Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dissatisfaction

ശബരിമല മുന്നൊരുക്കം: ദേവസ്വം മരാമത്ത് പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനു മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തേണ്ടുന്ന മുന്നൊരുക്ക പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി പന്പയിലും നിലയ്ക്കലിലും മറ്റും ഒരുക്കേണ്ടുന്ന ഇടത്താവളങ്ങൾ അടക്കം ഭക്തർക്കും ഉദ്യോഗസ്ഥർക്കും ഒരുക്കേണ്ടുന്ന നിർമാണ പ്രവൃത്തി പൂർത്തിയാക്കാത്ത ദേവസ്വം മരാമത്തിന്‍റെ പ്രവർത്തനങ്ങളിലാണ് എതിർപ്പ് അറിയിച്ചത്.

ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തിനു മുന്നോടിയായുള്ള അവലോകന യോഗത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ തീർഥാടനത്തിനു മുൻപുതന്നെ പൂർത്തിയാക്കാൻ നിർദേശിച്ചത്. ബന്ധപ്പെട്ടവർക്ക് ഇതു പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റ് ഏജൻസികൾക്ക് ഇത്തരം ചുമതല കൈമാറുമെന്നു മുഖ്യമന്ത്രി ഓർമപ്പെടുത്തി.

ഇടത്താവള നിർമാണം വേഗത്തിൽ പൂർത്തിയാക്കണം. ടോയ്‌ലെറ്റ് ശുചിത്വം, പരിസരശുചിത്വം, വെള്ളം തുടങ്ങിയവ ഉറപ്പാക്കണം. പാർക്കിംഗ് ഗ്രൗണ്ട് കാടുമൂടി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. പൊലിസ്, ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ശബരിമലയിൽ തങ്ങാനാവശ്യമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഉറപ്പാക്കണം. ഭക്തർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ പൊലിസ് ബാരിക്കേഡുകൾ സ്ഥാപിക്കരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി.

ശബരിമല തീർഥാടനം തുടങ്ങിയ ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കർശന നിർദേശം നൽകി. ഭക്തർക്ക് ആവശ്യമായ സൗകര്യവും സുരക്ഷയും ഒരുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുത്. സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സംയുക്ത കണ്‍ട്രോൾ റൂം സ്ഥാപിക്കണം. പന്പ, ശബരിമല, ഇടത്താവളം എന്നിവിടങ്ങളിൽ ശുചീകരണയജ്ഞം നടത്തണം. പന്പയിൽ അടിഞ്ഞുകൂടുന്ന വസ്ത്രങ്ങൾ അപ്പപ്പോൾ നീക്കണം. പ്രസാദവിതരണത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ.മുരളീധരൻ, കെ.എം. ഷാജി, പി.കെ. ബഷീർ, സി.പി. ജോണ്‍, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിജിപി റവാഡ ചന്ദ്രശേഖർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ എന്നിവർ പങ്കെടുത്തു.

Kerala

"ദ്രോഹിച്ച' ഉദ്യോഗസ്ഥർക്ക് കസേരമാറ്റം മാത്രം; കോണ്‍ഗ്രസ് അനുകൂല സംഘടനകളിൽ അതൃപ്തി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായി നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ സമഗ്ര മാറ്റത്തിൽ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനകൾ.

പിണറായി സർക്കാരുകളുടെ 10 വർഷത്തെ ഭരണത്തിൽ കോണ്‍ഗ്രസുകാരായ ജീവനക്കാരെ ദ്രോഹിച്ച ഐഎഎസ് ഉദ്യോഗസ്ഥരെത്തന്നെയാണ് നേരിയ കസേരമാറ്റത്തിലൂടെ സർക്കാരിന്‍റെ സുപ്രധാന തസ്തികകളിൽ ഇപ്പോൾ നിയമിച്ചതെന്നാണു വിമർശനം.

