Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Homes

ക്ഷേമപെൻഷൻ വീണ്ടും മണിയോർഡറായി വീടുകളിൽ എത്തുമോ‍‍?

തിരുവനന്തപുരം: ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കാൻ വീണ്ടും തപാൽ ഓഫിസുകളുടെ സേവനം തേടി ധന വകുപ്പ്. കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, ബാങ്കുകളിൽ എത്താൻ കഴിയാത്ത മറ്റു ഗുരുതരരോഗം ബാധിച്ചവർ തുടങ്ങിയവരുടെ വീടുകളിൽ ക്ഷേമപെൻഷൻ നേരിട്ട് എത്തിക്കാനായാണ് തപാൽ വകുപ്പുമായി ചർച്ചകൾ തുടങ്ങിയത്.

മണിയോർഡറായി പെൻഷൻ തുക വീടുകളിൽ എത്തിക്കുന്നതും ചർച്ചയിലുണ്ട്. നേരത്തേ തപാൽ വകുപ്പായിരുന്നു ക്ഷേമപെൻഷൻ വീടുകളിൽ എത്തിച്ചിരുന്നത്. എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ അവസാന കാലത്ത് പെൻഷൻ വിതരണം താറുമാറായതോടെയാണ് പുതിയ സംവിധാനത്തിലേക്കു മാറിയത്.

ക്ഷേമപെൻഷൻ വിതരണത്തിൽ നിന്നു സഹകരണ ബാങ്കുകളെ പൂർണമായി ഒഴിവാക്കിയ ശേഷമാണ് അവശ ജനവിഭാഗങ്ങൾക്കുള്ള ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കാൻ സർക്കാർ ബദൽ മാർഗം തേടുന്നത്. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ടു സഹകരണ ബാങ്കുകളിൽ നടന്ന ക്രമക്കേടിനെ തുടർന്ന് ഇവയെ ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയും ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. ഓണക്കാലമായതിനാൽ ഈ മാസം സഹകരണ ബാങ്ക് വഴിയുള്ള പെൻഷൻ വിതരണം തുടരാനും ധാരണയായിരുന്നു.

കിടപ്പു രോഗികൾക്ക് ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കുന്നതു തുടരും. ഇത് 10,000 പേരിൽ താഴെയെന്നാണ് കണക്ക്. എന്നാൽ, ബാങ്കുകളിൽ എത്താൻ കഴിയാത്ത ഭിന്നശേഷിക്കാൻ, കാഴ്ച പരിമിതർ തുടങ്ങിയവർക്കും പെൻഷൻ തുക വീടുകളിൽ എത്തിക്കേണ്ടി വരും. കേന്ദ്ര സർക്കാർ എട്ടു ലക്ഷത്തോളം പേർക്കു നൽകുന്ന ക്ഷേമപെൻഷനിൽ ഇത്തരം വിഭാഗത്തിലെ 19,825 പേരുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്താകെ 51.11 ലക്ഷം പേരാണ് സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളായുള്ളത്. ഇതിൽ 23.14 ലക്ഷം പേർക്കാണ് സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്തിരുന്നത്.

സഹകരണ ബാങ്ക് വഴി നേരിട്ടു വിതരണം ചെയ്യുന്പോൾ ഒരാളുടെ പെൻഷൻ തുക വീട്ടിലെത്തിക്കാൻ 30 രൂപ വീതം സഹകരണ ബാങ്കുകൾക്ക് സർക്കാർ നൽകേണ്ടതുണ്ട്. ഇതിൽ 20 രൂപ പെൻഷൻ വീട്ടിൽ എത്തിക്കുന്ന കളക്‌ഷൻ ഏജന്‍റിനും 10 രൂപ സഹകരണ ബാങ്കിനുമാണ് ലഭിച്ചിരുന്നത്. ഇതു വലിയ സാന്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തൽ. പെൻഷൻ വിതരണം പൂർണമായി ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ (ഡിബിടി) വഴിയാക്കണമെന്നു കേന്ദ്രവും നിഷ്കർഷിക്കുന്നുണ്ട്. കേന്ദ്ര പെൻഷൻ വിഹിതം ബാങ്ക് വഴിയാക്കിയിട്ടുണ്ട്. ആധാർ ലിങ്കിംഗും നടപ്പാക്കും.

എന്നാൽ, ബാങ്ക് അക്കൗണ്ട് വഴി ക്ഷേമപെൻഷൻ നൽകുന്പോൾ, ജൻധൻ അക്കൗണ്ട് അല്ലാത്തവർക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നതായി പറയുന്നു. ക്ഷേമനിധി ബോർഡ് പെൻഷൻകാരിൽ ഒരു വിഭാഗം നേരത്തേയുള്ള ബാങ്ക് അക്കൗണ്ട് തന്നെയാണ് പെൻഷനായും നൽകിയത്.

