Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Purchase

കമ്മീഷൻ വിശദീകരണം തേടി കെഎസ്ഇബി; വൈദ്യുതി വാങ്ങുന്നതു വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി പുറത്തുനിന്ന് ഹ്രസ്വകാലത്തേക്ക് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഹിയറിംഗിൽ തീരുമാനമായില്ല.

വിവിധ കമ്പനികളുമായി കരാറിലേര്‍പ്പെടാന്‍ കെഎസ്ഇബി റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടിയെങ്കിലും കെഎസ്ഇബി റഗുലേറ്ററി കമ്മീഷൻ ഇന്നലെനടന്ന ഹിയറിംഗിൽ കൂടുതൽ വിശദീകരണം ചോദിച്ചതാണ് തീരുമാനമാകാതെ വന്നത്.

കമ്മീഷൻ ചെയർപേഴ്സൺ ടി.കെ. ജോസ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. വൈദ്യുതി നൽകുന്ന കന്പനികളും ഹിയറിംഗിൽ ഓൺലൈനായി പങ്കെടുത്തിരുന്നു.

സെപ്റ്റംബര്‍ മുതല്‍ അടുത്ത വര്‍ഷം മേയ് വരെയുള്ള ഹ്രസ്വകാല കരാറിനാണ് കെഎസ്ഇബി നീക്കം നടത്തിയത്. യൂണിറ്റിന് 12.50 രൂപവരെയാണ് വൈദ്യുതി കമ്പനികള്‍ ആവശ്യപ്പെടുന്നത്.

ടാറ്റ, ജിന്‍ഡാല്‍ തുടങ്ങി എട്ട് കമ്പനികളുമായി പ്രാഥമിക ചര്‍ച്ച നടത്തി. അടുത്തമാസം മുതല്‍ അടുത്ത വര്‍ഷം മേയ് 15 വരെ 200 മുതല്‍ 1000 മെഗാവാട്ട് വരെ വൈദ്യുതിയാണ് വിവിധ ഘട്ടങ്ങളില്‍ വേണ്ടിവരുന്നത്.

കഴിഞ്ഞവര്‍ഷം യൂണിറ്റിന് അഞ്ചും ആറും രൂപയ്ക്ക് വൈദ്യുതി നല്‍കിയ കമ്പനികള്‍ ടെണ്ടറില്‍ ഉയര്‍ന്ന തുകയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാത്രി കാലത്തേക്കുള്ള വൈദ്യുതിക്ക് യൂണിറ്റിന് ഏഴ് രൂപ മുതല്‍ 12.50 രൂപ വരെ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. മൂന്ന് കമ്പനികള്‍ മാത്രമാണ് പത്ത് രൂപയില്‍ താഴെയുള്ള നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.

International

ക്യൂബയ്ക്ക് ആശ്വാസം; റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് അനുമതി

ഹവാന: രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായിരിക്കെ റഷ്യയിൽനിന്ന് ഇന്ധനം വാങ്ങാൻ ക്യൂബയ്ക്ക് അമേരിക്ക അനുമതി നൽകി. അമേരിക്കയുടെ എണ്ണ ഉപരോധം നിലനിൽക്കെ റഷ്യയിൽനിന്നുള്ള ഭീമൻ ക്രൂഡ് ഓയിൽ ടാങ്കർ ക്യൂബയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി.

എണ്ണക്കപ്പൽ അവിടെയെത്തുന്നതിന് തടസം നിൽക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇതോടെ 7,30,000 ബാരൽ ക്രൂഡ് ഓയിൽ വഹിച്ചുള്ള അനാറ്റൊലി കൊളൊദ്കിൻ എന്ന റഷ്യൻ പതാകയുള്ള ടാങ്കർ ക്യൂബയിലെ മാതാൻസാസ് തുറമുഖത്ത് ഇന്നലെ രാവിലെയെത്തി.

ക്യൂബൻ സർക്കാരിനെ സമ്മർദത്തിലാക്കാൻ ട്രംപ് ഭരണകൂടം സ്വീകരിച്ചുവന്ന കർശനമായ നിലപാടുകളിൽനിന്നുള്ള അപ്രതീക്ഷിത മാറ്റമാണിത്. യുഎസ് ഭരണകൂടം ഏർപ്പെടുത്തിയ ഇന്ധന ഉപരോധം തത്കാലം മാറ്റിവയ്ക്കുന്ന ഈ നടപടി കടുത്ത ഊർജ പ്രതിസന്ധിയും ഇന്ധനക്ഷാമവും നേരിടുന്ന ക്യൂബയ്ക്ക് വലിയ ആശ്വാസമാണ്.

കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ഈ ദ്വീപ് രാജ്യത്തിനുമേൽ അമേരിക്ക കഴിഞ്ഞ മാസങ്ങളിൽ സമ്മർദം ശക്തമാക്കിയിരുന്നു. ക്യൂബയുടെ പ്രധാന എണ്ണവിതരണക്കാരായ വെനസ്വേലയിൽനിന്നുള്ള വിതരണം തടയുകയും മറ്റു വിതരണക്കാർക്ക് അധികനികുതി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

വെനസ്വേലൻ പ്രസിഡന്‍റിനെ അമേരിക്ക പിടികൂടിയതോടെയാണ് ക്യൂബയിലേക്കുള്ള എണ്ണവിതരണം നിലച്ചത്.