പിണറായി സർക്കാരിന്‍റെ എല്ലാ ക്രമക്കേടുകൾക്കും കൂട്ടുനിന്ന മുതിർന്ന ഉദ്യോഗസ്ഥനെത്തന്നെയാണ് ഇപ്പോഴും സുപ്രധാന തസ്തികകളിൽ നിയമിച്ചതെന്നാണു പ്രധാന വിമർശനം. പുതിയ സർക്കാർ എത്തിയിട്ടും എല്ലാ വകുപ്പുകളിലും മന്ത്രിമാരുടെ ഭരണമല്ല, ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്നാണു പ്രധാന വിമർശനം.

കോണ്‍ഗ്രസുകാരെ തെരഞ്ഞുപിടിച്ചു സ്ഥലംമാറ്റുകയും അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്ത മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഇപ്പോൾ വഹിക്കുന്ന തസ്തികയ്ക്കു പുറമേ അധിക ചുമതല നൽകിയതിലും പ്രതിഷേധമുണ്ട്. പിണറായി സർക്കാരിന്‍റെ കാലത്ത് സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കാനായി വിവിധ ജില്ലകളിലേക്കു മാറ്റിയ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരെ ഇതുവരെ സെക്രട്ടേറിയറ്റിൽ തിരികെയെത്തിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവുമുണ്ട്.

സംസ്ഥാനത്തു മന്ത്രിമാരുടെ ഭരണപരിചയക്കുറവു മുതലെടുത്ത് വകുപ്പുകളുടെ പൂർണഭരണം ഐഎഎസ് ലോബിയുടെ കൈവശമാണെന്ന വിമർശനവും ഉയരുന്നു. സുപ്രധാന തീരുമാനങ്ങളിൽ പലതും ഐഎഎസ് ഉദ്യോഗസ്ഥരാണു സ്വീകരിക്കുന്നത്.

പിണറായി സർക്കാരിനെതിരേ പടപൊരുതിയ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും പോലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ റദ്ദാക്കാൻ അവസാന നിമിഷമെങ്കിലും കഴിഞ്ഞതു മാത്രമാണു നേട്ടമായി കരുതുന്നത്.

സർക്കാരിന്‍റെ ആദ്യദിവസങ്ങളിൽ ഏതാനും കളക്ടർമാർ അടക്കമുള്ളവരുടെ മാറ്റത്തിനു ശേഷം തിങ്കളാഴ്ച രാത്രിയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണി പട്ടിക പുറത്തിറക്കിയത്. സർക്കാരിന്‍റെ മാറ്റത്തിനു ശേഷം പുറത്തിറങ്ങിയ ഐഎഎസുകാരുടെ അഴിച്ചുപണിയെ ഏറെ പ്രതീക്ഷയോടെയാണു ജീവനക്കാർ കണ്ടിരുന്നത്. എന്നാൽ, 49 ഐഎഎസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണി പട്ടിക വന്നതോടെ കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനകൾ കടുത്ത നിരാശയിലാകുകയായിരുന്നു.

National

അസംതൃപ്തികൾക്കിടയിൽ ഇന്ത്യാസഖ്യം യോഗം ഇന്ന്

ന്യൂഡൽഹി: സഖ്യകക്ഷികൾക്കിടയിൽ അസ്വാരസ്യം നിലനിൽക്കേ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്‍റെ യോഗം ഇന്നു നടക്കും. ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തിൽ 23 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. എന്നാൽ പങ്കെടുക്കുന്ന പാർട്ടികളുടെ പട്ടിക പുറത്തുവിട്ടിട്ടില്ല.

തമിഴ്നാട്ടിൽ തങ്ങളുമായുള്ള സഖ്യം ഉപേക്ഷിച്ചു ടിവികെയ്ക്കൊപ്പം ചേർന്ന കോണ്‍ഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുമെന്ന് ഡിഎംകെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൃണമൂൽ കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും ഉൾപ്പെടെ സഖ്യത്തിലെ മറ്റു പ്രധാന കക്ഷിനേതാക്കളെല്ലാം പങ്കെടുക്കും.

തമിഴ്നാട്ടിൽ കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ ടിവികെ യോഗത്തിൽ പങ്കെടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യോഗത്തിലേക്കു ടിവികെയെ ക്ഷണിച്ചതായാണു സൂചന. 2023 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇന്ത്യാ സഖ്യത്തിന്‍റെ യോഗം ചേരുന്നത്.

