Sports
ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പണ്‍ വനിതാ സിംഗിൾസ് ബാഡ്മിന്റണ്‍ രണ്ടാം റൗണ്ടിൽ പ്രവേശിച്ച് ഇന്ത്യയുടെ ഒളിന്പിക് മെഡൽ ജേതാവ് പി.വി. സിന്ധു.
അതേസമയം ഇന്ത്യയുടെ മുൻ ലോക ഒന്നാം നന്പർ താരം കിഡം ബി ശ്രീകാന്ത് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ലക്ഷ്യ സെന്നും പരാജയപ്പെട്ടു. 51 മിനിറ്റ് നീണ്ട മത്സരത്തിൽ സിന്ധു 25-23, 21-16 സ്കോറിന് തായ്ല
ൻഡിന്റെ ബുസാനൻ ഒങ്ബമ്രുങ്ഫാനെയാണ് പരാജയപ്പെടുത്തിയത്.
ഒളിന്പിക് ചാന്പ്യനും ലോക ഒന്നാം നന്പർ താരവുമായ ആൻ സെ-യോങ്ങിനെയാണ് സിന്ധു രണ്ടാം റൗണ്ടിൽ നേരിടുക.
അതേസമയം മാൽവിക ബൻസോദ് ആദ്യ റൗണ്ടിൽ പുറത്തായി. ഏഴാം സീഡ് പോണ്‍പാവീ ചോച്ചുവോങ്ങിനോട് 21-12, 21-10 സ്കോറിന് പരാജയപ്പെട്ടാണ് മാൽവിക പുറത്തായത്.
പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ ജപ്പാന്റെ യുഷി തനകയോട് 19-21, 15-21 സ്കോറിന് പരാജയപ്പെട്ടാണ് ശ്രീകാന്ത് പുറത്തായത്. ലക്ഷ്യ സെന്നും പരാജയം രുചിച്ചു.
പുരുഷ ഡബിൾസ് ജോഡിയായ ഹരിഹരൻ അംസകരുണനും എം.ആർ. അർജുനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
Sports
സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍നിന്ന് ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്.
വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ സെ യംഗിനോട് സിന്ധു പരാജയപ്പെട്ടു. സ്കോര്‍: 17-21, 14-21.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നും പുറത്തായി. ജപ്പാന്റെ കോക്കി വറ്റനാവിനോട് 21-19, 15-21, 21-15നാണ് ലക്ഷ്യ പരാജയപ്പെട്ടത്.
അതേസമയം, പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ 19-21, 21-17, 21-13ന് മലേഷ്യയുടെ കാങ് ഖായ് സിംഗ് - ആരോണ്‍ തായ് കൂട്ടുകെട്ടിനെ ഇന്ത്യന്‍ സഖ്യം കീഴടക്കി.
Sports
സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന്‍ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍.
ലോക അഞ്ചാം നമ്പറായ ഇന്തോനേഷ്യന്‍ താരം ജോനാഥന് ക്രിസ്റ്റിയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചാണ് പ്രണോയിയുടെ മുന്നേറ്റം; 10-21, 21-12, 21-18. ലക്ഷ്യ സെന്‍ ചൈനയുടെ ലു ഗ്വാങ്സുവിനെ 21-17, 21-15ന് തോല്‍പ്പിച്ചു.
കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ പുറത്തായി. സിംഗപ്പുരിന്റെ ലോഹ് കീന്‍ യൂ, ശ്രീകാന്തിനെ തോല്‍പ്പിച്ചു; 20-22, 21-19, 17-21.
Sports
ക്വലാലംപുര്‍: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 500 ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ പൊരുതി വീണ് ഇന്ത്യയുടെ അഷ്മിത ചാലിഹ.
ഡെന്മാര്ക്കിന്റെ ലോക 23-ാം നമ്പര്‍ താരവും എട്ടാം സീഡുമായ ലൈന്‍ ഹോജ്മാര്‍ക്ക് ക്ജെയര്സ്ഫെല്ഡിനോടാണ് പരാജയപ്പെട്ടത്. 71-ാം റാങ്കുകാരിയായ ചാലിഹ ആദ്യ സെറ്റ് നേടി ലീഡ് എടുത്ത ശേഷമാണ് പരാജയത്തിലേക്ക് നീങ്ങിയത്. സ്കോർ: 23-21, 18-21, 11-21.
വലത് കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് എട്ട് മാസത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ചാലിഹ ഒരു മണിക്കൂറിലധികം നീണ്ട പോരാട്ടത്തില്‍ ശക്തമായി പൊരുതി.
Sports
ക്വലാലംപുര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ അഷ്മിത ചാലിഹ.
ഗോഹ് ജിന്‍ വേയ്നെ 13-21, 16-21 സ്കോറിന് പരാജയപ്പെടുത്തിയാണ് ചാലിഹ മുന്നേറിയത്.
ഡെന്മാര്ക്കിന്റെ എട്ടാം സീഡ് ലൈന്‍ ഹോജ്മാര്ക് ജേര്സ്ഫെല്ഡ്റ്റാണ് ചാലിഹയുടെ ക്വാര്‍ട്ടറിലെ എതിരാളി. ജേര്സ്ഫെല്ഡ്റ്റ് ഇന്ത്യയുടെ മാളവിക ബന്സോഡിനെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ വീഴ്ത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്.
Sports
ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍.
ഈ വര്‍ഷം ഇന്ത്യന്‍ സഖ്യത്തിന്റെ ആദ്യ ഫൈനലാണ്. മലേഷ്യയുടെ ഗോ സെ ഫെയ് - നൂര്‍ ഇസ്സുദീന് കൂട്ടുകെട്ടിനെ സെമിയില്‍ കീഴടക്കിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ഫൈനല്‍ പ്രവേശം. സ്കോര്‍: 19-21, 22-20, 21-16.
ഇന്തോനേഷ്യയുടെ ലിയോ റോളി കാര്ണാണ്ടോ - ഡാനിയല്‍ മാര്ട്ടിന് സഖ്യമാണ് ഫൈനലില്‍ സാത്വിക് - ചിരാഗ് കൂട്ടുകെട്ടിന്റെ എതിരാളികള്‍.
Sports
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബൗഡ്മിന്റണിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ കടന്നു. ഇന്ന് നടന്ന പുരുഷ ഡബിൾസ് വിഭാഗം ക്വാർട്ടറിൽ ജപ്പാന്റെ തമുക്കി നൊമൂറ-യുയ്ച്ചി ഷിമോഗാമി സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 21-12, 21-13.
