Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honored

Palakkad

ടെന്നീസ് ടൂർണമെന്‍റ് വിജയികളെ ആദരിച്ചു

കോയന്പത്തൂർ: 2026 ലെ ഇന്‍റർ-ക്ലബ് ലീഗ് ടെന്നീസ് ടൂർണമെന്‍റിൽ വിജയിച്ച ടീമുകൾക്കും കളിക്കാർക്കും ജില്ലാ ടെന്നീസ് അസോസിയേഷൻ സമ്മാനവിതരണ ചടങ്ങ് സംഘടിപ്പിച്ചു. കോയമ്പത്തൂർ ജില്ലാ ടെന്നീസ് അസോസിയേഷൻ മുൻ പ്രസിഡന്‍റും ടെന്നീസ് അഡ്മിനിസ്ട്രേറ്ററുമായ രമേശ് മുഖ്യാതിഥിയായി സമ്മാനങ്ങൾ വിതരണം ചെയ്തു.

ടൂർണമെന്‍റിൽ 11 വിഭാഗങ്ങളിലായി 116 ടീമുകൾ പങ്കെടുത്തു, കോയമ്പത്തൂർ, തിരുപ്പൂർ, പൊള്ളാച്ചി, നീലഗിരി മേഖലകളിൽ നിന്നുള്ള 1,117 കളിക്കാർ പങ്കെടുത്തു. ജനുവരി 24 മുതൽ ഏപ്രിൽ 4 വരെ കോയമ്പത്തൂരിലെ വിവിധ സ്ഥലങ്ങളിൽ ഈ കായിക ടൂർണമെന്‍റുകൾ നടന്നു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്‍റ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ടെന്നീസ് അസോസിയേഷൻ പ്രസിഡന്‍റ് ശ്രീനിവാസൻ, സെക്രട്ടറി സതീഷ് കുമാർ നായർ, ട്രഷറർ നരേന്ദ്ര, ക്ലബ് പ്രതിനിധികൾ, അഡ്മിനിസ്ട്രേറ്റർമാർ, കളിക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

NRI

സെന്‍റ് സ്റ്റീഫൻസ് കോളജിന്‍റെ പ്രിൻസിപ്പലായി നിയമിതയായ സൂസൻ എലിയാസിനെ ആദരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ സെന്‍റ് സ്റ്റീഫൻസ് കോളജിന്‍റെ 14-ാമത് പ്രിൻസിപ്പലായി നിയമിതയായ സൂസൻ എലിയാസിനെ ആദരിച്ച് ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി റവ.ഫാ. ജോയ്സൺ തോമസ് പൂച്ചെണ്ട് നൽകി ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു.

വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ച് ഇടവകയുടെ സ്നേഹവും പ്രാർഥനകളും അറിയിച്ചുകൊണ്ടായിരുന്നു ഈ ആദരവ്. ചടങ്ങിൽ ഇടവക ട്രസ്റ്റി സാബു എബ്രഹാമും സമീപം സന്നിഹിതനായിരുന്നു.

കോളജിന്‍റെ നേതൃത്വത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന സൂസൻ എലിയാസിന് ഇടവകയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേർന്നു. പുതിയ ദൗത്യത്തിൽ ദൈവാനുഗ്രഹവും വിജയവും ഉണ്ടാകട്ടെയെന്ന് ഇടവകാംഗങ്ങളും ആശംസിച്ചു.

District News

ഹെന്ന ഹാഷിമിനെ ആദരിച്ചു

കൂടരഞ്ഞി: പിഎസ്‌സി ഫോറസ്റ്റ് റേഞ്ചർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഹെന്ന ഹാഷിമിനെ കൂടരഞ്ഞി നവതരംഗം കലാ സാംസ്കാരിക വേദി ആദരിച്ചു. നിയുക്ത എംഎൽഎ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു.

ഷാജി വേനപ്പാറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോർജ് കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിഷാബി ഷിയാസ്, വാർഡ് മെമ്പർ സജ്ജയ്, കൂടരഞ്ഞി ബാങ്ക് പ്രസിഡന്‍റ് പി.എം. തോമസ്, ഹിൽ റൈസ് ട്രസ്റ്റ് ചെയർമാൻ അബൂബക്കർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് മുഹമ്മദ് പാതിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സോമനാഥൻ കുട്ടത്ത്, സാജു വർഗീസ്, ജോസ് പഴൂർ, ജലജാമണി, ഷാന്‍റി കാപ്പൻ എന്നിവർ നേതൃത്വം നൽകി.