തമിഴ്നാട്ടിൽ സഖ്യം ഉപേക്ഷിച്ച നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചതിനു പിന്നാലെ സഖ്യത്തിലെ പ്രധാനികളായ സിപിഎമ്മും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ആരോപണമാണു സിപിഎമ്മിനെ ചൊടിപ്പിച്ചത്.

ആരോപണത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചിരുന്നു. ആരോപണത്തിൽ കോണ്‍ഗ്രസ് വ്യക്തത വരുത്താത്ത സാഹചര്യത്തിൽ ബേബി യോഗത്തിൽ പങ്കെടുക്കില്ല. പകരം രാജ്യസഭാനേതാവ് ജോണ്‍ ബ്രിട്ടാസായിരിക്കും പാർട്ടിയെ പ്രതിനിധീകരിക്കുക.

ജാർഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിർത്തിയതുമായി ബന്ധപ്പെട്ടാണ് ജെഎംഎമ്മിന്‍റെ തർക്കം. സംസ്ഥാനത്ത് ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്താനാണ് ജെഎംഎം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാർഥിയായി പ്രണവ് ഝായെ പ്രഖ്യാപിച്ചതോടെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളായി.

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്കു പിന്നാലെ തൃണമൂൽ കോണ്‍ഗ്രസിൽ എംഎൽഎമാർക്കിടയിലുണ്ടായ പിളർപ്പ് പാർലമെന്‍റ് അംഗങ്ങളിലേക്കും പടർന്നിട്ടുണ്ട്. ബിജെപി അതു മുതലാക്കാൻ ശ്രമിക്കുന്നത് ഇന്ത്യാസഖ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.

എന്നാൽ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനർജി ഡൽഹിയിലെത്തിയിട്ടുണ്ട്. കൂടുതൽ നേതാക്കളെ തനിക്കൊപ്പം നിർത്താൻ മമത ശ്രമിക്കുന്നതിനിടയിലാണ് യോഗം. പാർട്ടിയുടെ രാജ്യസഭാംഗം ഡെറിക് ഒബ്രിയാൻ ഇന്നത്തെ യോഗത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ, പരീക്ഷാ ക്രമക്കേടുകൾ, തൃണമൂൽ കോണ്‍ഗ്രസിലെ വിള്ളൽ മുതലെടുക്കാൻ ശ്രമിക്കുന്ന ബിജെപിയെ എങ്ങനെ നേരിടാം തുടങ്ങിയ വിഷയങ്ങളാകും യോഗത്തിൽ ചർച്ചയാകുക.

സ്വന്തം കാരണങ്ങളാൽ മുന്നണിയിലെ ചില പാർട്ടികൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചത്. എന്നാൽ മോദിസർക്കാരിന്‍റെ നയങ്ങൾക്കെതിരേ ശക്തമായ എതിർപ്പ് പാർട്ടികൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയ്റാം രമേശ് വ്യക്തമാക്കി.

Kerala

'വന്ദേമാതരം മുഴുവൻ പാടിയില്ല, ലോക്ഭവന്‍റെ നിർദേശം ലംഘിച്ചു': അതൃപ്തി അറിയിച്ച് ഗവർണർ

തിരുവനന്തപുരം: വി.ഡി. സതീശന്‍ സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. അതേസമയം, സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

‍വന്ദേമാതരത്തിന്‍റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്നായിരുന്നു ലോക്ഭവൻ നിർദേശിച്ചത്. വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു.

വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ രൂക്ഷവിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.

 

 

 

 

 

 

 

 

National

കർണാടക മന്ത്രിസഭാ പുനഃസംഘടന: കോൺഗ്രസിൽ അതൃപ്തി പുകയുന്നു

ബംഗളൂരു: പുനഃസംഘടന ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് എംഎൽഎമാർ ഡൽഹിക്ക്.

മുപ്പത്തിയഞ്ചോളം കോൺഗ്രസ് എംഎൽഎമാർ അടുത്തയാഴ്ച ഡൽഹിക്ക് വിമാനം കയറുമെന്ന് ബേലൂർ ഗോപാൽ കൃഷ്ണ എംഎൽഎ പറഞ്ഞു.

