ, നാലു പ്രെയർ ഗ്രൂപ്പുകൾ തുടങ്ങിയവയുടെ പ്രവർത്തനവും സജീവമാണ്. നോന്പുകാലങ്ങളിൽ ധ്യാനങ്ങളും നടത്തിവരുന്നു.

ചാപ്ളെയിനെ സഹായിക്കാനായി 2004 മുതൽ ഒൻപതുപേരടങ്ങുന്ന ഒരു കോഓർഡിനേഷൻ കമ്മറ്റിയും പ്രവർത്തിയ്ക്കുന്നു. ഓരോ രണ്ടു വർഷം കൂടുന്പോഴാണ് കോ ഓർഡിനേഷൻ കമ്മറ്റിയെ തെരഞ്ഞെടുക്കുന്നത്. എട്ടാമത്തെ കമ്മറ്റിയാണ് നിലവിലുള്ളത്. കമ്മറ്റിയിൽ കണ്‍വീനർ, സെക്രട്ടറി, ട്രഷറർ എന്നീ ഭരണ ക്രമങ്ങളുമുണ്ട്. കമ്യൂണിറ്റിയിലെ നടന്നതും നടക്കുന്നതുമായ കാര്യങ്ങൾ ഉൾപ്പെടുത്തി സന്ദേശം എന്ന പേരിൽ ഒരു ബുക്ക്ലെറ്റ് വർഷത്തിൽ രണ്ടു പ്രാവശ്യം തയ്യാറാക്കി എല്ലാ കുടുംബങ്ങൾക്കും അയച്ചുകൊടുക്കുന്നുണ്ട്.

ആദ്യതലമുറ നിലവിൽ രണ്ടും കടന്ന് മൂന്നാം തലമുറയായി നടന്നുനീങ്ങുന്പോൾ പുതുതലമുറയ്ക്ക് ജർമനിയുടെ മണ്ണിൽ മാർത്തോമാ വിശ്വാസ പൈതൃകം പകർന്നു നൽകാൻ സാധിയ്ക്കുന്നത് വലിയൊരു കാര്യം തന്നെയാണ്. പിച്ചവെച്ച നാളുകളും, ബാല്യവും, കൗമാരവും, യൗവനവും ഒക്കെ പിന്നിട്ട് അഞ്ചു പതിറ്റാണ്ടിന്‍റെ തികവോടെ സുവർണജൂബിലി നിറവിലേയ്ക്കു കടക്കുന്പോൾ കമ്യൂണിറ്റി ഒരു ദീപസ്തംബമായി കെടാവിളക്കായി പ്രകാശം പരത്തുന്നതിൽ ജർമനിയിലെ മലയാളികൾക്ക് ഏറെ അഭിമാനിയ്ക്കാൻ വകയുണ്ട്. കൊളോണ്‍ അതിരൂപതയുടെ അന്താരാഷ്ട്ര കത്തോലിക്കാ പാസ്റ്ററൽ കെയറിന്‍റെ ഭാഗമായി നിലകൊള്ളുന്ന ഇന്ത്യൻ സമൂഹത്തിന്‍റെ എല്ലാ പ്രവർത്തങ്ങൾക്കും സാന്പത്തിക സഹായവും മറ്റു മാർഗ നിർദ്ദേശം നൽകുന്നതും കൊളോണ്‍ അതിരൂപതയും കർദ്ദിനാൾ റൈനർ മരിയ വോൾക്കിയുമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