Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PUNE

ഇൻസ്റ്റഗ്രാമിലെ 'പെർഫെക്ട് പ്രണയം' ഒടുവിൽ കൊലപാതകത്തിൽ

പൂനെ: സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട ഒരു പ്രണയവും ആഡംബര വിവാഹ നിശ്ചയവും ഒടുവിൽ കലാശിച്ചത് കൊലപാതകത്തിൽ. പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ വിശാൽ അഗർവാളിനെ (26), പ്രതിശ്രുത വധു സിയ ഗോയലും (20) രഹസ്യ കാമുകൻ ചേതൻ ചൗധരിയും (22) ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിലെ 400 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേതന്‍റെയും സിയയുടെയും വിവാഹനിശ്ചയം. രാജസ്ഥാനിലെ ഉദയ്പുരിൽ കോടികൾ വിലമതിക്കുന്ന കൊട്ടാരം ബുക്ക് ചെയ്തും, അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങൾ ഏർപ്പെടുത്തിയും വൻ ആഡംബരത്തോടെ നവംബറിൽ നടത്താനിരുന്ന വിവാഹമായിരുന്നു ഇത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ കേതനൊപ്പമുള്ള റൊമാന്‍റിക് ചിത്രങ്ങളും ഹൃദയസ്പർശിയായ കുറിപ്പുകളും പങ്കുവച്ച് ലോകത്തെ മുഴുവൻ വിശ്വസിപ്പിച്ച സിയയുടെ മനസിൽ മറ്റൊരു ക്രൂരമായ പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്.

ജൂൺ 18-നാണ് ട്രെക്കിംഗിനിടെ ശക്തമായ കാറ്റിൽ കേതൻ കാലുതെറ്റി മലയിടുക്കിലേക്ക് വീണതായി സിയ പോലീസിനെ അറിയിച്ചത്. തന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായുള്ള യാത്രയിലായിരുന്നു ഈ അപകടം എന്നായിരുന്നു ഇവരുടെ വാദം. കേതൻ മികച്ച ഒരു ട്രെക്കർ ആയിരുന്നതിനാലും, മരണവിവരം അറിഞ്ഞിട്ടും സിയയുടെ മുഖത്ത് യാതൊരു സങ്കടവും ഭാവവ്യത്യാസവും ഉണ്ടാകാതിരുന്നതിനാലും കേതന്‍റെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സിയയും അവളുടെ കാമുകൻ ചേതനും തമ്മിൽ ആറുമാസത്തിനിടെ രണ്ടായിരത്തിലധികം തവണ ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. കുടുംബം നിർബന്ധിച്ച് നടത്തിയ ഈ വിവാഹത്തിന് സിയയ്ക്ക് താല്പര്യമില്ലായിരുന്നു. കേതനെ ഒഴിവാക്കാനായി ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

നേരത്തെ ബാലിയിലേക്ക് നടത്താനിരുന്ന പ്രീ-വെഡ്ഡിംഗ് ഷൂട്ട് ഒഴിവാക്കാനായി സിയ വിമാനത്താവളത്തിൽ വെച്ച് കേതന്‍റെ പാസ്‌പോർട്ട് ഒളിപ്പിച്ചു. തുടർന്ന് ജൂൺ 14-ന് ഇതേ കോട്ടയിൽ വെച്ച് പാമ്പിനെ കാട്ടി ഭയപ്പെടുത്തി കേതനെ തള്ളിയിടാൻ ശ്രമിച്ചെങ്കിലും അന്ന് കേതൻ ചെടികളിൽ പിടിച്ച് രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ ജൂൺ 18-ന് കാമുകനെക്കൂടി കോട്ടയിലേക്ക് വിളിച്ചുവരുത്തി ഇരുവരും ചേർന്ന് കേതനെ താഴേക്ക് തള്ളിയിടുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച;ബോട്ടണി അധ്യാപിക അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ് യുജി ബയോളജി ചോദ്യ പേപ്പർ ചോർച്ച കേസിൽ പൂന സ്വദേശിയായ ബോട്ടണി അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം ഒമ്പതായി.