National

സൈനികശേഷി വർധിപ്പിക്കാൻ 858 കോടിയുടെ കരാറിൽ ഒപ്പിട്ടു

ന്യൂഡൽഹി: വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനും നാവികസേനയുടെ നിരീക്ഷണ വിമാനത്തിന്‍റെ അറ്റകുറ്റപ്പണിയുടെ പിന്തുണയ്ക്കുമായി 858 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.

റഷ്യൻ ഏജസിയായ ജെഎസ്‌സി റോസോബോറോൺ എക്സ് പോർട്ടുമായി 445 കോടി രൂപയുടെ കരാറും അമേരിക്കൻ കന്പനിയായ ബോയിംഗ് ഇന്ത്യ ഡിഫൻസ് പ്രൈവറ്റ് ലിമിറ്റഡുമായി 413 കോടി രൂപയുടെ കരാറുമാണ് പ്രതിരോധ മന്ത്രാലയം സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഒപ്പിട്ടത്.

റഷ്യൻ നിർമിത വ്യോമപ്രതിരോധ മിസൈൽ സംവിധാനമായ തുഗുസ്കയാണ് വാങ്ങുന്നത്. ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ തുടങ്ങിയ വ്യോമ ഭീഷണികളെ ചെറുക്കാൻ ഇതു സഹായിക്കും.

നാവികസേനയുടെ നിരീക്ഷണ വിമാനമായ പി8ഐ വിമാനങ്ങളുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും ഉറപ്പാക്കുന്നതിനുള്ള കരാറിലാണ് അമേരിക്കൻ കന്പനിയുമായി ഒപ്പിട്ടത്.

International

റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുമതി നൽകിയത് ആശങ്ക പരിഹരിക്കാൻ: യുഎസ്

വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നൽകിയത് എണ്ണക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന്‍റെ ഭാഗമാണെന്ന് യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ്.

പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന, റഷ്യയിൽനിന്നു ചൈനീസ് റിഫൈനറികളിലേക്കുള്ള എണ്ണ സംഭരിക്കാനാണ് ഇളവിലൂടെ ലക്ഷ്യമിടുന്നത്. നടപടി യുഎസിനു റഷ്യയോടുള്ള നയത്തിന്‍റെ മാറ്റമായി കണക്കാക്കേണ്ടതില്ലെന്നും ഊര്‍ജ സെക്രട്ടറി വ്യക്തമാക്കി.

ചൈനയിലേക്കു റഷ്യന്‍ എണ്ണ എത്തിക്കാന്‍ ആറാഴ്ചയിലധികം കാത്തിരിക്കേണ്ടിവരും. ഇതിനു ബദലായി ആ എണ്ണശേഖരം ഇന്ത്യയില്‍ സംഭരിച്ച് എണ്ണക്ഷാമം, വിലക്കയറ്റം തുടങ്ങിയ ആശങ്കകള്‍ കുറയ്ക്കാന്‍ കഴിയും. എന്നിരുന്നാലും റഷ്യയോടുള്ള യുഎസ് നയത്തില്‍ മാറ്റമൊന്നുമില്ല.

ഇന്ത്യക്കും അതിനേക്കുറിച്ച് ധാരണയുണ്ടെന്നും ഊര്‍ജ സെക്രട്ടറി പറഞ്ഞു. വെള്ളിയാഴ്ചയാണ് റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് യുഎസ് അനുമതി നല്‍കിയത്.

National

ദീർഘദൂര യാത്രകൾക്ക് ബിസ് ജെറ്റുകൾ വാങ്ങാൻ തീരുമാനം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി നിലവിലുള്ള വിഐപി യാത്രാ വിമാനങ്ങൾക്ക് പകരം അത്യാധുനിക സൗകര്യമുള്ള പുതിയ ദീർഘദൂര ചെറുയാത്ര വിമാനം (ലോംഗ് റേഞ്ച് ബിസിനസ് ജെറ്റുകൾ- എൽആർബിജെ) വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ വിമാന നിർമാതാക്കളിൽനിന്ന് വ്യോമസേന വിവരങ്ങൾ തേടി.

ഡൽഹിയിലെ പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഹെഡ്ക്വാർട്ടേഴ്സ് കമ്യൂണിക്കേഷൻ സ്ക്വാഡ്രണിനെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

Kerala

വൈദ്യുതി വാങ്ങൽ കരാർ നീട്ടും

തിരുവനന്തപുരം: എൻടിപിസിയുമായുള്ള വൈദ്യുതി വാങ്ങൽ കരാർ മൂന്നു വർഷത്തേക്ക് കൂടി നീട്ടാൻ കെഎസ്ഇബിഎല്ലിന് മന്ത്രിസഭ അനുമതി നൽകി.

സഹകരണ സർവീസ് പരീക്ഷ ബോർഡ് ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണം വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിക്കും. പത്താം ശമ്പള പരിഷ്കരണം അനുവദിച്ച നടപടി സാധൂകരിച്ചു.

ടെക്നോപാർക്കിന്‍റെ കൈവശമുള്ള 4.74 ഏക്കർ ഭൂമിയുടെ അവകാശം നിബന്ധനകൾക്ക് വിധേയമായി കെ സ്പേസിന് കൈമാറ്റം ചെയ്യാൻ അനുമതി നൽകി.

ടെക്നോപാർക്ക് കൈമാറേണ്ടിയിരുന്ന 18.56 ഏക്കർ ഭൂമിയിൽ നിന്ന് 3.67 ഏക്കർ ഭൂമി മഴവെള്ളസംഭരണ സംവിധാനത്തിന്‍റെ നിർമാണത്തിന് നീക്കിവച്ചതിനു പകരമായാണിത്.

Latest News

Corehub Up