പുനഃസംഘടനയിൽ 20 പേർക്ക് അവസരം നൽകണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. 15 ദിവസത്തിനുള്ളിൽ പുനഃസംഘടന നടത്തണമെന്നും പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതല്ലെങ്കിൽ കടുത്ത തീരുമാനമെടുക്കുമെന്നും ഗോപാൽ കൃഷ്ണ മുന്നറിയിപ്പ് നൽകി. സർക്കാർ മൂന്നു വർഷം പൂർത്തിയാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് പുനഃസംഘടനാ ആവശ്യം ശക്തമായത്.

Kerala

ചര്‍ച്ചകള്‍ അനവസരത്തിൽ, നേതാക്കള്‍ ശ്രദ്ധിക്കണം: മുസ്‌ലീം ലീഗ്

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനം തെരുവില്‍ ചര്‍ച്ച ചെയ്യുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കലാണെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. പരസ്യപ്രസ്താവന നടത്തുന്ന നേതാക്കള്‍ ശ്രദ്ധിക്കണമെന്നും സലാം പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ വോട്ടെണ്ണി കഴിയണം. അതില്‍ ഭൂരിപക്ഷം വേണം. അതിനുശേഷമേ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച ആവശ്യമുള്ളു.

കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ച ഉചിതമായ നടപടിയല്ല. ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മഹാത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. വോട്ടര്‍മാരുടെയും യുഡിഎഫ് പ്രവര്‍ത്തകരെയും നിരാശപ്പെടുത്തുന്ന നടപടിയിലേക്ക് നേതാക്കന്‍മാര്‍ പോകരുതെന്നും പി.എം.എ. സലാം പറഞ്ഞു.

കേരളത്തിന്‍റെ ചരിത്രത്തില്‍ മുന്‍പും മത്സരിക്കാത്തവര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനവസരത്തിലാണ്. മുഖ്യമന്ത്രി ആരെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ല. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആര് ചുണ്ടിക്കാട്ടിയാലും അംഗീകരിക്കും.

ലീഗ് യുഡിഎഫിന് പിന്തുണ നല്‍കും. നേതാക്കളെ തീരുമാനിക്കാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ട്. അത് അവര്‍ തന്നെ ചെയ്യും. അഞ്ചിലേറെ മന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്. എന്നാല്‍ അത് ആവശ്യപ്പെടില്ലെന്നും പി.എം.എ. സലാം പറഞ്ഞു.

International

ജറൂസലെം പാത്രിയാർക്കീസിനെ തടഞ്ഞ സംഭവം; ഇസ്രേലി സ്ഥാനപതിയെ അതൃപ്തി അറിയിച്ചു വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഓശാനത്തിരുനാൾ ദിവസം ജറൂസലെമിലെ തിരുവുത്ഥാന പള്ളിയിൽ തിരുക്കർമ്മങ്ങൾ നടത്തുന്നതിൽനിന്ന് ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബതിസ്ത പിസബല്ലയെയും വിശുദ്ധ നാടിന്‍റെ സൂക്ഷിപ്പുകാരൻ ഫാ. ഫ്രാഞ്ചെസ്‌കോ ഇൽപോയെയും ഇസ്രയേൽ പോലീസ് തടഞ്ഞ സംഭവം നിർഭാഗ്യകരമാണെന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ.

വത്തിക്കാനിലെ ഇസ്രേലി സ്ഥാനപതി യാരോൺ സൈഡ്മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു കർദിനാൾ പരോളിൻ ആശങ്ക അറിയിച്ചത്. അന്താരാഷ്‌ട്ര സംഘടനകളുമായുള്ള ബന്ധങ്ങളുടെ വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗല്ലഗറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

സംഭവം അസ്വസ്ഥത ഉളവാക്കിയെന്നും കർദിനാൾ പരോളിൽ ഇസ്രേലി സ്ഥാനപതിയോടു പറഞ്ഞു. കൂടിക്കാഴ്ചയിൽ ഞായറാഴ്ച നടന്ന സംഭവത്തിൽ ഇസ്രേലി സ്ഥാനപതി വിശദീകരണം നൽകുകയും ജറൂസലെം പാത്രിയാർക്കീസും പ്രാദേശിക അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ ഈസ്റ്റർ ദിനത്തിലുൾപ്പെടെ തിരുവുത്ഥാന പള്ളിയിൽ തിരുക്കർമ്മങ്ങൾ നടത്താൻ അനുമതി നൽകിയ കാര്യം അറിയിക്കുകയും ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

