Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kadharsis

സന്ധ്യ

അക്കമഹാദേവിയെ വായിക്കുംവരെ എനിക്ക് പ്രണയത്തിന്‍റെ നിറമെന്തെന്ന് അറിയില്ലായിരുന്നു. ഇരുമിഴിചെന്നിരുമിഴിയിലലിഞ്ഞാൽ എന്തുനിറമെന്ന് ഞാനെന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. അത്രമേലൊരിഷ്‌ടത്താൽ തൂവിപ്പോകുമ്പോൾ നിറവും മണവും രുചിയുമൊന്നും നമ്മുടെ സങ്കല്പത്തിൽപോലും ഉണ്ടാകില്ല. എന്നാൽ, ഇളവെയിലും എരിവെയിലും കഴിഞ്ഞ് അപരാഹ്നകാന്തിയെഴുമൊരു നിമിഷത്തിലെത്തുമ്പോൾ നമ്മെ ആകെ മൂടുന്നൊരു നിറമുണ്ടല്ലോ, അതാണ് പ്രണയത്തിന്‍റെ നിറം. ക്ഷണികമല്ലത്. നീയും ഞാനും മായയായ് ലയിക്കുന്ന കല്പാന്തസന്ധ്യാകാലം. അതാണ് പ്രണയത്തിന്‍റെ നിറമെന്ന് അക്ക മൊഴിയുന്നു. അതുകേട്ടിരിക്കാൻ ഇമ്പമാണ്. മഹാദേവനായ ചെന്നമല്ലികാർജുനനാഥനെ ആദ്യമായി കൺനിറയെ കണ്ട് തൂവിപ്പോയ അക്ക അങ്ങനെ മറ്റൊരു സന്ധ്യയായി മാറുകയായിരുന്നു. ലോകമോഹന രൂപത്തിൽനിന്ന് പൂർണ വിരാഗിയിലേക്കുള്ള ഒഴുകിപ്പരക്കൽ. അതിന് അനാദ്യന്ത പ്രണയമുദ്ര കൂടിയാകുന്നു സന്ധ്യ.

ഒരുനാൾ മഹാകവി അക്കിത്തത്തെ കണ്ടുമടങ്ങുമ്പോൾ കൂടെപ്പോന്നൊരു സന്ധ്യയുണ്ട്. ക്ഷേത്രവിളക്കുകളിലുരുമ്മിവരുമൊരു സായംസന്ധ്യ. കുമരനല്ലൂരിലെ തൃക്കോവിലുകളിൽ തൊഴുതുവരുന്നൊരു സന്ധ്യ. നോക്കിനിൽക്കേ കനത്തു പെരുത്തുവരുന്നൊരു തെയ്യത്തിന്‍റെ നിറമാണ് അപ്പോൾ സന്ധ്യക്ക്. നിമിഷനേരംകൊണ്ട് നമ്മെ വന്നതു പൊതിയും. ഞാൻ കണ്ടതിലേക്കുംവച്ച് ഏറ്റവും സുന്ദരമായൊരു കാഴ്ചയായിരുന്നു അത്. വർത്തമാനം പറഞ്ഞിരിക്കേ മഹാകവി പറഞ്ഞു, “എന്‍റെ മുത്തശിമാരേക്കാൾ പഴക്കമുണ്ട് കുമരനല്ലൂരിലെ സന്ധ്യകൾക്ക്. തുടുത്ത ഹേമന്തത്തിന്‍റെ നിറം. മഴയത്തു കാണാനാണ് ഏറെ ചന്തം. ഒതുക്കുകല്ലുകൾ കയറി മുഖം വീർപ്പിച്ചു പടിക്കൽ വന്നു നിൽക്കും. പിണക്കമില്ല. പക്ഷേ, പരിഭവമുണ്ട്. അതാണിത്ര തുടിപ്പ്. ചിലപ്പോൾ മുറുക്കിച്ചുവപ്പിച്ച് ചെമ്പരത്തിക്കുമേലെയും തെച്ചിക്കുമേലെയും തുപ്പിക്കൊണ്ടാവും വരിക!” മഹാകവിയുടെ വാക്കുകൾ കേട്ടിരിക്കാൻ നല്ല രസമാണ്. കൊമ്പനാനപ്പുറത്ത് എഴുന്നെള്ളിയെത്തും തിടമ്പെന്നപോലെയാണ് ആ വാക്കുകൾ. എത്രനേരം അതു കേട്ടിരുന്നു എന്നെനിക്കറിയില്ല. യാത്രപറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ മുന്നിൽ ഇന്ദ്രജാലംപോലെ സന്ധ്യ. വാഴ്‌വിൻ പാഴ്നിലങ്ങളെയും എന്നെയും അവൾ എത്രമേലാഴത്തിൽ അമർത്തി തൊട്ടുനിൽക്കുന്നു.

ചില ഓർമകളുണ്ട്. സൂക്ഷ്മലോചനങ്ങൾകൊണ്ട് കണ്ടതും കാണാത്തതുമായി. സ്വപ്നത്തിലൊളിപ്പിച്ചുവച്ച് ഇടയ്ക്കിടെ മണത്തുനോക്കുന്നവ. അങ്ങനെ തൊട്ടുതൊട്ടുനിൽക്കുമ്പോൾ ഞാനും പനിക്കുന്നൊരു കുഞ്ഞായി മാറുന്നു. പാരുഷ്യമേറും പകലിനോടും ഭയരൂപിയാം രാവിനോടും തോന്നാത്തൊരിഷ്‌ടം സന്ധ്യയോടെങ്ങനെ ഉണ്ടായി എന്നെനിക്കുമറിയില്ല. വിതുമ്പിനിന്നൊരു സ്വരം; നെഞ്ചിലെ കടച്ചിൽപോലെ. ആരതിയുഴിഞ്ഞുണർത്തിയ കൃഷ്ണശിലതൻ ചാരുതപോലെ. മീനാടുന്ന മിഴികൾപോലെ. ഭൂമിയിൽ ഞാനാദ്യം സ്നേഹിച്ചത് അവളെയാണ്. അതെന്‍റെ ആദ്യകാല കവിതകളിലുണ്ട്. പുഴയിൽ ഒഴുകിനടക്കും വെയിൽനാളങ്ങൾപോലെ. പിന്നീടെപ്പോഴൊക്കെയോ കൗമാരം മുഖക്കുരു പൊട്ടിച്ച് പോകുമ്പോൾ സന്ധ്യയുടെ നിറം മാറി. വല്ലാത്ത ഉഷ്ണകാലങ്ങളിൽ സന്ധ്യ തെയ്യമായി. പഠിത്തം കഴിഞ്ഞ് അലയുന്ന കാലത്ത് സന്ധ്യ ബാധയൊഴിപ്പിച്ച മന്ത്രങ്ങൾപോലെയായി. പിന്നെപ്പിന്നെ എന്തൊക്കെയോ ആയി.