ശനിയാഴ്ചയാണ് സെമി ഫൈനൽ പോരാട്ടം. സെമിയിൽ മലേക്ഷ്യയുടെ ഗോഹ് സെ ഫെയ്-നൂർ ഇസുദ്ദീൻ സഖ്യമാണ് സാത്വിക്-ചിരാഗ് സഖ്യത്തിന്റെ എതിരാളികൾ.
Sports
തായ്ലന്ഡ്: തായ്ലന്ഡ് ഓപ്പണ്‍ 2026 ബാഡ്മിന്റണ്‍ ഇന്ത്യയുടെ പി.വി. സിന്ധു, ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് എന്നിവർ പതിനാറാം റൗണ്ടിൽ കടന്നു. നിരാശ പകർന്ന് ആയുഷ് പുറത്തായി.
സിന്ധു ചൈനീസ് തായ്പേയിയുടെ തുങ് സിയോ ടോങ്ങിനെ 21-9, 21-12 സ്കോറിന് പരാജയപ്പെടുത്തി. മാളവിക ബൻസോഡും ദേവിക സിഹാബും ജയം നേടി.
പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ സിംഗപ്പൂരിന്റെ ജിയ ഹെങ് ജേസണ്‍ തെഹിനെയും ശ്രീകാന്ത് സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവിനെയും പരാജയപ്പെടുത്തി.
Sports
ഹോഴ്സെന്സ് (ഡെന്മാര്ക്ക്): 2026 തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ ടീം മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ ജയിച്ച് സെമിയില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യന്‍ പുരുഷ ടീം മെഡല്‍ ഉറപ്പിച്ചത്. സെമിയില്‍ പ്രവേശിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് വെങ്കലമെഡല്‍ ലഭിക്കും. ക്വാര്‍ട്ടറില്‍ ഇന്ത്യ 3-0നു ചൈനീസ് തായ്പേയിയെ കീഴടക്കിയാണ് സെമിയിലേക്കു മുന്നേറിയത്.
ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യ സിംഗിള്‍സില്‍ ലക്ഷ്യ സെന്നിന്റെ ജയത്തോടെയാണ് ഇന്ത്യ പോരാട്ടം ആരംഭിച്ചത്. ലോക ആറാം നമ്പറായ ചൗ ടിയാന് ചെന്നിന് എതിരേ ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചെത്തി ലക്ഷ്യ സെന്‍ ജയം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 18-21, 22-20, 21-17. തുടര്‍ന്ന് അരങ്ങേറിയ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്സായ് രാജ് - ചിരാഗ് ഷെട്ടി കൂട്ടുകെട്ട്, ചൈനീസ് തായ്പേയിയുടെ ചിയു ഹസിയാങ് ചീ - വാങ് ചിലിന്‍ എന്നിവരെ തോല്‍പ്പിച്ചു. മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ 23-21, 19-21, 21-12നായിരുന്നു ഇന്ത്യന്‍ ടീമിന്റെ ജയം. അതോടെ ഇന്ത്യ 2-0ന് ലീഡ് നേടി.
രണ്ടാം സിംഗിള്‍സില്‍ ആയുഷ് ഷെട്ടിയാണ് ഇന്ത്യക്കായി ഇറങ്ങിയത്. ലോക എട്ടാം നമ്പറായ ലിന് ചുന്‍ യി ആയിരുന്നു ആയുഷ് ഷെട്ടിന്റെ എതിരാളി. 21-16, 21-17ന് ഇന്ത്യയുടെ ഭാവിവാഗ്ദാനമായ ആയുഷ് ജയം സ്വന്തമാക്കി. ഓള് ഇംഗ്ലണ്ട് ജേതാവായ ലിന് ചുന്‍ യിയെ 48 മിനിറ്റില്‍ ആയുഷ് പറപ്പിച്ചു.
ഇന്ത്യ x ഫ്രാന്‍സ് സെമി
സെമിയില്‍ ഫ്രാന്‍സാണ് ഇന്ത്യയുടെ എതിരാളികള്‍. ക്വാര്‍ട്ടറില്‍ 3-0ന് ജപ്പാനെ കീഴടക്കിയാണ് ഫ്രാന്‍സ് സെമിയില്‍ എത്തിയത്. ചൈനയും ഡെന്മാര്ക്കും തമ്മിലാണ് മറ്റൊരു സെമി പോരാട്ടം.
ഗ്രൂപ്പ് എയില്‍ ചൈനയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. തോമസ് കപ്പില്‍ ഇന്ത്യ ഒരു തവണ (2022) ചാമ്പ്യന്മാരായിട്ടുണ്ട്. ഇന്ത്യ മൂന്നു പ്രാവശ്യം (1952, 1955, 1979) വെങ്കലവും സ്വന്തമാക്കി.
ഫ്രാന്‍സിന് എതിരായ സെമിയില്‍ ഇന്ത്യക്കായി ആയുഷ് ഷെട്ടി, കിഡംബി ശ്രീകാന്ത്, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവരാണ് സിംഗിള്‍സ് കളിക്കുക. ക്വാര്‍ട്ടറിനിടെ കാലിനു ചെറിയ പരിക്കേറ്റ ലക്ഷ്യ സെന്‍ പുറത്തിരിക്കും.
Sports
ഹോഴ്സെന്സ് (ഡെന്മാര്ക്ക്): 2026 തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യക്കു തോല്‍വി. ചൈനയോട് 3-2ന് ഇന്ത്യന്‍ പുരുഷന്മാര് പൊരുതി കീഴടങ്ങി. സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയിയും ആയുഷ് ഷെട്ടിയും ജയിച്ചു. എന്നാല്‍, ലക്ഷ്യ സെന്‍ പരാജയപ്പെട്ടു.
ഡബിള്‍സില്‍ സാത്വിക്സായ്രാജ് - ചിരാഗ് ഷെട്ടി, എം.ആര്. അര്ജുന് - ഹരിഹരന് സഖ്യങ്ങൾ തോല്‍വി വഴങ്ങി.
Sports
നിങ്ബോ (ചൈന): ഇന്ത്യയുടെ ബാഡ്മിന്റണ്‍ സെന്‍സേഷനായ 20കാരന് ആയുഷ് ഷെട്ടിയുടെ അട്ടിമറിയാത്ര ഫൈനലില്‍ വരെ എത്തിനില്‍ക്കുന്നു. 2026 ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് സെമിയില്‍ ലോക ഒന്നാം നമ്പറായ തായ്ലന്‍ഡിന്റെ കുന്‍ലാവുട്ട് വിറ്റിഡ്സറനെ വീഴ്ത്തിയ ആയുഷ് ഷെട്ടി ഫൈനലില്‍ പ്രവേശിച്ചു.