ചോദ്യം ചെയ്തതിന് പിന്നാലെ ഡൽഹിയിൽ വച്ച് മനീഷ ഗുരുനാഥ് മന്ധാരെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നീറ്റ് പരീക്ഷയ്ക്കായി നിയോഗിച്ച ഒരു വിദഗ്ദ്ധയായിരുന്നു ഇവർ.

ഏപ്രിലിൽ, നേരത്തെ അറസ്റ്റിലായ പൂനയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ വഴി അവർ നീറ്റ് ഉദ്യോഗാർഥികളുമായി ബന്ധപ്പെടുകയും തന്‍റെ വീട്ടിൽ വച്ച് വിദ്യാർഥികൾക്ക് പരിശീലന ക്ലാസുകൾ നൽകുകയും ചെയ്തു.

സസ്യശാസ്ത്രം, സുവോളജി എന്നീ വിഷയങ്ങളിൽ നിന്നുള്ള പ്രധാന ചോദ്യങ്ങൾ ഇവർ ഉദ്യോഗാർഥികൾക്ക് പറഞ്ഞു നൽകിയതായി സിബിഐ പറഞ്ഞു. മേയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷയുടെ യഥാർഥ ചോദ്യങ്ങളുമായി മിക്ക ചോദ്യങ്ങളും ഒത്തുനോക്കിയതായി അന്വേഷണ ഏജൻസി പറഞ്ഞു.

സിബിഐ, രാജ്യത്തുടനീളമുള്ള ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി കുറ്റകൃത്യത്തിന് ഉപയോഗിച്ച ലാപ്‌ടോപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

കേസിൽ ഇതുവരെ അറസ്റ്റിലായ ഒമ്പത് പ്രതികൾ ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹ്ലിയാനഗർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ അഞ്ച് പേരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. പൂനെയിൽ നിന്ന് അറസ്റ്റിലായ രണ്ട് പേരെ ഡൽഹിയിലേക്ക് കൊണ്ടുവരുന്നു. ബാക്കിയുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.

National

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് കണ്ടെത്തി

പൂനെ: പൂനെ ഹദസ്പരിൽ ആശുപത്രിക്ക് പുറത്ത് ബോംബ് കണ്ടെത്തി. ആശുപത്രി പരിസരത്താണ് സംശയാസ്പദമായ വസ്തു കണ്ടെത്തിയത്.

വിവരമറിഞ്ഞ ഉടൻ തന്നെ പോലിസ്, ബോംബ് സ്ക്വോഡിനെയും അഗ്നിശമന സേനയെയും അറിയിച്ചു. ഡോഗ് സ്ക്വോഡ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കി.

ബോംബ് സ്ക്വോഡ് ഉദ്യോഗസ്ഥർ കണ്ടെടുത്ത വസ്തു പരിശോധിച്ച് കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ആശുപത്രിയിൽ നിന്ന് അകലെയുള്ള തുറന്ന സ്ഥലത്തേക്ക് മറ്റി. പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ബോംബ് എങ്ങനെ അവിടെ എത്തിയെന്നും ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National

വീട്ടിൽ അതിക്രമിച്ച് കയറി കഴുത്ത് മുറിച്ചു; യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച് കാമുകൻ

മുംബൈ: പൂനെയിൽ യുവതിയെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച് കാമുകൻ. ഉജലാദേവി ജസ്വന്ത് സിംഗ് ദോഹ്രെ(22) ആണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. സംഭവത്തിൽ ദിലീപ് റാത്തോഡ് (22) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരുമിച്ച് ജോലി ചെയ്തിരുന്ന ഉജലാദേവിയും ദിലീപും പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ അടുത്തിടെ വഴക്കുണ്ടായി.

