മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്ങനെ പറഞ്ഞു: ഈ രാഗം വീണാ ധനമ്മാളിന്‍റെ സ്വത്താണ്. നാം ഈവിധം ഇതിലൂടെ സഞ്ചരിക്കുന്നത് ശരിയാവില്ല.
ഗുരു വയലിൻ താഴെവച്ചു.

മറ്റൊന്നുകൂടിയുണ്ടായി- നാളുകൾക്കകം അദ്ദേഹം മരിച്ചു.
മരണാനന്തര ചടങ്ങുകൾക്കു ശേഷം ശിഷ്യൻ മദ്രാസിലേക്കെത്തി. ധനമ്മാളിനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. തന്‍റെ ഗുരുനാഥൻ ആ വന്ദ്യ വയോധികയ്ക്കു തന്പി (സഹോദരൻ) ആയിരുന്നെന്ന് ശിഷ്യന് അവരുടെ സംസാരത്തിലൂടെ മനസിലായി. അയാളെ തുടർന്നു പഠിപ്പിക്കാമെന്നു ധനമ്മാൾ ഉറപ്പുംനൽകി.

ആദ്യത്തെ പാഠം എന്തായിരുന്നെന്നോ.. രാഗം ഗൗള!!
കണ്ണീരണിഞ്ഞ് ശിഷ്യന്‍റെ കാഴ്ച മങ്ങി...
ആ ഗുരു മഹാ സംഗീതജ്ഞനായിരുന്ന മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളൈയായിരുന്നു. ശിഷ്യൻ പാപ്പ എന്നു വിളിക്കപ്പെട്ട കെ.എസ്. വെങ്കട്ടരാമയ്യയും...

ട്രിച്ചി മലൈക്കോട്ടൈ

ട്രിച്ചിയിൽ കാവേരി നദിയോരത്തു മലമുകളിലുള്ള കോട്ടയാണ് മലൈക്കോട്ടൈ. രണ്ടുതവണ കെട്ടേണ്ടിവന്നിട്ടുണ്ട് ഈ കോട്ട. വിജയനഗര സാമ്രാജ്യത്തിന്‍റെ കാലത്താണ് ആദ്യം. ബ്രിട്ടീഷ് അധിനിവേശകാലത്തു രണ്ടാമത്. 273 അടി ഉയരത്തിലാണ് കോട്ടയുടെ നില്പ്. ഏറ്റവും ഉയരത്തിലെ ഉച്ചി പിള്ളയാറിൽ എത്താൻ 417 പടികൾ കയറണം. കയറിച്ചെന്നാലോ ട്രിച്ചിയുടെ അതിസുന്ദരമായ ദൃശ്യം കാണാം.

കോട്ടയ്ക്കകത്തു രണ്ടു ക്ഷേത്രങ്ങളുണ്ട്- ഉച്ചി പിള്ളയാർ കോവിലും തായുമാനവർ കോവിലും. ഘോരയുദ്ധങ്ങൾക്കു സാക്ഷ്യംവഹിച്ചിട്ടുണ്ട് മലൈക്കോട്ടൈ. പല്ലവരും പാണ്ഡ്യരും ചോളന്മാരും ഡൽഹി സുൽത്താന്മാരും അടക്കം പലരുടെ അധീനതയിലായിരുന്നു പലകാലത്ത് ഈ മേഖല. ഇപ്പോൾ മലൈക്കോട്ട കാക്കുന്നത് കേന്ദ്ര പുരാവസ്തു വകുപ്പിന്‍റെ ചെന്നൈ സർക്കിളാണ്. തമിഴ്നാട്ടിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണിത്.

ട്രിച്ചിയിലേക്ക്

1878ൽ തഞ്ചാവൂർ ജില്ലയിൽ മുടികൊണ്ടാൻ നദിയോരത്തെ അച്യുതമംഗലത്താണ് ഗോവിന്ദസ്വാമി പിള്ളൈയുടെ ജനനം. അവസാനകാലത്തു ചികിത്സാർഥം തഞ്ചാവൂരിലേക്കു മടങ്ങുംവരെ ട്രിച്ചി മലൈക്കോട്ടൈയിലായിരുന്നു അദ്ദേഹത്തിന്‍റെ താമസം. അങ്ങനെ മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളൈ എന്നു പേരുകേട്ടു.

പന്ത്രണ്ടാം വയസിൽ ഉമയാൾപുരം പഞ്ചാപകേശ അയ്യരിൽനിന്നു വായ്പ്പാട്ടും വയലിനും അഭ്യസിച്ചു തുടങ്ങിയ ഗോവിന്ദസ്വാമി പിള്ളൈ സകലകലാ വല്ലഭനായാണ് വളർന്നത്. മധുരയിൽ എട്ടയാപുരം കോദണ്ഡപാണി ഭാഗവതരുടെയും ശിഷ്യനായി. വയലിനും വായ്പ്പാട്ടിനും പുറമേ പുല്ലാങ്കുഴലും മൃദംഗവും അഭ്യസിച്ചു. അസാധ്യമായി ഗഞ്ചിറ വായിച്ചു. തത്വശാസ്ത്രത്തിലും അഗ്രഗണ്യനായി- പ്രത്യേകിച്ച് ശൈവ സിദ്ധാന്തത്തിൽ.

