തിരുവനന്തപുരം: രാജ്യത്തെ അസംഘടിത മേഖലയിലെ ചെറുകിട സ്ഥാപനങ്ങളുടെ സാമൂഹിക-സാന്പത്തിക സ്ഥിതി വിലയിരുത്താനായി അസംഘടിത ചെറുകിട സ്ഥാപനങ്ങളുടെ വാർഷിക സർവേ നടപടിക്കായി ഉദ്യോഗസ്ഥർ എത്തുന്പോൾ കൃത്യവും വസ്തുതാപരവുമായ വിവരങ്ങൾ നൽകി പൂർണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദേശീയ സ്ഥിതിവിവര കണക്കു സംവിധാനത്തിന്റെ ഭാഗമായാണ് അസ്യൂസ് (അന്വൽ സർവേ ഓഫ് അണ് ഇൻകോർപറേറ്റഡ് സെക്ടർ എന്റർപ്രൈസസ്) സർവേ സംഘടിപ്പിക്കുന്നത്.
സാന്പത്തിക-സ്ഥിതിവിവരക്കണക്കു വകുപ്പിലെ ഉദ്യോഗസ്ഥരാണ് സർവേയുടെ ഭാഗമായി എത്തുക. നിർമാണം, വ്യാപാരം, വിവിധ സേവന മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന അസംഘടിത സ്ഥാപനങ്ങളിൽ നിന്നാണ് സർവേയിലൂടെ വിവരങ്ങൾ ശേഖരിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തന സ്വഭാവം, തൊഴിലാളികളുടെ എണ്ണം, വരുമാനവും ചെലവും, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ സർവേയിൽ ഉൾപ്പെടും.
സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ സാന്പത്തിക നയരൂപീകരണത്തിനും ചെറുകിട സംരംഭങ്ങളുടെ വികസനത്തിനും തൊഴിൽ സൃഷ്ടി സംബന്ധമായ പദ്ധതികൾ ആവിഷ്കരിക്കാനും വിവിധ സർക്കാർ ക്ഷേമപദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനും സഹായകരമാകും.
Tags : Chief Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash Survey