കഴിഞ്ഞ ദിവസം ഉജാലദേവി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ ദിലീപ് ബ്ലേഡ് ഉപയോഗിച്ച് ഇവരുടെ കഴുത്ത് മുറിച്ചു. സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ട ഇവർ ഫോൺ വിളിച്ച് സഹോദരനെ വിവരമറിയിച്ചു.

ആശുപത്രിയിലെത്തിയപ്പോൾ യുവതിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആക്രമിയുടെ പേര് പേപ്പറിൽ യുവതി എഴുതി നൽകുകയായിരുന്നു. വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

യുവതി ഇപ്പോഴും ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

Kerala

'അയാളെ ചുട്ടുകൊല്ലൂ'; നാല് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതിയുടെ ഭാര്യ

മുംബൈ: പൂനെയിൽ നാല് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ചുട്ടുകൊല്ലണമെന്ന് ഭാര്യ.

അയാൾ തനിക്ക് മരിച്ചതിന് തുല്യമാണ്. നിഷ്‌കളങ്കമായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരന് തൂക്കുകയർ പോരാ. ആ കുഞ്ഞിന്‍റെ ജീവനെടുത്ത അതേസ്ഥലത്ത് തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്‍റെയുള്ളിലെ കനൽ അടങ്ങില്ല. അയാളുടെ മുഖം കാണാനോ മരണവാർത്ത അറിയാനോ പോലും ആഗ്രഹിക്കുന്നില്ല.- പ്രതി ഭീംറാവു കാബ്ലിയുടെ ഭാര്യ പറഞ്ഞു.

അയാളെ പിതാവെന്ന് വിളിക്കാൻ പോലും ലജ്ജിക്കുകയാണെന്നും എങ്ങനെയാണോ ആ കുഞ്ഞ് കൊല്ലപ്പെട്ടത് അതേ രീതിയിൽ തന്നെ അയാളെയും ശിക്ഷിക്കണമെന്ന് കാംബ്ലിയുടെ മകനും പറഞ്ഞു.

അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. 10 വർഷത്തോളമായി ഭീംറാവുവുമായി ബന്ധമില്ലെന്ന് കുടുംബം അറിയിച്ചു. സമൂഹത്തിൽ നിന്ന് വലിയ തോതിലുള്ള അപമാനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് കുടുംബം പരസ്യമായി രംഗത്തെത്തിയത്.

National

നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം; ഡോക്ടർക്ക് നഷ്ടമായത് 1.22 കോടി രൂപ

പൂന: നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പൂന സ്വദേശിയായ ഡോക്ടറെ തട്ടിപ്പിനിരയാക്കിയതായി പരാതി. 1.22 കോടി രൂപയാണ് 75കാരനായ ഡോക്ടർക്ക് നഷ്ടമായത്. ഓൺലൈൻ മെസേജിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് തട്ടിപ്പുകാർ ഡോക്ടറെ സമീപിച്ചത്.

11 ദിവസത്തിനുള്ളിൽ നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി ലാഭം നൽകാമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്‍റെ വാഗ്ദാനം. ഇതേ തുടർന്ന് ഡോക്ടർ ആദ്യഘട്ടത്തിൽ ചെറിയ തുകകൾ നിക്ഷേപിക്കുകയായിരുന്നു.

ചെറിയ തുകകൾ നിക്ഷേപിച്ചപ്പോൾ വലിയ ലാഭം ലഭിക്കുന്നുണ്ടെന്ന് കാണിക്കാൻ വ്യാജ സ്ക്രീൻഷോട്ടുകളും രേഖകളും തട്ടിപ്പ് സംഘം ഡോക്ടർക്ക് അയച്ചുനൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്‌ടർ പല ഘട്ടങ്ങളിലായി 1.22 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത്.

