Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Congress-M

ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്തു മുന്നോട്ടു പോകും : കേരള കോണ്‍ഗ്രസ്- എം

കോട്ടയം: കര്‍ഷക വിഷയങ്ങളും ജനകീയ പ്രശ്‌നങ്ങളും ഏറ്റെടുത്ത് മുന്നോട്ടു പോകാന്‍ കേരള കോണ്‍ഗ്രസ് -എം ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.

കേരള കോണ്‍ഗ്രസ് എം ഒറ്റയ്ക്കും എല്‍ഡിഎഫ് കൂട്ടായും നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളില്‍ സജീവമാകും.പാര്‍ട്ടിക്കുണ്ടായ പരാജയം സമഗ്രമായി വിലയിരുത്തും. പാര്‍ട്ടിയുടെ ജില്ലാതല യോഗങ്ങള്‍ പുരോഗമിക്കുകയാണ്. അതിനുശേഷം എല്ലാ നിയോജക മണ്ഡലങ്ങളിലും യോഗങ്ങള്‍ സംഘടിപ്പിച്ചു വിശദമായി ചര്‍ച്ച നടത്തും.

പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് പാര്‍ട്ടി ക്യാമ്പ് നടത്തും. ക്യാമ്പില്‍ രാഷ്ട്രീയ നയരേഖ പ്രഖ്യാപിക്കും.

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍, ഡോ. എന്‍. ജയരാജ്, സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Kerala

റോഷിയെ തളയ്ക്കാന്‍ എതിരാളി ആര് ?

തൊടുപുഴ: ഇടുക്കി മണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി നാലുതവണ വെന്നിക്കൊടി പാറിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ അഞ്ചാം അങ്കത്തിനിറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ ജൈത്രയാത്രയ്ക്കു തടയിടാന്‍ ആരെയാകും യുഡിഎഫ് രംഗത്തിറക്കുകയെന്ന ആകാംക്ഷയിലാണ് ഇവിടത്തുകാര്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെ 5,573 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് റോഷി എല്‍ഡിഎഫ് മന്ത്രിസഭയില്‍ എത്തിയത്. തുടര്‍ച്ചയായി മൂന്നു തവണയും യുഡിഎഫില്‍നിന്നായിരുന്നു വിജയമെങ്കില്‍ മുന്നണിമാറ്റത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ഉജ്വലവിജയം നേടിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

സംസ്ഥാനത്ത് പ്രസ്റ്റീജ് മത്സരം നടക്കുന്ന മണ്ഡലമായി ഇക്കുറി ഇടുക്കി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായ ഏക മന്ത്രിയാണ് ഇദ്ദേഹം. അതിനാല്‍തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ റോഷിയുടെ പ്രകടനം രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

ഇത്തവണ ഇടുക്കി സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ ഇതുവരെ ധാരണയായിട്ടില്ല. സീറ്റ് കോണ്‍ഗ്രസിനു വിട്ടുകൊടുക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുമ്പോഴും ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടാകില്ലെന്നാണ് കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിച്ചത്. അതേസമയം റോഷിയെ തറപറ്റിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിതന്നെ വേണമെന്നാണ് യുഡിഎഫിലെ പൊതുവികാരം.

റോഷിക്ക് മണ്ഡലത്തിലുള്ള ജനസ്വാധീനവും മന്ത്രിയെന്ന നിലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഭൂചട്ടഭേദഗതിയും അനുകൂലമാകുമെന്ന വിലയിരുത്തലാണ് എല്‍ഡിഎഫിനുള്ളത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കട്ടപ്പന നഗരസഭയും ഭൂരിഭാഗം പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഒപ്പംനിന്നതാണ് യുഡിഎഫിനു പ്രതീക്ഷ നല്‍കുന്നത്.

മണ്ഡലങ്ങള്‍ വിട്ടുനല്‍കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച തുടരുകയാണ്. രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.

Kerala

വീണ്ടും റോഷി; ജോസ് കെ. മാണി പാലായിൽത്തന്നെ മത്സരിക്കും!