District News

നൃത്ത അധ്യാപികയെ പൊന്നാടയണിയിച്ച് ആദരിച്ചു

മലപ്പുറം: ലോക നൃത്തദിനമായ ഏപ്രിൽ 29ന് "നൻമ’ മലപ്പുറം മേഖല കമ്മിറ്റി നൃത്ത അധ്യാപിക കലാമണ്ഡലം വനജയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ മലപ്പുറം മേഖലാ കമ്മിറ്റി പ്രസിഡന്‍റ് ഉസ്മാൻ ഇരുന്പൂഴി അധ്യക്ഷത വഹിച്ചു.

40 വർഷ കാലത്തോളം നൃത്ത അധ്യാപികയായി സേവനം അനുഷ്ഠിച്ചതിനെ പരിഗണിച്ചാണ് കലാമണ്ഡലം വനജയെ ആദരിച്ചത്. സെക്രട്ടറി ഹനീഫ് രാജാജി, നൻമ അംഗങ്ങളായ നൗഷാദ് മാന്പ്ര, പി. ഹാരിസ്, പി. സാബിറ എന്നിവർ പ്രസംഗിച്ചു.

Sports

സഞ്ജു സാംസണിനെ കെസിഎയുടെ നേതൃത്വത്തിൽ ആദരിക്കുന്നു

തിരുവനന്തപുരം: ടി20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായതിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷൻ ആദരിക്കും. ഞായറാഴ്ച വൈകുന്നേരം ആറിന് മംഗലപുരം മുല്ലശേരിയിൽ കെസിഎ നിർമിച്ച സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേദിയിലാണ് ആദരം.

ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായ സഞ്ജു പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും മംഗലപുരം സ്റ്റേഡിയം തലസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് പുത്തനുണർവ് നൽകുമെന്നും കെസിഎ പ്രസിഡന്‍റ് ശ്രീജിത്ത് വി. നായർ പറഞ്ഞു.

രാജ്യത്തിന്‍റെ അഭിമാനമായ സഞ്ജുവിനുള്ള ജന്മനാടിന്‍റെ ഈ ആദരവ് സ്റ്റേഡിയം ഉദ്ഘാടനത്തിന്‍റെ മാറ്റുകൂട്ടുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ അഭിപ്രായപ്പെട്ടു. യോഗത്തിൽ കെസിഎ പ്രസിഡന്‍റ് ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിക്കും.

NRI

ജോർജ് മണ്ണിക്കരോറ്റിനെ ലാന ആദരിച്ചു

ന്യൂയോർക്ക്: ലാനയുടെ ആദ്യകാല പ്രവർത്തകനും 2013 - 15 വർഷങ്ങളിലെ വൈസ് പ്രസിഡന്‍റുമായി പ്രവർത്തിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ ജോർജ് മണ്ണിക്കരോട്ടിനെ ആദരിച്ചു.

1974 മുതൽ ന്യൂയോർക്കിലെയും തുടർന്ന് ഹൂസ്റ്റണിലെയും വിവിധ സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് ജോർജ് മണിക്കരോട്ട്. നോവലിസ്റ്റ്, പ്രഭാഷകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ഏറെ പ്രശസ്തനാണ്.

അമേരിക്കയിൽ കുടിയേറിയ മലയാളം എഴുത്തുകാരുടെയും ഭാഷാപ്രവർത്തകരുടെയും കൃതികളെക്കുറിച്ചുള്ള ഒരു സമ്പൂർണ ചരിത്രം "അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം' എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് മണ്ണിക്കരോരോട്ടിന് സാധിച്ചു.

