Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Austria

Europe

ഓസ്ട്രിയയിൽ വാഹനാപകടത്തില്‍ മരിച്ച വൈദികവിദ്യാര്‍ഥിയുടെ സംസ്‌കാരം ഇന്ന്

മൂവാറ്റുപുഴ: ഓസ്ട്രിയയിലെ ലിൻസിൽ വാഹനാപകടത്തില്‍ മരിച്ച വൈദികവിദ്യാര്‍ഥി ബ്രദർ മാത്യൂസ് പൊതൂരിന്‍റെ (33) സംസ്കാരം ഇന്ന്. ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂവാറ്റുപുഴ പെരിങ്ങഴ സെന്‍റ് ജോസഫ് തീർഥാടന ദേവാലയ സെമിത്തേരിയിൽ സംസ്കാരം ന‌ടക്കും.

മൂവാറ്റുപുഴ പെരുമ്പല്ലൂർ പൊതൂർ ഷാജൻ മാത്യു - റെജി ദമ്പതികളുടെ ഏക മകനാണ് മാത്യൂസ്. അമ്മ റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപ്പറമ്പില്‍ കുടുംബാംഗമാണ്.

ജര്‍മനിയില്‍ വൈദികപഠനത്തിന്‍റെ അവസാന ഘട്ടത്തിലായിരുന്നു. വൈദിക പരിശീലനത്തിന്‍റെ ഭാഗമായി ലിന്‍സിലെ പള്ളിയിൽ പിആര്‍ഒ ആയി ശുശ്രൂഷ ചെയ്തുവരുകയായിരുന്നു.

ഈ മാസം ഏഴിന് ലിൻസിൽ രാത്രിയിലുണ്ടായ കാറപകടത്തിലാണ് മാത്യൂസ് മരണപ്പെട്ടത്. അപകടത്തെക്കുറിച്ച് പിറ്റേന്ന് വഴിപോക്കരായ യാത്രക്കാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തകർന്ന കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അപകടത്തിന്‍റെ കാരണം വ്യക്തമല്ല, ഇതിനെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലിൻസിനടുത്തുള്ള അഷാഹ് ആൻ ഡെർ ഡൊണാവു, ലാൻഡ്‌ഷാഗ് എന്നീ പ്രദേശങ്ങളിലെ അടിയന്തര രക്ഷാസേനകളാണ് അഷാഹ് പവർ പ്ലാന്‍റിന് തൊട്ടുമുമ്പ് ഡാന്യൂബ് നദിയുടെ തെക്കേ തീരത്തുണ്ടായ ഗുരുതരമായ വാഹനാപകടത്തിൽ ഇടപെട്ടത്.

തുടർന്ന് ഓസ്ട്രിയൻ പോലീസിന്‍റെയും വിയന്നയിലെ ഇന്ത്യൻ എംബസിയുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ എത്തിച്ചു. അവിടെനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി കൊച്ചിയിലെത്തിച്ച മൃതദേഹം കഴിഞ്ഞദിവസം ബന്ധുക്കൾ ഏറ്റുവാങ്ങി.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളിൽ ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിലും ഇടപെട്ടിരുന്നു.

Sports

ഒന്നല്ല...രണ്ടെണ്ണം....റിക്കാർഡ് തൂക്കി മെസി; നോക്കൗട്ട് ഉറപ്പിച്ച് അർജന്‍റീന

അർലിംഗ്ടൺ: ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയയെ തകർത്ത് അർജന്‍റീന. സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് അർജന്‍റീന മത്സരം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വിജയത്തോടെ അർജന്‍റീന നോക്കൗട്ട് ഉറപ്പിച്ചു.

മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. എട്ടാം മിനിറ്റിൽ പന്തുമായി മുന്നേറിയ അർജന്‍റൈൻ സ്ട്രൈക്കർ ലൗതാരോ മാർട്ടിനസിനെ ബോക്സിനുള്ളിൽ വച്ച് ഫൗൾ ചെയ്തതിന് അർജന്‍റീനയ്ക്ക് പെനാൽറ്റി ലഭിച്ചു. വാർ പരിശോധനയ്ക്കോടുവിലാണ് പെനാൽറ്റി ലഭിച്ചത്.

എന്നാൽ കിക്കെടുത്ത അർജന്‍റൈൻ നായകൻ ലയണൽ മെസിക്ക് ലക്ഷ്യം തെറ്റി. തുടർന്ന് ഓസ്ട്രിയയുടെ മുന്നേറ്റമാണ് കുറച്ച് സമയം കണ്ടത്. അവസരം കിട്ടുന്പോൾ കൗണ്ടർ അറ്റാക്കുകളുമായി ലോകചാന്പ്യൻമാരും മുന്നേറി. ഒടുവിൽ 38-ാം മിനിറ്റിൽ സുന്ദരമായ ഗോളിലൂടെ മെസി അർജന്‍റീനയെ മുന്നിലെത്തിച്ചു.

പിന്നീട് ലീഡ് ഉയർത്താൻ ശ്രമിക്കുന്ന അർ‌ജന്‍റീനയെ ആണ് ആദ്യ പകുതി അവസാനിക്കും വരെ കണ്ടത്. ആദ്യ പകുതി 1-0 ത്തിന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്ന ഓസ്ട്രിയയെ ആണ് കാണാൻ സാധിച്ചത്. നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചു. പലതവണ അവർ ഗോളിനടുത്തെത്തി.

ഒന്ന് രണ്ട് തവണ എമി മാർട്ടിനസിന്‍റെ കിടിലൻ സേവുകളും കണ്ടു. തുടർന്ന് മത്സരത്തിന്‍റെ വേഗം കുറഞ്ഞു. ഇരു ടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം വന്നില്ല. പകരകാർ കളത്തിലെത്തിയിട്ടും ഗോൾ പിറന്നില്ല.

ഒടുവിൽ ഗോൾ വന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ. അത് മറ്റാരും അല്ല നേടിയത്. മറ്റൊരു സുന്ദര ഗോളിലൂടെ അർജന്‍റീനയുടെ ലീഡ് ഇരട്ടിയാക്കിയത് സാക്ഷാൽ ലയണൽ മെസി തന്നെ. പിന്നീട് ഒരു ഫ്രീ കീക്ക് കൂടി മെസിക്ക് ലഭിച്ചപ്പോൾ ആദ്യ മത്സരത്തിലെ പോലെ ഹാട്രിക്ക് പ്രതീക്ഷിച്ചു ആരാധകർ. എന്നാൽ ലക്ഷ്യത്തിലെത്തിയില്ല. ഇതോടെ മത്സരം 2-0 ത്തിന് അനസാനിച്ചു.

ആദ്യ മത്സരത്തിൽ അൽജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത ആൽബിസെലസ്റ്റകൾ തുടർച്ചായ രണ്ടാം ജയത്തോടെ നോക്കൗട്ട് ഉറപ്പിച്ചു. ഫിഫ ലോകകപ്പുകളിലെ ടോപ്സ്കോറർ എന്ന റിക്കാർഡും മെസി സ്വന്തമാക്കി.

മത്സരത്തിലെ ആദ്യ ഗോളോടെ 17 ആക്കിയ മെസി , ഒരെണ്ണം കൂടി ചേർത്ത് ഗോളുകളുടെ എണ്ണം 18 ആക്കി ഉയർത്തി. 16 ഗോളുകൾ എന്ന ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡാണ് മെസി തകർത്തത്. മെസി ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകൾ നേടിക്കഴിഞ്ഞു.

 

 

 

Sports

ഫിഫ ലോകകപ്പ്: ഓസ്‌ട്രിയയ്ക്ക് തകർപ്പൻ ജയം ‌

കാലിഫോർണിയ: ഫിഫ ലോകകപ്പിൽ ജോർദാനെതിരായ മത്സരത്തിൽ ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നട‌ന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട‌്രിയ വിജയിച്ചത്.