കൊച്ചി: കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ചു മന്ത്രി റോഷി അഗസ്റ്റിന്‍. പെട്ടെന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല. കേരള കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ല. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്, അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം മത്സരിക്കുന്നുണ്ട് എന്നു ഞാന്‍ പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ നാഥനില്ലാത്ത കളരിയാണോ, ഞങ്ങളുടെ ചെയര്‍മാന്‍ മത്സരിക്കും. പാര്‍ട്ടിക്കു വേണ്ടത് ലീഡര്‍ഷിപ്പ് ആണ്. ലീഡര്‍ഷിപ്പിന് ശേഷിയുണ്ടെന്നു കണ്ടാല്‍ അല്ലേ ജനങ്ങള്‍ കൂടെ നില്‍ക്കുകയുള്ളു. പിന്നെ ഞങ്ങള്‍ മാറി നില്‍ക്കുമോ.

പാലാ നഷ്ടപ്പെടണ്ട സീറ്റ് അല്ല. തെറ്റുകള്‍ തിരുത്തി തിരിച്ചു വരുമെന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്. വളരെ ആലോചിച്ചാണ് ഞാന്‍ പറഞ്ഞത്. രാജ്യസഭംഗത്തിനു നിയമസഭയില്‍ മത്സരിക്കരുത് എന്ന നിയമമൊന്നുമില്ലല്ലോ എന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

എന്നാല്‍, താന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല എന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. ഇപ്പോള്‍ ഇരിക്കുന്ന എംഎല്‍എമാര്‍ തന്നെ മത്സരിക്കുമോയെന്നു പറയാനാകില്ല. ചര്‍ച്ചയ്ക്കു ശേഷം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനമെടുക്കും എന്നാണ് ജോസ് കെ. മാണിയുടെ നിലപാട്.

കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു എല്‍ഡിഎഫിന്‍റെ മധ്യമേഖല ജാഥയ്ക്കിടെ റോഷി അഗസ്റ്റിന്‍ ജോസ് കെ. മാണി മത്സരിക്കുമെന്നു മൈക്ക് പിടിച്ചുവാങ്ങി പറഞ്ഞത്.  എന്നാല്‍, അതു റോഷി അഗസ്റ്റിന്റേത് ചോരത്തിളപ്പും സ്നേഹക്കൂടുതലുംകൊണ്ടാണെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു ഇതിനോടു ജോസ് കെ. മാണിയുടെ പ്രതികരണം.

Kerala

കേരള കോൺഗ്രസ്-എമ്മിന്‍റെ വരവ് അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി പ്രസിഡന്‍റ്

കണ്ണൂർ: കേരള കോൺഗ്രസ്-എമ്മിന്‍റെ വരവ് അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്.

കേരള കോൺഗ്രസ്-എം മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് അടഞ്ഞ അധ്യായമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വാതിലുകൾ അടയ്ക്കാനും തുറക്കാനും കഴിയുന്നതാണെന്നും മുട്ടുവിൻ തുറക്കപ്പെടും എന്ന വചനമാണ് ഇതിൽ ഓർമിപ്പിക്കാനുള്ളതെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന്‍റെ ഭാഗമായി ഈ മാസം 27ന് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കളക്‌ടറേറ്റുകൾക്കു മുന്നിലും വിശ്വാസ സംരക്ഷണ സംഗമങ്ങൾ നടത്തും. സ്വർണക്കൊള്ള കേസിൽ പ്രതികൾക്കു ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുങ്ങിയത് ബോധപൂർവമായ ഇടപെടൽ മൂലമാണ്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് നിയമം അറിയാത്തതുകൊണ്ടല്ല, മറിച്ച്, പ്രതികളെ സഹായിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ നീക്കമായിരുന്നു.