ലോക 25-ാം നമ്പറുകാരനായ ആയുഷ്, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലൂടെയാണ് ഒന്നാം നമ്പറിനെ വീഴ്ത്തിയത്. ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ട സെമിയില്‍ 10-21, 21-19, 21-17ന് ആയുഷ് വെന്നിക്കൊടി പാറിച്ചു. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തിരിച്ചുവരവ് അട്ടിമറി.
ലോക നാലാം നമ്പറായ ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റി (ക്വാര്‍ട്ടര്‍), ഏഴാം നമ്പറായ ചൈനയുടെ ലി ഷി ഫെങ് (ആദ്യറൗണ്ട്), 20-ാം റാങ്കുകാരനായ തായ് വാന്റെ ചി യു ജീന്‍ (പ്രീക്വാര്‍ട്ടര്‍) എന്നിവരാണ് ആയുഷിന്റെ ഫൈനലിലേക്കുള്ള യാത്രയ്ക്കിടെ അടിതെറ്റി വീണത്.
കുന്ലാവുട്ടുമായുള്ള രണ്ടാം ഏറ്റുമുട്ടലായിരുന്നു ആയുഷിന്റേത്. കഴിഞ്ഞ വര്‍ഷം ആര്‍ട്ടിക് ഓപ്പണില്‍ മുഖാമുഖം ഇറങ്ങിയപ്പോള്‍ 15-21, 16-21ന് ആയുഷ് പരാജയപ്പെട്ടു. അതിന്റെ കണക്ക് തീര്‍ക്കുന്നതായിരുന്നു ഇന്നലത്തെ ജയം.
►ചരിത്രനേട്ടം◄
ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ-വനിതാ വിഭാഗം സിംഗിള്‍സില്‍ ഫൈനലില്‍ പ്രവേശിക്കുന്ന രണ്ടാമത് മാത്രം ഇന്ത്യന്‍ താരമാണ് ആയുഷ് ഷെട്ടി. ഫൈനലില്‍ പ്രവേശിച്ചതോടെ ചുരുങ്ങിയത് വെള്ളിമെഡലും ആയുഷ് ഉറപ്പിച്ചു.
ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ഏഴാമത് താരമാണ് ആയുഷ് ഷെട്ടി. സുരേഷ് ഗോയല്‍ (വെങ്കലം 1965), ദിനേശ് ഖന്ന (സ്വര്‍ണം 1965, വെങ്കലം 1969), പ്രകാശ് പദുക്കോണ്‍ (വെങ്കലം 1976), പുല്ലേല ഗോപിചന്ദ് (വെങ്കലം 2000), അനൂപ് ശ്രീധര്‍ (വെങ്കലം 2007), എച്ച്.എസ്. പ്രണോയ് (വെങ്കലം 2018) എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിവര്.
►പദുക്കോണിന്റെ ശിഷ്യന്◄
ബിഡബ്ല്യുഎഫ് 2023 ലോക ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെയാണ് കര്‍ണാടക സ്വദേശിയായ ആയുഷ് ഷെട്ടി ആദ്യം ശ്രദ്ധിക്കപ്പെട്ടത്.
ബംഗളൂരുവിലെ പ്രകാശ് പദുക്കോണ്‍ ബാഡ്മിന്റണ്‍ അക്കാദമിയിലാണ് (പിപിബിഎ) പരിശീലനം. റിഫ്ളക്സ്, മൂവ്മെന്റ് കാര്യങ്ങളില്‍ അസാമാന്യ പ്രാഗത്ഭ്യമാണ് ആയുഷിനുള്ളത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണ്‍ കിരീടം നേടി. 2025ല്‍ ബിഡബ്ല്യുഎഫ് ലോക ടൂര്‍ കിരീടം നേടിയ ഏക ഇന്ത്യന്‍ താരമായിരുന്നു ആയുഷ്.
Sports
ന്യൂഡൽഹി: ചൈനയിലെ നിംഗ്ബോ നഗരത്തിലെ ഈർപ്പമേറിയ സായാഹ്നം. ഏഷ്യൻ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന പി.വി. സിന്ധുവും ലക്ഷ്യ സെന്നും തുടക്കത്തിലേ അടിതെറ്റിവീണിരിക്കുന്നു. ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവുമായി ആയുഷ് ഷെട്ടി എന്ന 20കാരൻ സെമിഫൈനൽപോരാട്ടത്തിനായി കളത്തിൽ.
സീനിയർ ബാഡ്മിന്റണിൽ അരങ്ങേറി രണ്ടു വർഷത്തിനകം ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തേക്കു കുതിച്ചെത്തിയ ഉടുപ്പി കാർക്കല സ്വദേശിയായ ആയുഷിന്റെ മറുഭാഗത്തു സാക്ഷാൽ കുൻലാവുത് വിറ്റിഡ്സണ്. ലോക ഒന്നാംനമ്പർ താരമായ തായ്ലൻഡുകാരൻ, പാരിസ് ഒളിന്പിക്സ് വെള്ളിമെഡൽ ജേതാവ്, ടൂർണമെന്റ് ഫേവറിറ്റ്.
പക്ഷെ ആയുഷ് ശാന്തനായിരുന്നു. പ്രതീക്ഷകളുടെ ഭാരം ആ 1.95 മീറ്റർ ഉയരക്കാരനെ തളർത്തിയിരുന്നില്ല. ടൂർണമെന്റിലെ ആദ്യ മത്സരം മുതൽ ആയുഷ് മിന്നുന്ന ഫോമിലായിരുന്നു. റൗണ്ട് ഓഫ് 32ൽ ലോക ഏഴാം റാങ്കുകാരൻ ചൈനയുടെ ലി ഷി ഫെംഗിനെ അനായാസം കെട്ടുകെട്ടിച്ചാണ് ആയുഷ് തുടങ്ങിയത്.
പ്രീക്വാർട്ടറിൽ തായ്വാന്റെ ലോക 20-ാം റാങ്കുകാരൻ ചി യു ജെന്നും നേരിട്ടുള്ള ഗെയിമുകൾക്കു കീഴടങ്ങി. ക്വാർട്ടറിൽ ലോക നാലാം റാങ്കുകാരൻ ഇന്തോനീഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ 23-21, 21-17 എന്ന സ്കോറിൽ അമ്പരപ്പിച്ചാണ് സെമിയിൽ ലോക ഒന്നാംനമ്പർ താരം വിറ്റിഡ്സണെ നേരിടാനിറങ്ങുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു കാത്തിരിക്കുന്നതെന്ന ചിന്തയൊന്നും പക്ഷെ, അവനെ അലട്ടിയിരുന്നില്ല.