ഓസ്ട്രിയയ്ക്ക് വേണ്ടി റൊമാനോ സ്കിമിഡും മാർക്കോ അർണൗറ്റോവിച്ചും ആണ് ഗോളുകൾ നേടിയത്. ജോർദാൻ താരം യാസൻ-അൽ-അറബിന്‍റെ ഓൺ ഗോളും ഓസ്ട്രിയയുടെ ഗോൾപട്ടികയിലുണ്ട്.

ജോർദാന് വേണ്ടി അലി ഒൽവാനാണ് ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ മൂന്ന് പോയിന്‍റായ ഓസ്ട്രേിയ ഗ്രൂപ്പ് ജെയിൽ രണ്ടാം സ്ഥാനത്താനത്തെത്തി.

NRI

കൈരളി നികേതന്‍ വാര്‍ഷികാഘോഷം; ഡാന്‍സ് മത്സരത്തില്‍ ഡിസ്ട്രിക്ട് ജിഎംവിക്ക് ഒന്നാം സ്ഥാനം

വിയന്ന: ഓസ്ട്രിയയിലെ പ്രവാസി മലയാളി സമൂഹത്തിന്‍റെ ഭാഷാ-സാംസ്‌കാരിക പൈതൃകം പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്ന കൈരളി നികേതന്‍ വിയന്നയുടെ വാര്‍ഷികാഘോഷം വര്‍ണാഭമായ പരിപാടികളോടെ അരങ്ങേറി.

കലയും സംസ്‌കാരവും ഒത്തുചേര്‍ന്ന പുതുതലമുറയുടെ മഹോത്സവം, ഓസ്ട്രിയ ഉള്‍പ്പെടെയുള്ള വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രേക്ഷകരുടെ ആവേശകരമായ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.

മലയാള ഭാഷയുടെയും ഭാരതീയസംസ്‌കാരത്തിന്‍റെയും സൗന്ദര്യം വാരിവിതറിയ ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, നൃത്തശില്പങ്ങള്‍, സാംസ്‌കാരിക പ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമായി. വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച നൃത്തമത്സരം പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.

മസക്കലീസ്, റാപ്പിഡ് റിഥം, ഡിസ്ട്രിക്ട് ജിഎംവി, കാന്താരീസ് ആന്‍ഡ് കുട്ടന്‍സ്, സുപ്പര്‍ സുരാസുന്ദരീസ്, ബോയിസ് ഫോര്‍ എവര്‍ എന്നീ ആറു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഡിസ്ട്രിക്ട് ജിഎംവി ഒന്നാം സ്ഥാവും സുപ്പര്‍ സുരാസുന്ദരീസ് രണ്ടാം സ്ഥാനവും കാന്താരീസ് ആന്‍ഡ് കുട്ടന്‍സ് മൂന്നാം സ്ഥാനവും നേടി.

വേറിട്ട പ്രകടനങ്ങള്‍ കൊണ്ട് ഓരോ ടീമും പ്രേക്ഷകപ്രശംസ നേടി. കാലോചിതമായ രീതിയില്‍ മൂല്യ നിര്‍ണയം നടത്തിയ മത്സരത്തില്‍, ആകെ മാര്‍ക്കിന്‍റെ 60 ശതമാനം വിദഗ്ധരായ ജഡ്ജിംഗ് പാനലിന്‍റെ വിലയിരുത്തലിലും ശേഷിക്കുന്ന 40 ശതമാനം മാര്‍ക്ക് പ്രേക്ഷകരുടെ വോട്ടിംഗിലൂടെയും നിര്‍ണയിച്ചു.

വിജയികള്‍ക്ക് ട്രോഫികളും സമ്മാനത്തുകയും വിവിധ സ്‌പോണ്‍സറുമാര്‍ സമ്മാനിച്ചു.