അടൂർ പ്രകാശും കേസിലെ പ്രതിയായ പോറ്റിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒരാളുമായി സംസാരിക്കുന്നതോ ഫോട്ടോ എടുക്കുന്നതോ എങ്ങനെയാണ് കേസുമായി ബന്ധപ്പെടുത്താൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിൽ ചുമതലയുള്ള ഒരാളുമായി എംപി എന്ന നിലയിൽ പരിചയപ്പെടുന്നതോ ഫോട്ടോ എടുക്കുന്നതോ തെറ്റല്ല. ആ കാലയളവിൽ പ്രതികളെ സഹായിക്കാൻ കഴിയുന്ന പദവിയിലായിരുന്നില്ല അടൂർ പ്രകാശെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്ഭവന് മുന്നിൽ രാപ്പകൽ സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ കോൺഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായി ഗാന്ധിജി രക്തസാക്ഷിത്വം വരിച്ച 30ന് എല്ലാ പഞ്ചായത്തുകളിലും ദേശീയ തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.

അന്നേദിവസം തൊഴിലുറപ്പ് പദ്ധതിയുടെ സംരക്ഷണത്തിനായി വിപുലമായ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി 27ന് തിരുവനന്തപുരത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും.

സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളുമായി യുഡിഎഫും കോൺഗ്രസും മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

District News

രാജ്യവ്യാപകമായി ക്രൈസ്തവ പീഡനവും ക്രിസ്തുനിന്ദയും: കേരള കോൺഗ്രസ്‌-എം

കണ്ണൂർ: യേശുവിന്‍റെ തിരുപ്പിറവി ദിനം മുതൽ നവവത്സരംവരെയുള്ള ആഘോഷവേളയിൽ രാജ്യമെമ്പാടും വർഗീയവാദികൾ നടത്തിയത് ക്രൈസ്തവ പീഡനവും ക്രിസ്തു നിന്ദയുമാണെന്ന് കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ സംഘടിച്ചെത്തി തകർക്കുന്ന പ്രവണതയാണ് ഇന്ത്യയുടെ പലഭാഗങ്ങളിലും ക്രൈസ്തവർ അനുഭവിക്കേണ്ടി വന്നത്.

ക്രൈസ്തവ ആരാധനാലയങ്ങളിലും പ്രാർഥനകൾ നടക്കുന്ന വിശ്വാസികളുടെ ഭവനങ്ങളിലും സംഘടിച്ചെത്തുന്ന ആൾക്കൂട്ടങ്ങൾ പലയിടങ്ങളിലും അക്രമപ്രവർത്തനങ്ങൾ നടത്തി. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് എല്ലായിടങ്ങളിലും അക്രമ പ്രവർത്തനങ്ങൾ ബോധപൂർവം സംഘടിപ്പി ച്ചത്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നാഗ്പൂരിൽ മലയാളി സിഎസ്ഐ വൈദികനായ ഫാ. സുധീറിനും ഭാര്യ ജാസ്മിനുമെതിരെ കേസെടുത്തത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ രാഷ്‌ട്രീയ നേതൃത്വങ്ങൾ ഇത്തരം അക്രമപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം സമീപനങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും മതസ്വാതന്ത്ര്യം അപകടത്തിലാക്കുകയും ചെയ്യുമെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്കും മത്സരിച്ച സ്ഥാനാർഥികൾക്കും സ്വീകരണം നൽകി.

ജില്ലാ പ്രസിഡന്‍റ് ജോയി കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. മാത്യു കുന്നപ്പള്ളി, സജി കുറ്റ്യാനിമറ്റം,ജോബിച്ചൻ മൈലാടൂർ, കെ.ടി. സുരേഷ്കുമാർ, മാത്യു പുളിക്കക്കുന്നേൽ, ബെന്നിച്ചൻ മഠത്തിനകം, ജോൺ മുണ്ടുപാലം, ബിനു ഇലവുങ്കൽ,സിബി പന്തപ്പാട്ട്, ജയിംസ് മരുതാനിക്കാട്ട്, ബിജു പുതുക്കള്ളി, ഡെന്നി കാവാലം, അമൽ ജോയി കൊന്നയ്ക്കൽ, ജെയ്സൺ ജീരകശേരി, എബിൻ കുമ്പുക്കൽ, ബീന സുരേഷ്, ജോജി ആനിത്തോട്ടം, ബോബി എണ്ണച്ചേരിൽ, ശ്രുതി രാജേഷ്, ധന്യ ജോയ്സൻ എന്നിവർ പ്രസംഗിച്ചു.

