x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളക്കെട്ട്: പുറത്തിറങ്ങാനാകാതെ 500 കുടുംബങ്ങള്‍


Published: June 9, 2026 12:51 AM IST | Updated: June 9, 2026 12:51 AM IST

ചേര്‍ത്തല: ജനങ്ങളുടെ പൊറുതിമുട്ടിച്ച് നഗരത്തിലെ വെള്ളക്കെട്ട്. പരിഹാരം തേടി സമരവുമായി എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും പ്രദേശവാസികളും തെരുവിലിറങ്ങി സമരം ചെയ്തു. ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായി എസി കനാലടക്കം ബണ്ടിട്ടടച്ചതും ചെറുതോടുകളുടെ ഒഴുക്കുനിലച്ചതുമാണ് വെള്ളക്കെട്ടിനു കാരണമായത്. ദേശീയപാതയോടു ബന്ധപ്പെട്ട പ്രദേശങ്ങളിലടക്കം 500 ലധികം വീടുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ ജനങ്ങള്‍ക്കു പുറത്തിറങ്ങാനാകാത്ത സ്ഥിതിയായി.

ശൗചാലങ്ങളടക്കം പലയിടത്തും വെള്ളത്തില്‍ മുങ്ങി കിടക്കുന്നതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ക്കുപോലും വഴിയില്ലാതായി. സെപ്റ്റിക്ക് ടാങ്കുകള്‍ പോലും നിറഞ്ഞൊഴുകുന്നത് വലിയ ആരോഗ്യ പ്രശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് എഎസ് കനാലിന്‍റെ ബണ്ടുകള്‍ പൊളിച്ചു കൂടുതല്‍ കുഴലുകളിട്ടു പുനര്‍നിര്‍മിക്കാന്‍ ധാരണയായെങ്കിലും നിലവില്‍ രണ്ടുബണ്ടുകള്‍ വഴിയാണ് ദേശീയപാതയില്‍ ഗതാഗതം നടക്കുന്നതെന്നതിനാല്‍ ഗതാഗതക്രമീകരണം പൂര്‍ത്തിയാക്കാതെ പൊളിക്കാന്‍കഴിയില്ലെന്ന നിലപാടിലാണ് ദേശീയപാത അഥോറിട്ടി. ഇതുമായി ബന്ധപ്പെട്ട് രാത്രി വൈകിയും ചര്‍ച്ചകള്‍ നടക്കുകയാണ്.

എഎസ് കനാലിന്‍റെ നീരൊഴുക്കു തടഞ്ഞു ദേശീയപാതയില്‍ ഗതാഗതത്തിനായി സ്ഥാപിച്ച ബണ്ട് പൊളിച്ചു നീരൊഴുക്കു സുഗമമാക്കുന്ന തരത്തില്‍ കൂടുതല്‍ കുഴലുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പി. പ്രസാദ് എംഎല്‍എയുടെയും നഗരസഭാ ചെയര്‍മാന്‍ എസ്. സോബിന്‍റെയും നേതൃത്വത്തില്‍ ദേശീയപാത കരാര്‍കമ്പനിയുടെ കണിച്ചുകുളങ്ങര കവലയിലുള്ള യാര്‍ഡ് ഉപരോധിച്ചു. ഉപരോധം നാലുമണിക്കൂറോളം നീണ്ടു. എഎസ് കനാലിനൊപ്പം പാതയ്ക്കടിയിലൂടെ ഒഴുകുന്ന ചെറുതോടുകളുടെ നീരൊഴുക്കും സുഗമമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വൈസ് ചെയര്‍പേഴ്‌സണ്‍ എന്‍.എല്‍. വത്സലകുമാരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്. സനീഷ്, ബീന അജി, ബി. ധന്യാമോള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

28-ാം വാര്‍ഡിലടക്കം ജനങ്ങളനുഭവിക്കുന്ന ദുരിതത്തിനു അടിയന്തര പരിഹാരം ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ അഖില്‍ ആഞ്ഞിലിപാലത്തിന്‍റെ നേതൃത്വത്തില്‍ എഎസ് കനാലില്‍ ഇറങ്ങി പ്രതിഷേധിച്ചു.

Tags : Nattuvishesham Local News Flood: 500 families homes

Recent News

Corehub Up