NRI

ഹിപ്പിന്‍റെ ബേബി ഫൂഡിൽ എലിവിഷം; യൂറോപ്പിൽ ജാഗ്രതാ നിർദേശം

ബെർലിൻ: ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബേബി ഫൂഡ് ബ്രാൻഡായ ഹിപ്പിന്‍റെ ഉത്പന്നങ്ങളിൽ എലിവിഷം കണ്ടെത്തിയതിനെത്തുടർന്ന് യൂറോപ്പിൽ ജാഗ്രതാ നിർദേശം. ഓസ്ട്രിയയിലെ സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ഹിപ്പ് ബ്രാൻഡിന്‍റെ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണത്തിൽ (കാരറ്റ്സ് ആൻ്റ് പൊട്ടറ്റോസ്) എലിവിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്തി.

ആരെങ്കിലും മനഃപൂർവം വിഷം കലർത്തിയതാണോ എന്ന് പോലീസ് സംശയിക്കുന്നു. ജർമനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലെ വിപണികളിൽ നിന്ന് ഈ ഉത്പന്നം തിരിച്ചുവിളിച്ചു.

ഉപഭോക്താവ് നൽകിയ പരാതിയെത്തുടർന്ന് 190 ഗ്രാം വരുന്ന ജാറിലെ സാംപിൾ പരിശോധിച്ചപ്പോഴാണ് എലിവിഷം സ്ഥിരീകരിച്ചത്. പണം തട്ടാനുള്ള ബ്ലാക്ക്‌മെയിലിംഗിന്‍റെ ഭാഗമായി ആരോ ചെയ്തതാണിതെന്ന് സംശയിക്കുന്നു.

സംശയാസ്പദമായ ജാറുകൾ തിരിച്ചറിയാൻ പോലീസ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ജാറിന്‍റെ അടിയിൽ ചുവന്ന വട്ടത്തോടുള്ള വെള്ള സ്റ്റിക്കർ ഉണ്ടായിരിക്കും. അടപ്പ് നേരത്തെ തുറന്നതോ അല്ലെങ്കിൽ കേടുപാടുകൾ ഉള്ളതോ ആയിരിക്കാം. ഈ ഉത്പന്നം ആരും ഉപയോഗിക്കരുതെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകി.

അബദ്ധത്തിൽ ഇതിന്‍റെ പാക്കറ്റിൽ തൊടുകയാണെങ്കിൽ കൈകൾ നന്നായി കഴുകാനും നിർദേശമുണ്ട്. ഓസ്ട്രിയയിലെ ആയിരത്തിലധികം സൂപ്പർമാർക്കറ്റുകളിൽ നിന്ന് നിലവിൽ ഈ ഉത്പന്നം പിൻവലിച്ചിട്ടുണ്ട്. ജർമനിയിൽ ഇത് സംബന്ധിച്ച അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്.

International

സ്കൂളിൽ ശിരോവസ്ത്രം നിരോധിച്ച് ഓസ്ട്രിയ

വിയന്ന : പതിനാലിനു താഴെയുള്ള പെൺകുട്ടികൾ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതു നിരോധിക്കുന്ന നിയമം ഓസ്ട്രിയൻ പാർലമെന്‍റ് പാസാക്കി.

സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് നിരോധനം ബാധകമായിരിക്കും. ലിംഗനീതിയും പെൺകുട്ടികളുടെ സ്വാതന്ത്ര്യവും ഉറപ്പാക്കാനാണിതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

പരന്പരാഗത മുസ്‌ലിം വസ്ത്രങ്ങളായ ഹിജാബ്, ബുർഖ തുടങ്ങിയവ പെൺകുട്ടികൾ സ്കൂളിൽ ധരിക്കരുതെന്നാണു നിയമത്തിൽ നിർദേശിക്കുന്നത്.