 

District News

ജെ.എസ്. ശ്രീജയ്ക്ക് സരസ്വതി എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്‍റെ ആദരം

പാറശാല: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57-ാം റാങ്ക് നേടിയ ജെ.എസ്. ശ്രീജയെ സരസ്വതി എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ആദരിച്ചു. സരസ്വതി കോളജ് ഓഫ് നഴ്‌സിംഗ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റ്‌ചെയര്‍മാന്‍ ഡോ. എസ്.കെ. അജയ്യകുമാര്‍ ശ്രീജയ്ക്ക് ട്രസ്റ്റിന്‍റെ വകയായി ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും ഫലകവും സമ്മാനിച്ചു.
സരസ്വതി എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ലൈസന്‍ ഓഫീസര്‍ അയിര ശശി, കോളജ് പ്രിന്‍സിപ്പൽ കവിത, അഡ്മിനിസട്രേഷന്‍ ഓഫീസര്‍ വേണു ഗോപാലന്‍ നായര്‍, ഹോസ്പിറ്റല്‍ സിഇഒ പ്രവീണ്‍, സജു സാം, ഡോ. അവിനാശ് കൃഷ്ണന്‍, ഡോ. അതുല്യ തുടങ്ങിയവര്‍ പങ്കെടുത്തു.

അന്താരാഷ്ട്ര വനിതാദിനം: ജെ.എസ്. ശ്രീജയെ ആദരിച്ചു

നെയ്യാറ്റിന്‍കര : വനിതാദിനത്തില്‍ താരമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57-ാം റാങ്ക് നേടിയ ജെ.എസ്. ശ്രീജ. നെയ്യാറ്റിൻകര രൂപതയിലെ കേരള ലത്തീൻ വിമണ്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാദിന പരിപാടിയിലാണ് ശ്രീജ മുഖ്യാതിഥിയായി പങ്കെടുത്തത്.

മാതാപിതാക്കളുടെ കഠിനാധ്വാനവും ദൈവാനുഗ്രഹവും വിജയത്തിലേക്ക് നയിച്ചെന്നും ശ്രീജ പറഞ്ഞു. ശ്രീജയുടെ വിജയം വിദ്യാര്‍ഥികള്‍ മാതൃകയാക്കണമെന്ന് ബിഷപ്പ് ഡോ. സെല്‍വരാജന്‍ പറഞ്ഞു. രൂപത മുന്‍ വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസ് ശ്രീജക്ക് 1.75 ലക്ഷം രൂപ കൈമാറി. ശ്രീജക്ക് പ്രഥമ ദിവ്യകാരുണ്യം നല്‍കിയതും മുന്‍ വികാരി ജനറാളായിരുന്നു. തുടര്‍ന്നു നെയ്യാറ്റിന്‍കര രൂപതയുടെ ആദരം ബിഷപ് ഡോ. സെല്‍വരാജന്‍ നല്‍കി.

കേരളാ ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷനും ശ്രീജയെ അനുമോദിച്ചു. നെയ്യാറ്റിന്‍കര രൂപതാംഗമായ ശ്രീജ അമ്മാനിമല ക്രിസ്തുരാജ ഇടവകാംഗമാണ്. കെഎല്‍സിഡബ്ല്യൂഎ രൂപതാ പ്രസിഡന്‍റ് ഉഷാരാജന്‍, വികാരി ജനറാൾ മോണ്‍. ക്രിസ്തുദാസ് തോംസണ്‍, ഫാ. സി ജോയി, ഫാ. ക്ലീറ്റസ്, പി.ആര്‍. പോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാകുമാരി, അജിതകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sports

നാമക്കുഴി സഹോദരിമാര്‍ക്ക് വനിതാദിനത്തില്‍ ആദരം

കൊച്ചി: വോളിബോളിലൂടെ നാടിനെ പ്രശസ്തിയിലേക്കുയര്‍ത്തിയ നാമക്കുഴി സഹോദരിമാര്‍ക്ക് ഡാല്‍മിയ സിമന്‍റ്സിന്‍റെയും പൗരാവലിയുടെയും ആദരം.

ലോക വനിതാദിനമായ മേയ് എട്ടിന് നാമക്കുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍, മുന്‍കാല വോളിബോള്‍ താരംകൂടിയായ മാണി സി. കാപ്പന്‍ എംഎല്‍എ, അനൂപ് ജേക്കബ് എംഎല്‍എ, വി.ജെ. ജോര്‍ജ് കുളങ്ങര എന്നിവര്‍ പങ്കെടുക്കും.