ശാന്തനായി തുടങ്ങിയ ആയുഷ് നിലയുറപ്പിക്കുംമുൻപേ ആദ്യ ഗെയിം നഷ്ടമായി. വിറ്റിഡ്സന്റെ അതിവേഗത്തിനു മുന്നിൽ 10-21നാണ് ആദ്യ ഗെയിം അടിയറവച്ചത്. പക്ഷെ, രണ്ടാം ഗെയിമിൽ കഥ മാറി. കോർട്ടിൽ കൂടുതൽ വേഗത്തിൽ നീങ്ങിയ ആയുഷ് കൂടുതൽ ആത്മവിശ്വാസത്തോടെ ഓരോ പോയിന്റിനുംവേണ്ടി പോരാടി.
രണ്ടാം ഗെയിം 21-19നു നേടി ഡിസൈഡറിലേക്ക് ആയുസ് നീട്ടിയെടുത്തു. മൂന്നാം ഗെയിമിനിറങ്ങുമ്പോൾ മാനസികമായ മുൻതൂക്കം ആയുഷിനു തന്നെയായിരുന്നു. കളിയിൽ പിടിച്ചുനിൽക്കാനായിരുന്നില്ല, വിജയിക്കാനായിരുന്നു പിന്നീട് അവന്റെ പോരാട്ടം.
21-17 എന്ന സ്കോറിൽ മത്സരം അവസാനിച്ചപ്പോൾ ഒരു നിമിഷം സ്റ്റേഡിയം നിശബ്ദമായി; പിന്നെ കരഘോഷത്തിൽമുങ്ങി. പക്ഷെ അയുഷ് ആഘോഷിച്ചില്ല. കണ്ണടച്ച് ആ നിമിഷം അനുഭവിച്ചറിഞ്ഞു. 1965ൽ ദിനേഷ് ഖന്നയ്ക്കുശേഷം ഏഷ്യൻ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി ആയുഷ്.
2018ൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടിയ ശേഷം ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായും മാറി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അവസാനത്തെ വലിയ നേട്ടം 2023ൽ ആയിരുന്നു. അന്ന് സാത്വിക്സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസിൽ കിരീടം നേടിയിരുന്നു.
ഇനി ചരിത്രത്തിലേക്ക് ഒരു ചുവടു മാത്രം അകലം. ഫൈനലിൽ ലോക രണ്ടാംറാങ്കുകാരൻ ചൈനയുടെ ഷി യുക്കി ആണ് ആയുഷിന്റെ എതിരാളി. പക്ഷെ എതിരാളി ആരെന്നത് ഇനി പ്രശ്നമല്ല. കാരണം, അയുഷ് ഷെട്ടി സ്വപ്നങ്ങളെ പിന്തുടരുന്നതു നിർത്തി സ്വയം സ്വപ്നമായിമാറിക്കഴിഞ്ഞു.
2023 ലോക ജൂണിയർ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയാണ് ആയുഷ് രാജ്യാന്തര ബാഡ്മിന്റണിൽ തന്റെ വരവറിയിച്ചത്. മുൻ ഇന്ത്യൻ ഇന്റർനാഷണൽ വിമൽകുമാറിന്റെ ശിക്ഷണത്തിൽ കളിയഭ്യസിച്ച ആയുഷ് ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷന്റെ 2025ലെ ലോക ടൂറിൽ യുഎസ് ഓപ്പണ്‍ കിരീടം ചൂടിയിരുന്നു.
തുടക്കത്തിലെ കുതിപ്പിനുശേഷം ലോക റാങ്കിംഗിൽ ആറിൽനിന്നു 12ലേക്കു വീണ ലക്ഷ്യ സെന്നിനും വനിതകളിൽ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധുവിനുമൊപ്പം ഇന്ത്യക്ക് 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ മെഡൽപ്രതീക്ഷയേകുകയാണു ലോക ബാഡ്മിന്റണിലെ ഉയരക്കാരിൽ ഒരാളായ ഈ കർണാടകക്കാരൻ.
Sports
നിംഗ്ബോ(ചൈന): ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടി സെമിഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ തകർത്താണ് ആയുഷ് ക്വാർട്ടറിലെത്തിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ആയുഷിന്റെ ജയം. സ്കോർ: 23-21, 21-17.
ആദ്യ റൗണ്ടില്‍ ലോക ഏഴാം നമ്പര്‍ താരമായ ചൈനയുടെ ലി ഷി ഫെങിനെ (21-13, 21-16) അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ആയുഷ്, അവസാന എട്ടിലേക്ക് കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ തായ്വാന്റെ ചി യു ജീനിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 21-16, 21-12.
Sports
നിങ്ബോ (ചൈന): ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടി കുതിപ്പു തുടരുന്നു.
ആദ്യ റൗണ്ടില്‍ ലോക ഏഴാം നമ്പര്‍ താരമായ ചൈനയുടെ ലി ഷി ഫെങിനെ (21-13, 21-16) അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ആയുഷ്, അവസാന എട്ടിലേക്ക് കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ തായ്വാന്റെ ചി യു ജീനിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 21-16, 21-12.
അതേസമയം, പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാര്‍ട്ടറില്‍ പുറത്ത്.
ചൈനയുടെ വെങ് ഹോങ് യാങിനോട് നേരിട്ടുള്ള ഗെയിമിനായിരുന്നു പ്രണോയിയുടെ തോല്‍വി; 12-21, 19-21. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു, ഉന്നതി ഹൂഡ എന്നിവരും പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ വാങ് ഹി യിയോട് 21-18, 21-8നാണ് സിന്ധു പരാജയപ്പെട്ടത്.
Sports
നിങ്ബോ (ചൈന): ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ യുവതാരം ആയുഷ് ഷെട്ടിയുടെ അട്ടിമറി മുന്നേറ്റം.
ഇന്ത്യയുടെ ഭാവിതാരമായി വിശേഷിപ്പിക്കപ്പെടുന്ന 20കാരനായ ആയുഷ് ഷെട്ടി, ലോക ഏഴാം നമ്പര്‍ താരമായ ചൈനയുടെ ലി ഷി ഫെങിനെ അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 2025 ഹോങ്കോംഗ് ഓപ്പണ്‍ ചാമ്പ്യന്‍കൂടിയായ ലി ഷി ഫെങിനെ നേരിട്ടുള്ള സെറ്റിനായിരുന്നു ആയുഷ് കീഴടക്കിയത്. സ്കോര്‍: 21-13, 21-16. തായ്വാന്റെ ചി യു ജീനാണ് പ്രീക്വാര്‍ട്ടറില്‍ ആയുഷിന്റെ എതിരാളി.