District News

കരുവാരകുണ്ടിൽ കേരള കോണ്‍ഗ്രസ്-എം സമ്മേളനം നടത്തി

കരുവാരകുണ്ട്: കേരള കോണ്‍ഗ്രസ്-എം വണ്ടൂർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം കരുവാരകുണ്ടിൽ നടത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്-എമ്മിന് എൽഡിഎഫ് വാഗ്ദാനം നൽകിയ വാർഡുകളിൽ മത്സരിക്കാൻ വിജയസാധ്യതയുള്ള ആളുകളെ നിശ്ചയിക്കുന്നതിനും പാർട്ടി പ്രവർത്തകർ ഒന്നടങ്കം എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിന് സജ്ജരാക്കുക എന്നതുമായിരുന്നു സമ്മേളനത്തിന്‍റെ ലക്ഷ്യം.

കാർഷിക മേഖലയുടെ ഉന്നമനത്തിന് എൽഡിഎഫ് സർക്കാർ ഒട്ടനേകം പദ്ധതികൾ തയാറാക്കിയതിനും റബറിന്‍റെ തറവില 200 രൂപയായി വർധിപ്പിച്ചതും ക്ഷേമ പെൻഷൻ 2000 രൂപയാക്കിയതിനും സമ്മേളനം സർക്കാരിനെ അഭിനന്ദിച്ചു.

എൽഡിഎഫ് ജില്ലാ പഞ്ചായത്തിലേക്ക് കരുവാരകുണ്ട് ഡിവിഷനിലേക്ക് ജനവിധി തേടുന്ന കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ നിയുക്ത സ്ഥാനാർഥി റിനിൽരാജു, കരുവാരകുണ്ട്, ചോക്കാട് ഗ്രാമപഞ്ചായത്തുകളിൽ ജനവിധി തേടുന്ന ഷീനാ ജിൽസ്, അജേഷ് ചോക്കാട് തുടങ്ങിയവരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ഇത്തവണ എൽഡിഎഫ് ജില്ലയിൽ ചരിത്ര വിജയം നേടുമെന്നും നിയുക്ത സ്ഥാനാർഥി റിനിൽ രാജു അവകാശപ്പെട്ടു.

കേരള കോണ്‍ഗ്രസ്-എം മലപ്പുറം ജില്ലാ പ്രസിഡന്‍റ് ജോണി പുല്ലന്താനി സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് അപ്പച്ചൻ തേക്കുംതോട്ടം അധ്യക്ഷത വഹിച്ചു. അഡ്വ. ജയ്സണ്‍, എഡ്വൻ തോമസ്, എം.എ. തോമസ്, കെ.എസ്. സ്കറിയ, കെ.യു. തോമസ്, സേവ്യർ അറക്കൽ, പയസ് ജോണ്‍, ജോർജ് തോമസ്, ജോണി ഉപ്പുമാക്കൽ, ബേബി കല്ലിടുക്കി, ബേബി പന്തക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

District News

കേരള കോൺഗ്രസ്-എം നേതാക്കൾ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചു

കോഴിക്കോട്: നഗരസഭാ തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാതിനിധ്യം നൽകാൻ മുന്നണികളും രാഷ്ട്രീയ പാർട്ടികളും തയാറാകണമെന്ന് കോഴിക്കോട് ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആവശ്യപ്പെട്ടു. ഓരോ പ്രദേശങ്ങളിലേയും ഭൂരിഭാഗ സമുദായങ്ങളെ മാത്രം പരിഗണിക്കാതെ മറ്റുള്ളവർക്കും അവസരം നൽകുമ്പോഴേ ജനാധിപത്യം പൂർണ അർഥത്തിൽ പ്രാവർത്തികമാകുവെന്ന് ബിഷപ് പറഞ്ഞു.

കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്‍റ് ടി.എം. ജോസഫിന്‍റെ നേതൃത്വത്തിൽ തന്നെ സന്ദർശിച്ച സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ നേതാക്കളായ കെ.എം. പോൾസൺ, വിനോദ് കിഴക്കയിൽ, കോഴിക്കോട് സിറ്റി കോർ കമ്മിറ്റി ഭാരവാഹികളായ ഷിനോജ് പുളിയോളി, രതീഷ് വടക്കേടത്ത്, പ്രഥിരാജ് നാറാത്ത്, സിറിയക്ക് മാത്യു, റിനീഷ് ആനശേരി, മിന്‍റു, ബൈജു ചാലിൽ എന്നിവർ സന്നിഹിതരായിരുന്നു.

District News

പിണറായി വിജയനു മുന്നില്‍ അഭിപ്രായം പറയാൻ കേരള കോണ്‍ഗ്രസ്-എമ്മിനു ഭയം: മോന്‍സ്

കടുത്തുരുത്തി: സിപിഎമ്മിനും പിണറായി വിജയനും മുന്നില്‍ അഭിപ്രായം പറയാന്‍ ഭയപ്പെടുന്ന നട്ടെല്ലില്ലാത്ത നേതാക്കന്മാരുടെ പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ്-എം അധപ്പതിച്ചുവെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തിയ ജനസമ്പര്‍ക്കയാത്രയുടെയും ഭവനസന്ദര്‍ശന പരിപാടിയുടെയും പാര്‍ട്ടി ഫണ്ട് ശേഖരണത്തിന്‍റെയും ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്‍റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ഇ.ജെ. ആഗസ്തി, ജോയി ഏബ്രഹാം, ജില്ലാ പ്രസിഡന്‍റ് ജെയ്‌സണ്‍ ജോസഫ്, കെ.എഫ്. വര്‍ഗീസ്, സ്റ്റീഫന്‍ പാറാവേലി, ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, പ്രഫ. ടി.ടി. തോമസ്, പി.ടി. ജോസ് പാരിപ്പള്ളി, ജോര്‍ജ് ചെന്നേലി, ജോസ് വഞ്ചിപ്പുര, ജോസ് ജയിംസ് നിലപ്പന, ജയിംസ് തത്തംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനവും നടന്നു.

District News

പിറവത്ത് കേരള കോൺഗ്രസ്-എം കൗൺസിലർ രാജിവച്ചു

പിറവം: നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിൽസ് പെരിയപ്പുറം കൗൺസിലർ സ്ഥാനം രാജിവച്ചു. നഗരസഭയിൽ ഇന്നലെ ഉച്ചക്ക് 12 ന് ജിൽസ് പെരിയപ്പുറത്തിന്‍റെ അധ്യക്ഷതയിൽ സ്റ്റാൻഡിംഗ് കമ്മറ്റി കൂടിയിരുന്നു. ക്ഷേമ പെൻഷനുകൾ സംബന്ധിച്ചുള്ള വിഷയങ്ങൾ തീർപ്പാക്കിയ ശേഷം സെക്രട്ടറിക്ക് രാജി സമർപ്പിക്കുകയായിരുന്നു.
കേരള കോൺഗ്രസ്-എം സ്ഥാനാർഥിയായി മത്സരിച്ചാണ് ജിൽസ് വിജയിച്ചത്.

കേരള കോൺഗ്രസ് നേതൃത്വമായുള്ള അഭിപ്രായ ഭിന്നത മൂലം മാസങ്ങളായി നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു. ജിൽസിന്‍റെ രാജിയോടെ നഗരസഭയുടെ കക്ഷി നില എൽഡിഎഫ് -13, യുഡിഎഫ് - 13 എന്ന നിലയിലായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ തോൽവിയുമായി ബന്ധപ്പെട്ട് കൂറുമാറ്റ നിരോധന നിയമപ്രകാരം ജിൽസിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്‍റ് ടോമി ജോസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

ഈ പരാതി ചീഫ് ഇലക്ഷൻ കമ്മീഷണൻ തള്ളിയത് കഴിഞ്ഞ ദിവസമാണ്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടന്‍റെ പരാജയവും യുഡിഎഫിലെ ഫ്രാൻസീസ് ജോർജിന്‍റെ വിജയവും ആഘോഷിച്ച് പിറവം ടൗണിൽ രണ്ടായിരം പേർക്ക് പിടിയും ബീഫ് കറിയും വിതരണം ചെയ്തിരുന്നു. കൂടാതെ ഫ്രാൻസീസ് ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങളൊക്കെ ടൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

