Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21 വയസ് മാത്രം. എങ്കിലും ജർമനിയിലെ ബ്രീമനിൽ ബോംബാക്രമണത്തിനായി നിയമിതരായവരിൽ ബ്രൗണും ഉണ്ടായിരുന്നു.
ബ്രൗണും മറ്റു നാലുപേരും ഉൾപ്പെടെ ബ്രിട്ടനിൽനിന്ന് ഒരു ബി-17 യുദ്ധവിമാനത്തിൽ ജർമനിക്കു പറന്നു. ഈ ദൗത്യത്തിൽ മറ്റു യുദ്ധവിമാനങ്ങളും അവരോടൊപ്പമുണ്ടായിരുന്നു. 27,300 അടി ഉയരത്തിൽ പറന്ന ബ്രൗണിന്റെ വിമാനം ബ്രീമനിൽ ബോംബ് വർഷിച്ചു. പക്ഷേ, അപ്പോഴേക്കും ജർമനിയുടെ യുദ്ധവിമാനങ്ങൾ ബ്രൗണിന്റെയും മറ്റു വിമാനങ്ങളുടെയും നേരെ വെടിവയ്പ് തുടങ്ങി.
ജർമൻ യുദ്ധവിമാനത്തിൽനിന്നുള്ള വെടിയേറ്റ് ബ്രൗണിന്റെ വിമാനത്തിലെ ഒരാൾ മരണമടഞ്ഞു. മറ്റു മൂന്നുപേർക്കു സാരമായ പരിക്കേൽക്കുകയും ചെയ്തു. വിമാനം പറപ്പിച്ചിരുന്ന ബ്രൗണിന്റെ വലതുതോളത്തു വെടിയേറ്റു. നാല് എൻജിനുകളുള്ള ബി-17 യുദ്ധവിമാനത്തിന്റെ മൂന്ന് എൻജിനുകളും വെടിയേറ്റു പ്രവർത്തനരഹിതമായി. ജീവൻ നിലനിർത്തണമെങ്കിൽ പ്രത്യാക്രമണം നടത്തിയേ മതിയാകൂ എന്നു മനസിലാക്കിയ ബ്രൗണ്‍ ജർമൻ യുദ്ധവിമാനങ്ങളോട് ഏകനായി പോരാടാൻ തുടങ്ങി. അതിനിടയിൽ ഓക്സിജന്റെ കുറവുമൂലം ബോധം മങ്ങിയ ബ്രൗണിനു വിമാനം നിയന്ത്രിക്കാനാവാതെ വന്നു. തൻമൂലം വിമാനം വേഗം ഭൂമിയിൽനിന്ന് ആയിരം അടിവരെ താഴ്ന്നു.
ഇതിനിടയിൽ ബോധംവീണുകിട്ടിയ ബ്രൗണ്‍ വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു സാവധാനം ഉയരത്തിലേക്കു പറന്നുപൊങ്ങി. തന്റെയും സഹപ്രവർത്തകരുടെയും ജീവൻ രക്ഷിക്കാനായി ബ്രൗണ്‍ ബ്രിട്ടനിലേക്കു തിരിച്ചുപറക്കാൻ തീരുമാനിച്ചു. അപ്പോൾ ഒരു ജർമൻ യുദ്ധവിമാനം തന്റെ വിമാനത്തോടൊപ്പം പറക്കുന്നതായി ബ്രൗണിന്റെ ശ്രദ്ധയിൽപ്പെട്ടു. ബ്രൗണ്‍ ആ വിമാനത്തിലേക്കു നോക്കുന്പോൾ ജർമൻ പൈലറ്റ് കൈകൾ വീശി ബ്രൗണിനെ അഭിവാദ്യം ചെയ്തു. അതിനുശേഷം ജർമനിയിൽ ലാൻഡ് ചെയ്യാൻ കൈകൊണ്ടു നിർദേശം നൽകി.
എന്നാൽ, ബ്രൗണ്‍ അതിനു തയാറായില്ല. അദ്ദേഹം ബ്രിട്ടൻ ലക്ഷ്യമാക്കി പറന്നു. അപ്പോൾ, ജർമൻ പൈലറ്റ് കുറെദൂരം ബ്രൗണിനെ അകന്പടി സേവിച്ചു പറന്നു. അതിനുശേഷം ബ്രൗണിനെ സല്യൂട്ട് ചെയ്ത് അദ്ദേഹം തിരികെ പോയി.
എന്തുകൊണ്ടാണ് ബ്രൗണിനെയും സഹപ്രവർത്തകരെയും വെടിവച്ചിടാൻ സുവർണാവസരം ലഭിച്ചിട്ടും ജർമൻ പൈലറ്റ് അതു ചെയ്യാതെ പോയത്? വർഷങ്ങൾക്കുശേഷമാണ് ബ്രൗണിന് അതിന്റെ ഉത്തരം ലഭിച്ചത്. ബ്രൗണ്‍ അന്ന് സുരക്ഷിതമായി ബ്രിട്ടനിൽ മടങ്ങിയെത്തി. സംഭവിച്ച കാര്യങ്ങൾ അദ്ദേഹം അധികാരികളെ അറിയിച്ചു. എന്നാൽ, അതു രഹസ്യമാക്കിവയ്ക്കാനാണ് അവർ തീരുമാനിച്ചത്. ബ്രൗണ്‍ യുദ്ധകാല ജോലി പൂർത്തിയാക്കി അമേരിക്കയിൽ മടങ്ങിയെത്തി കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി എയർഫോഴ്സിലും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലും ഉന്നത ജോലികൾ നിർവഹിച്ചു. ഇതിനിടയിൽ, തന്റെ ജീവൻ എടുക്കാതെ വെറുതെവിട്ട ജർമൻ പൈലറ്റിനെ അദ്ദേഹം മറന്നുപോയില്ല.