പ്രണോയ്, സിന്ധു
പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വിയറ്റ്നാമിന്റെ നുയെന്‍ ഹായ് ഡാങിനെ 47 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 24-22, 21-12ന് പ്രണോയ് കീഴടക്കി. ജനുവരിയില്‍ ഇന്ത്യ ഓപ്പണിനുശേഷം പ്രണോയിയുടെ ആദ്യ ജയമാണ്. പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ വെങ് ഹോങ് യാങാണ് മലയാളി താരത്തിന്റെ എതിരാളി.
വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവും പ്രീക്വാര്‍ട്ടറില്‍ ഇടംനേടി. പരിക്കിനെത്തുടര്‍ന്ന് രണ്ട് മാസത്തില്‍ അധികം പുറത്തിരുന്ന സിന്ധു, പിന്നില്‍നിന്നെത്തിയാണ് ജയം നേടിയത്. മലേഷ്യയുടെ ലോക 38-ാം നമ്പര്‍ താരമായ വോങ് ലിന് ചിങിനെ 15-21, 21-11, 21-19ന് സിന്ധു തോല്‍പ്പിച്ചു. പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ രണ്ടാം സീഡായ വാങ് ഹി യി ആണ് സിന്ധുവിന്റെ എതിരാളി.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും ആദ്യ റൗണ്ടില്‍ പുറത്തായി. ഹോങ്കോംഗിന്റെ ലീ ച്യൂക് യുവിനോടായിരുന്നു ലക്ഷ്യയുടെ തോല്‍വി. സ്കോര്‍: 12-21, 19-21. സിംഗപ്പുരിന്റെ ലോഹ് കീന്‍ യൂവാണ് ശ്രീകാന്തിനെ കീഴടക്കിയത്. സ്കോര്‍: 21-18, 9-21, 11-21.
Sports
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിൽ ഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് പരാജയം. ചൈനീസ് തായ്പേയ് താരം ലിൻ ചുൻ-യി ആണ് ലക്ഷ്യയെ തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലിൻ ചുന്നിന്റെ വിജയം. സ്കോർ 21-15, 22-20.
Sports
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം ലക്ഷ്യ സെൻ. പുരുഷ സിംഗിൾസ് സെമിഫൈനലിൽ കാനഡയുടെ വിക്ടർ ലായ്യെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലെത്തിയത്.
സെമിയിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ലക്ഷ്യ വിജയിച്ചത്. ആദ്യ ഗെയിം ലക്ഷ്യ ജയിച്ചപ്പോൾ രണ്ടാം ഗെയിം സ്വന്തമാക്കി വിക്ടർ ലായ് ഒപ്പമെത്തി. എന്നാൽ മൂന്നാം ഗെയിം വിജയിച്ച് ലക്ഷ്യം മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോർ: 21-16, 18-21, 21-15.
97 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ഫൈനലിൽ ചൈനീസ് തായ്പേയ് താരം ലിൻ ചുൻ-യി ആണ് ലക്ഷ്യയുടെ എതിരാളി.
Sports
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ട് പോരാട്ടത്തിൽ ഇന്ത്യയുടെ ടനിഷ ക്രാസ്റ്റോ-ധ്രുവ് കപില സഖ്യത്തിന് മിന്നും ജയം. ഇന്ന് നടന്ന മിക്സഡ് ഡബിൾസിൽ മലേഷ്യയുടെ ഹൂ പാംഗ് റോൺ-ചെംഗ് സൂ യിൻ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ തോൽപ്പിച്ചത്.
മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ടനിഷ-ധ്രുവ് സഖ്യം വിജയിച്ചത്. സ്കോർ: 21-17, 21-19.
41 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ബിർമിംഗ്ഹാമിലെ യൂട്ടിലിറ്റ അരേനയായിരുന്നു മത്സരവേദി.
Sports
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ട് പോരാട്ടത്തിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് തകർപ്പൻ ജയം. ഇന്ന് നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ ചൈനയുടെ ഷീ യൂക്കിയെ തോൽപ്പിച്ചു.
മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ലക്ഷ്യ വിജയിച്ചത്. ആദ്യ ഗെയിം ലക്ഷ്യ നേടിയപ്പോൾ രണ്ടാം ഗെയിമിൽ ചൈനീസ് താരമാണ് വിജയിച്ചത്. എന്നാൽ മൂന്നാം ഗെയിം സ്വന്തമാക്കിയ ലക്ഷ്യ മത്സരത്തിൽ വിജയിക്കുകയായിരുന്നു. സ്കോർ: 23-21, 19-21, 21-17.
68 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ബിർമിംഗ്ഹാമിലെ യൂട്ടിലിറ്റ അരേനയായിരുന്നു മത്സരവേദി.
NRI
കുവൈറ്റ് സിറ്റി: ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു. തിരുവല്ല വളഞ്ഞവട്ടം വാണിയപുരയിൽ ബിബിൻ വി. മത്തായി (44) ആണ് മരിച്ചത്.
ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട് വീണ ബിബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈറ്റിലെ അൽ മുല്ല ബെഹബഹാനി മോട്ടോർ കമ്പനിയിലെ ജീവനക്കാരനാണ്.
കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകാംഗമാണ്. റംസാൻ അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: ബീന. മക്കൾ: ഡിമോസ്, ഡേവിസ്, ഡെൻവിസ്.
Sports
ജർമനി: ജർമൻ ഓപ്പണ്‍ സൂപ്പർ 300 ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യൻ സംഘത്തെ കിഡംബി ശ്രീകാന്തും ലോക ജൂണിയർ ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് തൻവി ശർമയും നയിക്കും.
2021 ലോക ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവാണ് 31കാരനായ ശ്രീകാന്ത്.
വനിതാ സിംഗിൾസിൽ നിലവിൽ 40-ാം റാങ്കിലുള്ള 16കാരി തൻവി ആദ്യ റൗണ്ടിൽ മലേഷ്യയുടെ വോംഗ് ലിംഗ് ചിംഗിനെ നേരിടും.
Sports
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി. സിന്ധു, ലക്ഷ്യ സെന്‍ എന്നിവര്‍ ക്വാര്‍ട്ടറില്‍ പുറത്ത്.
