ഡൽഹിയിൽ കോവിഡ് മരണസംഖ്യ വർധിക്കുന്നു; യമൂർ വിഹാർ ഫേസിൽ മൂന്നു മരണം
Saturday, April 24, 2021 8:50 PM IST
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം രാജ്യതലസ്ഥാനത്ത് വർധിക്കുന്നു. കിഴക്കൻ ഡൽഹിയിലെ യമൂർ വിഹാർ ഫേസ് മൂന്നിൽ ഇന്നലെ മാത്രം മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് വനിതകളും ഒരു പുരുഷനും ഇന്നലെ മാത്രം മരണമടഞ്ഞു. മൃതദേഹം ദഹിപ്പിക്കാനുള്ള സൗകര്യം ലഭിക്കാത്തതിനാൽ കഴിഞ്ഞ ആഴ്ച മരിച്ച ലിസി ഗ്രേഷ്യസിന്‍റെ (ജെയ്ഹിന്ദ് ക്യാമറമാൻ കെന്നിയുടെ മാതാവ്) മൃതദേഹം ആനന്ദ് വിഹാറിലെ പൊതുശ്മശാനത്തിൽ ശനിയാഴ്ച രാവിലെയാണ് സമയം ലഭിച്ചത്.

കഴിഞ്ഞ ദിവസം സാഹിബാബാദിലെ ഡിഎൽഎഫ് കോളനിയിൽ മരിച്ച യുവാവ് ജോബി ടി.എയുടെ മൃതദേഹം സമീപത്തുള്ള സീമാപുരിയിലെ പൊതുശ്മശാനത്തിൽ ഏറെ നേരത്തെ കാത്തിരിപ്പിനുശേഷമാണ് സംസ്കരിച്ചത്. ഡൽഹിയിലെ എല്ലാ പൊതുശ്മശാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. മരണം നടന്നാലുടൻ രോഗവ്യാപനം തടയാൻ ഏറ്റവും അടുത്തുള്ള പൊതുശ്മശാനത്തിലാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. മരണത്തിന്‍റെ ആധിക്യം നിമിത്തം ടോക്കണെടുത്ത് കാത്തു നിൽക്കേണ്ട അവസ്ഥ ഇപ്പോഴും നിലവിലുണ്ട്. ഇന്നലെ ഡൽഹിയിലെ പ്രശസ്തമായ ഗംഗറാം ആശുപത്രിയിൽ മാത്രം 25 രോഗികൾ ഓക്സിജൻ ലഭ്യമല്ലാത്തതിനാൽ മരണമടഞ്ഞു.

മയൂർ വിഹാർ ഫേസ് മൂന്നിൽ ഇന്നലെയുണ്ടായ കോവിഡ് മരണങ്ങൾ ഇവയാണ്. പോക്കറ്റ് എ-3യിലെ 31 ജി യിൽ താമസിച്ചിരുന്ന ശിവദാസന്‍റെ ഭാര്യ സിന്ധു പി.എസ്. (40), നോയിഡയിലെ കൈലാഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓക്സിജൻ ലഭിക്കാഞ്ഞതാണ് മരണം കാരണം. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മഹേഷ് ശർമ്മയുടേതാണ് കൈലാഷ് ഹോസ്പിറ്റൽ.

മയൂർ വിഹാറിലെ സെന്‍റ് മേരീസ് സീനിയർ സെക്കണ്ടറി സ്കൂളിലെ പ്രൈമറി ക്ലാസ് അധ്യാപികയായിരുന്ന ട്രീസ (40) കോവിഡാനന്തര രോഗത്താൽ മരിച്ചു. കോവിഡ് രോഗം ഭേദമായശേഷം ഹൃദയാഘാതം് ഉണ്ടാവുകായിരുന്നു.ശരീരത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞപോയതാണ് മരണകാരണമെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിനിയായിരുന്നു ട്രീസ.

മയൂർ വിഹാർ മൂന്നിലെ എ-1 പോക്കറ്റിൽ 103-സി യിൽ താമസിച്ചിരുന്ന വേലായുധൻ കുട്ടി (59) ഇന്നലെ മരിച്ചു. ചിറ്റോട്ട് വീട്, അഞ്ചുമൂർത്തി, മംഗളാൻ, പാലക്കാട്, ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ (ലോക്നായക് ജയപ്രകാശ് ) ചികിൽസയിലായിരുന്നു. ഭാര്യഛ സുമ, ഏകമകൾ: നിധി, മരുമകൻ ജിഷ്ണു.

കിഴക്കൻ ഡൽഹിയിലെ പുഷ്പ വിഹാറിൽ താമസിച്ചിരുന്ന കെവിഎസ് പിള്ള ഡൽഹി മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റായിരുന്നു, പുഷ്പവിഹാർ ധർമ്മശാസ്ത ക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

കെ പ്രഭാകരൻ (82) ദ്വാരകയിലെ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് വി.കെ ബാലന്‍റെ ഭാര്യാപിതാവ് കോവിഡ് ബാധിച്ച് മരിച്ചു.

റെജി ഫിലിപ്സ് (54) വടക്കൻ ഡൽഹിയിലെ ജനക്പുരിയിലെ ജീവൻ പാർക്കിൽ മരിച്ചു. ഡി.എം.എ സജീവ പ്രവർത്തകനായിരുന്നു. സംസ്കാരം മംഗോൾപുരിയിലെ ക്രിസ്ത്യൻ സെമിനത്തേരിയിൽ നടത്തി.

മുതിർന്ന ചാനൽ ക്യാമറാമാൻ സുരേന്ദ്ര വർമ്മ (എക്സ്‌സി.ബി ചാനൽ) ഡൽഹിയിൽ കോവിഡ് ചികിത്സയിൽ ഇരിക്കെ മരിച്ചു.

റിപ്പോർട്ട്: ജോണ്‍ മാത്യു