2020ൽ ഓസ്ട്രിയൻ സർക്കാർ പത്തു വയസിനു താഴെയുള്ള പെൺകുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നതു നിരോധിച്ചിരുന്നു. എന്നാൽ, മുസ്‌ലിംകളെ മാത്രം ലക്ഷ്യമിടുന്നു എന്നു ചൂണ്ടിക്കാട്ടി ഭരണഘടനാ കോടതി ഈ നിയമം അസാധുവാക്കി.

Sports

പോര്‍ച്ചുഗല്‍ ലോക ചാമ്പ്യന്‍

ദോഹ: ഫിഫ അണ്ടര്‍ 17 പുരുഷ ഫുട്‌ബോള്‍ കിരീടം പോര്‍ച്ചുഗലിന്. ഫൈനലില്‍ ഓസ്ട്രിയയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ കീഴടക്കിയത്.

32-ാം മിനിറ്റില്‍ അനീസിയൊ കബ്രാലായിരുന്നു പറങ്കിപ്പടയുടെ ജയം കുറിച്ച ഗോള്‍ നേടിയത്.

ചരിത്രത്തില്‍ ആദ്യമായാണ് പോര്‍ച്ചുഗല്‍ ഫിഫ ലോകകപ്പ് സ്വന്തമാക്കുന്നത്. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ഡബിള്‍ നേട്ടത്തിലുമെത്തി.

International

ഹമാസ് യൂറോപ്പിലാകമാനം ശൃംഖല വർധിപ്പിക്കുന്നു; മുന്നറിയിപ്പുമായി മൊസാദ്

ലണ്ടൻ: ഹമാസിനെതിരെ മുന്നറിയിപ്പുമായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം മൊസാദ്. യൂറോപ്പിലാകമാനം ഹമാസ് തങ്ങളുടെ ശൃംഖല വർധിപ്പിക്കുന്നതായും രഹസ്യ സെല്ലുകളായി പ്രവർത്തിക്കുന്നുവെന്നും മൊസാദ് വ്യക്തമാക്കി.

യൂറോപ്യൻ സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ ആസൂത്രിതമായ ആക്രമണങ്ങൾ തടയാനും സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനും സാധിച്ചതായി മൊസാദ് അറിയിച്ചു. ഇസ്രയേൽ-ജൂത സമൂഹത്തെ ലക്ഷ്യമാക്കിയ പദ്ധതികൾ തകർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ സഹായിച്ചതായും പ്രസ്താവനയിലൂടെ മൊസാദ് പറയുന്നു.

ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം ഗൂഢാലോചനകളെ തകർക്കാൻ സഹായിച്ചു. ഓസ്ട്രിയയുടെ ഡിഎസ്എൻ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉൾപ്പെട്ട ആയുധശേഖരം കണ്ടെത്തിയിരുന്നതായും മൊസാദ് അറിയിച്ചു.

സംഭവത്തിന് ഹമാസ് നേതാവ് മുഹമ്മദ് നയിമുമായി ബന്ധമുണ്ടെന്ന് മൊസാദ് സ്ഥിരീകരിച്ചു. ഗാസയിലെ മുതിർന്ന ഹമാസ് നേതാവായ ഖലീൽ അൽ-ഹയ്യയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മുഹമ്മദ് നയീം.

ജർമ്മനിയും ഓസ്ട്രിയയും ഹമാസിനെതിരായ നിലപാട് സ്വീകരിക്കുന്നതിനെ പ്രശംസിച്ച മൊസാദ് ഖത്തറിലെ ഹമാസ് പ്രവർത്തനങ്ങളെ വിമർശിച്ചു. സെപ്റ്റംബറിൽ ഖത്തറിൽ മുഹമ്മദ് നയിമും പിതാവും തമ്മിൽ കൂടിക്കാഴ്ച നടന്നതായും മൊസാദ് കൂട്ടിച്ചേർത്തു.