കേരളത്തിനു ദേശീയ വനിതാ വോളിബോള്‍ കിരീടം ആദ്യമായി നേടിത്തന്ന കെ.സി. ഏലമ്മ, വി.കെ. സാറാമ്മ, പി.കെ. ഏലിയാമ്മ, പി.സി. ഏലിയാമ്മ, വി.വി. അന്നക്കുട്ടി, വി.കെ. ലീല, പി. ലീലാമ്മ, എം.എന്‍. അമ്മിണി എന്നിവരെയാണ് ആദരിക്കുക.

കേരളത്തിലേക്ക് ആദ്യമായി വനിതാ അര്‍ജുന അവാര്‍ഡ് (1975) കൊണ്ടുവന്നതും സഹോദരിമാരിലൊരാളായ കെ.സി. ഏലമ്മയാണ്.

District News

ഡോ. സി.കെ. ഈപ്പനെ ആദരിച്ചു

അങ്കമാലി: വൈദ്യശാസ്ത്ര രംഗത്തെ വിശിഷ്ട സേവനത്തിനുള്ള 2025 - ലെ ഡോ.മേരി കെയ്ൻ അവാർഡിന് അർഹനായ ഡോ.സി.കെ ഈപ്പന് അങ്കമാലി വൈ എം സി എ, വൈസ്മെൻസ് ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നല്കി. വൈഎംസിഎ വൈസ് പ്രസിഡന്‍റ് സാജു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ക്രിസ്ത്യൻ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ബഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. വൈസ് മെൻസ് ക്ലബ്ബ് പ്രസിഡന്‍റ് എൻ.വി പോളച്ചൻ മെമന്‍റോ നല്കി അവാർഡ് ജേതാവിനെ ആദരിച്ചു.

റോജി .എം . ജോൺ എം എൽ എ മുഖ്യസന്ദേശം നല്കി. മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ, അഡ്വ. സാജി ജോസഫ് , മർച്ചന്റ്സ് ജോണി കുര്യാക്കോസ്, ഫാ . റിജോ മാത്യു, ടോണി പറമ്പി, പി.എ. തോമാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

NRI

ഷിക്കാഗോയിൽ അനിൽ മറ്റത്തികുന്നേലിനെ ആദരിച്ചു

ഷിക്കാഗോ: സെന്‍റ് മേരീസ് ഇടവകാംഗവും ഗായകസംഗത്തിന് പതിനഞ്ചോളം വർഷങ്ങൾ നേതൃത്വം കൊടുക്കുകയും ചെയ്ത അനിൽ മറ്റത്തിക്കുന്നേലിനെ ഇടവക ആദരിച്ചു.

ഈ അടുത്തകാലത്തായി രചനയും സംഗീതവും നൽകികൊണ്ട് മികച്ച ഗാനങ്ങൾ ഷിക്കാഗോയിലെ ഗായകർക്ക് അവസരം നൽകികൊണ്ട് പുറത്തിറക്കിയത് പരിഗണിച്ചാണ് ആദരം നൽകിയത്.

ഇടവകയുടെ കരോൾ ആഘോഷ വേദിയിൽ വച്ച് വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ പൊന്നാടയണിയിക്കുകയും കൈക്കാരൻമാരെ പ്രതിനിധീകരിച്ച് സാബു കട്ടപ്പുറം ബൊക്കെ സമ്മാനിക്കുകയും ചെയ്യുകയായിരുന്നു.

ഓഗസ്റ്റ് മാസത്തിൽ ഇദംപ്രഥമമായി ഇടവകയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇടവകയ്ക്ക് വേണ്ടി "അണയാം ദൈവജനമേ' എന്ന ഗാനം രചനയും സംഗീതവും നൽകി പുറത്തിറക്കികൊണ്ടാണ് ഗാന നിർമ്മാണ രംഗത്തേക്ക് അനിൽ മറ്റത്തിക്കുന്നേൽ ചുവടുവച്ചത്.

