Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kappa

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം; തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. ചൊവ്വാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ ഏറ്റുമുട്ടൽ ഉണ്ടായത്.

സംഘർഷം തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11പേർക്കാണ് സംഘർഷത്തില്‍ പരിക്കേറ്റത്.

ആരുടെയും പരിക്ക് സാരമുള്ളതല്ല. സംഭവത്തിൽ ജയിൽ അധികൃതർ പോലീസിൽ പരാതി നൽകി.

District News

കാപ്പ പ്രകാരം ജയിലിലടച്ചു

ഫോർട്ടുകൊച്ചി: വിവിധ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. ആലപ്പുഴ അരൂക്കുറ്റി സ്വദേശിയും ഇപ്പോള്‍ ഇടക്കൊച്ചി അക്വിനാസ് കോളജിന് കിഴക്ക് പാലമറ്റം റോഡില്‍ താമസിക്കുന്ന മനീഷിനെ(27)യാണ് ജില്ലാ കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജയിലിലടച്ചത്.

മോഷണം, കവര്‍ച്ച, കഞ്ചാവ് വില്പന, വധശ്രമം, അടിപിടി തുടങ്ങിയ കുറ്റങ്ങള്‍ക്ക് പ്രതിക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15ഓളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

District News

പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ

പെരിന്തൽമണ്ണ: നിരവധി മോഷണക്കേസ്, കവർച്ച, എൻഡിപിഎസ് കേസ് എന്നിവയിൽ പ്രതിയായ പട്ടിക്കാട് കീഴാറ്റൂർ സ്വദേശി ഓടുപറന്പൻ(30) നെ പെരിന്തൽമണ്ണ ഡിവൈസ്പി എ.പ്രേംജിത്ത്, മേലാറ്റൂർ ഇൻസ്പെക്ടർ എ.സി.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം കോയന്പത്തൂരിൽ നിന്ന് പിടികൂടി.


കാപ്പ നിയമപ്രകാരം പ്രവേശന വിലക്കുള്ള അജ്മൽ വീട്ടിലെത്തിയതായി വിവരമറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ മേലാറ്റൂർ എസ്ഐ ഉൾപ്പടെയുള്ള പോലീസ് സംഘത്തെ തന്‍റെ കൈയിലെ സ്റ്റീൽവള കൊണ്ട് തലയ്ക്ക് കുത്തിയും അടിച്ചും പരിക്കേൽപ്പിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു ഇയാൾ.തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജ്മലിനെ കോയന്പത്തൂരിൽ ഒളിവിൽ താമസിക്കുന്നതിനിടെ പോലീസ് പിടികൂടിയത്.

Latest News

Corehub Up