രസകരമായൊരു ഓർമയുണ്ട്. അതു പറയട്ടെ. ഡി. വിനയചന്ദ്രൻ മാഷുമായി ഒരിക്കൽ കന്യാകുമാരിയിൽ പോയി. ബസിലായിരുന്നു യാത്ര. നാഞ്ചിനാടു കഴിഞ്ഞ് ഹിമഭസ്മധാരികളായ ഗിരിശൃംഗങ്ങൾ പിന്നിട്ട് സാഗരത്തോട് അടുക്കവേ മാഷ് ചോദിച്ചു, “ഞാൻ നിലവിളിച്ചത് നീ കേട്ടുവോ” എന്ന്. എനിക്കദ്ഭുതം തോന്നി. “കേട്ടില്ല” എന്നു ഞാൻ പറഞ്ഞു. “കേൾക്കരുത്. നമ്മൾ നിലവിളിക്കുന്നത് നമുക്കുമാത്രം കേൾക്കാവുന്ന ശബ്‌ദത്തിലാകണം” മാഷ് പറഞ്ഞു. “ഇങ്ങനെ നിശബ്‌ദമായി നിലവിളിക്കുന്ന ഒരനുഭവം സന്ധ്യക്കുണ്ട്. ദിനരാവുകളുടെ ദൈർഘ്യം സന്ധ്യക്കില്ല. പക്ഷേ, ക്ഷേത്രവിളക്കുകൾപോലെ സന്ധ്യ തെളിഞ്ഞുനിൽക്കുമ്പോൾ ദിനരാവുകളുടെ ആയുസിനെ അതു മറികടക്കുന്നു. ആ നിലവിളി ആരും കേൾക്കുന്നില്ല!” മാഷ് പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കുമാരിയിൽ സ്നാനം ചെയ്ത് കരയിൽ വന്നിരിക്കവേ ഞാനോർത്തു, ഉള്ളിലേറ്റിയ നിറങ്ങളെല്ലാം ചേർത്ത് ഞാനൊരു ചിത്രം വരയ്ക്കുന്നുവെങ്കിൽ അതിനു സന്ധ്യയുടെ നിറമായിരിക്കുമെന്ന്. നഷ്‌ടമാകാത്ത വാക്കിലൂടെ ദൈവത്തെ വീണ്ടെടുക്കുംപോലെ മാഷ് കവിത ചൊല്ലി, സൂര്യവിനയം.

“മഞ്ഞുവന്നു മുഖപടമിട്ടെന്‍റെ
സന്ധ്യയെ കുന്നിറക്കി നിവരുമ്പോൾ
അങ്ങു ദൂരെ മെലിഞ്ഞ മൃഗാങ്കനായ്
എന്‍റെ നേർച്ച നെരിപ്പോടിന്നോർമയായ്.”

ഒരിക്കൽ വായിച്ചു, അമർത്യാനന്ദയുടെ ‘അർധവിരാമ’ത്തിലാണെന്നാണ് ഓർമ, സന്ധ്യക്ക് കാഷായത്തിന്‍റെ നിറമാണെന്ന്. എത്ര ആഴമാണ് ആ ഭാവനയ്ക്ക്. മൃൺമയമായ ആ വാക്കുകൾക്കുള്ളിൽ ഭ്രമണാർത്തനായി ഞാൻ വീണുപോയി എന്നതു നേരാണ്. പിന്നീടെപ്പോഴൊക്കെയോ ദേവതാത്മാവിലേക്കുള്ള പരിക്രമണങ്ങൾ ഒന്നൊന്നായി വായിച്ചുതീർക്കുമ്പോഴെല്ലാം പലപല സന്ധ്യകളെ കണ്ടു. പ്രഭാതപ്രദോഷങ്ങൾ പോലെയല്ല ആ യാത്രികർ സന്ധ്യയെ വരഞ്ഞിരിക്കുന്നതെന്ന് ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

സന്ധ്യയെക്കുറിച്ചെഴുതുമ്പോൾ എല്ലാവരും ഒരുനിമിഷം കവികളായി മാറുന്നു. ഇതെന്നെ തെല്ലൊന്നുമല്ല അദ്ഭുതപ്പെടുത്തിയിട്ടുള്ളത്. ഒഎൻവിയുടെ ‘ഉജ്ജയിനി’ തുടങ്ങുന്നതുതന്നെ “സന്ധ്യകൾ പലതുപോയ്, ഉജ്ജയിനിയിൽനിന്നീ വിന്ധ്യസാനുവിലെഴും വീഥിയിലൂടെ” എന്നാണ്. ഉജ്ജയിനിയിൽനിന്ന് രാമഗിരിയിലേക്ക് ഒഴുകിക്കിടക്കുന്ന വിരഹാർദ്രമാം സന്ധ്യ. എത്ര ആഴമേറിയ ഭാവാന്തരങ്ങൾ. ഒരു പകലറുതിയിലിരുന്ന് ഞാനിത് എഴുതിനിർത്തുമ്പോൾ കാലത്തിൻ മഹാക്ഷേത്രനടയിൽ വിളക്കുകൊളുത്താൻ സന്ധ്യ പതിയെ വരുന്നത് ഞാനറിയുന്നു. മറ്റൊരാത്മാവിനെ തൊട്ടുതൊട്ടുണർത്തുംപോലെ മുദ്രിതമാം അതിനുള്ളിൽ നിന്നിത്തിരി കുങ്കുമമെടുത്ത് ഞാൻ പ്രാണനിൽ ചേർത്തുവയ്ക്കുന്നു.

