ഇന്ത്യയിലെ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് യുകെയിൽ തുല്യത ലഭിക്കും
Sunday, July 24, 2022 12:55 AM IST
ജോസ് കുന്പിളുവേലിൽ
ലണ്ടൻ: ഇന്ത്യയിലെ ബിഎ, ബിഎസ്‌സി, എംഎ, എംഎസ്‌സി തുടങ്ങിയ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് യുകെയിൽ തുല്യത ലഭ്യമാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചയിലാണ് ഇന്ത്യ മുന്നോട്ടുവച്ച ഈ ഉപാധി യുകെ അംഗീകരിച്ചതും കരാറായതും. ഇതിനു പകരമായി യുകെയിലെ വിദ്യാഭ്യാസ യോഗ്യതകൾക്ക് ഇന്ത്യയിലും അംഗീകാരം നൽകും.

അതേസമയം, ഇന്ത്യയിലെ മെഡിസിൻ, എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾക്ക് യുകെയിൽ തുല്യത ലഭ്യമാക്കില്ല. ഈ വിഷയം അടുത്ത വട്ടം ചർച്ചകളിൽ ഇന്ത്യ വീണ്ടും ഉന്നയിക്കും.

പ്രൊഫഷണൽ അല്ലാത്ത കോഴ്സുകൾക്ക് അംഗീകാരം ലഭിക്കുന്നതോടെ തന്നെ രാജ്യത്തെ 90 ശതമാനം ബിരുദധാരികൾക്കും അംഗീകാരം ലഭിക്കുകയാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ തന്നെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ട ലക്ഷ്യമാണ് യുകെ. പുതിയ കരാറിന്‍റെ പശ്ചാത്തലത്തിൽ ഇത് കൂടുതൽ ആകർഷകമാകുമെന്നാണ് കണക്കാക്കുന്നത്.

2020-21 അധ്യയന വർഷത്തിൽ 84,555 ഇന്ത്യൻ വിദ്യാർഥികൾക്കാണ് യുകെയിൽ ഉപരിപഠനം നടത്താൻ അവസരം ലഭിച്ചത്.