District News
അഞ്ചല്‍ : മണ്ഡലം മുസ്ലിം ലീഗിനോ അതോ കോണ്‍ഗ്രസിനോ. പുനലൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ യുഡിഎഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുകയാണ്.
ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ പുനലൂരില്‍ ലീഗ് മത്സരിക്കുമെന്നും സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനം പിന്നീടെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ ലീഗില്‍ നിന്ന് കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുത്തുവെന്ന തരത്തിലുള്ള പ്രചാരണം ദിവസങ്ങളായി നടക്കുന്നുണ്ട്. ചില നേതാക്കളുടെ പേരും സാധ്യതാ ലിസ്റ്റ് എന്ന പേരില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു രണ്ടുനാള്‍ പിന്നിടുമ്പോഴും മണ്ഡലം ആര്‍ക്കെന്നോ സ്ഥാനാര്‍ഥി ആരെന്നോ വ്യക്തതയില്ലാത്ത അവസ്ഥയിലാണ് നേതാക്കളും പ്രവര്‍ത്തകരും. പുനലൂര്‍ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്ത് പകരം തൊട്ടടുത്ത മണ്ഡലമായ ചടയമംഗലം ലീഗിന് നല്‍കാനുള്ള ചര്‍ച്ചയും സജീവമായിരുന്നു. ഇതിനെതിരെ ചടയമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ പലതവണ ബന്ധപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.
ആകുമ്പോള്‍ അറിയിക്കാം എന്ന മറുപടിയാണ് ലഭിക്കുന്നത്.മറുപടിയില്‍ തീരുമാനം വൈകുന്നതിലെ അതൃപ്തിയും ഇവരുടെ വാക്കുകളില്‍ വ്യക്തം. എന്നാല്‍ ഇടതുമുന്നണിയാകട്ടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി മണ്ഡലത്തില്‍ ഉടനീളം ആദ്യ ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. സ്വീകരണ പര്യടനം ആരംഭിക്കാനുള്ള തിരക്കിലാണ് ഇടതുനേതൃത്വം.
സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരുടെ മണ്ഡലം എന്ന പ്രത്യേകതയുള്ള പുനലൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ജില്ലാ നേതാക്കള്‍ നേരിട്ട് തന്നെയാണ്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി തുടരുന്നതിനിടെ നിലപാടു കടുപ്പിച്ച് ആര്‍ജെഡി. ഇത്തവണ അധികസീറ്റ് വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ആർജെഡി. കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃയോഗത്തില്‍ എൽഡിഎഫിലെ സീറ്റ് വിഭജനത്തിലെ നീരസം ആർജെഡി നേതൃത്വം പരസ്യമാക്കി.
പാർട്ടിക്ക് ഇത്തവണ ആറ് സീറ്റ് വേണമെന്നാണ് നിലപാടെന്നും ഇതിൽനിന്ന് പിന്നോട്ടില്ലെന്നും ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇത്തവണ അധിക സീറ്റ് നൽകുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ സിപിഎം നീതി പുലർത്തുന്നില്ല. എൽഡിഎഫ് നേതൃത്വം ഇക്കാര്യത്തിൽ നീതി പുലർത്തണം. ഉഭയകക്ഷി ചർച്ചയിലടക്കം ആറ് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ തവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് ഇക്കുറിയും ഇല്ലെന്നാണ് സിപിഎം പറഞ്ഞത്. കോഴിക്കോട് ഒരു സീറ്റ് കൂടുതൽ വേണം. അധിക സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് ആർജെഡി ഇല്ല. സോഷ്യലിസ്റ്റ് പാർട്ടികളെ എൽഡിഎഫ് ക്ഷീണിപ്പിക്കരുത്.
കോവളം സീറ്റിൽ ജനതാദളിന് മികച്ച സ്ഥാനാർഥി ഇല്ല. സ്ഥാനാർഥി പോലും ഇല്ലാഞ്ഞിട്ടും ജനതാദളിന് എൽഡിഎഫ് സീറ്റ് നൽകി. ഇപ്പോൾ സ്ഥാനാർഥിയെ ചാക്കിട്ട് പിടിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
എൽഡിഎഫിന്റെ അന്തസിനു ചേരാത്ത പ്രവൃത്തിയാണ് നടക്കുന്നതെന്നും എം.വി. ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടു.
Kerala
കോഴിക്കോട്: സ്ത്രീകള്‍ക്കു സമൂഹത്തില്‍ ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി.
സംസ്ഥാനത്തെ പല തൊഴില്‍ സ്ഥാപനങ്ങളിലും 2013ല്‍ പ്രാബല്യത്തില്‍ വന്ന തൊഴില്‍ നിയമം നടപ്പാക്കുന്നില്ലെന്നത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു.
കോഴിക്കോട് കെടിഡി സൊസൈറ്റി ഹാളില്‍ വനിതാ കമ്മീഷന് സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അതൃപ്തിയുണ്ടെന്നും അവർ പറഞ്ഞു.