വനിതാ സിംഗിള്‍സില്‍ ടോപ് സീഡും ലോക നാലാം നമ്പറുമായ ചൈനയുടെ ചെന്‍ യു ഫീയോട് നേരിട്ടുള്ള ഗെയിമിനായിരുന്നു സിന്ധുവിന്റെ തോല്‍വി.
സ്കോര്‍: 13-21, 17-21. രണ്ടാം ഗെയിമിനിടെ മഞ്ഞക്കാര്‍ഡും മത്സരം മനഃപൂര്‍വം വൈകിച്ചതിനു ചുവപ്പുകാര്‍ഡും സിന്ധുവിനു ലഭിച്ചു. ചുവപ്പ്കണ്ടതോടെ സിന്ധുവിനു പെനാല്‍റ്റി പോയിന്റ് വഴങ്ങേണ്ടിവന്നു.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ലക്ഷ്യ സെൻ തായ്ലന്‍ഡിന്റെ പനിച്ചഫോണ് തീരത്സകുലിനോടാണ് തോറ്റുപുറത്തായത്. രണ്ടാം ഗെയിമില്‍ തിരിച്ചുവരാന്‍ ലക്ഷ്യ ശ്രമിച്ചു. സ്കോര്‍: 18-21, 20-22.
Sports
ന്യൂഡൽഹി: ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്ത സൈന നെഹ്വാൾ വിരമിച്ചു. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് കളം വിടുന്നതെന്ന് താരം പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി കടുത്ത മുട്ടുവേദനയെത്തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സൈന. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തന്റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് താരം ഒരു പോഡ്കാസ്റ്റിലൂടെ വ്യക്തമാക്കി.
2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്.
2023-ലെ സിംഗപ്പുർ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്. 2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്.
അതിനുശേഷം 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് പരിക്ക് വില്ലനാകുകയായിരുന്നു.
Sports
ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ പുറത്ത്. ക്വാര്‍ട്ടറില്‍ തായ്വാന്റെ ചുന്‍ യി ലിന്നിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ യുവതാരം അടിയറവ് പറഞ്ഞത്. സ്കോർ: 21-17, 13-21, 18-21.
ലോക 14-ാം നമ്പർ താരമായ ലക്ഷ്യ ആദ്യ ഗെയിം നേടിയ ശേഷമാണ് മത്സരത്തിൽ തോൽവി വഴങ്ങിയത്. തായ്വാൻ താരത്തിനെതിരേ രണ്ടാം ഗെയിമിലും ലക്ഷ്യ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും മികവ് നിലനിർത്താനായില്ല.
5-2 എന്ന നിലയിൽ രണ്ടാം ഗെയിമിൽ മുന്നിട്ടുനിന്ന താരം പിന്നീട് 5-11 എന്ന നിലയിലേക്ക് പിന്നിലായി. ഒരു പോയിന്റ് പോലും ലക്ഷ്യക്ക് നൽകാതെ തായ്വാൻ താരം ഒൻപത് തുടർ പോയിന്റുകൾ നേടിയാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
Sports
ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ പി.വി. സിന്ധു പുറത്ത്.
വിയറ്റ്നാമിന്റെ ഗുയെന്‍ തുയ് ലിനിനോട് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്കോര്‍: 22-20, 12-21, 15-21. മാളവിക ബന്‍സൂദ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയ് ഹോങ്കോംഗിന്റെ ലീ ച്വെക് യുവിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറില്‍ ഇടം നേടി. സ്കോര്‍: 22-20, 21-18. തരുണിനെ 21-15, 6-21, 19-21നു കീഴടക്കി കിഡംബി ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Sports
ന്യൂഡൽഹി: ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ ലക്ഷ്യ സെന്നിന് തകർപ്പൻ ജയം. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ആയുഷ് ഷെട്ടിയെയാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. 36 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്.
സ്കോർ: 21-12, 21-15.
വ്യാഴാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ കെന്റാ നിഷിമോട്ടോയാണ് ലക്ഷ്യയുടെ എതിരാളി. രാവിലെ ഒമ്പതിനാണ് മത്സരം നടക്കുക.
Sports
ക്വാലാലംപുര്‍: മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു സെമിഫൈനലില്‍ പുറത്ത്. ചൈനയുടെ വാങ് സ്ഹിയിയോട് നേരിട്ടുള്ള ഗെയിമിനാണ് സിന്ധുവിന്റെ തോല്‍വി.
നിരവധി അണ്ഫോഴ്സ്ഡ് എററുകള്‍ വരുത്തിയ സിന്ധു തോല്‍വി ക്ഷണിച്ചുവരുത്തുകയായിരുന്നു. സ്കോര്‍: 16-21, 15-21.
Sports
ക്വലാലംപുര്‍: മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ജാപ്പനീസ് താരം അകാനെ യാമഗുച്ചിയെ മറികടന്നാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്.
മത്സരത്തില്‍ 21-11ന് സിന്ധു മുന്നിട്ടു നില്ക്കുമ്പോള് യാമഗുച്ചി പരിക്കേറ്റ് റിട്ടയര്‍ ചെയ്തു. നിലവിലെ ലോക ചാമ്പ്യനും ലോക മൂന്നാം നമ്പര്‍ താരവുമാണ് യാമഗുച്ചി. സെമിയില്‍ ചൈനയുടെ വാങ് സി യിയാണ് സിന്ധുവിന്റെ എതിരാളി.
അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി. ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് ഷൊഹിബുള്‍ ഫിക്രി കൂട്ടുകെട്ടാണ് ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചത്. സ്കോര്‍: 21-10, 23-21.
Sports
ക്വലാലംപുർ: മലേഷ്യ ഓപ്പൺ ബാഡ്മിന്റണിലെ വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് തകർപ്പൻ ജയം. ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ തായ്വാന്റെ ഷുംഗ് ഷുവോ-യുനിന്നെയാണ് സിന്ധു തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. 51 മിനിറ്റ് ആണ് മത്സരം നീണ്ടുനിന്നത്.
സ്കോർ: 21-13, 22-20.
കഴിഞ്ഞ ദിവസം ഇന്ത്യൻ താരം ലക്ഷ്യ സെൻ വിജയം നേടിയിരുന്നു. ഇന്ന് പുരുഷ ഡിബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മത്സരത്തിനിറങ്ങുന്നുണ്ട്.
Sports
ക്വലാലംപുർ: മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നിന് ജയം. ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ സിംഗപ്പുരിന്റെ ജിയാ ഹെംഗ് ജേസണെയാണ് ലക്ഷ്യ തോൽപ്പിച്ചത്.
ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ ജയം. ആദ്യ ഗെയിം ലക്ഷ്യ സ്വന്തമാക്കിയപ്പോൾ രണ്ടാം ഗെയിമിൽ ജേസൺ വിജയിച്ചു.
