Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rainfall

കനിയാതെ കാലവർഷം

കോട്ടയം: കാലവർഷം ഒന്നര മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 32 ശതമാനം മഴക്കുറവ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാലവർഷത്തിൽ ലഭിക്കേണ്ട മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെയുള്ള ഒന്നര മാസം സംസ്ഥാനത്ത് 973 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഈ വർഷം ലഭിച്ചതാകട്ടെ 659.8 മില്ലിമീറ്റർ മഴ മാത്രമാണ്. 2025ൽ ഈ കാലയളവിൽ 15 ശതമാനം മാത്രം മഴക്കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇക്കൊല്ലം ഇത്രയധികം കുറവുണ്ടായത്.

മഴക്കുറവ് കൂടുതൽ തെക്കൻകേരളത്തിൽ

കാലവർഷം ഒന്നര മാസം പിന്നിടുമ്പോൾ കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട്ടാണ്. 1043 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ലഭിക്കേണ്ട മഴയിൽ 21 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിലും 1000 മില്ലിമീറ്റർ മഴ ഇക്കാലയളവിൽ ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. 393.5 മില്ലിമീറ്റർ മഴമാത്രമാണ് കൊല്ലത്ത് ലഭിച്ചത്. തിരുവനന്തപുരത്ത് 403 മില്ലിമീറ്റർ മഴയും.

കാലവർഷക്കാറ്റ് ദുർബലം

സംസ്ഥാനത്തെ മലയോരജില്ലകളായ ഇടുക്കിയിലും വയനാട്ടിലും ഇക്കുറി ആകെ ലഭിക്കേണ്ട മഴയുടെ പകുതിപോലും ലഭിച്ചിട്ടില്ല. ഇടുക്കിയിൽ ഒന്നര മാസത്തിനിടെ ലഭിക്കേണ്ടത് 1121 മില്ലിമീറ്റർ മഴയാണെങ്കിൽ ലഭിച്ചതാകട്ടെ വെറും 491.5 മി.മീ. മാത്രം. 56ശതമാനം മഴക്കുറവാണ് ഇടുക്കിയിൽ മാത്രമുണ്ടായത്. വയനാട്ടിലാകട്ടെ 1143.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 463.3 മി.മീ മാത്രമാണ് ലഭിച്ചത്. 59 ശതമാനം മഴക്കുറവാണ് വയനാട്ടിൽ ഉണ്ടായത്.

കാലവർഷക്കാറ്റ് പൊതുവേ ദുർബലമായതിനാലാണ് മലയോരജില്ലകളിൽ മഴ കുറഞ്ഞതെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു. എൽനിനോ പ്രതിഭാസത്തെ തുടർന്നാണ് സംസ്ഥാനത്തും മഴയിൽ കുറവുണ്ടായത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. കാറ്റ് അനുകൂലമായാൽ 18ന് ശേഷം വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്.

താപനില ഉയരുന്നു

മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും താപനില ഉയരുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സാധാരണ താപനിലയേക്കാൾ രണ്ട് ഡിഗ്രി സെൽഷസ് മുതൽ 4.9 ഡിഗ്രി സെൽഷസ് വരെ വർധിച്ചിട്ടുണ്ട്.

മുൻ വർഷങ്ങളിൽ ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെയുള്ള കാലയളവിലെ മഴക്കുറവ് ശതമാനത്തിൽ

വർഷം

2025

2024

2023

2022

2021

2020

ശതമാനം

15%

20%

35%

19%

33 %

Kerala

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

അതേസമയം കാലവർഷം അടുത്ത നാല് ദിവസത്തിനുള്ള കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരള - ലക്ഷദ്വീപ്‌ തീരങ്ങളിൽ മേയ് 30 മുതൽ ജൂൺ മൂന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദേശമുണ്ട്.

