സകലതിൽനിന്നും പഠിക്കുക, നന്മയുള്ളവരാകുക
ദൈവം ദീർഘായുസ് നൽകി അനുഗ്രഹിച്ച ഒരാൾ. അദ്ദേഹത്തിന്‍റെ ജീവിതം ധാരാളം നന്മകൾകൊണ്ടു ധന്യമായിരുന്നു. ആരെയും അറിഞ്ഞു ദ്രോഹിച്ചിട്ടില്ല. എന്നുമാത്രമല്ല, സാധിക്കുന്നിടത്തോളം മറ്റുള്ളവരെ സഹായിക്കുവാൻ എന്നും ശ്രമിച്ചിട്ടുമുണ്ട്. മരണം കാത്തുകിടന്ന അദ്ദേഹത്തെ മാലാഖമാർ വന്നു സ്വർഗത്തിലേക്കു കൊണ്ടുപോയി.

സ്വർഗത്തിൽ ദൈവത്തെ നേരിട്ടു കണ്ടപ്പോൾ അദ്ദേഹം ഏറെ സന്തോഷവാനായി. പെട്ടെന്നു, ദീർഘനാളായി ഉത്തരം അന്വേഷിച്ചുകൊണ്ടിരുന്ന ഒരു ചോദ്യം മനസിൽ ഓടിയെത്തി. ഉടനെ അദ്ദേഹം ദൈവത്തോടു ചോദിച്ചു: "മനുഷ്യരെല്ലാം അവിടുത്തെ മക്കളല്ലേ? അപ്പോൾ അവർ പരസ്പരം സഹോദരീസഹോദരന്മാരാണല്ലോ. അങ്ങനെയെങ്കിൽ അവർ എന്തിനാണു പലപ്പോഴും മോശമായി പരസ്പരം പെരുമാറുന്നത്?'

ഉടനെ ഒരു പുഞ്ചിരിയോടെ ദൈവം പറഞ്ഞു: "ജീവിതത്തിൽ പരസ്പരം ബന്ധപ്പെടുന്ന എല്ലാവർക്കും അന്യോന്യം പല കാര്യങ്ങളും പഠിപ്പിക്കുവാനുണ്ട്. അവ വഴിയാണ് എല്ലാവരും അവരുടെ ജീവിതത്തെക്കുറിച്ചുള്ള യാഥാർഥ്യങ്ങൾ ശരിക്കും മനസിലാക്കുന്നത്.' ദൈവം പറയുന്നതെന്തെന്നു മനസിലാകാതെ അദ്ദേഹം അങ്ങനെ പകച്ചുനിൽക്കുന്പോൾ ദൈവം തുടർന്നു:
"നിങ്ങൾ ഒരാളെ സ്നേഹിക്കുന്പോൾ നിങ്ങളുടെ സ്നേഹം തിരസ്കരിക്കപ്പെടുകയും നിങ്ങളുടെ ഹൃദയം തകർക്കപ്പെടുകയുമാണെന്നു കരുതുക. അത് എന്താണു നിങ്ങളെ പഠിപ്പിക്കുന്നത്? നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരും നിങ്ങളെ തിരിച്ചു സ്നേഹിക്കുകയില്ല എന്ന യാഥാർഥ്യം. എന്നാൽ അതുകൊണ്ടു നിങ്ങൾ സ്നേഹിക്കാതിരിക്കണോ? ഒരിക്കലും അങ്ങനെ ചെയ്തുകൂടാ. നിങ്ങൾ സ്നേഹിക്കുന്നവരിൽ ഒരാളെങ്കിലും നിങ്ങളെ തിരിച്ചു സ്നേഹിക്കാതിരിക്കില്ല. അപ്പോൾ അതുവഴി ഉണ്ടാകുന്ന സന്തോഷം മറ്റെല്ലാ ദുഃഖങ്ങളും അകറ്റില്ലേ?'