Leader Page

ചലനം

പരീക്ഷയ്ക്കും പരീക്ഷാഫലത്തിനുമിടയിലെ ദൂരം ഞാനിപ്പോൾ ഓർക്കാറില്ല. ഓർത്താൽ വല്ലാത്തൊരു ഭയം വന്നെന്നെ പൊതിയും. ഫലം അറിയാനുള്ള ദൂരം കുറഞ്ഞുവരുന്ന സന്ദർഭങ്ങളിൽ രാത്രിയിൽ ഉറക്കം ഉണ്ടാവില്ല. ഭക്ഷണത്തിനോടു പൂർണ വിരക്തി. വല്ലാത്തൊരു നിസംഗത. വീടിനു പുറത്തിറങ്ങാതെ മുറിയിൽത്തന്നെ തലകുനിച്ചിരിക്കും. റിസൾട്ട് വരുന്നതിന്‍റെ തലേന്നാണ് ശരിക്കുള്ള പൂരം. സകല കൊട്ടിപ്പാട്ടുകളും ഒരുപോലെ നെഞ്ചിനുള്ളിൽ മുഴങ്ങും. തല മരവിച്ച അവസ്ഥയിലാകും. ശരീരത്തിന് ഒട്ടും ബലമില്ലാതാകും. റിസൾട്ടിന്‍റെ ചാർട്ട് ഞാൻ നോക്കിത്തുടങ്ങുന്നത് അവസാനഭാഗത്തുനിന്നാണ്. ആ ഭാഗത്താകും എന്‍റെ ക്രമനമ്പർ തണുത്തുറഞ്ഞ ജലാശയത്തിൽ ചത്ത മീൻകുഞ്ഞിനെപോലെ കിടപ്പുണ്ടാവുക. അതൊരു കാലം.

ഒരിക്കൽ ഫലമറിഞ്ഞ് യൂണിവേഴ്സിറ്റി ഇൻഫർമേഷൻ സെന്‍ററിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ എന്നെപ്പോലെ ചാർട്ടിൽ നമ്പരില്ലാത്ത സുഹൃത്ത് പറഞ്ഞു “നമ്മൾ രണ്ടുപേരുടെയും നമ്പർ ചാർട്ടിൽ ചേർക്കാൻ യൂണിവേഴ്സിറ്റി മറന്നുപോയതെങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല”എന്ന്. ഞങ്ങൾ അടുത്തടുത്തിരുന്നാണ് പരീക്ഷ എഴുതിയത്. അവനും എനിക്കും ഒരേ ചോദ്യപേപ്പർ. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ ഉത്തരം. “ഇതവരെ കൺഫ്യൂഷൻ ആക്കിയിട്ടുണ്ടാകും” എന്ന് ഞാൻ അവനോട് പറഞ്ഞു. അടുത്ത തവണ ഞങ്ങൾ രണ്ടു സെന്‍ററുകളിലായി പരീക്ഷ എഴുതി. ഞങ്ങൾ രണ്ടുപേർക്കും ഒരേ ചോദ്യപേപ്പർ. പക്ഷേ, ഞങ്ങൾ രണ്ടുപേർക്കും രണ്ടുത്തരങ്ങളായിരുന്നു. ഫലം വന്നപ്പോൾ ഞങ്ങൾ സാമാന്യം ഭേദപ്പെട്ട മാർക്ക് വാങ്ങി ജയിച്ചു. അങ്ങനെ സർവകലാശാല അകറ്റിവിട്ട ഞങ്ങൾ ജീവിതത്തിൽ ജയിച്ചുകയറാൻ ആവുന്നത്ര അകന്നുനടന്നു. കത്തിടപാടുകൾ കുറഞ്ഞു. ഫോൺവിളി ഇല്ലാതായി. ആഘോഷങ്ങൾ അറിയാതായി. കാലം പിന്നെയും ഇഴഞ്ഞു.

ഒരു ദിവസം അവൻ എന്നെ തേടി വന്നു. എനിക്കദ്ഭുതമായി. വിദേശത്ത് ഒരു ഐടി കമ്പനിയുടെ മേധാവിയായി വിലകൂടിയ ഒരു നഗരത്തിൽ ജീവിക്കുന്നവന്‍റെ വരവ് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അവൻ വന്നു. വന്നപ്പോൾ ഒരു കെട്ട് പുസ്തകങ്ങൾ സമ്മാനമായി എനിക്ക് കൊണ്ടുതന്നു. എല്ലാം പശ്ചാത്യം.

നരവംശശാസ്ത്രം മുതൽ ഉത്തരാധുനികത വരെയുണ്ട്. “നിന്‍റെ ആർത്തി എനിക്കറിയാം. അതിനാലാണ് ഇതെല്ലാം കൊണ്ടുവന്നത്” അവൻ പറഞ്ഞു. ഞങ്ങൾ ഒത്തിരിനേരമിരുന്നു സംസാരിച്ചു. വൈകുന്നേരം കടപ്പുറത്തുപോയി മത്സരിച്ചു തിരയെണ്ണി. നേരം ഇരുണ്ടപ്പോൾ ഹേമശ്യാമനാഗങ്ങളെപോലെ പിണഞ്ഞ രതിയെയും മൃതിയെയും കുറിച്ച് ഗൗരവംപൂണ്ടു. ഒടുവിൽ തിരയിലേക്കിറങ്ങി നിന്നവൻ നടരാജനായി. ആ രാത്രി ഞങ്ങൾ ഉറങ്ങാതെ നഗരം ചുറ്റി. നമുക്ക് ഒരിക്കൽകൂടി ഒരുമിച്ചിരുന്ന് പരീക്ഷ എഴുതണമെന്ന് അവൻ തമാശ പറഞ്ഞു. “അപ്പോഴും നമ്മൾ വീണ്ടും തോൽക്കും അല്ലേ?” ഞാൻ ചോദിച്ചു. അവൻ ചിരിച്ചു. അവന്‍റെ ചിരിയിൽ ശിരോശീർഷത്തിലുള്ള സഹസ്രാരംവരെ പൊട്ടിപ്പോകുമോ എന്നു തോന്നി.