 

NRI

ഓസ്ട്രിയയില്‍ നഴ്‌സിംഗ് ഇനി മുതല്‍ കഠിന പ്രയത്നം ആവശ്യമായ തൊഴിലുകളുടെ ഗണത്തില്‍

വിയന്ന: നഴ്‌സിംഗ് തൊഴിലിനെ കഠിനാധ്വാനം വേണ്ടുന്ന തൊഴിലായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളും സാമൂഹിക സംഘടനകളും വര്‍ഷങ്ങളോളം നടത്തിയ പോരാട്ടം വിജയത്തില്‍.

നഴ്‌സിംഗ് തൊഴിലിലെ സാധ്യതകളും വെല്ലുവിളികളും ഒരുവശത്തു നിന്നും നോക്കി കാണുമ്പോള്‍, ആ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ചെയ്യാന്‍ പോകുന്നവര്‍ക്കും ആശ്വാസമാകുന്ന വിധിയാണ് 2026 ജനുവരി മുതല്‍ ഓസ്ട്രിയയില്‍ പ്രാബല്യത്തില്‍ വരുന്നത്.

നഴ്‌സുമാരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് പുതിയ നിയമ പരിഷ്‌ക്കരണം. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ഇതോടെ അന്ത്യമാവുകയാണ്. ആതുരശുശ്രൂഷ അതിപ്രധാനമായ ഒരു സേവന - തൊഴില്‍ രംഗമാണെന്നും ശാരീരികമായും വൈകാരികമായും മാനസികമായും വെല്ലുവിളികള്‍ സ്വീകരിച്ചാണ് ഈ തൊഴില്‍ രംഗം മുന്നോട്ടുപോകുന്നതെന്ന തിരിച്ചറിവാണ് ഓസ്ട്രിയ എന്ന രാജ്യം ഔദ്യോഗികമായി നിയമാക്കിയത്.

ഇതോടെ സാമൂഹ്യ- തൊഴില്‍ രംഗത്തു വീണ്ടും ലോകരാജ്യങ്ങള്‍ക്കെല്ലാം മാതൃകയായി യൂറോപ്പിലെ ഈ കൊച്ചുരാജ്യം വീണ്ടും മാറുകയാണ്. യൂറോപ്പിലെ ഏറ്റവും പഴയതും ഫലപ്രദവുമായ സാമൂഹിക സുരക്ഷാ സംവിധാനം നിലനില്‍ക്കുന്ന ഓസ്ട്രിയയില്‍ 1977-ല്‍ "രാത്രി ഷിഫ്റ്റ് - കഠിനാധ്വാന നിയമം' പ്രാബല്യത്തില്‍ വന്നു.

രാത്രിയില്‍ കടുത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരെ കഠിന ജോലിക്കാരായി കണക്കാക്കി പ്രത്യേക സംരക്ഷണം നല്‍കി. ഖനിത്തൊഴിലാളികള്‍, നിര്‍മാണ, വ്യവസായ തൊഴിലാളികള്‍, അതീവ ചൂടിലും തണുപ്പിലും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് രോഗികളെ പരിചരിക്കുന്നവരും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരും കഠിനാധ്വാനികളാണെന്ന ചിന്തയും ചര്‍ച്ചയായി.

ആദ്യകാലത്ത് രാത്രി ഷിഫ്റ്റ് ജോലിയും കഠിന തൊഴിലും വേറിട്ടായിരുന്നു കണക്കാക്കപ്പെട്ടത്. പക്ഷേ 1977-ല്‍ പ്രാബല്യത്തില്‍ വന്ന "രാത്രി ഷിഫ്റ്റ് - കഠിനാധ്വാന നിയമം' ഈ രണ്ടിനെയും ഒരുമിപ്പിച്ചു.

