മാത്യൂസ് മുണ്ടക്കൽ മാഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
Friday, December 1, 2023 1:25 PM IST
അനിൽ ആറന്മുള
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്‍റെ (മാഗ്‌) 2024ലേക്കുള്ള പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഫോമയുടെ സജീവ പ്രവർത്തകനും നിലവിലെ റീജിയണൽ വൈസ് പ്രസിഡന്‍റുമായ മാത്യൂസ് മുണ്ടക്കൽ മത്സരിക്കുന്നു.

ഹൂസ്റ്റൺ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ മാത്യൂസിന് വിശേഷണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല. മാഗിന്‍റെ 2019ൽ ജോയിന്‍റ് സെക്രട്ടറിയായും 2020ൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച മാത്യൂസ് നാട്ടിലെ ബാലജനസഖ്യത്തിലൂടെയാണ് പൊതുവേദികളിൽ എത്തുന്നത്.

കലാലയ ജീവിതത്തിൽ തന്നെ നേതൃസ്ഥാനങ്ങളിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലെത്തിയ ശേഷവും പൊതുജീവിതം അഭംഗുരമായി തുടരുന്ന മാത്യൂസ് മുണ്ടക്കൽ നിരവധി പ്രവാസിസംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു.

വേൾഡ് മലയാളി കൗൺസിൽ നാഷണൽ യൂത്ത് ഫോറം ചെയർമാൻ, ഫോമാ നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിലും തന്‍റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. ഹൂസ്റ്റണിലെത്തിയത് മുതൽ മാഗിന്‍റെ സജീവ പ്രവർത്തകനായ മാത്യൂസിനൊപ്പം മലയാളി സമൂഹത്തിലെ എല്ലാവിഭാഗങ്ങളിൽ നിന്നുമുള്ള പ്രഗത്ഭന്മാരുടെ ഒരു നിരതന്നെ മത്സരരംഗത്തുണ്ട്.

മുൻ പ്രസിഡന്‍റായിരുന്ന മൈസൂർ തമ്പി, പ്രശസ്ത പത്രപ്രവർത്തകൻ സൈമൺ വാളച്ചേരിൽ, മുൻ ട്രഷറർ ജോസ് കെ. ജോൺ, മുൻ ട്രഷറർ ജിനു തോമസ് (ട്രസ്റ്റീ ബോർഡ്), മാധ്യമ പ്രവർത്തകരായ ജോർജ് തെക്കേമല (ഏഷ്യാനെറ്റ്), അജു ജോൺ (പ്രവാസി ചാനൽ), മാത്യൂസ് ചാണ്ടപ്പിള്ള തുടങ്ങി നാലു വനിതകൾ ഉൾപ്പടെ 15 പേർ അടങ്ങുന്ന വൻ ടീമാണ് മാത്യൂസ് മുണ്ടക്കലിനൊപ്പം മത്സരിക്കുന്നത്.


അസോസിയേഷനെ ഒരുമത്സരവേദി ആക്കാൻ തീരെ താത്പര്യമില്ലെന്ന് മാത്യൂസ് പറഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരുമില്ലാത്ത അവസ്ഥയിലാണ് താൻ രംഗത്തു വന്നത്. എതിരുണ്ടാവുമെന്ന് അറിഞ്ഞിരുന്നെങ്കിൽ നിൽക്കില്ലായിരുന്നു. ഇനി ജനാധിപത്യ രീതി അനുസരിച്ചു തികച്ചും മാതൃകാപരവും സൗഹൃദപൂർണ്ണവുമായ ഒരു മത്സരമാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എന്നും തന്നെ തുണച്ചിട്ടുള്ള ഹൂസ്റ്റണിലെ മലയാളി സമൂഹം ഇത്തവണയും തന്നെ കൈവിടില്ല എന്ന ഉറച്ചവിശ്വാസമാണ് ഉള്ളതെന്ന് മാത്യൂസ് മുണ്ടക്കൽ പറഞ്ഞു.

രാഷ്ട്രീയ-സാമുദായിക സമവാക്യങ്ങൾക്കുമപ്പുറം ഹൂസ്റ്റണിലെ പ്രമുഖരായ എബ്രഹാം ഈപ്പൻ, തോമസ് ഒലിയാംകുന്നേൽ, ഫാൻസിമോൾ പള്ളത്തുമഠം, ബേബി മണക്കുന്നേൽ, ജോയ് സാമുവേൽ, റോയ് മാത്യു, വിനോദ് ചെറിയാൻ, വാവച്ചൻ കൂട്ടാളിൽ, രാജേഷ് സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ക്യാമ്പയിൻ കമ്മറ്റിയും മാത്യൂസ് മുണ്ടക്കലിന് വേണ്ടി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.