ആ അപൂർവ നാദം!
ക്ലാസിക്കൽ ഗിറ്റാറുകൾ നിർമിക്കുന്നത് ജീവിതമായിക്കണ്ട ഒരാൾ- ഭാബാസിന്ധു ബിശ്വാസ്. അറുപത്താറാം വയസിൽ അദ്ദേഹം വിടപറഞ്ഞത് സുന്ദരസ്വരങ്ങൾ ബാക്കിവച്ചാണ്...

ഞാൻ റിയയാണ്... ഭാബാസിന്ധുജിയുടെ മകൾ.. എന്‍റെ പിതാവിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായിരിക്കുന്നു. ജനുവരി 11 മുതൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ അദ്ദേഹത്തെ ഗൗരവമേറിയതും പണച്ചെലവുള്ളതുമായ ഒരു ശസ്ത്രക്രിയയ്ക്കായി കുറേക്കൂടി വലിയ ആശുപത്രിയിലേക്കു മാറ്റേണ്ടതുണ്ട്. അതിന് ഒരുപാടു പണംവേണം. വായ്പയായോ സഹായമായോ കുറച്ചു പണം തരാൻ സന്മനസുള്ളവരോടു ഞാൻ അപേക്ഷിക്കുകയാണ്.. ദയവായി ഞങ്ങളെ സഹായിക്കൂ...

മഹാനായ ഒരച്ഛനുവേണ്ടി മകൾ ഫേസ്ബുക്കിലൂടെ നടത്തിയ അഭ്യർഥനയാണ് മുകളിൽ വായിച്ചത്. സഹായവാഗ്ദാനങ്ങളുമായി കുറച്ചുപേരൊക്കെ മന്നോട്ടുവന്നു. പക്ഷേ അദ്ദേഹം അതിനൊന്നും കാത്തുനിന്നില്ല, കഴിഞ്ഞനാൾ ഈ ലോകംവിട്ടുപോയി., തന്‍റെ കൈതൊട്ടു രൂപമെടുത്ത ഗിറ്റാറുകളിലെ അപൂർവനാദത്തെ ബാക്കിവച്ച്...

കോണ്‍കോഡ് ഭാബാസിന്ധു എന്നറിയപ്പെട്ട ഭാബാസിന്ധു ബിശ്വാസ് ആയിരുന്നു ആ അച്ഛൻ. കോൽക്കത്തയിലെ പ്രശസ്തമായ കോണ്‍കോഡ് മ്യൂസിക്കൽ ഇൻഡസ്ട്രീസിന്‍റെ മാനേജിംഗ് ഡയറക്ടർ. അടുപ്പക്കാരുടെ സ്വന്തം ദാദ. സ്ഥാപനത്തിന്‍റെ പേരും അദ്ദേഹത്തിന്‍റെ പദവിയുമൊക്കെ കേട്ടാൽ ഏതോ വൻകിട മുതലാളി എന്നു തോന്നിയേക്കാം. എന്നാൽ ദാദ ഏതാണ്ടു നാല്പത്തഞ്ചുകൊല്ലം രണ്ടു മുറിയിലൊതുങ്ങുന്ന കന്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ജോലിയെന്നു പറയാൻ വയ്യ, ജീവിതമായിരുന്നു അത്- ക്ലാസിക്കൽ ഗിറ്റാറുകളുടെ നിർമാണമായിരുന്നു ആ ജീവിതം.