Kerala

യുഡിഎഫിലെ അസംതൃപ്തി: അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തുമെന്ന്‌ വിജയരാഘവൻ

മലപ്പുറം: യുഡിഎഫിൽ രൂപം കൊണ്ട അസംതൃപ്തി ഇടതുപക്ഷത്തിന് അനുകൂലമാക്കാൻ ശ്രമം നടക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.

രൂപപ്പെട്ടുവരുന്ന രാഷ്‌ട്രീയ സാഹചര്യങ്ങളോട് എൽഡിഎഫ് പോസീറ്റീവായി പ്രതികരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങളിൽ തീരുമാനം മുന്നണിയിൽ ആലോചിക്കും. മലപ്പുറത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാർഥി പ്രഖ്യാപനം വന്നാൽ കോണ്‍ഗ്രസിൽ പ്രതിസന്ധികളുണ്ടാകുന്നതു സാധാരണമാണ്. അതിപ്പോൾ മുസ്‌ലിം ലീഗിലേക്കും വ്യാപിച്ചു കഴിഞ്ഞുവെന്നാണ് മസസിലാക്കുന്നത്. പാണക്കാട്ടുനിന്നു സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ പിന്നെ ലീഗിൽ അതിന് എതിർ അഭിപ്രായമുണ്ടാകാറില്ലെന്നാണു കേട്ടിട്ടുള്ളത്. വസ്തുത അതല്ലെങ്കിലും അത്തരമൊരു ഇമേജ് ഉണ്ടാക്കിയിരുന്നു. ആ ഇമേജാണ്

തകർന്നിരിക്കുന്നത്. യുഡിഎഫിന് ഒരുമിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. മുസ്‌ലിം ലീഗ് പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ പ്രതിരോധിച്ചു നിന്ന ആളാണ് അബ്ദുറഹ്മാൻ രണ്ടത്താണി.

അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിന്‍റെ പ്രധാനമുഖമാണ്. അദ്ദേഹത്തെ പോലുള്ള ഒരാളുടെ അസംതൃപ്തി ചെറിയ കാര്യമല്ലെന്ന് ഓർക്കണം. കേരളത്തിൽ ഇടതുപക്ഷ അനുകൂല സാഹചര്യമാണ്. മലപ്പുറം ജില്ലയിൽ ഇടതുപക്ഷ എംഎൽഎമാരുടെ എണ്ണം കൂടുമെന്നും വിജയരാഘവൻ പറഞ്ഞു.

District News

പുനലൂരിൽ യുഡിഎഫില്‍ അതൃപ്തി പുകയുന്നു

അഞ്ചല്‍ : മണ്ഡലം മുസ്‌ലിം ലീഗിനോ അതോ കോണ്‍ഗ്രസിനോ. പുനലൂര്‍ മണ്ഡലത്തിന്‍റെ കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ യുഡിഎഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുകയാണ്.

ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ പുനലൂരില്‍ ലീഗ് മത്സരിക്കുമെന്നും സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനം പിന്നീടെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ ലീഗില്‍ നിന്ന് കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുത്തുവെന്ന തരത്തിലുള്ള പ്രചാരണം ദിവസങ്ങളായി നടക്കുന്നുണ്ട്. ചില നേതാക്കളുടെ പേരും സാധ്യതാ ലിസ്റ്റ് എന്ന പേരില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു രണ്ടുനാള്‍ പിന്നിടുമ്പോഴും മണ്ഡലം ആര്‍ക്കെന്നോ സ്ഥാനാര്‍ഥി ആരെന്നോ വ്യക്തതയില്ലാത്ത അവസ്ഥയിലാണ് നേതാക്കളും പ്രവര്‍ത്തകരും. പുനലൂര്‍ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്ത് പകരം തൊട്ടടുത്ത മണ്ഡലമായ ചടയമംഗലം ലീഗിന് നല്‍കാനുള്ള ചര്‍ച്ചയും സജീവമായിരുന്നു. ഇതിനെതിരെ ചടയമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ പലതവണ ബന്ധപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.

