സ്വിറ്റ്സർലൻഡിൽ ആയുധ കയറ്റുമതി ഈ വർഷം ഇരട്ടിയായി
Thursday, July 16, 2020 10:46 PM IST
ജനീവ: സ്വിറ്റ്സർലൻഡിൽ നിന്നുള്ള ആയുധ കയറ്റുമതി ഈ വർഷം മുൻ വർഷത്തേതിനെ അപേക്ഷിച്ച് ഇരട്ടിയായി. കൊറോണവൈറസ് വ്യാപനം കാരണം ആഗോള സന്പദ് വ്യവസ്ഥയാകെ തകിടം മറിഞ്ഞിരിക്കുന്പോഴാണ് അർധ വാർഷിക താരതമ്യത്തിൽ ആയുധ കയറ്റുമതിയിലെ വൻ കുതിപ്പ്.

ഈ വർഷം ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് സ്വിസ് ആയുധ കയറ്റുമതിയെ വൈറസിന്‍റെ പ്രഭാവം തീരെ ബാധിച്ചിട്ടില്ല. അര ബില്യൻ ഫ്രാങ്ക് മൂല്യം വരുന്ന ആയുധങ്ങൾ ഈ കാലയളവിൽ രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതിൽ ഏറെയും ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളുമാണ്.

ഇന്തോനേഷ്യ, ഡെൻമാർക്ക്, ബോട്സ്വാന എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്തിരിക്കുന്നത്. ആകെ 55 രാജ്യങ്ങൾ ഈ വർഷം സ്വിറ്റ്സർലൻഡിൽനിന്ന് ആയുധം വാങ്ങിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