അവൻ തന്ന പുസ്തകങ്ങളിലൊന്ന് കഴിഞ്ഞ ദിവസമാണ് ഞാൻ വായിക്കാനെടുത്തത്. ജെ. കൃഷ്ണമൂർത്തിയുടെ Last Talks At Saanen 1985. അത് ജിദ്ദുവിന്‍റെ അവസാനകാല പ്രഭാഷണങ്ങളുടെ പുസ്തകമായിരുന്നു. എന്നെ ആകർഷിച്ചത് ആ പുസ്തകത്തിനുള്ളിലെ ജിദ്ദുവിന്‍റെ ചിത്രങ്ങളായിരുന്നു. “ഇമ ചിമ്മി ചിമ്മി നോക്കിനിന്നുപോയ് ഞാൻ മൂവന്തിക്കമനീയമഹാനടനലീല” എന്ന് മഹാകവി ജി എഴുതിയതുപോലെ വിസ്മയങ്ങളിലേക്ക് തുറന്നിട്ട മിഴികളായിരുന്നു ജിദ്ദുവിന്‍റേത്. എത്ര ലളിതമായാണ് ആ കണ്ണുകൾ സംസാരിക്കുന്നത്. പുസ്തകത്തിൽ ജിദ്ദുവിന്‍റെ ഒരുപാട് കണ്ണുകളുണ്ട്. ആ കണ്ണുകളിൽ നോക്കിയിരുന്നാണ് ഞാനാ പ്രഭാഷണങ്ങൾ വായിച്ചു കേട്ടത്.

പ്രഭാഷണത്തിനിടയിൽ ജിദ്ദു പറയുന്നു, എല്ലാം നിശ്ചലമാണ്. പ്രഭാതത്തിലെ കടൽ, ദുഃഖിക്കുമ്പോഴുള്ള മനസ്, പ്രണയിക്കുമ്പോഴുള്ള ഹൃദയം, പർവത താഴ്‌വാരങ്ങളിലെ മരങ്ങൾ, മേഘങ്ങൾ, തടാകങ്ങൾ, നിറങ്ങൾ എല്ലാം നിശ്ചലമാണ്. നമ്മൾ നമ്മളെത്തന്നെ തൊടുമ്പോഴാണ് എല്ലാം ചലിക്കാൻ തുടങ്ങുന്നത്. കടലും മനസും ഹൃദയവും മരങ്ങളും മേഘങ്ങളും തടാകങ്ങളും നിറങ്ങളും ചലിക്കാൻ തുടങ്ങുന്നു. അപ്പോൾ ഭവൽക്കാലവും ഭൂതകാലവും ചലിക്കാൻ തുടങ്ങുന്നു. വാക്കും അർഥവും ഒരേ ബിന്ദുവിൽ അലിഞ്ഞുയിർകൊള്ളുന്നു. ഇരുട്ടും പ്രകാശവും ചലിക്കുന്നു. ചെറിയ നീർപ്പോള മുതൽ ഹിമാലയംവരെ ചലിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഇതെല്ലാം ഇന്നേവരെ നാം അറിഞ്ഞതിൽനിന്നുള്ള മോചനങ്ങൾ കൂടിയാണ്. ഒരു കളിപ്പാട്ടത്തിനോടു കുട്ടിക്ക് താത്പര്യം നഷ്‌ടപ്പെടുന്നത് അത് ചലിക്കാത്തതുകൊണ്ടല്ല, അവൻ ചലിക്കാത്തതുകൊണ്ടാണ്. സ്നേഹരാഹിത്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. നമ്മുടെ ഉള്ളിൽ സൂര്യചന്ദ്രന്മാരും അനന്തകോടി താരാഗണങ്ങളും പ്രകാശിക്കുന്നുണ്ട്. ചലനം ഇല്ലാത്ത നമ്മുടെ അന്ധനേത്രങ്ങൾ അത് അറിയുന്നില്ല എന്നേയുള്ളൂ. ഇതൊക്കെ വല്ലാത്ത ആലോചനാ വിഷയങ്ങളാണ്. പുസ്തകം അടച്ചുവച്ച് ഞാൻ പുറത്തേക്കു നോക്കിയിരുന്നു.

സ്റ്റീഫൻ ഹോക്കിംഗിനെക്കുറിച്ച് ഞാൻ ഓർക്കുകയായിരുന്നു. നക്ഷത്രങ്ങളെ നോക്കി കാലത്തിന്‍റെ സംക്ഷിപ്തചരിത്രം എഴുതിയ ഹോക്കിംഗ്. ഐൻസ്റ്റൈനുശേഷം ലോകം കണ്ട ഏറ്റവും ശ്രദ്ധേയനായ ശാസ്ത്ര പ്രതിഭ. ചലിക്കാനോ സംസാരിക്കാനോ കഴിയാത്ത ഒരാൾ. കവിളിലെ പേശികളിൽ ഘടിപ്പിച്ച സെൻസർ വഴി ചുണ്ടുകളുടെ ചലനത്തെ രേഖപ്പെടുത്തുകയും അതു പിന്നീട് പകർത്തിയെഴുതുകയുമായിരുന്നു. സ്വയം നിശ്ചലനായി നിന്നുകൊണ്ട് സകലതിനെയും ചലിപ്പിക്കുക എന്നതു വിസ്മയകരമാണ്. ഹോക്കിംഗ് അങ്ങനെയൊരാളായിരുന്നു. ഈ നിമിഷം ഓർക്കുന്ന ഒരാൾ കൂടിയുണ്ട്. ചലനശേഷി അശേഷമില്ലാതെ, പാർക്കിൻസൺസ് രോഗാവസ്ഥയാൽ ചലിക്കാതിരുന്ന ഒരാൾ. അദ്ദേഹമാണ് ആധുനിക മലയാള സാഹിത്യത്തെ ഏറ്റവും അധികം ചലനാത്മകമാക്കിയത്; ഒ.വി. വിജയൻ.