1990-ല്‍ പദപ്രയോഗം മാറ്റി നിയമം "കഠിനജോലിനിയമം' (Schwerarbeitsgesetz) എന്നായി. ഇനി രാത്രി ജോലി വേറെ വിഭാഗമായി പരിഗണിക്കേണ്ടതില്ല. പകരം, ജോലി ഏതു സമയത്തായാലും ശാരീരികമായോ മാനസികമായോ അതീവ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണോ എന്നതാണ് പ്രധാന്യം.

ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് നഴ്‌സുമാര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇതിനെല്ലാം പുറമെ വൈകാരിക സമ്മര്‍ദവും നിറഞ്ഞതാണ് ആതുരശുശ്രൂഷാരംഗം.

ഓര്‍മശക്തി നഷ്ടപ്പെട്ടവര്‍, ബുദ്ധിഭ്രമമുള്ളവര്‍, തീരാരോഗികള്‍, ചലന സാധ്യത തീർത്തും കുറവുള്ളവര്‍ എന്നിങ്ങനെ വിവിധ രീതിയിലുള്ള രോഗികളുമായുള്ള ഇടപെടലും സഹവാസവും നഴ്സിംഗ് മേഖലയെ കൂടുതൽ അധ്വാനം വേണ്ട ജോലിയാക്കുന്നു.

50 ശതമാനമോ അതിലധികമോ ജോലി സമയമുള്ള പാര്‍ട്ട് ടൈം നഴ്‌സുമാരെയും ഭാവിയില്‍ ഈ ഗണത്തിൽ പരിഗണിക്കും. പുതിയ നിയമ പ്രകാരം ഒരു മാസത്തില്‍ ആവശ്യമായ കഠിനാധ്വാന ദിനങ്ങളുടെ എണ്ണം 15ല്‍ നിന്ന് 12 ആയി കുറയ്ക്കും.

അതായത്, ഒരു മാസത്തില്‍ 12 ദിവസം നഴ്‌സിംഗ് ജോലി ചെയ്താല്‍ ആ മാസം പൂര്‍ണമായ ഒരു കഠിനജോലി ഇന്‍ഷുറന്‍സ് മാസമായി കണക്കാക്കും. പുതിയ നിയമപ്രകാരം, ജോലിക്കാലം മുഴുവന്‍ നഴ്‌സിംഗില്‍ തുടരുകയും 45 സോഷ്യല്‍ ഇന്‍ഷുറന്‍സ് വര്‍ഷങ്ങള്‍ പൂർത്തിയാക്കുകയും ചെയ്യുന്നവര്‍ക്ക് 60 വയസില്‍ വിരമിക്കാന്‍ കഴിയും.

അതേസമയം, ആരെങ്കിലും മറ്റൊരു മേഖലയില്‍ ജോലി ചെയ്തിരുന്നാലും അവസാന 20 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 10 വര്‍ഷം നഴ്‌സിംഗ് ചെയ്താല്‍ മതിയാൽ ഈ നിയമം ഉപകാരപ്പെടുത്താം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓസ്ട്രിയയില്‍ പുരുഷന്മാര്‍ക്ക് പെന്‍ഷന്‍ പ്രായം 65 ആണെങ്കിലും സ്ത്രീകള്‍ക്കുള്ളത് ക്രമാനുഗതമായി 2035 ഓടെ 65 ആക്കിയേക്കും.

നിലവിൽ ഓസ്ട്രിയയിൽ ജോലിചെയ്യുന്ന ഭൂരിപക്ഷം മലയാളികൾക്കും (നന്നേ ചെറുപ്പത്തിൽ ജോലിയിൽ പ്രേവേശിച്ച കുറച്ചു പേരൊഴികെ) പുതിയ നിയമത്തിന്‍റെ മുഴുവൻ ആനുകൂല്യം ലഭിച്ചില്ലെങ്കിലും ചെറുപ്പത്തിൽ തന്നെ നഴ്സിംഗ് തെരഞ്ഞെടുക്കുന്ന പുതിയ തലമുറയ്ക്ക് നിയമം സഹായമാകും.

Latest News

Corehub Up