ദാറ്റ് സംതിങ് എക്സ്ട്രാ

സ്വന്തം ജ്യേഷ്ഠന്‍റെ ഗിറ്റാർ ഫാക്ടറിയിൽ ഒരു സഹായിയായി തുടങ്ങിയതാണ് ഭാബാസിന്ധു. അവിടെനിന്നു പിന്നീട് സ്വന്തം പദ്ധതികളുമായി മുന്നോട്ടു നീങ്ങി. കുറേയേറെ ഗിറ്റാറുകൾ നിർമിക്കുന്ന വലിയ സ്ഥാപനമായിരുന്നില്ല അദ്ദേഹത്തിന്‍റെ സ്വപ്നം. സംഗീതലോകം മാസ്റ്റേഴ്സ് എന്നു വിശേഷിപ്പിക്കുന്ന പ്രതിഭകൾക്കുവേണ്ടി ക്ലാസിക്കൽ ഗിറ്റാറുകൾ രൂപകല്പനചെയ്തു നിർമിക്കലായിരുന്നു അദ്ദേഹത്തിന്‍റെ ദൗത്യം. ആ പ്രതിഭകളിൽ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് മുതൽക്കിങ്ങോട്ട് ഒട്ടേറെപ്പേരുണ്ട്.

സ്വരത്തിന്‍റെ പൂർണത തേടിയാണ് അവർ എന്‍റെയടുത്ത് എത്താറുള്ളത്. മറ്റെവിടെയും കിട്ടാത്ത എന്തോ ഒന്നുതേടി. ആ അപൂർവമായ എന്തോ ഒന്നാണ് അവരുടെ ഓരോരുത്തരുടെയും സംഗീതത്തെ അനന്യമാക്കിക്കൊണ്ടിരുന്നത്- ഭാബാസിന്ധു ഒരിക്കൽ പറഞ്ഞു.

മറ്റു ഗിറ്റാറുകളിൽ ഇല്ലാത്ത ആ എന്തോ ഒരപൂർവതയ്ക്കുവേണ്ടി എത്ര പരിശ്രമിക്കാനും അദ്ദേഹം ഒരുക്കമായിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു ഗിറ്റാറുണ്ടാക്കി അഭിപ്രായംതേടി ഒരു പണ്ഡിറ്റിന് അയച്ചുകൊടുത്തു. കൊള്ളാം, പക്ഷേ ശബ്ദത്തിൽ എന്തോ ഒരു പോരായ്മയുണ്ട്., സസ്റ്റെയ്ൻ ചെയ്യുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ദാദ തന്‍റെ പണിശാലയിലേക്കു മടങ്ങി. ശബ്ദത്തെ മിനുക്കിയെടുക്കുകയും ചെയ്തു. തന്‍റേതടക്കമുള്ള ഗിറ്റാർ നിർമാണശാലകളിൽ ശബ്ദത്തിന്‍റെ ആ സൂക്ഷ്മത തിരിച്ചറിയുംവിധം ചെവിയും ആത്മാവുമുള്ള വളരെക്കുറച്ചുപേരെ ഉള്ളൂ എന്നാണ് അല്പം നിരാശയോടെ ദാദ പറയാറുള്ളത്.

മോഹനവീണ

ഗ്രാമി പുരസ്കാര ജേതാവും വിഖ്യാത സ്ലൈഡ് ഗിറ്റാർ വാദകനുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് ഭാബാസിന്ധു ബിശ്വാസിന്‍റെ സ്നേഹിതനും രക്ഷാധികാരിയുമായിരുന്നു. ദാദയുണ്ടാക്കിയ ക്ലാസിക്കൽ ഗിറ്റാറിന് മോഹനവീണ എന്നു പേരിട്ടതും പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിനോടുള്ള ബഹുമാനാർഥമാണ്. അവർതമ്മിലാണ് ഗിറ്റാർ ചർച്ചകളും പരീക്ഷണങ്ങളുമുണ്ടാകാറ്. ദാദയുടെ പണിശാലയിൽ ഭട്ട് മണിക്കൂറുകളോളം ചെലവിടുകപതിവാണ്. ശബ്ദനിലവാരത്തിന്‍റെ അപൂർവതയെക്കുറിച്ച് പണ്ഡിറ്റ് ഭട്ട് വാചാലനാകാറുണ്ട്.

ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഭാബാസിന്ധു നിർമിച്ച മോഹനവീണകളുണ്ടാകും. ഓരോ കച്ചേരിക്കും അവ വായിക്കുന്പോൾ ഞാൻ അദ്ദേഹത്തെ ഓർമിക്കും- പണ്ഡിറ്റ് ഭട്ട് ഒരിക്കൽ പറഞ്ഞു.
സാത്വിക് വീണ, ചതുരംഗി വീണ, ഹൻസവീണ തുടങ്ങിയ ക്ലാസിക്കൽ ഗിറ്റാറുകൾ പിറന്നുവീണതും ദാദയുടെ പണിശാലയിലാണ്. ആ ഗിറ്റാറുകളുടെയും അവ വായിക്കുന്ന പ്രതിഭകളുടെയും ചിത്രങ്ങൾ അവിടെ ചുവരുകളിൽ പതിച്ചിരുന്നു. സാധാരണ ഹവായിയൻ ഗിറ്റാറിൽ മാറ്റങ്ങൾ വരുത്തിയാണ് ഈ ക്ലാസിക്കൽ ഗിറ്റാറുകൾ നിർമിച്ചിരുന്നത്. ഓരോന്നിനുമുള്ള സ്ട്രിംഗുകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകും. ശബ്ദത്തിന്‍റെ സൂക്ഷ്മതയും ആഴവും മാറും.

ദാദയുടെ മുഖമായിരുന്നു കോണ്‍കോഡിന്‍റെ ലോഗോ. അനുകരിക്കാൻ വയ്യാത്ത നിലവാരത്തിന്‍റെ തെളിവുതന്നെ അത്. ഒരു കലാകാരനുവേണ്ടി പ്രത്യേകം സംഗീതോപകരണം നിർമിക്കുന്പോൾ ആ നിർമാതാവും അസൽ കലാകാരനായിരിക്കുമെന്നതിന്‍റെ തെളിവായിരുന്നു ദാദ.

മലയാളിബന്ധം

പ്രശസ്ത സ്ലൈഡ് ഗിറ്റാർ വാദകനും തൃശൂർ സ്വദേശിയുമായ പോളി വർഗീസിന് ഹൃദയത്തിന്‍റെ ഭാഗമായിരുന്നു ഭാബാസിന്ധുജി. അദ്ദേഹം ഫേസ്ബുക്കിൽ ഇങ്ങനെ കുറിക്കുന്നു:

ബാബാജിയുടെ ഓർമകൾക്കു മുന്നിൽ ദുഃഖം അറിയിച്ചുകൊണ്ടു കൊൽക്കത്തയിലെ കോർപറേറ്റ് ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ ആളുകൾ.. സംഗീതകാരന്മാർ.. എഴുത്തുകാർ..
""പോളി വർഗീസ് ബാബാജിയെ ഓർക്കുന്നു''

നെഞ്ച് കിടുങ്ങിപ്പോയി. എന്നാലും ഈ വലിയ ജനതയ്ക്ക് മുന്നിൽ ബാബാ സിന്ധു വിശ്വാസ് എന്ന മാന്ത്രികനായ മനുഷ്യനെ ഓർത്തുകൊണ്ട് രണ്ടുവാക്ക് പറയാൻ എനിക്കു കഴിയണം. ഒരിക്കൽ ചെന്നൈ പ്രളയത്തിൽ തകർന്ന വീണയ്ക്ക് ജീവൻ നൽകിയവരിൽ ഒരാളായ ബാബാജിയെ ഓർക്കാൻ തീർച്ചയായും അർഹത എനിക്കുണ്ട്..
"അമ്മാർ ജിബോണ്‍ ബാബാജി ഏക്ക്ന്...
മുഴുവനാക്കാൻ കഴിയാതെ വിതുന്പിക്കൊണ്ട് പടിയിറങ്ങി.
പലരും ചേർത്തു പിടിച്ചു...

ഹരിപ്രസാദ്‌