ഞാൻ വീണ്ടും രാമനാഥനെ കേട്ടു തുടങ്ങുന്നു. വിളംബിത കാലത്തിന്‍റെ ഉരുകിയൊലിക്കുന്ന സ്വനം. ഞരക്കത്തിൽനിന്ന് കൊടുങ്കാറ്റിലേക്കുള്ള കാലഭുജംഗപ്രയാണം. വ്യോമമൗനത്തിൽ ഉൾച്ചേർന്ന മഹാതാരകത്തെ മണ്ണിലേക്ക് ആവാഹിക്കുന്ന ആനന്ദഭൈരവി. രാമനാഥൻ പാടിക്കൊണ്ടേയിരിക്കുന്നു. ഞാൻ കേട്ടുകൊണ്ടേയിരിക്കുന്നു. ഒന്നും നിശ്ചലമാകുന്നില്ല. എല്ലാം ചലിക്കുന്നു.

Leader Page

മൗനം

എല്ലാ സ്വരവും ഒഴുകിവന്നെത്തുന്നൊരിടമുണ്ട്; മൗനം. അതു പിളരുമ്പോഴാണ് അലർച്ച പിറവികൊള്ളുന്നത്. അയഞ്ഞ തന്ത്രികൾ ഘനസ്വരങ്ങൾ സൃഷ്‌ടിക്കുംപോലെ. മണിനാദം ഇടിനാദമാകുംപോലെ. എന്നാൽ, എന്‍റെ മൗനം അലർച്ച കൂടിയാണ്. തെളിമാനം മുട്ടുന്ന അലർച്ച. ആ അലർച്ചയിൽ ഒരു പനിനീർപ്പൂപ്പാത്രം വീണുടയുന്നതിന്‍റെ ഭംഗികൂടിയുണ്ട്. ദുർബലനായ ഞാൻ ഈ അലർച്ചയെ ഒളിച്ചുവയ്ക്കാൻ എത്രകാലമായി പാടുപെടുന്നു. ഒടുവിൽ ഞാനൊറ്റയാകുംമുൻപ് ഇളംനീലനാമ്പുകൾക്കുള്ളിൽ എന്നെന്നേക്കുമായി അത് ഒളിപ്പിച്ചു വയ്ക്കണം. ഖേദഹർഷങ്ങൾക്ക് കണ്ടെത്താനാകാത്തവിധം അതൊളിഞ്ഞിരിക്കട്ടെ.

സായാഹ്നശോഭയുള്ള ഒന്നായിരുന്നു എന്‍റെ മൗനം. എന്നാൽ, അതിനുള്ളിലെ അലർച്ചയ്ക്ക് ഒരു യജ്ഞഭൂമിയുടെ ചൂടുണ്ടായിരുന്നു. അമ്മ പറയും, ഒരു പൂങ്കുല കൊടുത്താൽ തുള്ളിത്തീർക്കുമെന്ന്. കുട്ടിക്കാലത്ത് ഞാനെന്തിനും ഏതിനും അലറിവിളിക്കുമായിരുന്നു. ആ അലർച്ചയെ തളയ്ക്കാൻ അമ്മ പല വഴികളും നോക്കിയിരുന്നു. അതിലൊരു വഴി ഏതോ ഉത്സവപ്പറമ്പിൽനിന്ന് വാങ്ങിക്കൊണ്ടുവന്ന ദൂരദർശിനിയായിരുന്നു. അലറാൻ തുടങ്ങുമ്പോൾ അലമാര തുറന്ന് അമ്മ അതെനിക്കെടുത്തുതരും. ഞാനതും വാങ്ങി പറമ്പിലേക്കോടും. ഏറെ ദൂരങ്ങൾക്കപ്പുറമുള്ള കാഴ്ചകൾ മങ്ങിയതെങ്കിലും കുറച്ചൊക്കെ അതിലൂടെ കാണാമായിരുന്നു.

വയൽക്കരയ്ക്കപ്പുറമുള്ള നാണിപ്പണിക്കത്തിയുടെ ചാഞ്ഞുതൂങ്ങി മണ്ണോളം മുട്ടിയ മുലകൾ കണ്ടത് അങ്ങനെയാണ്. മറ്റൊരിക്കൽ വയലിൽനിന്ന് മീൻ കൊത്തിപ്പറന്ന കൊക്കിനെ ഒരു പരുന്ത് ആക്രമിക്കുന്നതും കൊക്കിന്‍റെ വായിൽനിന്ന് മീൻ അദ്ഭുതകരമായി താഴേക്കു വീഴുന്നതും കണ്ടിട്ടുണ്ട്. ഇതെല്ലാം നിശബ്‌ദമായ കാഴ്ചകളായിരുന്നു. മൗനോപാസനയിലേക്ക് എന്നെ വഴിനടത്തിയ അനുഭവങ്ങളായിരുന്നു അതെല്ലാം. അപ്പോഴെല്ലാം അഴക് മൗനത്തിനാണെന്നു തോന്നിയിട്ടുമുണ്ട്.
എങ്കിലും മൗനത്തിന്‍റെ കൂടു പൊട്ടിച്ച് എന്നിലെ പ്രാകൃതൻ ഇടയ്ക്കിടെ പുറത്തുവരാറുണ്ടായിരുന്നു. അങ്ങിനെ പുറത്തിറങ്ങുമ്പോൾ ഇടിമുഴക്കങ്ങൾക്കിടയിലെ നിശ‌ബ്‌ദതപോലൊന്ന് എനിക്കനുഭവപ്പെട്ടിട്ടുണ്ട്.

