Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CockroachJanataParty

പാറ്റകൾ ഇനി രണ്ടു വഴിക്ക്; കോക്രോച്ച് ജനതാ പാര്‍ട്ടി ഡി ഗ്രൂപ്പുമായി വിമതർ

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയിൽ വിമതനീക്കം. അഭിജിത് ദീപ്കേ നയിക്കുന്ന സിജെപി ടീം കെജ്‌രിവാളാണെന്ന് ആരോപിച്ചാണ് വിമതരുടെ നീക്കം. സിജെപി വോളന്‍റിയർ ആയിരുന്ന മനീഷ് ബ്രഹ്മഭട്ടിന്‍റെ നേതൃത്വത്തിൽ കോക്രോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക് എന്ന പുതിയ വിഭാഗം രൂപീകരിച്ചു.

നേരത്തെ ആം ആദ്‌മി പാർട്ടിയിൽ പ്രവർത്തിച്ചവരാണ് സിജെപി നേതൃത്വത്തിൽ കൂടുതലുള്ളതെന്നും ബിജെപിയെ എതിർക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും മനീഷ് ബ്രഹ്മഭട്ട് ആരോപിച്ചു. രാഷ്ട്രീയ കച്ചവടങ്ങൾ നടത്തുകയാണ് സിജെപിയുടെ ലക്ഷ്യമെന്നും മനീഷ് പറഞ്ഞു.

വിദ്യാർഥികളോ പൊതുജനങ്ങളോ നേരിടുന്ന പ്രശ്‌നങ്ങൾക്കായി പോരാടാൻ അവർക്ക് താത്പര്യമില്ല. കെജ്‌രിവാളിന്‍റെ നിർദേശപ്രകാരം ബിജെപിയെ എതിർക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും മനീഷ് കൂട്ടിച്ചേർത്തു. എന്നാൽ ബ്രഹ്മഭട്ടിന്‍റെ ആരോപണങ്ങളില്‍ സിജെപിയോ ദീപ്‌കെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

National

ജന്തർ മന്തറിലെ സമരം: വാംഗ്ചുക്കിന്‍റെ ആരോഗ്യനിലയിൽ ആശങ്ക, കുറഞ്ഞത് എട്ട് കിലോയിൽ അധികം

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടും ‘കോക്രോച്ച് ജനതാ പാർട്ടി’ ജന്തർ മന്തറിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. സമരത്തിൽ പങ്കെടുക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്കിന്‍റെ ആരോഗ്യനിലയിൽ വലിയ ആശങ്കയാണ് സിജെപി പ്രവർത്തകർ പങ്കുവെയ്ക്കുന്നത്.

കഴിഞ്ഞ 16 ദിവസമായി നീളുന്ന നിരാഹാരത്തിനിടയിൽ അദ്ദേഹത്തിന്‍റെ ശരീരഭാരം 8.25 കിലോ കുറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവും താഴേക്ക് വരുന്നതായും, കടുത്ത ക്ഷീണവും പേശികളുടെ ബലക്ഷയവും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെന്നും സിജെപി വ്യക്തമാക്കി. സമരത്തിൽ പങ്കെടുത്ത ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷൻ പ്രവർത്തകനായ ഒരു വിദ്യാർത്ഥിയെ ഇതിനോടകം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമരത്തോട് കേന്ദ്രം ഇതുവരെ ഒരു ചർച്ചയ്ക്കും തയ്യാറായിട്ടില്ലെന്ന് സിജെപി നേതാക്കൾ ആരോപിച്ചു. പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ഭാഗത്തുനിന്നുള്ള ഈ അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സിജെപിയുടെ തീരുമാനം.  ജൂലൈ 20-ന് പാർലമെന്‍റിലേക്ക് സമാധാനപരമായ മാർച്ച് നടത്തുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

 

Viral

പാറ്റകൾ പട നയിക്കുമ്പോൾ; ബിജെപിയെപ്പോലും പിന്നിലാക്കി ഇൻസ്റ്റാഗ്രാമിൽ 'കോക്രോച്ച് ജനതാ പാർട്ടി' തരംഗം

ഡിജിറ്റൽ ലോകത്തെ പരമ്പരാഗത രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളെ അപ്പാടെ മാറ്റിമറിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് 'കോക്രോച്ച് ജനതാ പാർട്ടി' എന്ന കൂട്ടായ്മ.

തൊഴിലില്ലാത്ത യുവാക്കളെ കോടതി പരാമർശത്തിൽ പാറ്റകളോട് ഉപമിച്ചെന്ന വാർത്തകളിൽ നിന്നുള്ള അമർഷമാണ് ഈ വേറിട്ട പ്രതിഷേധത്തിന് വഴിയൊരുക്കിയത്.

അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ 'പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി' വിദ്യാർഥിയായ അഭിജീത് ദിപ്കെ എന്ന യുവാവ് തുടക്കമിട്ട ഈ പേജ്, വെറും നാല് ദിവസത്തിനുള്ളിൽ 14 മില്യൺ ഫോളോവേഴ്‌സിനെ സ്വന്തമാക്കി രാജ്യത്തെ ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക പേജിനെപ്പോലും പിന്നിലാക്കി.

ബിജെപിയുടെ പ്രശസ്തമായ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളെ പരിഹസിച്ചുകൊണ്ട് യുവാക്കൾ ഏറ്റെടുത്ത ഡിജിറ്റൽ കാമ്പെയ്നുകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായി.

മഹുവ മൊയ്ത്ര, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ ദേശീയ പ്രതിപക്ഷ നേതാക്കളുടെ പിന്തുണ കൂടി ലഭിച്ചതോടെ ഇതൊരു ശക്തമായ രാഷ്ട്രീയ പ്രതിരോധ പ്രസ്ഥാനമായി മാറി.

കോടികൾ മുടക്കിയുള്ള പിആർ വർക്കുകളേക്കാൾ വേഗത്തിൽ ജനങ്ങളുടെ വികാരങ്ങളെ സ്വാധീനിക്കാൻ സമകാലിക 'മീം കൾച്ചറിന്' സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ഈ ഡിജിറ്റൽ വിപ്ലവം.

വരുംകാല തിരഞ്ഞെടുപ്പുകളിൽ യുവാക്കളുടെ ഇത്തരം സോഷ്യൽ മീഡിയ കൂട്ടായ്മകൾ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Latest News

Corehub Up