മൗനത്തിന്‍റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ്ങളാണ്.

പുരാതന ജപ്പാനിലെ പ്രസിദ്ധനായ ഒരു സെൻ മാസ്റ്ററായിരുന്നു കിയോഷി. അദ്ദേഹം നന്നേ ചെറുപ്പത്തിൽത്തന്നെ സെൻ ധ്യാനരീതിയിലൂടെ ബോധോദയം നേടാൻ ഇറങ്ങിത്തിരിച്ചു. അങ്ങനെയാണ് സെൻ ധ്യാനരീതിയുടെ മർമം കണ്ടെത്താൻ അക്കാലത്തു പ്രസിദ്ധനായിരുന്നു ഹോഷിൻ എന്ന സെൻ മാസ്റ്ററുടെ ശിഷ്യനാകാൻ തീരുമാനിച്ചത്.

ഹോഷിൻ താമസിച്ചിരുന്നതു ചെന്നെത്താൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു വൻ മലയിലായിരുന്നു. ഏറെ ത്യാഗം സഹിച്ചു കിയോഷി അവിടെ എത്തി. അപൂർവമായി മാത്രം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്ന ഹോഷിൻ വലിയ വിജ്ഞാനിയായിരുന്നു.

കല്ലിന്‍റെ ശബ്ദം

കിയോഷി അദ്ദേഹത്തിന്‍റെ മുൻപിലെത്തി ശിഷ്യനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോൾ മാസ്റ്റർ, കിയോഷിയുടെ കണ്ണുകളിലേക്കു നോക്കി കുറേ സമയം നിശബ്ദനായി ഇരുന്നു. ഉടനെ കിയോഷിക്ക് ആശങ്കയായി. കിയോഷി അസ്വസ്ഥനായി അവിടെയിരിക്കുന്പോൾ ഹോഷിൻ ഒരു കല്ലെടുത്തു തറയിലേക്ക് എറിഞ്ഞു. അപ്പോൾ അതിന്‍റെ സ്വരം അവിടെ മാറ്റൊലിക്കൊണ്ടു.

"നീ കല്ലിന്‍റെ ശബ്ദം കേട്ടോ?' ഹോഷിൻ ചോദിച്ചു. കാര്യം പിടികിട്ടിയില്ലെങ്കിലും കിയോഷി പറഞ്ഞു: ‘ഉവ്വ്, ഞാൻ കേട്ടു.' ഉടനെ ഹോഷിന്‍ പറയുന്നു: "എന്നാൽ, ഇനി മൗനത്തിന്‍റെ സ്വരം കേൾക്കൂ. ‘ ഗുരു പഠിപ്പിക്കുന്ന ആദ്യത്തെ പാഠമല്ലേ? അതു നന്നായിത്തന്നെ പഠിക്കാൻ കിയോഷി തീരുമാനിച്ചു. മൗനത്തിന്‍റെ സ്വരം ശ്രവിക്കാനായിരുന്നു പിന്നത്തെ ശ്രമം. എന്നാൽ, എത്ര ധ്യാനിച്ചിട്ടും മൗനത്തിന്‍റെ സ്വരം ശ്രവിക്കാൻ കിയോഷിക്കു സാധിച്ചില്ല.

തടസങ്ങൾ

മനസിലേക്കു കടന്നുവരുന്ന നൂറുകൂട്ടം ചിന്തകളായിരുന്നു അതിനു തടസം. ധ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്പോഴൊക്കെ മനസ് വീണ്ടും പ്രക്ഷുബ്ധമാകും. എങ്കിലും, പരാജയപ്പെട്ടു പിന്മാറാൻ കിയോഷി കൂട്ടാക്കിയില്ല. തന്മൂലം, മൗനത്തിന്‍റെ സ്വരത്തെക്കുറിച്ച് അദ്ദേഹം നിരന്തരം ധ്യാനിച്ചു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പലതു പിന്നിട്ടു. ഈ ധ്യാനശ്രമത്തിൽ കിയോഷിക്കു ഹോഷിന്‍റെ പൂർണ പിന്തുണയുമുണ്ടായിരുന്നു.

കുറേ കഴിഞ്ഞപ്പോൾ താൻ അറിയാതെ തന്നിൽ ചില മാറ്റങ്ങൾ വരുന്നതായി കിയോഷിക്ക് അനുഭവപ്പെട്ടു. മനസ് ശാന്തമായിത്തീർന്ന അവസ്ഥ. ചുറ്റുമുള്ള ലോകത്തെക്കുറിച്ച് എപ്പോഴും നല്ല അവബോധം. ഈ പശ്ചാത്തലത്തിനാണ് മൗനമെന്നു പറയുന്നത്. സ്വരത്തിന്‍റെ അഭാവം മാത്രമല്ല, അത് അഗാധമായ ജീവിതസത്യങ്ങൾ വെളിപ്പെടുത്തിരുന്ന തീവ്രമായ ഒരു സാന്നിധ്യവുമാണെന്ന് കിയോഷി തിരിച്ചറിഞ്ഞു.