എന്നാൽ, മിനിമം ബാലൻസ് സൂക്ഷിച്ചില്ലെന്നു പറഞ്ഞു ചില ബാങ്കുകൾ പെൻഷൻ തുകയിൽ ഒരുഭാഗം വെട്ടിക്കുറച്ചതായി പരാതി ഉയർന്നിരുന്നു. ഇത്തരം ആരോപണങ്ങൾക്കിടെയാണ് മുഴുവൻ പെൻഷൻ തുകവിതരണവും ബാങ്ക് വഴിയാക്കുന്നത്.

സഹകരണ സംഘങ്ങൾക്ക് ഇൻസന്‍റീവ് കുടിശിക

സാമൂഹിക ക്ഷേമപെൻഷൻ വീടുകളിൽ എത്തിച്ച സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് എട്ടു മാസത്തെ ഇൻസന്‍റീവ് കുടിശിക. പ്രതിമാസം ഏഴു കോടി രൂപ വീതം 56 കോടി രൂപയാണ് പെൻഷൻ വീടുകളിൽ എത്തിച്ചതിനായി ഇൻസന്‍റീവ് ഇനത്തിൽ കുടിശികയുള്ളത്. 2025 ഡിസംബർ മുതലുള്ള ഇൻസെന്‍റീവാണ് കുടിശികയായത്.

Kerala

പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം; 178 പേർ വീടുകൾ നറുക്കിട്ടെടുത്തു

കൽപ്പറ്റ: ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാകുന്ന 178 വീടുകൾ ഗുണഭോക്താക്കൾക്കു കൈമാറുന്നതിനു നറുക്കെടുപ്പ് നടത്തി.

മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ ഗുണഭോക്താക്കൾ, ജനപ്രതിനിധികൾ, രാഷ്‌ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. മൂന്നു ഡിജിറ്റുകളിലായി സോണ്‍, ക്ലസ്റ്റർ, പ്ലോട്ട് നന്പർ എന്നിങ്ങനെ രേഖപ്പെടുത്തിയ നറുക്കുകളാണു ഗുണഭോക്താക്കൾ തെരഞ്ഞെടുത്തത്.

മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് പഞ്ചിൽ വീട്ടിൽ പി. അഷ്റഫാണ് ഒന്നാമതായി നറുക്കെടുത്തത്. ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ ക്ലസ്റ്റർ ജെ ഇൽ ഉൾപ്പെട്ട 104-ാം നന്പർ വീടാണ് അഷ്റഫിനു നറുക്കെടുപ്പിലൂടെ ലഭിച്ചത്.

ജില്ലാ ഭരണകൂടം തയാറാക്കിയ പെട്ടിയിൽനിന്നു നറുക്കെടുത്ത് ഗുണഭോക്താക്കൾ വീടുകൾ സ്വന്തമാക്കി. ആദ്യഘട്ടത്തിൽ കൈമാറിയ വീടുകളുടെയും ഏഴ് സെന്‍റ് സ്ഥലത്തിന്‍റെയും പട്ടയം അനുവദിച്ച ഉത്തരവ് ഗുണഭോക്താക്കൾക്ക് കൈമാറി.

കെഎസ്ഇബി, വാട്ടർ അഥോറിറ്റി, സിവിൽ സപ്ലൈസ്, നഗരസഭ മുഖേന വൈദ്യുതി, കുടിവെള്ളം, റേഷൻ കാർഡ്, വീടിന്‍റെ ഉടമാവകാശ രേഖകൾ നൽകാനുള്ള നടപടികൾക്ക് 15 പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിരുന്നു.

വീടുകളുടെ വൈദ്യുതി, കുടിവെള്ള കണക്‌ഷനുകൾ ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിച്ചത്. വൈദ്യുതി, കുടിവെള്ള കണക്‌ഷനുകളുടെ മൂന്ന് മാസത്തെ തുക സർക്കാർ അടയ്ക്കും. മൂന്നു മാസത്തിനുശേഷം കണക്‌ഷനുകൾ ഗുണഭോക്താക്കളുടെ പേരിലേക്ക് മാറ്റി സ്ഥാപിക്കും. ഇതിനുള്ള സാക്ഷ്യപത്രം ഗുണഭോക്താക്കൾക്ക് നൽകി.

Latest News

Corehub Up