വീണേക്കാം... പക്ഷേ, ഹീറോ ഒളിച്ചോടില്ല
മെക്സിക്കോ സിറ്റിയിൽ 1968 -ലെ ഒളിന്പിക്സ് നടക്കുന്ന സമയം. ഒളന്പിക്സിലെ പ്രസ്റ്റീജ് ഇനങ്ങളിൽ ഒന്നായ മാരത്തണ്‍ ഓട്ടത്തിൽ 75 അത് ലറ്റുകളാണു പങ്കെടുക്കുവാൻ എത്തിയിരുന്നത്. അവരിലൊരാൾ ടാൻസാനിയയിൽ നിന്നുള്ള ജോണ്‍ സ്റ്റീഫൻ അക്വാറി ആയിരുന്നു.

സമുദ്രനിരപ്പിൽ നിന്ന് 7382 അടി ഉയരത്തിലാണു മെക്സികോ സിറ്റി സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരമുള്ള പ്രതലത്തിൽ പരിശീലന ഓട്ടം നടത്തുവാൻ അക്വാറിന് അവസരം ലഭിച്ചിട്ടില്ലാത്തതുകൊണ്ടു മാരത്തണ്‍ ഓട്ടത്തിന്‍റെ തുടക്കം മുതൽ അക്വാറിക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. അതിലൊന്നു മസിലുകൾ വലിഞ്ഞുമുറുകുന്നതായിരുന്നു.

അങ്ങനെ വളരെ കഷ്ടപ്പെട്ട് ഓടുന്ന അവസരത്തിലാണു മറ്റ് അത് ലറ്റുകൾ മുൻനിരയിൽ കയറിക്കൂടുന്നതിനിടയിൽ അക്വാറി നിലത്തു വീഴുവാനിടയായത്. ആ വീഴ്ചയിൽ അക്വാറിയുടെ മുട്ടിനും ചുമലിനും ഗുരുതരമായ പരിക്കുപറ്റി.

നാല്പത്തിരണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള മരണത്തിന്‍റെ 19-ാം കിലോമീറ്ററിൽ വച്ചായിരുന്നു ഈ അപകടം സംഭവിച്ചത്. അപ്പോൾ അദ്ദേഹത്തെ പരിചരിച്ച മെഡിക്കൽ ടീം ഓട്ടം അവസാനിപ്പിക്കുന്നതാണു നല്ലതെന്ന് ഉപദേശിച്ചു. എന്നാൽ ഓട്ടം അവസാനിപ്പിക്കുവാൻ അക്വാറി തയാറായില്ല.

മറ്റു ഓട്ടക്കാരുടെ കൂടെ അക്വാറി ഓട്ടം തുടർന്നു. എന്നാൽ മറ്റുള്ളവർ ഓടിയതുപോലെ പിന്നീട് അദ്ദേഹത്തിന് ഓടുവാൻ സാധിച്ചില്ല. മുട്ടിനുണ്ടായ സാരമായ പരിക്കുമൂലം ഓട്ടം ഏറെ ദുഷ്കരമായിത്തീർന്നു. തന്മൂലം മുടന്തിയും ഏന്തിവലിഞ്ഞുമാണു അക്വാറി തന്‍റെ ഓട്ടം തുടർന്നത്.

ആ ഓട്ടത്തിൽ വിജയിച്ചത് എത്യോപ്യയിൽനിന്നുള്ള മാമോ വോൾഡേ ആയിരുന്നു. രണ്ടു മണിക്കൂർ ഇരുപതു മിനിറ്റ് ഇരുപത്തിയാറു സെക്കൻഡുകൊണ്ട് വോൾഡേ 42 കിലോമീറ്റർ ദൂരം ഓടിയെത്തി.

അന്നു മാരത്തണ്‍ മത്സരത്തിൽ പങ്കെടുത്ത എഴുപത്തിയഞ്ചുപേരിൽ അന്പത്തിയേഴു പേർ മാത്രമേ ഫിനിഷിംഗ് ലൈനിൽ എത്തിയുള്ളൂ. എന്നാൽ അവരിലൊരാൾ അക്വാറി ആയിരുന്നു. മത്സരിച്ചവരിൽ അവസാനത്തെ ആളായിട്ടാണ് അദ്ദേഹം ഫിനിഷിംഗ് ലൈനിൽ എത്തിയത്. അതിന് അദ്ദേഹം മൂന്നുമണിക്കൂറും 25 മിനിറ്റും 27 സെക്കൻഡുമെടുത്തു.

അക്വാറി സ്റ്റേഡിയത്തിലെത്തുന്പോൾ അധികമാളുകൾ അവിടെ അദ്ദേഹത്തെ കാത്തുനില്പുണ്ടായിരുന്നില്ല. എന്നാൽ അവിടെ ഉണ്ടായിരുന്നവർ ഒരു ഹീറോയെ എന്നപോലെ അദ്ദേഹത്തെ കൈയടിച്ചു സ്വീകരിച്ചു. അപ്പോൾ എവിടെ നിന്നോ ടെലിവിഷൻ കാമറക്കാരും അവിടെ ഓടിയെത്തി.

അവരിലൊരാൾ അക്വാറിയോടു ചോദിച്ചു: "പരിക്കുപറ്റിയിട്ടും എന്തിനാണ് നിങ്ങൾ ഓട്ടം തുടർന്നത്?’ അപ്പോൾ അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു: "മത്സരം തുടങ്ങുവാൻ മാത്രമായിരുന്നില്ല അയ്യായിരം മൈൽ അകലെ എന്‍റെ രാജ്യം എന്നെ അയച്ചത്. അവർ എന്നെ അയച്ചതു മത്സരം പൂർത്തിയാക്കുവാനായിരുന്നു.’