ആകുമ്പോള്‍ അറിയിക്കാം എന്ന മറുപടിയാണ് ലഭിക്കുന്നത്.മറുപടിയില്‍ തീരുമാനം വൈകുന്നതിലെ അതൃപ്തിയും ഇവരുടെ വാക്കുകളില്‍ വ്യക്തം. എന്നാല്‍ ഇടതുമുന്നണിയാകട്ടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി മണ്ഡലത്തില്‍ ഉടനീളം ആദ്യ ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. സ്വീകരണ പര്യടനം ആരംഭിക്കാനുള്ള തിരക്കിലാണ് ഇടതുനേതൃത്വം.


സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരുടെ മണ്ഡലം എന്ന പ്രത്യേകതയുള്ള പുനലൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ജില്ലാ നേതാക്കള്‍ നേരിട്ട് തന്നെയാണ്.

 

Kerala

സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കി ആർജെഡി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി തുടരുന്നതിനിടെ നിലപാടു കടുപ്പിച്ച് ആര്‍ജെഡി. ഇത്തവണ അധികസീറ്റ് വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ആർജെഡി. കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃയോഗത്തില്‍ എൽഡിഎഫിലെ സീറ്റ് വിഭജനത്തിലെ നീരസം ആ‌ർജെഡി നേതൃത്വം പരസ്യമാക്കി.

പാർട്ടിക്ക് ഇത്തവണ ആറ് സീറ്റ് വേണമെന്നാണ് നിലപാടെന്നും ഇതിൽനിന്ന് പിന്നോട്ടില്ലെന്നും ആര്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാര്‍ യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇത്തവണ അധിക സീറ്റ് നൽകുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ സിപിഎം നീതി പുലർത്തുന്നില്ല. എൽഡിഎഫ് നേതൃത്വം ഇക്കാര്യത്തിൽ നീതി പുലർത്തണം. ഉഭയകക്ഷി ചർച്ചയിലടക്കം ആറ് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ തവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് ഇക്കുറിയും ഇല്ലെന്നാണ് സിപിഎം പറഞ്ഞത്. കോഴിക്കോട് ഒരു സീറ്റ് കൂടുതൽ വേണം. അധിക സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് ആർജെഡി ഇല്ല. സോഷ്യലിസ്റ്റ് പാർട്ടികളെ എൽഡിഎഫ് ക്ഷീണിപ്പിക്കരുത്.

കോവളം സീറ്റിൽ ജനതാദളിന് മികച്ച സ്ഥാനാർഥി ഇല്ല. സ്ഥാനാർഥി പോലും ഇല്ലാഞ്ഞിട്ടും ജനതാദളിന് എൽഡിഎഫ് സീറ്റ് നൽകി. ഇപ്പോൾ സ്ഥാനാർഥിയെ ചാക്കിട്ട് പിടിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.


എൽഡിഎഫിന്‍റെ അന്തസിനു ചേരാത്ത പ്രവൃത്തിയാണ് നടക്കുന്നതെന്നും എം.വി. ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടു.

Kerala

നടി ആക്രമണക്കേസ്: വിധിയില്‍ അതൃപ്തിയെന്ന് വനിതാകമ്മീഷൻ

കോഴിക്കോട്: സ്ത്രീകള്‍ക്കു സമൂഹത്തില്‍ ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.

സംസ്ഥാനത്തെ പല തൊഴില്‍ സ്ഥാപനങ്ങളിലും 2013ല്‍ പ്രാബല്യത്തില്‍ വന്ന തൊഴില്‍ നിയമം നടപ്പാക്കുന്നില്ലെന്നത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട് കെടിഡി സൊസൈറ്റി ഹാളില്‍ വനിതാ കമ്മീഷന്‍ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അതൃപ്തിയുണ്ടെന്നും അവർ പറഞ്ഞു.

Latest News

Corehub Up