സാന്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി ജർമനി
Tuesday, August 20, 2019 11:46 PM IST
ബർലിൻ: ജർമനി ഈ വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സാന്പത്തിക മാന്ദ്യം തന്നെയാണ് നേരിടുന്നതെന്ന് സെൻട്രൽ ബാങ്കിന്‍റെ മുന്നറിയിപ്പ്. സാന്പത്തിക വ്യവസ്ഥയിൽ ചുരുക്കം നേരിട്ടെങ്കിലും രാജ്യം മാന്ദ്യത്തിലല്ലെന്നായിരുന്നു സർക്കാരിന്‍റെ നേരത്തെയുള്ള നിലപാട്. എന്നാൽ, ഗൗരവമായി കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് സെൻട്രൽ ബാങ്കിന്‍റെ മുന്നറിയിപ്പിൽ വ്യക്തമാകുന്നത്.

ലോകത്തിലെ മൂന്നാമത്തെയും യൂറോപ്പിലെ ഒന്നാമത്തെ സാന്പത്തിക ശക്തിയുമായ ജർമനി മൂന്നാം പാദത്തിൽ 0.1 ശതമാനം സാന്പത്തിക ചുരുക്കമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാലാം പാദത്തിലും നേരിയ തോതിൽ വീണ്ടും ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്. വ്യാവസായിക ഉൽപാദനത്തിൽ നേരിടുന്ന തളർച്ചയാണ് ഇതിനു കാരണം. യുഎസ് - ചൈന വ്യാപാര തർക്കം കാരണം കയറ്റുമതി മേഖലയിൽ വന്ന ഇടിവ് ജർമനിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ ഏറ്റവും വലിയ രണ്ടു കയറ്റുമതി വിപണികളാണ് യുഎസും ചൈനയും.

തുടരെ രണ്ടു പാദങ്ങളിൽ സന്പദ് വ്യവസ്ഥ ചുരുങ്ങിയാലാണ് സാങ്കേതികമായി സാന്പത്തിക മാന്ദ്യം എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഇങ്ങനെയൊരവസ്ഥ തന്നെയാണ് ജർമനി മുന്നിൽ കാണേണ്ടതെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. മാന്ദ്യം നേരിടാൻ വിപണിയിൽ കൂടുതൽ പണമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സർക്കാരിനു ലഭിക്കുന്ന ഉപദേശം. ജർമനിയുടെ കൂപ്പുകുത്തിൽ യൂറോപ്പിനെ ബാധിയ്ക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ നാണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കൂടുതൽ ഉണ്ടാകുമെന്നും വിദഗ്ധർ കണക്കുകൂട്ടുന്നു.

ജർമനിക്കു പിന്നാലെ അമേരിക്കയും സാന്പത്തിക മാന്ദ്യ ഭീഷണിയിലാണ്. അടുത്ത രണ്ടുവർഷം അമേരിക്കയെ സാന്പത്തിക മാന്ദ്യം പിടികൂടുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

യുഎസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് സ്വീകരിക്കുന്ന നടപടികൾ വഴി മാന്ദ്യത്തിെൻറ രൂക്ഷത കുറക്കാനാവുമെന്നാണ് പ്രതീക്ഷ. നാഷനൽ അസോസിയേഷൻ ഫോർ ബിസിനസ് ഇക്കണോമിസ്റ്റ്സ് (എൻഎബിഇ) തിങ്കളാഴ്ച പുറത്തിറക്കിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

സർവേയിൽ പങ്കെടുത്ത 226 പേരിൽ രണ്ടു ശതമാനം മാത്രമാണ് ഈ വർഷംതന്നെ മാന്ദ്യത്തിന് സാധ്യത കാണുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലെ സർവേയിൽ 10 ശതമാനം പേരാണ് ഈ ആശങ്ക പങ്കുവച്ചത്.

38 ശതമാനം അടുത്തവർഷം വളർച്ച മുരടിപ്പ് കാണുന്പോൾ 34 ശതമാനം പേർ തൊട്ടടുത്ത വർഷവും വളർച്ച മുരടിപ്പ് പ്രതീക്ഷിക്കുന്നതായി എൻ.എ.ബി.ഇ പ്രസിഡൻറും പ്രമുഖ ധനകാര്യ സ്ഥാപനമായ കെപിഎംജിയിലെ സാന്പത്തിക വിദഗ്ധനുമായ കോണ്‍സ്റ്റൻസ് ഹണ്ടർ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