മെക്സികോ സിറ്റിയിൽ നടന്ന ഒളിന്പിക്സിലെ മാരത്തണ്‍ ജേതാവ് അക്വാറി ആയിരുന്നില്ല. എന്നാൽ ആ മാരത്തണ്‍ ഓട്ടത്തിലെ യഥാർഥ ഹീറോ അക്വാറി ആയിരുന്നു. അദ്ദേഹത്തിന്‍റെ കഥയാണ് അന്നും പിറ്റേ ദിവസവുമൊക്കെ മാധ്യമലോകം ആഘോഷിച്ചത്.

മാരത്തണ്‍ ഓട്ടമത്സരത്തിൽ ഗുരുതരമായ പരിക്കുപറ്റിയപ്പോൾ അക്വാറിക്കു മത്സരത്തിൽനിന്നും പിന്മാറാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ആരും അദ്ദേഹത്തെ കുറ്റം പറയുമായിരുന്നില്ല. എന്നാൽ അദ്ദേഹം അങ്ങനെ ചെയ്തില്ല. അതിനു പകരം അല്പം പോലും ചഞ്ചലിക്കാതെ അദ്ദേഹം തന്‍റെ ഓട്ടം തുടർന്നു. അതിനുവേണ്ടി സഹിക്കേണ്ടിവന്ന വേദനയും കഷ്ടപ്പാടും അദ്ദേഹം അത്ര കാര്യമായി എടുത്തില്ല.

വേദന കടിച്ചുപിടിച്ചുകൊണ്ട് അക്വാറി തന്‍റെ ഓട്ടം തുടർന്ന് അതു പൂർത്തിയാക്കി. അദ്ദേഹത്തിന്‍റെ ഈ ധീരതയായിരുന്നു അന്നു ലോകം വാഴ്ത്തിപ്പുകഴ്ത്തിയത്. അദ്ദേഹത്തിന്‍റെ ഈ ധീരതയും ഉദാത്ത മാതൃകയും അംഗീകാരവും പ്രതിനന്ദിയും എന്ന പേരിൽ ടാൻസാനിയ രാജ്യം ‘നാഷണൽ ഹീറോ മെഡൽ ഓഫ് ഓണർ ’ നൽകി പിന്നീട് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

നമ്മുടെ ജീവിതയാത്രയിൽ അപ്രതീക്ഷിതമായി നമുക്കു പരിക്കുകൾ പറ്റാം. വീഴ്ചകൾ സംഭവിക്കാം. അപ്പോൾ ജീവിതത്തിൽനിന്നു പിന്മാറുവാനോ ഒളിച്ചോടുവാനോ നമുക്കു പ്രലോഭനം തോന്നിയേക്കാം. അപ്പോൾ നാം ചെയ്യേണ്ടത് അതല്ല, അതിനു പകരം ധൈര്യമായി മുന്നോട്ടു പോകുകയാണു വേണ്ടതെന്ന് അക്വാറിയുടെ മാതൃക നമ്മെ പഠിപ്പിക്കുന്നു.

തന്‍റെ രാജ്യം തന്നെ അയച്ചതു മത്സരത്തിൽ പങ്കെടുക്കുവാൻ മാത്രമല്ല, പ്രത്യുത സാധിക്കുമെങ്കിൽ മത്സരത്തിൽ സമ്മാനം നേടുവാനും കൂടിയായിരുന്നു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ സമ്മാനം നേടുവാൻ സാധിക്കാത്തെ സാഹചര്യത്തിൽ തന്‍റെ ഓട്ടമെങ്കിലും പൂർത്തിയാക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

നമ്മുടെ ജീവിതത്തിൽ എന്തു പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടായാൽ പോലും നാം നമ്മുടെ ഓട്ടം ശരിയായി പൂർത്തിയാക്കുകതന്നെ വേണം. അപ്പോൾ മാത്രമേ നമുക്കു ജീവിതത്തിൽ വിജയം അവകാശപ്പെടാൻ സാധിക്കൂ.

ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ അഭിമുഖീകരിച്ച അപ്പസ്തോലനായിരുന്നു സെന്‍റ് പോൾ. അദ്ദേഹം തന്‍റെ ജീവിതാവസാനത്തിൽ ഇപ്രകാരം എഴുതി: ‘എന്‍റെ വേർപാടിന്‍റെ സമയം സമാഹതമായി. ഞാൻ നന്നായി പൊരുതി; എന്‍റെ ഓട്ടം ഞാൻ പൂർത്തിയാക്കി.’ (2. തിമോത്തിയോസ് 4:7).

സെന്‍റ് പോളിനെയും അക്വാറിയെയുമൊക്കെപ്പോലെ നാം ജീവിത സാഹചര്യങ്ങളോടു നന്നായി പൊതുതണം. അങ്ങനെ നമ്മുടെ ഓട്ടം ഇടയ്ക്കുവച്ചു നിർത്താതെ നാം പൂർത്തിയാക്കണം. അപ്പോഴാണു നാം യഥാർഥത്തിൽ വിജയിക്കുക. അപ്പോൾ മാത്രമാണു ജീവിതത്തിൽ യഥാർഥ സന്തോഷവും നാം കണ്ടെത്തുക.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