Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flooded

മീനച്ചിലാറ്റിൽ വെള്ളപ്പൊക്കം; മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു, ഗതാഗതം മുടങ്ങി

പാലാ: കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ വെള്ളപ്പൊക്കം. ഇതോടെ സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാലാ - ഈരാറ്റുപേട്ട റോഡ് വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് മേഖലയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

മണിമലയാറ്റിലും വെള്ളം ഉയരുകയാണ്. മണിമലയാറിന്‍റെ കൈവഴി നിറഞ്ഞ് കുട്ടിക്കൽ റോഡിൽ ഗതാഗതം മുടങ്ങി. തീക്കോയി മുപ്പതേക്കർ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. മൂന്നിലവ് വലിയമംഗലം ഭാഗത്ത് വെള്ളം കയറിയതോടെ പ്രദേശത്തെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ഇടമരുക് - വാകക്കാട് റോഡ്, ഇടമരുക് - പൈകടപ്പീടിക റോഡ് തുടങ്ങിയ വഴികളിലും വെള്ളം കയറിയിട്ടുണ്ട്. പൂഞ്ഞാർ പള്ളിവാതിൽ ഭാഗത്ത് റോഡിലും കെട്ടിടങ്ങളിലും വെള്ളം കയറി.

ഇളങ്കാട് വല്യേന്ത ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി പലയിടത്തും ആളുകളെ ഒഴിപ്പിച്ചുവരികയാണ്. കൂട്ടിക്കൽ ചപ്പാത്ത്, കോസ്‌വേ, പഞ്ചായത്ത് ഓഫീസ് പടി എന്നിവിടങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.

Kerala

ചേര്‍ത്തലയില്‍ വീടുകളില്‍ വെള്ളം കയറി; വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെയാണ് പ്രതിഷേധം. ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയാണ് വീടുകള്‍ വെള്ളത്തിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ചേര്‍ത്തലയില്‍ ഏറെ നാളുകളായി ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഹൈവേ നിര്‍മാണം തുടങ്ങിയതിന് ശേഷമെന്നാണ് ആരോപണം. ദേശീയ പാത നിര്‍മാണത്തിന്‍റെ ഭാഗമായി പലയിടങ്ങളിലും വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെട്ടതോടെയാണ് പ്രദേശവാസികള്‍ ദുരിതത്തിലായത്.

തോട് കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇതുവഴി നഗരത്തിലെ സകലമാലിന്യങ്ങളുമടങ്ങിയ വെള്ളം വീടുകളിലേക്കെത്തുന്നു. ശുചിമുറി മാലിന്യങ്ങളടക്കം വീടുകളില്‍ കയറിയിറങ്ങിപ്പോകുന്ന ഗതികേടിലാണ്. ഭക്ഷണം കഴിക്കാനോ വീടുകളില്‍ സ്വസ്ഥമായിരിക്കാനോ ജനങ്ങള്‍ക്ക് കഴിയുന്നില്ല.

വാര്‍ത്ത പുറത്തുവന്നതോടെ അധികൃതര്‍ നടപടിയുമായി എത്തി. വൈകുന്നേരം ഏഴിന് തോട്ടിലെ തടസങ്ങള്‍ പൊളിച്ചു നീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയപാത അതോറിറ്റി പ്രവര്‍ത്തി ചെയ്യാമെന്ന് ഉറപ്പ് നല്‍കി. തടസം നീക്കിയില്ലെങ്കില്‍ നഗരസഭ പൊളിച്ചു നീക്കും എന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കി. ദേശീയപാത അതോറിറ്റിക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.

District News

റോഡുകള്‍ കുത്തിപ്പൊളിച്ചിട്ട് മാസങ്ങള്‍, യാത്രക്കാര്‍ ദുരിതത്തില്‍

രാമപുരം: കുടിവെള്ള പദ്ധതിക്ക് പൈപ്പുകള്‍ ഇടുന്നതിനുവേണ്ടി രാമപുരം പഞ്ചായത്തിലെ കൂടപ്പുലത്ത് റോഡുകള്‍ കുത്തിപ്പൊളിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാത്തതിനെത്തുടര്‍ന്ന് വാഹനയാത്രക്കാരും കാല്‍നട യാത്രക്കാരും ഒരേപോലെ ദുരിതത്തില്‍.

ജല്‍ ജീവന്‍ മിഷന്‍ മീനച്ചില്‍-മലങ്കര കുടിവെള്ള പദ്ധതിക്കു വേണ്ടിയാണ് റോഡ് കുത്തിപ്പൊളിച്ചത്. പ്രായമായവരും സ്‌കൂളില്‍ പോകുന്ന കുട്ടികളും റോഡില്‍ തെന്നിവീഴുന്നത് നിത്യസംഭവമാണ്. കൂടപ്പുലത്തെ ചെറുവഴികള്‍ ഉള്‍പ്പെടെ മുഴുവന്‍ റോഡുകളും കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.
അപകടങ്ങള്‍ പതിവായതോടെ ജനങ്ങള്‍ ആശങ്കയിലാണ്.

നാളിതുവരെയായിട്ടും പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. വാര്‍ഡിലെ ജനങ്ങള്‍ ഒന്നടങ്കം ആശങ്കയിലാണ്. റോഡ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത് ഒരു വാര്‍ഡിലെ ജനങ്ങളെ ആകെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച് വാര്‍ഡ് മെംബര്‍ എം.പി. ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.


അടിയന്തരമായി റോഡുകള്‍ ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍

 

Latest News

Corehub Up