 

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തെക്കുപടിഞ്ഞാറൻ ഉൾക്കടലിൽ ന്യൂനമർദം നിലനിൽക്കുന്നുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

 

 

 

Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും കേരളാ തീരത്തോടുചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ കേന്ദ്രം മുതൽ തെക്കൻ തമിഴ്നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ന്യൂനമർദപാത്തി നിലനിൽക്കുന്നു. ഇത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമാകും.

 

Kerala

വേനൽ മഴ ശക്തമായി തുടരും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി തുടരും. ഞായറാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മൂന്ന് ജില്ലകളിലും ചൊവ്വാഴ്ച നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനെ തുടർന്നാണിത്. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ മെയ് 11ഓടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യതയുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ടുള്ളത്.

ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

International

കനത്ത മഴയും മഞ്ഞ് വീഴ്ചയും; അഫ്ഗാനിസ്ഥാനിൽ 61പേർ മരിച്ചു

കാബൂൾ: കനത്ത മഴയും മഞ്ഞുവീഴ്ചയും തുടർന്ന് അഫ്ഗാനിസ്ഥാനിൽ 61പേർ മരിച്ചു. 110പേർക്ക് പരിക്കേറ്റു. നിരവധി പ്രവിശ്യകളിലെ പ്രധാന റോഡുകളിൽ വൈദ്യുതിയും തടസപ്പെട്ടു.

മേൽക്കൂര തകർന്നും ഹിമപാതങ്ങൾ ഉണ്ടായുമാണ് കൂടുതൽ മരണങ്ങളും സംഭവിച്ചത്. മധ്യ, വടക്കൻ പ്രവിശ്യകളിലാണ് കൂടുതൽ മരണങ്ങളും സംഭവിച്ചതെന്ന് അഫ്ഗാനിസ്ഥാന്‍റെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

458 വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നുവെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. മഞ്ഞുമൂടിയ റോഡുകളിലൂടെ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

കാണ്ഡഹാറിൽ ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും വീടിന്‍റെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾ മരിച്ചു.

അഫ്ഗാനിസ്ഥാനിലെ പ്രധാന റോഡുകളിലൊന്നായ സലാംഗ് ഹൈവേ അടച്ചിട്ടതായി പർവാൻ പ്രവിശ്യയിലെ അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍റെ വടക്കൻ പ്രവിശ്യകളുമായുള്ള സുപ്രധാന ബന്ധമാണ് ഈ ഹൈവേ.

മധ്യ ബാമിയാൻ പ്രവിശ്യയിലെ ഒരു പർവതനിരയിൽ കുടുങ്ങിയ യാത്രക്കാർക്ക് രക്ഷാപ്രവർത്തകർ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ഉസ്ബെക്കിസ്ഥാനിൽ നിന്ന് വൈദ്യുതി എത്തിക്കുന്ന ട്രാൻസ്മിഷൻ ലൈനിനും കേടുപാടുകൾ സംഭവിച്ചു.

കനത്ത മഞ്ഞുവീഴ്ചയും മഴയും കാരണം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി കന്നുകാലികൾ കൊല്ലപ്പെടുകയും കടകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.

Kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് മുതൽ 19-ാം തീയതി വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Kerala

ഇന്നും മഴ സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

അതേസമയം ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

 

Kerala

തിരുവനന്തപുരം- കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം- കൊല്ലം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം തിങ്കളാഴ്ച സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

District News

മഴക്കെടുതി: റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ഇടുക്കി: മഴക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ വകുപ്പുകളോടും ജില്ലാ വികസനസമിതി യോഗം നിർദേശിച്ചു. കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയും ഉരുൾപൊട്ടലും മൂലം വ്യാപക നാശനഷ്ടങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൃഷിനാശം സംബന്ധിച്ച കണക്കെടുക്കാനും എഡിഎം ഷൈജു പി. ജേക്കബിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു.