District News

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടും: കേരള കോണ്‍ഗ്രസ്-എം

പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് കേരള കോണ്‍ഗ്രസ് - എം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുവാന്‍ യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്‍റ് സജി അലക്‌സ് അധ്യക്ഷത വഹിച്ച യോഗം പ്രമോദ് നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗങ്ങളായ ചെറിയാന്‍ പോളച്ചിറയ്ക്കൽ, ടി. ഒ. ഏബ്രഹാം, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അലക്‌സ് കോഴിമല, എലിസബേത്ത് മാമ്മന്‍ മത്തായി, ഏബ്രഹാം പി. സണ്ണി, ഡോ. വര്‍ഗീസ് പേരയില്‍, മനോജ് മാത്യു, ബിജോയ് തോമസ്, നിയോജക മണ്ഡലം പ്രസിഡന്‍റുന്മാരായ ജോര്‍ജ് ഏബ്രഹാം, കുര്യന്‍ മടയ്ക്കൽ,

സാം കുളപ്പള്ളി, അജി പാണ്ടിക്കുടി, സന്തോഷ് കോന്നി, ജില്ലാ ഭാരവാഹികളായ സോമന്‍ താമരച്ചാൽ, പി.കെ ജേക്കബ്, ജേക്കബ് മാമ്മന്‍ വട്ടശേരില്‍, ഷെറി തോമസ്, അഡ്വ. റഷീദ് മുളന്തറ, ജേക്കബ് ഇരട്ടപുളിക്കൽ, മാത്യു മരോട്ടിമൂട്ടില്‍, ബിബിന്‍ കല്ലംപറമ്പിൽ, സാം ജോയികുട്ടി, ജെറി അലക്‌സ്, രാജീവ് വഞ്ചിപ്പാലം,

ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍, പോഷക സംഘടനാ ഭാരവാഹികളായ തോമസ് മോഡി, മാത്യു നൈനാൻ, ജോജി പി. തോമസ്, ജോണ്‍ വി. തോമസ്, ബോബി കാക്കനാപ്പള്ളി, എം.സി. ജയകുമാർ, റിന്‍റോ തോപ്പില്‍, കെ. പി. രാജപ്പൻ, ധന്യ അന്നാ മാമ്മൻ, റോയി മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

വീട്ടമ്മമാർക്ക് 2000 രൂപ നൽകാമെന്ന വാഗ്ദാനം ഉടൻ നടപ്പിലാക്കണം: കേരള കോൺഗ്രസ് -എം

കൂടരഞ്ഞി: വീട്ടമ്മമാർക്ക് എൽഡിഎഫ് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനമായ പ്രതിമാസം 2000 രൂപ ധനസഹായം നൽകുമെന്നത് ഉടൻ നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് ടി.എം. ജോസഫ് ആവശ്യപ്പെട്ടു.

കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കേരള വനിതാ കോൺഗ്രസ് -എം ജില്ലാ ഭാരവാഹികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് ഷൈജു കോയിനിലം അധ്യക്ഷത വഹിച്ചു.

കെ.എം പോൾസൺ, സിജോ വടക്കൻതോട്ടം, അഗസ്റ്റ്യൻ ചെമ്പ് കെട്ടിക്കൽ, അഡ്വ. ജിമ്മി ജോർജ്, ജോസഫ് ജോൺ, ജോർജ് തടത്തിൽ, നിധിൻ പുലക്കുടി എന്നിവർ പ്രസംഗിച്ചു. കേരള വനിതാ കോൺഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് മേരി തങ്കച്ചൻ, വൈസ് പ്രസിഡന്‍റ് എൽസമ്മ മാണി, ജനറൽ സെക്രട്ടറി ഷിജി ജിമ്മി എന്നിവർ നേതൃത്വം നൽകി.

Latest News

Corehub Up