വയലിൻ സോളോയും അക്കന്പനിമെന്‍റും ഒരേപോലെ സാമർഥ്യത്തോടെയും ഭംഗിയോടെയും ചെയ്തു എന്നതാണ് ഗോവിന്ദസ്വാമി പിള്ളൈയുടെ പ്രത്യേകതകളിലൊന്ന്. ഫുൾ-ബോ ടെക്നിക് ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമാണ്. കലാജീവിതം എത്ര മാത്രം ഉജ്ജ്വലമായിരുന്നെന്നറിയാൻ അതു ധാരാളം. സ്വരങ്ങളുടെ ശുദ്ധിയും മാധുര്യവും അദ്ദേഹത്തെ വേറിട്ടുനിർത്തി. കൃതികളെ ആ അനുഗ്രഹീതമായ വിരലുകൾ വയലിനിൽ മിനുക്കിയെടുത്തു. ഒരേസമയം ബൗദ്ധികവും വികാരതീവ്രവുമെന്ന് അദ്ദേഹത്തിന്‍റെ സംഗീതം വിശേഷിപ്പിക്കപ്പെട്ടു. വൈണികരെപ്പോലെ അദ്ദേഹം തന്‍റെ വയലിൻ സ്വരങ്ങൾക്കൊപ്പം പാടി. ആ ബോയുടെ ചലനങ്ങളും ഫിംഗറിംഗ് ശൈലിയും ആസ്വാദകസഹസ്രം പിന്തുടർന്നു.

ഇതിഹാസതുല്യനായ വയലിൻ വാദകൻ തൃക്കൊടികാവൽ കൃഷ്ണയ്യരുടെ പ്രതാപകാലത്തായിരുന്നു മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളൈയുടെ തേരോട്ടം എന്നതുകൂടി പ്രത്യേകം ഓർമിക്കപ്പെടണം.

വിഖ്യാത ഹരികഥാചാര്യൻ മഹാകാഥക കണ്ഠീരവ മാൻഗുഡി ചിദംബര ഭാഗവതർ, വായ്പ്പാട്ടുകാരൻ കൊണേരിരാജപുരം വൈദ്യനാഥ അയ്യർ, പെർക്കഷനിസ്റ്റ് പുതുക്കോട്ടൈ ദക്ഷിണാമൂർത്തി പിള്ളൈ എന്നിവർക്കൊപ്പം സംഗീതലോകത്തിന് അദ്ദേഹം വളരെ വിലപ്പെട്ട സംഭാവനകളാണ് നൽകിയത്.

സംഗീതം, കോട്ട പോലെ

തിരുവയ്യാറ് ത്യാഗരാജ ആരാധന രണ്ടു വിഭാഗങ്ങളായി തിരിഞ്ഞാണ് ആഘോഷിക്കുക പതിവ്. ചിന്ന കച്ചി, പെരിയ കച്ചി എന്നിങ്ങനെയാണ് ആ വേർപിരിവ്. പെരിയ കച്ചിയിലെ പ്രമുഖനായിരുന്നു ഗോവിന്ദസ്വാമി പിള്ളൈ. ത്യാഗരാജ സ്വാമികളോടുള്ള ഭക്ത്യാരാധനകൾ അതിരില്ലാത്തതായിരുന്നു അദ്ദേഹത്തിന്. രണ്ടു ക്യാന്പുകളുണ്ടായിട്ടും വ്യക്തികൾ തമ്മിൽ യാതൊരു സ്പർധയും ഉണ്ടാകാറില്ല. സംഗീതമെന്ന ഒറ്റ വഴിയും ഒറ്റ ലക്ഷ്യവും കോട്ടപോലെ ഉറച്ചുനിന്നു.

1931ൽ അന്പത്തിമൂന്നാം വയസിലായിരുന്നു മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളൈയുടെ അന്ത്യം. പക്ഷാഘാതം തളർത്തിക്കളഞ്ഞതോടെ വയലിൻവാദനം അദ്ദേഹത്തിനു ശ്രമകരമായി. തിരുച്ചിറപ്പള്ളിയിൽനിന്നു ചികിത്സയ്ക്കായി തഞ്ചാവൂരിലേക്കു മടങ്ങി. വത്സലശിഷ്യൻ കെ.എസ്. വെങ്കട്ടരാമയ്യയ്ക്കൊപ്പം ഒരു വാടകവീട്ടിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

മാർച്ച് 13നായിരുന്നു അന്ത്യമെന്നു പത്രറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 15ന് മദ്രാസ് മ്യൂസിക് അക്കാദമി സംഘടിപ്പിച്ച സദിരിന്‍റെ (പിൽക്കാലത്തെ ഭരതനാട്യം) ആദ്യത്തെ പൊതുപരിപാടി ഗോവിന്ദസ്വാമി പിള്ളൈയ്ക്ക് ആദരമർപ്പിച്ചാണ് തുടങ്ങിയതെന്ന് ദ ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തിരുന്നു. പുതുസിനിമയ്ക്കും സംഗീതകാരനും താരതമ്യങ്ങളൊന്നുമില്ല. പേരിലെ കൗതുകവും സാമ്യവും തേടിപ്പോകുന്പോൾ ചില രത്നങ്ങളുടെ തിളക്കം കണ്ണിൽപ്പെടുക സ്വാഭാവികം.

ഹരിപ്രസാദ്