്യക്തതയും കൃത്യതയും

ഒരിക്കൽ പുഴയുടെ തീരത്തു ധ്യാനിച്ചുകൊണ്ടിരിക്കുന്പോൾ പാറമുകളിലൂടെ വെള്ളം ഒഴുകുന്നതിന്‍റെ ശബ്ദത്തെക്കുറിച്ച് അദ്ദേഹം ബോധവാനായി. പ്രകൃതിയുടെ ആ താളത്തിന് അദ്ദേഹം കാതോർത്തിരിക്കുന്പോൾ ഇടയ്ക്കിടെ മൗനത്തിന്‍റെ സ്വരവും അദ്ദേഹം കേട്ടു. അപ്പോൾ പ്രപഞ്ചം മുഴുവൻ തന്നോട് വിജ്ഞാനം പങ്കുവയ്ക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. അതുവഴിയായി ഹൃദയ സമാധാനവും ശാന്തതയുംകൊണ്ട് താൻ നിറയുന്നതായി അദ്ദേഹത്തിനു തോന്നി. ഈ അനുഭവം ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും മൗനത്തിന്‍റെ സ്വരം അന്വേഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

മൗനത്തിന്‍റെ സ്വരം കേൾക്കാൻ കിയോഷി ശ്രദ്ധിച്ചപ്പോൾ അത് അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തതയും കൃത്യതയും നൽകി. അതോടൊപ്പം നല്ല നല്ല ഉൾക്കാഴ്ചകളും ലഭിച്ചു. കാലം കുറേ കഴിഞ്ഞപ്പോൾ കിയോഷി വലിയ ഒരു പണ്ഡിതനും അറിയപ്പെടുന്ന സെൻ ധ്യാനവിദഗ്ധനുമായി മാറി. അങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾ പിൻതലമുറകൾക്കു ലഭ്യമായത്.

കോലാഹലങ്ങളുടെ ലോകം

മൗനം നിങ്ങളെ ജീവിതത്തിന്‍റെ ഉൾക്കാന്പിലേക്കു നയിക്കട്ടെ എന്ന് പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി മിസ്റ്റിക്കും കവിയുമായിരുന്ന റൂമി എഴുതിയിട്ടുണ്ട്. മൗനത്തിന്‍റെ സ്വരം ശ്രവിച്ചതു വഴിയാണ് കിയോഷി ജീവിതത്തിന്‍റെ ഉൾക്കാന്പ് കണ്ടെത്തിയത്.

നാമിപ്പോൾ ജീവിക്കുന്നതു കോലാഹലങ്ങളുടെ ലോകത്തിലാണല്ലോ. ഏതെങ്കിലും തരത്തിലുള്ള സ്വരങ്ങളാണ് നാം എപ്പോഴും കേൾക്കുന്നത്. അതിനിടയിൽ മൗനത്തിന്‍റെ സ്വരം കേൾക്കാൻ നമുക്കെവിടെ സമയം.‍‍? തന്മൂലമല്ലേ ജീവിതത്തിന്‍റെ ഉൾക്കാന്പ് കണ്ടെത്താൻ സാധിക്കാതെ പോകുന്നത്.

ജീവിതത്തിലെ സനാതന സത്യങ്ങൾ കണ്ടെത്താനും അവയെ ധ്യാനിച്ചു ജീവിക്കാനും നമുക്കു സാധിക്കണമെങ്കിൽ മൗനവും മൗനത്തിലധിഷ്ഠിതമായ ധ്യാനവും വേണം. എന്നാൽ, മൗനം പാലിക്കാനും മൗനത്തിന്‍റെ സ്വരത്തിലൂടെ ലഭ്യമാകുന്ന ഉൾക്കാഴ്ചകളും മറ്റും കണ്ടെത്താനും നമുക്കു കഴിയാതെ പോകുന്നത് ഏകാന്തത നമ്മെ പേടിപ്പെടുത്തുന്നതുകൊണ്ടാണ്.

മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. തന്മൂലമാണ് മൗനം വെടിഞ്ഞു ജീവിതത്തിന്‍റെ ബഹളങ്ങളെ മടികൂടാതെ നാം ആശ്ലേഷിക്കുന്നത്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ്ങളാണ്. പ്രത്യേകിച്ചും നമുക്ക് ആവശ്യമായ മനസിന്‍റെ ശാന്തതയും സമാധാനവും. മൗനത്തിന് ഒരു സ്വരമുണ്ട്. നമ്മുടെ ജീവിതത്തിന്‍റെ ഉൾക്കാന്പ് കണ്ടെത്താൻ സഹായിക്കുന്ന സ്വരം. ആ സ്വരം ശ്രവിക്കാൻ ഇടയ്ക്കിടെ നമുക്കു ശ്രദ്ധിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