നിർണായകമായ മൂന്നാം ഗെയിം വിജയിച്ചുകൊണ്ടാണ് ലക്ഷ്യ മത്സരം സ്വന്തമാക്കിയത്. സ്കോർ: 21-16, 15-21, 21-14.
NRI
വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്ററിൽ നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്റൺ അണ്ടർ 15 ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ നിഖിൽ പുലിക്കോട്ടിൽ.
15 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗൾസിൽ ചാമ്പ്യനാവുകയും ഡബിൾസിൽ യോർക്ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടുചേർന്ന് സ്വർണം നേടുകയും മിക്സഡ് ഡബിൾസിൽ ഇന്തോനേഷ്യൻ മുൻ നാഷണൽ താരത്തിന്റെ മകളും ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിൾ ഗോൾഡ് മെഡലുകൾ ഉയർത്തി നിഖിൽ ടൂർണമെന്റിലെ സുവർണ താരമാവുകയായിരുന്നു.
2023ൽ നിഖിൽ അണ്ടർ 13 ഇംഗ്ലീഷ് ബാഡ്മിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസിൽ ട്രിപ്പിൾ സ്വർണം നേടിക്കൊണ്ടാണ് അന്ന് തന്റെ നാമം ഇംഗ്ലീഷ് നാഷണൽസിൽ എഴുതിച്ചേർത്തത്. നാലുവർഷമായി തുടർച്ചയായി നാഷണൽ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായി ഉയർന്നുവരുന്ന നിഖിലിന് ഈ വിജയം തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തിയിരിക്കുകയാണ്.
സിംഗിൾസ് ഫൈനൽ മത്സരത്തിൽ നിഖിൽ അനായാസേന 21 -14, 21 -16 എന്നീ സ്കോറുകൾക്കു എതിരാളിയായ വാർവിക്ഷയറിൽ നിന്നുള്ള ശുചിർ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളിൽ തളക്കുകയായിരുന്നു.
NRI
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന അജ്പാക്ക് ട്രാവൻകൂർ ട്രോഫി മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി.
പ്രസിഡന്റ് കുര്യൻ തോമസ് പൈനും മൂട്ടിലിന്റെയും സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ലിബു പായിപ്പാടിന്റെയും നേതൃത്വത്തിൽ നടന്ന അജ്പാക്ക് എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ബിഇസി ഏരിയ ഹെഡ് ഷഫീക് ട്രോഫികൾ സമ്മാനിച്ചു.
ആവേശകരമായ മത്സരത്തിൽ ലോവർ ഇന്റർമിഡിയറ്റ് വിഭാഗത്തിൽ മുഹമ്മദ് മനോളി - വെങ്കട്ട റെഡി എന്നിവർ വിജയികളായി. ഇസ്മയിൽ - ശ്രീഹരി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഹയർ ഇന്റർമിഡിയറ്റ് വിഭാഗത്തിൽ സിദ്ധാർഥ് കെ. ശ്രീജിത്ത് & ശ്രുതി വഗയിലാ എന്നിവർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ജോബിൻ & ഷജീർ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അഡ്വാൻസ് വിഭാഗത്തിൽ വിഷ്ണു ചന്ദ്രനും വരുൺ ശിവായും വിജയികളായപ്പോൾ നവിൽ റെൻസൺ - രതീഷ് കുമാർ സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ലേഡീസ് ഫൈനലിൽ രജനി - രോഹിണി ഗാനെസ്കർ എന്നിവർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പി.പി. നയന, ആനി ജോർജ് രണ്ടാം സ്ഥാനം നേടി.
അജപാക്ക് ട്രാവൻകൂർ ഇന്റർ ആലപ്പുഴ ലില്ലിയമ്മ അലക്സാണ്ടർ, കുന്നിൽ വലിയവീട്ടിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായിയുള്ള മത്സരത്തിൽ ജെഷ് ജോസഫ് - അജിൻ മാമൻ സഖ്യം വിജയികളായി.
ജെഷ് ജോസഫ് - അജിൻ മാമൻ സഖ്യം വിജയികളായി. തോമസ് - ഗ്ളൻ ഫിലിപ്പ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 40 + വിഭാഗം മത്സരത്തിൽ ജെറിൻ ജേക്കബ് - മഹേശ്വരൻ സഖ്യം ഒന്നാമതും ജ്യോതി രാജ് - ജാബർ ഫറൂഖ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
45 + വെർടെൻസ് വിഭാഗത്തിൽ ടി.വി. രാജേഷ് - ആന്റണി പോൾറാജ് ഒന്നാമതും മാത്യു കെ. എബ്രഹാം - ദിലീപ് കുമാർ രണ്ടാം സ്ഥാനത്തു വിജയികളായി.
വിജയികൾക്ക് അജ്പാക് രക്ഷാധികാരി ബാബു പനമ്പള്ളി ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, സ്പോർട്സ് വിംഗ് ജനറൽ കൺവീനർ ലിബു പായിപ്പാടൻ, പ്രോഗ്രാം കൺവീനർ, മനോജ് പരിമണം, ജനറൽ കോഓർഡിനേറ്റർ അനിൽ വള്ളികുന്നം,
അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, അജ്പാക്ക് സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്, സെക്രട്ടറിമാരായ സിബി പുരുഷോത്തമൻ, സജീവ് കായംകുളം, സുമേഷ് കൃഷ്ണൻ, ഏരിയ കൺവീനർമാരായ ലിനോജ് വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, വനിതാവേദി ഭാരവാഹികളായ അനിത അനിൽ, കീർത്തി സുമേഷ്, ആനി മാത്യു എന്നിവർ ട്രോഫികൾ വിജയികൾക്ക് സമ്മാനിച്ചു.
Sports
ലക്നോ: സയീദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍.
അതേസമയം, എച്ച്.എസ്. പ്രണോയ് പ്രീക്വാര്‍ട്ടറില്‍ പുറത്ത്. മന്‍രാജ് സിംഗിനോട് 21-15, 21-18ന് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് പ്രണോയ് പുറത്തായത്.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിലെ പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം ലക്ഷ്യ സെൻ. ഫൈനലിൽ ജപ്പാന്റെ യുഷി ടനാക്കയെ തോൽപ്പിച്ചാണ് ലക്ഷ്യ കിരീടം സ്വന്തമാക്കിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ 21-15,21-11. 38 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്.
