കീവ്: റഷ്യയിൽ വൻ ആക്രമണവുമായി യുക്രെയ്ൻ. റഷ്യൻ അതിർത്തിക്കുള്ളിലെ സൈനിക താവളങ്ങൾ, റഷ്യയുടെ കൈവശവുള്ള ക്രിമിയൻ പെനിൻസുലയിലെ എണ്ണസംഭരണശാലകൾ എന്നിവയ്ക്കു നേരേയാണ് യുക്രെയ്നിന്റെ ഡ്രോൺ ആക്രമണമുണ്ടായത്.
റഷ്യൻ സൈന്യത്തിന്റെ ഇന്ധന വിതരണ ശൃംഖല തകർക്കുകയെന്ന് ലക്ഷ്യത്തോടെയാണു മേഖലയിൽ യുക്രെയ്ൻ ആക്രമണം . റഷ്യയിലെ ക്രാസ്നോദർ മേഖലയിലെയും ക്രിമിയയിലെയും പ്രധാന എണ്ണസംഭരണ ശാലകൾക്ക് നാശനഷ്ടം ഉണ്ടായെന്നും റഷ്യൻ സൈന്യത്തിന് ഇന്ധനം എത്തിക്കുന്ന കേന്ദ്രങ്ങളായിരുന്നു ലക്ഷ്യമെന്നും യുക്രെയ്ൻ അറിയിച്ചു.
അതേസമയം, യുക്രെയ്ൻ അയച്ച എഴുപതിലധികം ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടതായി റഷ്യഅറിയിച്ചു.
വെടിവെച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് എണ്ണസംഭരണശാലകളിൽ തീപിടിത്തമുണ്ടായതായി റഷ്യൻ പ്രാദേശിക ഭരണകൂടങ്ങൾ സമ്മതിച്ചു.
Tags : massive Russia Crimea Ukraine attack