സ്വന്തം ഹൃദയം അന്വേഷിച്ചിറങ്ങുന്ന വിഡ്ഢിയെപ്പോലാകും അപ്പോൾ ഞാൻ. ഒരിക്കൽ ഒരു കൂട്ടുകാരനുമായി സംസാരിച്ചു മുഷിഞ്ഞ് ഒച്ചവച്ച് ജയം ആഘോഷിക്കുമ്പോൾ അതിന് സാക്ഷിയായി നിന്ന ഒരാൾ എന്നോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: “നിന്‍റെ ഒച്ച തോറ്റവന്‍റെ ശബ്‌ദമാണ്. അതു നിനക്ക് ദോഷം ചെയ്യും.” അയാൾ പറഞ്ഞതിന്‍റെ അർഥം എനിക്ക് മനസിലായില്ല. ഒന്നും ശ്രദ്ധിക്കാത്തതുപോലെ ഞാനയാളെ തള്ളിമാറ്റി കടന്നുപോയി. അപ്പോഴെന്‍റെ പ്രായം കുതിരക്കൂട്ടങ്ങൾപോലെയായിരുന്നു.

ഒരനുഭവം ഓർമ വരുന്നു. ആലുവ അദ്വൈതാശ്രമത്തിൽ ഞാനാദ്യമായി പോവുകയായിരുന്നു. ഒരുപാട് തവണ അതിനു മുന്നിലൂടെ തലങ്ങും വിലങ്ങും പോയിട്ടുണ്ട്. അപ്പോഴെല്ലാം അതിനുള്ളിലേക്ക് ഒന്ന് പാളിനോക്കിയിട്ടുണ്ട് എന്നല്ലാതെ അകത്തേക്ക് കയറിയിട്ടില്ല. ഒരു ദിവസം അവിടേക്കുതന്നെ പോയി. ആശ്രമത്തിനുള്ളിലേക്ക് ഓരോ ചുവടു വയ്ക്കുമ്പോഴും വാക്കിനുള്ളിലെ അനന്തമായ അർഥപ്പെരുക്കങ്ങൾ ഉള്ളതുപോലെ എനിക്കു തോന്നി. മഴ തോർന്ന ഒരു പ്രഭാതമായിരുന്നു അത്. പക്ഷേ, അപ്പോഴും മരങ്ങൾ പെയ്യുന്നുണ്ടായിരുന്നു. നിലത്തു വീണുകിടന്ന ചെമ്പൻ നിറമുള്ള ഇലകളിലൊന്നെടുത്ത് മണത്തുനോക്കി. മണ്ണാകുവോളം കലമ്പാൻ തയാറായിക്കിടക്കുന്ന മദമടങ്ങിയ ഒരില. ഒന്നു ഞെരിച്ചപ്പോൾ ഉള്ളിലെ പ്രാണഞരമ്പുകൾ പൊട്ടി സുഗന്ധം പരക്കാൻ തുടങ്ങി.

എന്തൊരാഹ്ലാദമായിരുന്നു ആ മണത്തിന്. ആർദ്രമായൊരു കുളിര് എനിക്കനുഭവപ്പെട്ടു. പഞ്ചഭൂതങ്ങളിൽ ലയിച്ച് പുല്ലിലും പൂവിലും വിത്തിലും കലരുന്ന ഒരുന്മാദം. എനിക്ക് അലറിവിളിക്കണമെന്നു തോന്നി. പക്ഷേ, എന്‍റെ ശബ്‌ദം അകത്തെങ്ങോ കുടുങ്ങിക്കിടക്കുകയാണ്. ഉള്ളിൽനിന്ന് അത് പുറപ്പെട്ടതിന്‍റെ സ്വച്ഛ സീൽക്കാരം ഞാൻ കേട്ടതാണ്.

പക്ഷേ, ശ്വാസനാളിയിലൂടെ നെഞ്ചിൻകൂട് തകർത്ത് തൊണ്ടക്കുഴിയിലെത്തിയപ്പോഴേക്കും നിലച്ചു. ഇത്രയേ ഉള്ളൂ, ഏതൊരലർച്ചയും. ആശ്രമത്തിലെ ഒരു പകൽ എന്നെ മൗനസാധകം പരിശീലിപ്പിക്കുകയായിരുന്നു. ഗുരുമണ്ഡപത്തിന്‍റെ പടവുകളിലൊന്നിലിരുന്നു പെരിയാറ്റിലേക്കു നോക്കുമ്പോൾ ആ മൗനം ആഴങ്ങളിലൂടെ സംവദിക്കുന്നതു കേൾക്കാം. ഏറ്റവും കുറച്ച് വാക്കുകൾ ഞാനുച്ചരിച്ച ദിവസമായിരുന്നു അത്. അതിന്‍റെ ഉറവകൾ എന്നിൽ പിറവികൊള്ളുകയും എന്നിൽത്തന്നെ ഒഴുകിപ്പരക്കുകയും ചെയ്തു. എന്‍റെ കൈയിൽ ജൂലിയസ് സീസറിന്‍റെ പടയോട്ടങ്ങളുടെ സചിത്ര വിവരണ ലേഖനമുണ്ടായിരുന്നു. വല്ലാത്ത പോർവിളികളായിരുന്നു അതിൽ നിറയെ. ഞാനെന്നേക്കുമായി അത് മടക്കിവച്ചു. ഈ പോർവിളികൾക്കൊന്നും ഒരർഥവുമില്ലെന്ന് ഉള്ളിൽനിന്ന് ആരോ ജപിക്കുന്നപോലെ. പരാജയപ്പെട്ടവന്‍റെ പോർവിളിയാണ് ഈ അലർച്ചകൾ എന്നു തിരിച്ചറിയുകയായിരുന്നു ഞാൻ.