"ഒരാൾ നിങ്ങളുടെ എന്തെങ്കിലും സാധനം മോഷ്ടിക്കുകയാണെന്നു കരുതുക. നിങ്ങൾക്ക് ഒരു സാധനവും ശാശ്വതമായി സൂക്ഷിക്കുവാൻ സാധിക്കുകയില്ല എന്നല്ലേ അതു പഠിപ്പിക്കുന്നത്? അതു മാത്രമോ? നിങ്ങൾക്കുള്ളവയെക്കുറിച്ചു നിങ്ങൾ നന്ദിയുള്ളവരായിരിക്കണമെന്ന് അത് ഓർമിപ്പിക്കുന്നില്ലേ? നിങ്ങൾക്കുള്ളവ എന്തും ഏതു നിമിഷവും നഷ്ടപ്പെടാം. അതിൽ നിങ്ങളുടെ സന്പത്ത് എന്ന പോലെ നിങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടാം. അങ്ങനെയെങ്കിൽ നിങ്ങൾക്കുള്ളവയെക്കുറിച്ചു നന്ദിയുള്ളവരായിരിക്കുവാനും നിങ്ങൾക്കുള്ളവയുടെ നന്മ മനസിലാക്കുവാനും മോഷണം എന്നതു നിങ്ങളെ പഠിപ്പിക്കുന്നില്ലേ?'

"ഒരാൾ നിങ്ങൾക്കു ദേഹോപദ്രവം വരുത്തുകയാണെന്നു കരുതുക. അപ്പോൾ നിങ്ങൾക്കുണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുമൊക്കെ നിങ്ങളുടെ ജീവൻതന്നെ ഏതു നിമിഷവും അപകടത്തിലാകാം എന്നു നിങ്ങളെ പഠിപ്പിക്കുന്നില്ലേ? അതുപോലെതന്നെ, ആരോഗ്യം പരിപാലിക്കുന്ന കാര്യത്തിൽ ശ്രദ്ധയുണ്ടാകണമെന്ന് അത് ഓർമിപ്പിക്കുന്നില്ലേ?'

"ഒരാൾ നിങ്ങളെ കളിയാക്കുകയാണെന്നു കരുതുക. അപ്പോൾ ഒരു കാര്യം വിവിധ ആളുകൾ എങ്ങനെയാണു വിവിധ രീതികളിൽ കാണുന്നതെന്ന് അത് ഓർമിപ്പിക്കുന്നില്ലേ? അതുപോലെ, നിങ്ങളുടെ വാക്കുകളുടെ മൂർച്ചയും തന്മൂലം വാക്കുകളുടെ നിയന്ത്രണവും അതു നിങ്ങളെ പഠിപ്പിക്കുന്നില്ലേ?' "ഒരാൾ നിങ്ങളോടു കള്ളം പറയുകയാണെന്നു കരുതുക. അപ്പോൾ എപ്പോഴും സത്യം മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യം അതു നിങ്ങളെ അനുസ്മരിപ്പിക്കുന്നില്ലേ?'

"ഒരാൾ നിങ്ങളെ കബളിപ്പിച്ചു പണം സന്പാദിക്കുകയാണെന്നു കരുതുക. അപ്പോൾ എല്ലാ തിന്മയുടെയും നാരായ വേര് അത്യാഗ്രഹം ആണെന്നും അത് എപ്പോഴും ഉപേക്ഷിക്കണമെന്നും ആ സംഭവം നിങ്ങളെ പഠിപ്പിക്കുന്നില്ലേ?' "ഒരാൾ മാരകമായ പാപത്തിൽ വീഴാനിടയായി എന്നു കരുതുക. അപ്പോൾ, പ്രലോഭനത്തിൽ വീഴാതിരിക്കാനായി ശക്തിയായി പോരാടേണ്ടിയിരിക്കുന്നു എന്ന് അതു നിങ്ങളെ ഓർമിപ്പിക്കുന്നില്ലേ? അതു മാത്രമോ? പാപത്തിൽ വീഴാനിടയായാൽ ആത്മാർഥമായി പശ്ചാത്തപിക്കണമെന്നും അതു നിങ്ങളെ അനുസ്മരിപ്പിക്കുന്നില്ലേ?'

