അയർലൻഡിൽ മലയാളിയായ ജിൻസി ജെറിക്ക് ഹോസ്പിറ്റൽ മാനേജർ ഓഫ് ദി ഇയർ പുരസ്കാരം
Thursday, December 3, 2020 11:49 PM IST
ഡബ്ലിൻ: അയർലൻഡിൽ മലയാളിക്ക് പരമോന്നതപുരസ്കാരം. ആരോഗ്യ മേഖലയിലെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ ഹോസ്പിറ്റൽ മാനേജർ ഓഫ് ദി ഇയർ അവാർഡിനു മലയാളിയായ ജിൻസി ജെറി അർഹയായി. ഡബ്ലിൻ മാറ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവെൻഷൻ ആൻഡ് കണ്‍ട്രോൾ യൂണിറ്റ് അസിസ്റ്റന്‍റ് ഡയറക്ടറാണ് ജിൻസി. അയർലൻഡിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളിക്ക് ഇത്തരത്തിൽ ഒരു അവാർഡ് ലഭിക്കുന്നത്.

കോവിഡ് വ്യാപനം തടയുന്നതിനായി സമഗ്രമായ ഇൻഫെക്ഷൻ കണ്‍ട്രോൾ പ്രോജക്റ്റ് തയാറാക്കി സമർപ്പിച്ചത് രാജ്യത്ത് മുഴുവൻ നടപ്പാക്കിയതോടെയാണ് ഇവർ ശ്രദ്ധേയയായത്. രാജ്യത്ത് ആദ്യമായി കോവിഡടക്കമുള്ള ലാബ് പരിശോധനാഫലങ്ങൾ റോബോട്ടിക്ക് പ്രോസസ് ഓട്ടോമേഷൻ സോഫ്റ്റ്വെയറിലൂടെ ലഭ്യമാക്കിയത് ജിൻസിയുടെ നേത്യത്വത്തിലുള്ള ടീമാണ്. ഇത് കോവിഡ് തീവ്രരോഗവ്യാപനസമയത്ത് ജീവനക്കാരുടെ വൻകുറവ് പരിഹരിക്കുന്നതിന് ഇടയാക്കി. കോവിഡ് രൂക്ഷമായ സമയത്ത് മാറ്റർ ഹോസ്പിറ്റലിൽ പ്രസ്തുത സോഫ്റ്റുവെയർ ഉപയോഗത്തിലൂടെ പ്രതിമാസം അഞ്ഞുറ് മണിക്കൂർ വരെ ജീവനക്കാരുടെ പ്രവർത്തിസമയം ലാഭിക്കാനായെന്നു ജിൻസി ജെറി ദീപികയോട് പറഞ്ഞു.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളെ ചികിത്സിക്കുന്നിടമാണ് മാറ്റർ ആശുപത്രി. ഇവിടെ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന മുറികൾക്ക് പുറത്തേക്ക് വൈറസ് പടരുന്നില്ല എന്ന് ഇവർ നടത്തിയ റിസർച്ചിലൂടെ കണ്ടെത്തിയിരുന്നു. വിവിധ ഘട്ടങ്ങളിൽ രോഗികളുടെ വാർഡിനു പുറത്തുള്ള ഇടങ്ങളിൽ നടത്തിയ സൂക്ഷ്മ പരിശോധനകളിലാണ് ഇക്കാര്യം കണ്ടുപിടിച്ചത്. ഗവേഷണഫലം ജേർണൽ്ഓഫ് ഹോസ്പിറ്റൽ ഇൻഫെക്ഷനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. റിസർച്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ വാൾസ്ട്ീറ്റ് ജേർണലും ഏറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

ജിൻസിക്കു പുറമെ മലയാളികളായ ജെസി ജോയി, ആൻസി എബ്രഹാം, വസന്ത ഗോപാലൻ തുടങ്ങിയവരടങ്ങുന്ന ടീമാണ് ആരോഗ്യമേഖലയിൽ രാജ്യത്തിനാകമാനം അഭിമാനം നൽകുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. രാജ്യത്തെ പ്രഗത്ഭരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് അവാർഡ് നിർണയിച്ചത്.

സാധാരണ വിപുലമായ ചടങ്ങിലാണ് പുരസ്കാരവിതണം നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഹോസ്പിറ്റൽ മാനേജർ ഓഫ് ദി ഇയർ2020 പുരസ്കാര തീയതി പിന്നീട് പ്രഖ്യാപിക്കും. അവാർഡ് വിവരമറിഞ്ഞയുടനെ നഴ്സിംഗ് ഡയറക്ടർ സുസൻഡെംസിയുടെ നേത്യത്വത്തിൽ സഹപ്രവർത്തകർ മാറ്റർ ഹോസ്പിറ്റലിൽ യോഗം ചേർന്ന് രാജ്യത്ത് ഒന്നാമതെത്തിയ ജിൻസി ജെറിയെ അനുമോദിച്ചു.

കഴിഞ്ഞ പതിനഞ്ചു വർഷമായി അയർലൻഡിലെ ആരോഗ്യമേഖലയിൽ സജീവസാന്നിധ്യമാണ്് ജിൻസി. ഡബ്ലിനിലാണ് താമസം. ഡബ്ലിൻ യു സി ഡി, ട്രിനിറ്റി എന്നിവിടങ്ങളിൽ ഗസ്റ്റ് ലെക്ച്ചറരായും സേവനമനുഷ്ഠിച്ചു വരുന്നു. ആരോഗ്യമേഖലയിൽ നിസ്ഥാർഥസേവനവും കഠിനപ്രയത്നവുമായി മുന്നേറുന്ന ജിൻസി അയർലൻഡിലെ നഴ്സുമാരടക്കമുള്ള മുഴുവൻ ആരോഗ്യപ്രവർത്തകർക്കും മികച്ച മാത്യകയാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് രോഗവ്യാപനം തടയുന്നതിന് ഇവരുടെ നേത്യത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ രാജ്യമാകെ വൻവാർത്താപ്രാധാന്യം നേടിയിരുന്നു.

ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും നഴ്സിംഗിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ജിൻസി ഇവിടെ നിന്നുതന്നെ ഓണ്‍കോളജിൽ ഒന്നാം റാങ്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമയും കരസ്ഥമാക്കി. ഇതിനു പുറമെ യുസിഡിയിൽ നിന്നും ഹെൽത്ത് കെയർ എഡുക്കേഷനിലും ആർസിഎസ്ഐയിൽ നിന്നും ഇൻഫെക്ഷൻ കണ്‍ട്രോളിലും പോസ്റ്റു ഗ്രാജുവേറ്റ് ഡിപ്ളോമ നേടി. ഏറെ പ്രസിദ്ധമായ ബ്രയിൻ ഒ ബ്രയിനിന്‍റെ അയർലൻഡ് കോ ഓർഡിനേറ്റർ കൂടിയാണ് ജിൻസി.

തൊടുപുഴ വെൻങ്ങല്ലൂർ പരേനായ ഏർത്തടത്തിൽ ജേക്കബിന്‍റെയും റിട്ട: അധ്യാപിക ചിന്നമ്മയുടെയും മകളാണ് ജിൻസി. അയർലൻഡിൽ ഐറ്റി എൻജിനീയറായ തൊടുപുഴ ഉടുന്പന്നൂർ വാഴക്കാപ്പാറ ജെറി സെബാസ്റ്റ്യനാണ് ഭർത്താവ്. മക്കൾ: ക്രിസ്,ഡാരൻ,ഡാനിയേൽ.

റിപ്പോർട്ട് : ജയ്സണ്‍ കിഴക്കയിൽ