ആശ്രമത്തിൽനിന്ന് മടങ്ങിവന്നിട്ടും അലർച്ചയിലേക്ക് മടങ്ങിപ്പോകാൻ എനിക്കായില്ല. അനുഭവിച്ചുവരുന്ന ചിലയിടങ്ങൾ അത്തരം ധ്യാനശാലകളാണ്. നമ്മെ പഠിപ്പിക്കുന്നതല്ല; ഓർമിപ്പിക്കുന്ന ചില അപൂർവ നിശബ്‌ദതകൾ. നമ്മെ തൂക്കുമരത്തിൽനിന്നിറക്കി ജീവിക്കാൻ ഒരവസരംകൂടി തരുന്ന വല്മീകങ്ങൾ. മൗനത്തിന്‍റെ ആയിരം മുളയുള്ള വിത്തുകൾ.

Leader Page

നടത്തം

 ഞാനധികം യാത്ര ചെയ്തിട്ടുള്ള ഒരാളല്ല. സഹ്യനു പുറത്തേക്കുള്ള യാത്രകൾ ഇല്ല എന്നുതന്നെ പറയാം. പക്ഷേ, പൂനയിലെ ഓഷോ ഇന്‍റർനാഷണലിലേക്കും തിരുവണ്ണാമല രമണാശ്രമത്തിലേക്കും ഒന്നിലധികം തവണ പോയിട്ടുണ്ട്. ആ യാത്രകൾ എന്നിലെ ഉന്മാദിയുടെ യാത്രകളായിരുന്നു.എന്നാൽ, ആ യാത്രകളെ ഞാൻ ബോധോദയത്തിലേക്കുള്ള വഴിയായി കണ്ടിരുന്നില്ല. എന്നാലത് അന്വേഷണങ്ങളുമായിരുന്നില്ല. ഉള്ള് തണുപ്പിക്കാനുള്ള ചില ഇടങ്ങൾ തേടുകയായിരുന്നു ഞാൻ.

വർഷബിന്ദു ജലരാശിയിൽ പതിക്കുമ്പോഴുള്ള അതേ ഉത്സാഹം, അതേ ആനന്ദം. പ്രക്ഷുബ്ധമായ മനസിനെ നൃത്തം ചെയ്യിക്കാനുള്ള അടങ്ങാത്ത വാഞ്ഛ. സർവചരാചരങ്ങളും നിശ്ചലമായിരിക്കുമ്പോൾ ഉള്ളിൽനിന്നാളുന്ന ഒരു ശ്വാസം.അതിന്‍റെ പ്രസരണത്തിൽ ഞാനൊരുപാട് ദൂരം നടന്നിട്ടുണ്ട്. ദുർഗമപാതകളെ ഒരു ഭിക്ഷു മറികടക്കുംപോലെ ഞാൻ മറികടന്നു. എന്നിട്ടും എന്‍റെ കണ്ണുകൾ കണ്ണീരുകൊണ്ടു നിറഞ്ഞതല്ലാതെ കാഴ്ചകൾകൊണ്ടു നിറയ്ക്കാനായില്ല.

രബീന്ദ്രനാഥ ടാഗോർ ആസന്നമരണനായി കിടക്കുമ്പോൾ ഒരു സുഹൃത്ത് അദ്ദേഹത്തെ കാണാൻ ചെന്നു. ടാഗോറിന്‍റെ കണ്ണുകൾ സജലങ്ങളായിരുന്നു. ധാരധാരയായി കണ്ണീരു പുറത്തേക്കൊഴുകിക്കൊണ്ടേയിരുന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ പ്രജ്ഞ ഉലഞ്ഞിരുന്നില്ല. “താങ്കൾ എന്തിനാണ് എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ വിതുമ്പുന്നത്? ആറായിരത്തിലധികം കാവ്യങ്ങളെഴുതിയ മഹാകവിയല്ലേ? ഭാരതത്തിന്‍റെ ഉത്തമപുത്രനല്ലേ? സമാദരവുകളുടെ മധ്യേ ഉദയദിവാകരനെപ്പോലെ ജ്വലിച്ചുനിന്നില്ലേ?” സുഹൃത്ത് അദ്ദേഹത്തോട് ചോദിച്ചു. ടാഗോർ ചിരിച്ചു. “താങ്കളുടെ കണ്ണിലൂടെ എന്നെ നോക്കുമ്പോൾ അതെല്ലാം ശരിയായിരിക്കാം. പക്ഷേ, എന്‍റെ കണ്ണിൽ അതെല്ലാം വെറും ശ്രമങ്ങൾ മാത്രമായിരുന്നു.” -ടാഗോർ പറഞ്ഞു. അതൊരു കേവല മനുഷ്യന്‍റെ വാക്കുകളായിരുന്നില്ല. ഒരു യോഗിയുടെ വാക്കുകളായിരുന്നു. പൂർണവിരാമത്തിലേക്ക് വളർന്ന ഒരു പുരാതനവൃക്ഷത്തിന്‍റെ നെടുവീർപ്പായിരുന്നു അത്.

ടാഗോർ നടന്ന ദൂരങ്ങളെക്കുറിച്ച് ഓഷോ പറയുന്നുണ്ട്. തീക്ഷ്ണയൗവനത്തിലാണ് ടാഗോർ മാളിക വിട്ടിറങ്ങിയത്. എന്നാലതു ബുദ്ധനെപ്പോലെ നിർവാണത്തിലേക്കുള്ള യാനമായിരുന്നില്ല. അത് പ്രളയപയോധിയിൽ ഒരാലില ഒഴുകിപ്പോകുംപോലെയായിരുന്നു. ടാഗോറിന്‍റെ അകംനിറയെ ഗ്രീഷ്മവനശാഖികളായിരുന്നു.

അതിലെ ഓരോ മുകുളത്തെയും അദ്ദേഹം വസന്തമാക്കിത്തീർക്കുകയായിരുന്നു. കേട്ടതെല്ലാം അദ്ദേഹം തന്‍റെ രാഗമാലികയിൽ കൊരുത്തുവച്ചു. കണ്ടതെല്ലാം ചിത്രശിലാപാളികളിൽ വരഞ്ഞുവച്ചു. ടാഗോറിന്‍റെ യാനം അകത്തേക്കായിരുന്നു. മൗനമുദ്രിതമായ യാനം. വിശ്രാന്തികളില്ലാത്ത യാനം. അകത്തേക്കുള്ള യാത്രകൾ ആരെയും ക്ഷീണിപ്പിക്കുന്നില്ല എന്ന് ഓഷോ പറയും. നിലയ്ക്കാത്ത നിലവിളികളാണ് ഓരോ ചുവട് വയ്ക്കുമ്പോഴും കേൾക്കേണ്ടത്. മനസിൽ മതിഭ്രമങ്ങളുണ്ടാകില്ല. നോവും നിരാശയും ഏറെ കഠിനതരമാകില്ല.