എന്നാൽ പണമോ വാഗ്‌ദാനം ചെയ്‌ത ലാഭമോ ലഭിക്കാതെ വന്നതോടെയാണ് ഡോക്ടർ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് ഡോക്ടർ പൂന സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Viral

പൂനെയിലെ ഡ്രൈവിംഗ് 'ബിഗിനേഴ്സിനുള്ളതല്ല'; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഓട്ടോക്കാരന്‍റെ മാസ് എൻട്രി

പൂനെയിലെ തിരക്കേറിയ റോഡുകളിലൂടെ ഒരിക്കലെങ്കിലും വാഹനമോടിച്ചിട്ടുള്ളവർക്ക് അറിയാം, അതൊരു സാധാരണ ഡ്രൈവിംഗ് അനുഭവമല്ല, മറിച്ച് സാഹസികത നിറഞ്ഞ ഒരു അതിജീവന പോരാട്ടമാണെന്ന്.

ഇൻഡിക്കേറ്ററുകൾ വെറും അലങ്കാരമായും ട്രാഫിക് വരികൾ വെറും നിർദ്ദേശങ്ങൾ മാത്രമായും കാണുന്ന ഇവിടുത്തെ ഡ്രൈവർമാരുടെ ആത്മവിശ്വാസം വളരെ വലുതാണ്.

അത്തരമൊരു നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ അപ്രതീക്ഷിതമായി കണ്ട ഒരു ഓട്ടോറിക്ഷയുടെ പിന്നിലെ വാചകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

"ഞങ്ങൾക്ക് എയർബാഗുകൾ ഇല്ല, യഥാർഥ പുരുഷന്മാരെപ്പോലെ ഞങ്ങൾ മരിക്കും" എന്ന ആത്മവിശ്വാസം തുളുമ്പുന്ന ആ ബോർഡ് ഒരു കാർ യാത്രികനാണ് ക്യാമറയിൽ പകർത്തിയത്.

പൂനെയിലെ ഡ്രൈവിംഗ് തുടക്കക്കാർക്കുള്ളതല്ല എന്ന അടിക്കുറിപ്പോടെ പ്രചരിച്ച ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് ഇന്‍റർനെറ്റിൽ വൈറലായത്. ഈ ദൃശ്യത്തിന് താഴെ രസകരമായ കമന്‍റുകളുടെ വലിയ നിര തന്നെ കാണാം.

ഇത് പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കിയുടെ പുതിയ ടാഗ്‌ലൈൻ ആണോ എന്ന് ചിലർ പരിഹസിക്കുമ്പോൾ, പൂനെയിലെ ജനങ്ങൾ ജീവൻ കൈവെള്ളയിൽ വെച്ചാണ് യാത്ര ചെയ്യുന്നതെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.

എന്നാൽ ഇത്തരത്തിലുള്ള അമിത ആത്മവിശ്വാസം അപകടമാണെന്നും ഇത് പ്രാകൃത മനുഷ്യരുടെ ചിന്താഗതിയാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് ചിലർ രംഗത്തെത്തിയിട്ടുണ്ട്.

മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തെക്കുറിച്ചുള്ള സൂചനകൾ നൽകി ഈ തമാശയെ ഗൗരവത്തോടെ കാണുന്നവരും കുറവല്ല. പൂനെയിലെ റോഡുകൾ അവിശ്വസനീയമായ കാഴ്ചകളുടെ ഒരു സങ്കേതമാണ്.

ഇടുങ്ങിയ വിടവുകളിലൂടെ ചീറിപ്പായുന്ന ബൈക്കുകളും സിഗ്സാഗ് രീതിയിൽ ഓടുന്ന ഓട്ടോറിക്ഷകളും ഇവയ്ക്കിടയിൽ ജീവൻ കയ്യിൽ പിടിച്ച് പോകുന്ന കാറുകളും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

ഇവിടെ വാഹനം ഓടിക്കുക എന്നതിനർഥം ഓരോ നിമിഷവും റോഡിലെ ഈ 'യുദ്ധക്കളത്തിൽ' അതിജീവിക്കുക എന്നത് കൂടിയാണ്.

