ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പണ്‍ വനിതാ സിംഗിൾസ് ബാഡ്മിന്റണ്‍ രണ്ടാം റൗണ്ടിൽ പ്രവേശിച്ച് ഇന്ത്യയുടെ ഒളിന്പിക് മെഡൽ ജേതാവ് പി.വി. സിന്ധു.
അതേസമയം ഇന്ത്യയുടെ മുൻ ലോക ഒന്നാം നന്പർ താരം കിഡം ബി ശ്രീകാന്ത് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ലക്ഷ്യ സെന്നും പരാജയപ്പെട്ടു. 51 മിനിറ്റ് നീണ്ട മത്സരത്തിൽ സിന്ധു 25-23, 21-16 സ്കോറിന് തായ്ല
ൻഡിന്റെ ബുസാനൻ ഒങ്ബമ്രുങ്ഫാനെയാണ് പരാജയപ്പെടുത്തിയത്.
ഒളിന്പിക് ചാന്പ്യനും ലോക ഒന്നാം നന്പർ താരവുമായ ആൻ സെ-യോങ്ങിനെയാണ് സിന്ധു രണ്ടാം റൗണ്ടിൽ നേരിടുക.
അതേസമയം മാൽവിക ബൻസോദ് ആദ്യ റൗണ്ടിൽ പുറത്തായി. ഏഴാം സീഡ് പോണ്‍പാവീ ചോച്ചുവോങ്ങിനോട് 21-12, 21-10 സ്കോറിന് പരാജയപ്പെട്ടാണ് മാൽവിക പുറത്തായത്.
പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ ജപ്പാന്റെ യുഷി തനകയോട് 19-21, 15-21 സ്കോറിന് പരാജയപ്പെട്ടാണ് ശ്രീകാന്ത് പുറത്തായത്. ലക്ഷ്യ സെന്നും പരാജയം രുചിച്ചു.
പുരുഷ ഡബിൾസ് ജോഡിയായ ഹരിഹരൻ അംസകരുണനും എം.ആർ. അർജുനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
Tags : Indonesia Open P.V. Sindhu second round Badminton