ഒരു ഭഗീരഥനെപ്പോലെ ‘ഗീതാഞ്ജലി’യെ തെളിമലയാള മനസിലേക്ക് ചാലുകീറി കൊണ്ടുവരുമ്പോൾ ഞാനിതെല്ലാം അനുഭവിച്ചതാണ്. ഒരരളിമരച്ചോട്ടിലിരുന്നാണ് അഞ്ജലികളെ ഞാൻ മലയാളമാക്കിയത്. അതൊരു വേനൽക്കാലത്തായിരുന്നു. വസന്തത്തെ വരവേൽക്കാൻ ചെടികൾ പോലും ഇലകൾ തോർത്തി നിൽക്കുന്ന കാലം. അതോർത്തിരിക്കെ, ഒരദ്ഭുതം സംഭവിക്കുന്നതുപോലെ എനിക്കു തോന്നി. ഇരുപത്തിമൂന്നാമത്തെ കാവ്യഖണ്ഡിക മൊഴിമാറ്റുമ്പോൾ പെയ്തുനിന്ന ആ വേനൽ പതിയെ ഇരുളാൻ തുടങ്ങി. The sky groans like one despair. ആശയറ്റ നഭസിതാ തേങ്ങിക്കരയുന്നതുപോലെ. എനിക്ക് കണ്ണുകൾ അടയ്ക്കാനാകുന്നില്ല. കാളിമയാർന്നൊരു നദീതീരവും പരുഷമായൊരു ആരണ്യവും ഇരുളിന്‍റെ ആഴത്തിലൂടെ എനിക്കു കാണാം. അതിനുള്ളിലൂടൊരു തെളിഞ്ഞ വഴി.

നീലാംബരത്തിൽനിന്നൊരു വെള്ളിനൂൽ അടർന്നുവീണ മാതിരി. അതിലൂടെ ആരോ ഒരാൾ നടന്നുവരികയാണ്. ആ വെള്ളിനൂൽ ഒന്നല്ല; ഒരായിരമുണ്ട്. അതയാൾ ശിരസിൽ ചൂടിയിരിക്കുകയാണ്. പത്മാനദിയിൽനിന്നു വരുന്ന തണുത്ത കാറ്റിൽ അതൊരു ചാമരംപോലെ ചിതറുന്നുണ്ട്. ഉലഞ്ഞ കുപ്പായത്തിന്‍റെ അരികുകളിൽ തുന്നിച്ചേർത്ത നക്ഷത്രപ്പൂവുകൾ മിന്നുന്നുണ്ട്. “എനിക്കു നൽകുവാൻ നിന്‍റെ കൈവശം എന്താണുള്ളത്?” അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ നടുങ്ങിപ്പോയി. “നീ കരം നീട്ടി ഒരു യാചകനോട് യാചിക്കുകയാണോ” എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഞാൻ ചോദിച്ചില്ല. ഭിക്ഷാപാത്രത്തിൽനിന്ന് ഒരു ധാന്യമണിയെടുത്ത് ആ കരങ്ങളിൽ ഞാൻ സമർപ്പിച്ചു. അനന്തരം വിദൂരതയിൽ ഒരു നക്ഷത്രമുദിച്ചു. നോക്കിനിൽക്കേ അതൊരു തേജോഗോളമായി. കോടി ദിനകര ദ്യുതിയായി. പുലർവെട്ടം വീണപ്പോൾ എനിക്കു ചിറകുകൾ മുളച്ചു. ഞാൻ കിളികളിലൊന്നായി.

ജപ്പാനിലെ ഉദാത്തനായ കവി മത്സുവോ ബാഷോ പ്രകൃതിയിലേക്ക് യാത്ര ചെയ്യുമ്പോൾ എനിക്കിതേ അനുഭവം വീണ്ടുമുണ്ടായി. ആ യാത്ര ഒരു പർവതാരോഹണമായിരുന്നു. പർവതമുകളിലെ ദേവദാരുവിനെ ചുംബിക്കാനുള്ള യാനം. അതിനെ ദാഹം എന്നുതന്നെ ഞാൻ പരിഭാഷപ്പെടുത്തുന്നു. ഏറെ മുകളിൽ ചെന്ന് താഴ്‌വാരത്തേക്കു നോക്കുമ്പോൾ നെൽപ്പാടങ്ങൾ കവിതകളായിരുന്നില്ലേ എന്നു തോന്നും. ആദ്യ വേനൽപ്പെയ്ത്തിൽ തളിർത്ത തരിശുഭൂമി കവിതകളായിരുന്നില്ലേ എന്നു തോന്നും. ചെറുനാരകപ്പൂക്കൾ മണക്കുമ്പോൾ മൂക്കിന്‍റെ പൊത്തിൽനിന്നു പറന്നുപോയ ചിരപുരാതന സുഗന്ധങ്ങൾ ഓർമ വരും. ബാഷോയ്ക്കൊപ്പം എന്നെ മലമുകളിലേക്ക് പറഞ്ഞുവിട്ടത് കെ.ടി. സൂപ്പി മാഷാണ്. ആയിരം വയസുള്ള ആ ദേവദാരുവിനെ ആദ്യം ആലിംഗനം ചെയ്തത് സൂപ്പി മാഷാണ്. ഭൂമിയിലെ സ്നേഹത്തിന്‍റെ ആന്തരികശോഭ ഞാനറിഞ്ഞത് ബാഷോയ്ക്കൊപ്പം നടന്നപ്പോഴാണ്. ആ നടത്തം ഇപ്പോഴുമുണ്ട്.

Latest News

Corehub Up