തുടർന്ന് ക്രിസ്മസ് കരോളിനായി പുറത്തിറക്കിയ "ഉണ്ണിയേശുവെ കാണാൻ' എന്ന ഹിറ്റ് ഗാനം പൂർണമായും ഷിക്കാഗോയിലെ തന്നെ ഗായകരെ ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കുകയും ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

 

NRI

എബ്രഹാം തോമസിന് ലാനയുടെ ആദരം

ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഡാളസിലെ പ്രമുഖനും മുതിർന്ന സാഹിത്യകാരനുമായ എബ്രഹാം തോമസിനെ പ്രശംസാഫലകം നൽകി ആദരിച്ചു. അമേരിക്കൻ മലയാളികളുടെ സാഹിത്യസംഘടനയായ ലാനയുടെ ദ്വൈവാർഷിക സമ്മേളന വേദിയിലാണ് ആദരവ് ചടങ്ങ് ഒരുക്കിയത്.

1971 മുതൽ 1991 വരെ ബോംബെയിൽ നിന്ന് മലയാളത്തിലെയും ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലെയും സ്ഥിരം എഴുത്തുകാരനായിരുന്നു എബ്രഹാം തോമസ്. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്‍റെ ലേഖനങ്ങൾ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഉറുദു, ബംഗാളി, അറബിക് ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

2005-2007 വർഷങ്ങളിൽ ലാനയുടെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച അദ്ദേഹം, ഇപ്പോഴും എഴുത്തും വായനയും ഊർജ്ജസ്വലതയോടെ തുടരുന്നു. വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും എഴുത്തുകാരെ ലാന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാനയ്ക്ക് എബ്രഹാം തോമസ് എല്ലാ ആശംസകളും നേർന്നു.

NRI

ഗാർലാൻഡ് സിറ്റി ടാക്സ് ഇൻക്രിമെന്‍റ് ഫിനാൻസ് ബോർഡ് അംഗം പി. സി. മാത്യുവിനെ ആദരിച്ചു

ഡാളസ്: ഗാർലാൻഡ് സിറ്റി ടാക്സ് ഇൻക്രിമെന്‍റ് ഫിനാൻസ് ബോർഡ് അംഗവും ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രസിഡന്‍റും സാമൂഹ്യ പ്രവർത്തകനുമായ പി. സി. മാത്യുവിനെ ഗാർലാൻഡ് സിറ്റി ബോർഡ് ആൻഡ് കമ്മീഷൻസ് വാർഷിക സമ്മേളനത്തിൽ ആദരിച്ചു.

തന്‍റെ അകമഴിഞ്ഞ സേവനം 2023 - 2025 കാലയളവിൽ സീനിയർ സിറ്റിസൺസ് അഡ്വൈസറി കമ്മീഷനിൽ കാഴ്ചവച്ചതിനാലാണ് മനോഹരമായ ഗാർലാൻഡ് സിറ്റിയുടെ ലോഗോ പതിപ്പിച്ച പ്ലാക്ക് നൽകി ആദരിച്ചത്.

മേയർ ഡിലൻ ഹെഡ്രിക്ക് പ്ലാക്ക് പി. സി മാത്യുവിന് കൈമാറിയപ്പോൾ സദസ് കൈയടിയോടെ ആഹ്ലാദം പങ്കുവെച്ചു. സിറ്റി കൗൺസിൽ അംഗങ്ങളും മറ്റു ബോർഡ് ആൻഡ് കമ്മീഷൻസ് അംഗങ്ങളും സിറ്റിയുടെ വിവിധ ഡിപ്പാർട്മെന്‍റ് സ്റ്റാഫുകളും പങ്കെടുത്തു.

ടെക്സാസ് റേഞ്ചേഴ്‌ റേഡിയോ ബ്രോഡ് കാസ്റ്റർ എറിക് നാഡർ നർമ രസമായ മുഖ്യ പ്രഭാഷണം നടത്തി. സീനിയർ പൗരന്മാർക്കായി 17.4 മില്യൺ ഡോളർ ബജറ്റിൽ 27,000 ചതുരശ്ര അടി വലിപ്പത്തിലുള്ള ആക്റ്റിവിറ്റി സെന്‍റർ പണി ആരംഭിച്ചതായും ഇത് ഏകദേശം രണ്ടു വർഷത്തിനകം പൂർത്തിയാകുമെന്നും പി. സി. മാത്യു പറഞ്ഞു.