ഈ വർഷത്തെ ലക്ഷ്യയുടെ ആദ്യ കിരീട നേട്ടമാണ്. ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പുരുഷ താരമാണ് ലക്ഷ്യ. 2017ൽ കിഡംബി ശ്രീകാന്ത് ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ മുത്തമിട്ടിരുന്നു.
ശനിയാഴ്ച നടന്ന സെമിയിൽ ചൈനീസ് തായ്പേയ്യുടെ ചൗ ടിയൻ ചെനിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലേയ്ക്ക് മുന്നേറിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളിലും വിജയിക്കുകയായിരുന്നു. സ്കോർ 17-21, 24-22, 21-15. 86 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലിൽ. ഇന്ന് നടന്ന സെമിയിൽ ചൈനീസ് തായ്പേയ്യുടെ ചൗ ടിയൻ ചെനിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലേയ്ക്ക് മുന്നേറിയത്.
ആദ്യ ഗെയിം നഷ്ടപ്പെട്ട ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളിലും വിജയിക്കുകയായിരുന്നു. സ്കോർ 17-21, 24-22, 21-15. 86 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.
ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. ജപ്പാന്റെ യുഷി ടനാക്കയാണ് ഫൈനലിൽ ലക്ഷ്യയുടെ എതിരാളി.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിൽ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ ആയുഷ് ഷെട്ടിയെയാണ് ലക്ഷ്യ തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ 23-21,21-11. 52 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.
ഇന്ന് നടക്കുന്ന സെമിയിൽ തായ്വാന്റെ ടി.സി. ചൗവ് ആണ് ലക്ഷ്യയുടെ എതിരാളി. ഇന്ത്യൻ സമയം രാവില ഒമ്പതിനാണ് മത്സരം.
Sports
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക് - ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാര്‍ട്ടറില്‍.
തായ് വാന്റെ ചാങ് കോ-ചി - പോ ലീ വീ കൂട്ടുകെട്ടിനെ ആദ്യ റൗണ്ടില്‍ കീഴടക്കിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റം. സ്കോര്‍: 25-23, 21-16.
Sports
ടോക്കിയോ: ജപ്പാന് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമിയില്‍. സിംഗപ്പുരിന്റെ ലോഹ് കീന്‍ യെവിനെ നേരിട്ടുള്ള ഗെയിമിനാണ് ലക്ഷ്യ സെന്‍ കീഴടക്കിയത്. സ്കോര്‍: 21-13, 21-17.
Sports
ടോക്കിയോ: ജപ്പാന് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍.
സിംഗപ്പുരിന്റെ ജിയ ഹെങ് ജേസണ്‍ ടെഹിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കിയാണ് ലക്ഷ്യ സെന്നിന്റെ മുന്നേറ്റം. സ്കോര്‍: 21-13, 21-11. വെറും 39 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്.
മലയാളിതാരം എച്ച്.എസ്. പ്രണോയ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ഡെന്മാര്ക്കിന്റെ റാസ്മസ് ജെംകെയോട് നേരിട്ടുള്ള ഗെയിമിനായിരുന്നു പ്രണോയിയുടെ തോല്‍വി. സ്കോര്‍: 18-21, 15-21.
Sports
ടോക്കിയോ: ജപ്പാന് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന്‍ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍.
തന്നേക്കാള്‍ റാങ്കില്‍ മുന്നിലുള്ള മലേഷ്യയുടെ ജുന് ഹാവോ ലിയോംഗിനെ പിന്നില്നിന്നെത്തിയായിരുന്നു പ്രണോയ് കീഴടക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട പ്രണോയ്, 16-21, 21-13, 23-21നു ജയം സ്വന്തമാക്കി. ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് മത്സരം നീണ്ടു.
ഏഴാം സീഡായ ലക്ഷ്യ സെന്‍ ജപ്പാന്റെ കോകി വതനാബയെ നേരിട്ടുള്ള ഗെയിമിനു തോല്‍പ്പിച്ചു. സ്കോര്‍: 21-12, 21-16.
NRI
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ യുകെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ലോഗോ കേരള കായിക മന്ത്രി അബ്ദു റഹ്മാൻ ഔപചാരികമായി പ്രകാശനം ചെയ്തു. മലപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങിൽ ടൂർണമെന്റിന്റെ സംഘാടക സമിതി പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തു.
സമീക്ഷ യുകെയുടെ പ്രവർത്തനങ്ങൾ യുകെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും യുവജനങ്ങളുടെ കലാ കായിക പ്രതിഭാ വികസനത്തിനും വലിയ പ്രചോദനമാണെന്ന് അബ്ദു റഹ്മാൻ പറഞ്ഞു.
സമീക്ഷ യുകെ ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് നവംബർ ഒമ്പതിന് ഷെഫീൽഡ് ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (ഇഐഎസ്എസ്) കൊളറിഡ്ജ് റോഡ് ഷെഫീൽഡ് എസ്9 5ഡിഎയിൽ നടക്കും.
യുകെയിലെ വിവിധ റീജിയണുകളിൽ നിന്നുള്ള 32ലധികം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബർ ഒമ്പതിന് രാവിലെ ഒമ്പതിന് ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
District News
ചങ്ങനാശേരി: മാന്നാനം കെഇ സ്കൂളില്‍ നടന്ന സിഐഎസ് സിഇ സോണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചെത്തിപ്പുഴ ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ഐസിഎസ്ഇ സ്കൂള്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടി.
അണ്ടര്‍ 17 ബോയ്സ് വിഭാഗത്തില്‍ എയ്ബന് ജോസഫ്, ജോണ്‍ പറമ്പത്ത് ചാക്കോ, എയ്ഡന്‍ ജോബിന് എന്നിവര്‍ യഥാക്രമം ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് മെഡലുകള്‍ കരസ്ഥമാക്കി.
അണ്ടര്‍ 14 ബോയ്സ് വിഭാഗത്തില്‍ ഗോവിന്ദ് എസ്. നായര്‍, അണ്ടര്‍ 17 ഗേള്‍സ് വിഭാഗത്തില്‍ ലിയ ട്രീസ ഡോമിനിക് എന്നിവരും ഗോള്‍ഡ് മെഡല്‍ നേടി. അണ്ടര്‍ 17 ബോയ്സ് ഡബിള്‍സില്‍ എയ്ബന് ജോസഫും ജോണ്‍ പറമ്പത്ത് ചാക്കോയും ഗോള്‍ഡ് നേടി.
വിജയികളെയും പരിശീലകന് എസ്. സിബിന് കുമാറിനെയും പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് തുണ്ടുവാലിച്ചിറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അഭിനന്ദിച്ചു.