 

Kerala

ബിജെപി നേതാവ് ഷെഹ്സാദ് പുനവാലെയുടെ മാതാവിന് കാറിടിച്ച് പരിക്ക്

മുംബൈ: ബിജെപി ദേശീയ നേതാവ് ഷെഹ്സാദ് പുനവാലെയുടെ മാതാവ് കാറിടിച്ച് പരിക്ക്. ഇവരെ പൂനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.‌

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുനെയിലെ തിരക്കേറിയ ഒരു പെട്രോൾ പമ്പിലാണ് സംഭവം നടന്നത്.

കാറിൽ ഇന്ധനം നിറയ്ക്കുന്നതും കാത്ത് വാഹനത്തിന് വെളിയിൽ നിൽക്കുകയായിരുന്ന ഇവരെ ഒരു കാർ പുറകോട്ട് വന്ന് ഇടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുറംതിരിഞ്ഞ് നിൽക്കുകയായിരുന്ന ഷെഹ്‌സാദ് പൂനവാലയുടെ മാതാവ് കാർ വരുന്നത് കണ്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം, മാതാവിനെ ബോധപൂർവം കാറിടിപ്പിച്ചതാണെന്ന് ഷെഹ്സാദ് പുനവാലെ ആരോപിച്ചു. സംഭവത്തിൽ പൂനെ പോലീസ് അന്വേഷണം ആരംഭിച്ചു.

National

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ന്യൂഡൽഹി - പൂനെ 6E 2608 ഫ്ലൈറ്റിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.

8.40ന് എത്തേണ്ട ഫ്ലൈറ്റ് 9.24നാണ് പൂനെയിൽ ലാൻഡ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ബിടിഎസി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയെന്ന് അധികൃതർ അറിയിച്ചു.

National

ആഗോള ഗതാഗതക്കുരുക്ക് പട്ടികയില്‍ രണ്ടാമതായി ബംഗളൂരു, അഞ്ചാം സ്ഥാനത്ത് പൂന

ബെംഗളൂരു: ലോകത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ 'ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്‌സ് 2025' റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്‌ട്ര തലത്തില്‍ ഗതാഗത വേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബംഗളൂരു നഗരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 30 മിനിറ്റിലധികം സമയം വേണ്ടിവരുന്നു. ലണ്ടന്‍ ആണ് ലോകത്ത് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം. മഹാരാഷ്‌ട്രയിലെ ഐടി ഹബ്ബായ പൂന ലോകത്തെ അഞ്ചാമത്തെ തിരക്കേറിയ നഗരമായി മാറി. പട്ടികയില്‍ മുംബൈ 18-ാം സ്ഥാനത്തും ഡല്‍ഹി 23-ാം സ്ഥാനത്തുമാണ്. കോല്‍ക്കത്ത 29-ാം സ്ഥാനത്തുമുണ്ട്.

ബംഗളൂരുവിലെ ഒരു ശരാശരി യാത്രക്കാരന്‍ പ്രതിവര്‍ഷം 130 മണിക്കൂറിലധികം തിരക്കേറിയ സമയങ്ങളില്‍ അധികമായി ചിലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നത് നഗരങ്ങളിലെ കാര്‍ബണ്‍ ഉദ്വമനം വര്‍ധിപ്പിക്കുന്നതായും ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളുടെ അഭാവവും സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവുമാണ് ഇന്ത്യന്‍ നഗരങ്ങളിലെ ഈ പിന്നോക്കാവസ്ഥയ്ക്കു പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. നഗരാസൂത്രണത്തിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങളിലും അടിയന്തര മാറ്റങ്ങള്‍ വരുത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.