ഗാർലാൻഡ് ഡൗൺടൗണിന് സമീപമാണ് ഈ കെട്ടിടം നിർമിക്കുന്നത്. ഈ ബിൽഡിംഗ് പണിയുടെ ലക്ഷ്യം എന്താണെന്നു വച്ചാൽ സീനിയർ പൗരന്മാർക്കായുള്ള പരിപാടികൾ, ആരോഗ്യപരിചരണം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നുള്ളതാണ്.

ഗെയിം റൂം, വ്യായാമ/ഫിറ്റ്നസ് റൂമുകൾ, വാക്കിംഗ് ട്രാക്ക്‌, സൗകര്യമുള്ള ആർട്സ് & ക്രാഫ്റ്റ്സ് റൂം, ലൈബ്രറി/കമ്പ്യൂട്ടർ ആക്സസ് റൂം, ഡൈനിംഗ്/കിച്ചൻ, മൾട്ടി-പർപ്പസ് പ്രോഗ്രാം റൂമുകൾ, തുറസായ സാമൂഹിക/വിനോദ മേഖല ഉൾപ്പെടെ പല സൗകര്യങ്ങളും ഈ ബിൽഡിംഗിൽ ഉണ്ടാവും.

ഗാർലാൻഡിലെ എല്ലാ സീനിയർമാരുടെയും ജീവിത നിലവാരം ഉയർത്താൻ സഹായിക്കുന്ന ഒരു വലിയ നേട്ടമാണിത് എന്നും സീനിയർമാർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പി. സി. മാത്യു അഭ്യർഥിച്ചു.

കഴിഞ്ഞ മേയ് മാസത്തിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പി. സി. ഗാർലാൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുകയും തന്‍റെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കുകയും ചെയ്തിരുന്നു.

2021-ൽ ഡിസ്ട്രിക്ട് 3ൽ നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ മത്സരത്തിലൂടെ തന്നെ റണ്ണർ-അപ്പ് സ്ഥാനത്തെത്തിയ പി.സി, തന്‍റെ രാഷ്ട്രീയ-സാമൂഹ്യ യാത്ര തുടരുകയാണെന്നും സാധിച്ചാൽ 2027-ൽ ഡിസ്ട്രിക്ട് 3 കൗൺസിൽ സ്ഥാനത്തേക്ക് മത്സരിക്കുമെന്നുമാണ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

NRI

ഡോ. കെ.സി. ജോർജിനെ ആദരിച്ചു

ന്യൂഡൽഹി: ദേശീയ കാൻസർ അവബോധ ദിനാചരണത്തിന്‍റെ ഭാഗമായി ഡൽഹിയിലെ എയിംസ് വേദിയിൽ, ദീപാലായയുടെ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ അഡ്വ. ഡോ. കെ.സി. ജോർജിനെ ആദരിച്ചു.

സർവൈക്കൽ കാൻസർ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും ഒമ്പത് മുതൽ 15 വയസുവരെയുള്ള 800-ലധികം പെൺകുട്ടികൾക്ക് പ്രതിരോധ വാക്സിനേഷൻ സൗകര്യമൊരുക്കുന്നതിനും നൽകിയ അതുല്യമായ സംഭാവനയ്ക്കാണ് ഈ ബഹുമതി ലഭിച്ചത്.

കാൻസറിന്‍റെ അവസാനഘട്ടത്തിൽ കഴിയുന്ന നിരവധി രോഗികൾക്ക് ഡോ. ജോർജ് പാലിയേറ്റീവ് കൗൺസിലിംഗ്, സാമ്പത്തിക, സാമൂഹിക, മനശാസ്ത്ര പിന്തുണ തുടങ്ങിയവ നൽകിവരുന്നു.

ദീപാലായയുടെ സാമൂഹിക ഇടപെടലുകളുടെ ഭാഗമായി, ഡോ. ജോർജ് വാക്സിനേഷൻ ക്യാമ്പുകൾ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കാൻസർ വിഭാഗത്തിന്‍റെ സഹായത്തോടെ ദീപാലായ സ്കൂളുകളിലും വിവിധ കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിലുമാണ് സംഘടിപ്പിച്ചത്.

കൂടാതെ സ്ത്രീകൾക്കായി ബോധവത്കരണ പരിപാടികളും ആരോഗ്യസംരക്ഷണ ക്യാമ്പുകളും നടപ്പാക്കി.

Latest News

Corehub Up