Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quarry

Ernakulam

മണീടിൽ വീണ്ടും കരിങ്കൽ ക്വാറിക്ക് നീക്കം: വ്യാപക പ്രതിഷേധം

പിറവം: മണീടിൽ ആനമുന്തിക്കവലയ്ക്ക് സമീപം നാട്ടുകാരുടെ എതിർപ്പിനേത്തുടർന്ന് കഴിഞ്ഞ 16 വർഷമായി നിർത്തിയിട്ടിരുന്ന കരിങ്കൽ ക്വാറി വീണ്ടും തുടങ്ങാനുള്ള നീക്കത്തിനെതിരേ പ്രതിഷേധമുയർന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ക്വാറി വീണ്ടും ആരംഭിക്കുന്നതിന് ഉടമ നൽകിയ അപേക്ഷ മണീട് പഞ്ചായത്ത് കമ്മറ്റി തള്ളിയിരുന്നു. തുടർന്ന് ഉടമ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി ഡീമിസ് ലൈസൻസ് നേടിയെടുക്കാനുള്ള ശ്രമമാണന്ന് പറയുന്നു.

15 ഏക്കറിലധികം വരുന്ന ഭൂമിയിൽ, 1.54 ഏക്കർ സ്ഥലം സർക്കാർ തരിശു ഭൂമിയാണന്ന് നേരത്തെ കണ്ടെത്തിയിരുന്നതാണ്. ഇക്കാര്യം അന്വേഷിച്ച മധ്യ മേഖല റവന്യു വിജിലൻസ് ഡെപ്യൂട്ടി കളക്ടർ ഇത്രയും ഭാഗം സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയാക്കണമെന്നും റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. കൂടാതെ ക്വാറിക്ക് സമീപമുള്ള മണീട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനും, രണ്ടാം മഞ്ഞനിക്കര എന്നറിയപ്പെടുന്ന പ്രസിദ്ധമായ മണീട് മാർ സെന്‍റ് കുര്യാക്കോസ് കത്തീഡ്രലിനും, നിരവധി കുടുംബങ്ങൾക്കും ഭീഷണിയായിരുന്ന സാഹചര്യത്തിലായിരുന്നു ലൈസൻസ് പുതുക്കി നൽകാത്തതെന്ന് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.

പാറമടയുടെ പ്രവർത്തനമാരംഭിക്കാനുള്ള സാഹചര്യമുണ്ടായാൽ നിയമപരമായി നേരിടാനും ക്വാറിയിലേക്ക് പ്രവേശിക്കുന്ന പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ഇടുങ്ങിയ റോഡിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതം നിരോധിക്കാനും പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ജനകീയ പ്രക്ഷോഭവും ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഷിജി ബിജു അറിയിച്ചു.

Kerala

മിനിലോറി ക്വാറിയിലേക്കു മറിഞ്ഞു; ഡ്രൈവറെ രക്ഷപ്പെടുത്തി, സഹായി കുടുങ്ങിക്കിടക്കുന്നു

മലപ്പുറം: മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിലാണ് അപകടം ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ട് പേരായിരുന്നു ഉണ്ടായിരുന്നു. ഇതില്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹായി മുസ്തഫ വാഹനത്തിൽ വണ്ടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.

Kerala

വിദ്യാർഥിനിയെ കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് പോലീസ്

കൊച്ചി: തിരുവാങ്കുളം കക്കാട് കിണറ്റിങ്കൽ പറമ്പിൽ മഹേഷിന്‍റെയും രമ്യയുടെയും മകൾ ആദിത്യ(16)യുടെ മരണത്തിൽ ദുരൂഹത.

കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്കു പോയ വിദ്യാർഥിനിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ ബാഗിലുണ്ടായിരുന്ന നോട്ട്ബുക്കിൽ നിന്നും ഇംഗ്ലീഷിൽ എഴുതിയ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്‍റെ മരണ വാർത്തയെ തുടർന്ന് താൻ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും കുറിപ്പിലുണ്ട്.

ഒരാഴ്ച മുൻപാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന പിതാവിനെയും മാതാവിനെയും ഓർത്ത് വിഷമമുണ്ടെന്നും എന്നാൽ സുഹൃത്തിന്‍റെ മരണം താങ്ങാനാവുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കുട്ടിയുടെ ഫോൺ പരിശോധിക്കണം. ഫോൺ ലോക്ക് ചെയ്ത നിലയിലാണ്. ചോറ്റാനിക്കര ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആദിത്യ. മൃതദേഹം സംസ്കരിച്ചു.

Latest News

Corehub Up