National

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; മുംബൈ മേയർ മഹായുതിയിൽ നിന്നായിരിക്കുമെന്ന് ഷിൻഡെ

 മുംബൈ: മഹാരാഷ്ട്രയിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ വിജയം നേടുമെന്ന് ഉപമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ. വികസനം ആയിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്നും അതുകൊണ്ട് സർക്കാരിന് അനുകൂലമായ വികാരമുണ്ടാകുമെന്നും ഷിൻഡെ അവകാശപ്പെട്ടു.

"മഹായുതി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുംബൈയും പുനയും അടക്കമുള്ള നഗരസഭകളിൽ മഹായുതിയുടെ മേയർ തന്നെയായിരിക്കും എത്തുക. ജനങ്ങൾ സർക്കാരിനൊപ്പമാണ്.'-ഷിൻഡെ പറഞ്ഞു.

പ്രതിപക്ഷം വളരെ ദുർഭലമാണ്. അവർക്ക് ജനങ്ങൾക്കിടയിൽ ഒരു സ്വാധീനവും ഇല്ല. മുംബൈയിൽ പോലും അവർക്ക് ജയിക്കാനാവില്ല. മഹായുതിയുടെ വിജയം തുടരാനുള്ള തെരഞ്ഞെടുപ്പ് മാത്രമാണിതെന്നും ഷിൻഡെ പറഞ്ഞു.

National

മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് കൽമാഡി അന്തരിച്ചു

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പൂനയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം.

അദ്ദേഹത്തിന്‍റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് വരെ പൂനയിലെ എരണ്ട്വാനയിലുള്ള കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

റെയിൽവേ സഹമന്ത്രിയായും ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായും കൽമാഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനയിൽ നിന്ന് ഒന്നിലധികം തവണ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ 2010ലെ കോമൺ‌വെൽത്ത് ഗെയിംസ് അഴിമതി കേസ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അന്വേഷണത്തിനു വിധേയനാവുകയും 2011 ഏപ്രിലിൽ അറസ്റ്റിലാവുകയും ചെയ്തു. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽനിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

National

പൂനെയിൽ കാമുകിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

മുംബൈ: പൂനെയിൽ കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ബീഡ് സ്വദേശിനി ദിവ്യ നിഗോട്ട്(20) ആണ് കൊല്ലപ്പെട്ടത്. ഗണേഷ് കാലെ(21)ആണ് ജീവനൊടുക്കിയത്.

പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഗണേഷ് കാലെ ടെക്നീഷ്യനും ദിവ്യ ക്ലിനിക്കിലെ നഴ്‌സുമായിരുന്നു.

ദിവ്യയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തിരച്ചിലിനിടെ, സംഗമവാടി പ്രദേശത്തെ ഗണേഷിന്‍റെ വീട്ടിൽ നിന്ന് ദിവ്യയുടെ മൃതദേഹം കണ്ടെത്തി. തലേഗാവ് റെയിൽവേ ട്രാക്കിന് സമീപമാണ് ഗണേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ദിവ്യയുടെ മൂക്കിലും മുഖത്തും ആക്രമണത്തിന്‍റെ പാടുകളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

National

പൂനെയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു; മൂന്നുപേർ കസ്റ്റഡിയിൽ

മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കുത്തിക്കൊന്നു. സംഭവത്തിൽ മൂന്നു കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബാജിറാവു റോഡിലുള്ള മഹാറാണ പ്രതാപ് ഗാർഡന് സമീപമാണ് സംഭവം നടന്നത്. "സുഹൃത്തിനൊപ്പം മോട്ടോർ സൈക്കിളിൽ പോകുകയായിരുന്ന ഒരു കൗമാരക്കാരനെ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് കുത്തിക്കൊന്നു. മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു, അവരെ കസ്റ്റഡിയിലെടുത്തു'. ഖഡക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതികളും കൊല്ലപ്പെട്ടയാളും ഒരു പ്രദേശത്ത് താമസിക്കുന്നവരാണെന്നും മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു.

Latest News

Corehub Up