1986 ൽ ആ ജർമൻ പൈലറ്റിനെ കണ്ടുപിടിക്കാനുള്ള അന്വേഷണം തുടങ്ങി. അവസാനം 1990ൽ ബ്രൗണ്‍ അദ്ദേഹത്തെ കണ്ടെത്തി. ഫ്രാൻസ് സ്റ്റിഗ്ളർ എന്ന ആ പൈലറ്റ് അപ്പോൾ കാനഡയിൽ താമസക്കാരനായിരുന്നു. ബ്രൗണ്‍ അദ്ദേഹത്തെ സന്ദർശിച്ച് തന്റെ നന്ദി അറിയിച്ചു. അന്നു മുതൽ അവർ ആത്മാർഥ സുഹൃത്തുക്കളായി മാറി. ബ്രൗണും സ്റ്റിഗ്ളറും ആകാശത്തിൽ ഏറ്റുമുട്ടുന്ന ആ അവസരത്തിൽ രണ്ടു വിമാനങ്ങളെ അദ്ദേഹം വെടിവച്ചു വീഴ്ത്തിയിരുന്നു. ഒരു വിമാനംകൂടി വെടിവച്ച് വീഴ്ത്തിയാൽ അദ്ദേഹത്തിനു ജർമൻ ഗവണ്മെന്റിന്റെ വലിയ ആദരം ലഭിക്കുമായിരുന്നു. എങ്കിലും, അദ്ദേഹം അതിനു തയാറായില്ല. ശത്രുവിമാനത്തെ വെടിവച്ചിടാൻ കിട്ടിയ അവസരം വിനിയോഗിച്ചില്ല എന്ന് അധികാരികൾ അറിഞ്ഞാൽ അതിനു വൻ ശിക്ഷയും ഉണ്ടാകുമായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സ്റ്റിഗ്ളർ ബ്രൗണിനെ രക്ഷപ്പെടാൻ അനുവദിച്ചത്.
എന്തുകൊണ്ടാണ് യുദ്ധത്തിന്റെ അവസരമായിരുന്നുവെങ്കിലും സ്റ്റിഗ്ളർ ബ്രൗണിനോടും ബ്രൗണിന്റെ വിമാനത്തിൽ പരിക്കേറ്റ് അവശരായ മറ്റു പോരാളികളോടും കരുണ കാണിച്ചത്.
ഏതു നിമിഷവും നിലംപതിക്കാവുന്ന രീതിയിൽ തകർന്നിരിക്കുന്ന വിമാനം. സ്റ്റിഗ്ളർ ഒരിക്കൽ പറഞ്ഞു. അർഥമൃതരായ മൂന്നുപേർ. പരിക്കേറ്റ് പൈലറ്റും. അവരെ വെടിവച്ചിടുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാൻപോലും സാധിച്ചില്ല. സ്റ്റിഗ്ളർ യുദ്ധപോരാളിയായിരുന്നെങ്കിലും ഹൃദയമുള്ള മനുഷ്യനായിരുന്നു. തൻമൂലമാണ്, യുദ്ധരംഗത്തുപോലും അദ്ദേഹം കരുണ കാണിച്ചത്. അദ്ദേഹം കരുണ കാണിച്ചതുമൂലം അന്നു നാലു മനുഷ്യരുടെ ജീവൻ രക്ഷപ്പെട്ടു. അതെക്കുറിച്ച് അവർ എന്നും നന്ദിയുള്ളവരായിരുന്നു. സ്നേഹത്തിന്റെ കിരീടം കരുണയിലാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഹൃദയത്തിൽ സ്നേഹമുള്ളവർക്കേ മറ്റുള്ളവരോട് കാണിക്കാൻ സാധിക്കൂ. പ്രത്യേകിച്ചും മറ്റുള്ളവർ കരുണയ്ക്ക് അർഹരല്ല എന്നു തോന്നുന്ന അവസരങ്ങളിൽ. സ്റ്റിഗ്ളറുടെ കാരുണ്യം ലഭിക്കുന്നതിനു ബ്രൗണിന് എന്തെങ്കിലും അർഹത ഉണ്ടായിരുന്നോ? ഒരിക്കലുമില്ല. കാരണം, ബ്രൗണ്‍ സ്റ്റിഗ്ളറെയും അദ്ദേഹത്തിന്റെ സഹപോരാളികളെയും വധിക്കാനായിരുന്നല്ലോ ശ്രമിച്ചത്.
ദൈവത്തിന്റെ ഏറ്റവും വലിയ സ്വഭാവ പ്രത്യേകത കരുണയാണെന്നു പരമകാരുണികനായ യേശുക്രിസ്തുതന്നെ ഒരിക്കൽ സെന്റ് ഫൗസ്റ്റീനയോട് ഒരു ദർശനത്തിൽ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ (ലൂക്കാ 6:36) എന്ന് അവിടുന്നു മുൻപ് പഠിപ്പിച്ചിട്ടുണ്ടല്ലോ. മധുരമായ കരുണ ആഢ്യത്വത്തിന്റെ ലക്ഷണമാണെന്നു വില്യം ഷെയ്ക്സ്പിയർ പറഞ്ഞിരിക്കുന്നതു വെറുതെയല്ല. അങ്ങനെയുള്ള ഒരു കരുണയായിരിക്കട്ടെ നാം നമ്മുടെ ജീവിതത്തിൽ കാണിക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top