"ഇനി നിങ്ങൾ ചെയ്യുന്ന നന്മപ്രവൃത്തികളുടെ കാര്യമെടുക്കാം. നിങ്ങൾ സ്നേഹിക്കുന്പോഴും മറ്റുള്ളവരോടു കരുണ കാണിക്കുന്പോഴും അവരുടെ കുറ്റങ്ങൾ ക്ഷമിക്കുന്പോഴും അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുന്പോഴും എന്തുമാത്രം അദ്ഭുതകരമായ കാര്യങ്ങളാണ് അവരുടെ ജീവിതത്തിൽ സംഭവിക്കുന്നത്. അവരുടെ ജീവിതത്തിലെ പല തി·കളെയും മറികടക്കാനും അവരുടെ ദുഃഖങ്ങൾ സന്തോഷങ്ങളായി മാറ്റാനും നിങ്ങളുടെ നന്മപ്രവൃത്തികൾ കാരണമാക്കുന്നില്ലേ?' "കാര്യങ്ങൾ അങ്ങനെയാണെങ്കിൽ അവ നിങ്ങളെ എന്താണു പഠിപ്പിക്കുന്നത്? നിങ്ങൾ മനസ് വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് എപ്പോഴും നന്മചെയ്യാൻ സാധിക്കുമെന്നും അതുപോലെ തിന്മ ഉപേക്ഷിക്കാൻ സാധിക്കുമെന്നുമല്ലെയോ? അതായത്, നിങ്ങളെയും മറ്റുള്ളവരുടെയും ജീവിതത്തെ നല്ല രീതിയിൽ കൊണ്ടുപോകുന്നതിനു നിങ്ങൾക്കു സാധിക്കും എന്നല്ലേ അതിന്‍റെ അർഥം?' എഴുതിയ ആളിന്‍റെ പേരില്ലാതെ ഇന്‍റർനെറ്റിൽ കാണാനിടയായ പ്രചോദനാത്മകമായ ഒരു കഥയുടെ ചില പ്രധാന ഭാഗങ്ങളാണു മുകളിൽ കൊടുത്തിരിക്കുന്നത്. കഥയിൽ പറഞ്ഞിരിക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും നാം പഠിക്കേണ്ടതും ഓർമിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ഒട്ടേറെ ഗുണപാഠങ്ങൾ അടങ്ങിയിരിപ്പുണ്ട്. അവ മനസിലാക്കുവാനും പ്രാവർത്തികമാക്കുവാനും നാം മനസായാൽ നമ്മുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നതാണു വസ്തുത.

നാം എല്ലാവരും മറ്റുള്ളവരുടെ ജീവിതത്തെ ഓരോരോ രീതിയിൽ സ്വാധീനിക്കാറുണ്ട്. നമ്മുടെ ഈ സ്വാധീനം ക്രിയാത്മകമായ രീതിയിലാണോ അതോ നിഷേധാത്മകമായ രീതിയിലാണോ? നമ്മുടെ സാന്നിധ്യം മറ്റുള്ളവരുടെ ജീവിതത്തെ സന്പന്നമാക്കുകയാണോ അതോ അവരെ തളർത്തുകയാണോ ചെയ്യുന്നത്? നമ്മുടെ സാന്നിധ്യംകൊണ്ടു മറ്റുള്ളവരുടെ ജീവിതം സന്തോഷപൂർണമാക്കുവാൻ സാധിക്കുന്നുണ്ടെങ്കിൽ നമ്മുടെ പാത ശരിയായ പാതതന്നെയാണ്. എന്നാൽ നമ്മുടെ സാന്നിധ്യം മറ്റുള്ളവർക്കു ശാപമായി മാറുന്ന രീതിയിലാണെങ്കിൽ നമ്മുടെ പാത തെറ്റായതുതന്നെ എന്നതിൽ സംശയം വേണ്ട.

നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ നന്മയുടെ ബാലൻസ് വർധിപ്പിക്കുന്നതിന് എപ്പോഴും നമുക്കു ശ്രമിക്കാം. അപ്പോൾ തിന്മയുടെ സാന്നിധ്യം താനേ ഇല്ലാതാവും. കുറഞ്ഞപക്ഷം അതു ചുരുങ്ങുകയെങ്കിലും ചെയ്യും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