പല സ്ഥലത്തും റോഡുകളുടെ അരിക് ഇടിഞ്ഞുപോയിട്ടുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ അപകടസാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന ജോലി നടന്നുവരികയാണെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

എൻഎച്ച് 85ന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് വലിയ യന്ത്രസാമഗ്രികൾ നിർത്തിയിട്ടിയിരിക്കുന്നതിനാൽ സീസണ്‍ സമയത്ത് വലിയ രീതിയിൽ ഗതാഗതതടസം ഉണ്ടാകുന്നുണ്ടെന്ന പരാതിയിൽ എൻഎച്ച്എഐ അധികൃതരോട് റിപ്പോർട്ട് തേടും. ഇത്തരം സമയങ്ങളിൽ പ്രവൃത്തി നിർത്തിവയ്ക്കണമെന്ന് എ. രാജ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

ഇടമലക്കുടിയിലെ നിർമാണം പൂർത്തിയാക്കാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ച് ടെക്നിക്കൽ കമ്മിറ്റി അടിയന്തരമായി പരിശോധന നടത്തും. കാലാവസ്ഥ പ്രതികൂലമായതിനാലാണ് പരിശോധന ആരംഭിക്കാൻ സാധിക്കാത്തതെന്ന് വനംവകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. തമിഴ്നാട്ടിൽനിന്നു തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങൾ ആളുകളെ കുത്തിനിറച്ച് അതിവേഗത്തിലാണ് വരുന്നതെന്ന് പരാതിയുയർന്നു. ഇക്കാര്യത്തിൽ വാഹനങ്ങൾക്ക് ഫിറ്റ്നസ്, ലൈസൻസ് തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് മോട്ടോർ വാഹനവകുപ്പ് കർശനമായ പരിശോധന നടത്തും.

അനധികൃതമായി പ്രവർത്തിക്കുന്ന ഹോം സ്റ്റേകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള ലിസ്റ്റ് സ്ഥാപനങ്ങൾ ലഭ്യമാക്കി. അനധികൃതമായി പ്രവർത്തിക്കുന്ന ഹോം സ്റ്റേകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിന് ഇന്‍റേണൽ വിജിലൻസ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എൽഎസ്ജിഡി ജോയിന്‍റ് ഡയറക്ടർ അറിയിച്ചു.

തൊഴിൽവകുപ്പിന്‍റെ അതിഥി ആപ്പ് വഴി 27,973 പേർ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായി തൊഴിൽവകുപ്പ് അധികൃതർ അറിയിച്ചു. ഇതര സംസ്ഥാനത്തൊഴിലാളികളിൽ മദ്യം, ലഹരി വസ്തുക്കളുടെ ഉപയോഗം, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവ സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കുന്നതായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നു പരാതി ഉയർന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവരുടെ കർശനപരിശോധനയും നിയന്ത്രണവും ഉണ്ടാകും.

സ്ഥലം ലഭ്യമല്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 61 അങ്കണവാടികൾക്ക് സ്ഥലം ലഭ്യമാക്കുന്നതിന് പ്രത്യേക യോഗം വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു.

District News

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. ഡാമിലേക്കുള്ള വെള്ളത്തിന്‍റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്‌പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്‌നാട് വാട്ടർ അഥോറിറ്റി വ്യക്തമാക്കുന്നത്. ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഷട്ടറുകൾ ഉയർത്തേണ്ടി വരും.

സെക്കൻഡിൽ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന്‌ പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്.

Chocolate

ഡ്രൈ വാലീസും അൽഹുതെയും പിന്നെ മാസ്വിൻ‌റവും

ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശം അന്‍റാർട്ടിക്കയിലെ ഉണങ്ങിയ താഴ്‌വര (ഡ്രൈ വാലീസ്) എന്ന പ്രദേശമാണ്. ഏകദേശം രണ്ടു ദശലക്ഷം വർഷങ്ങളായി ഇവിടെ മഴ പെയ്തിട്ടില്ല. വെള്ളമോ മഞ്ഞോ ഇല്ലാത്ത 4800 ചതുരശ്ര കിലോമീറ്റർ പ്രദേശമാണിത്. അതിനാൽത്തന്നെ ഇവിടെ മനുഷ്യവാസവുമില്ല.

ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇന്ത്യയിലെ മേഘാലയ സംസ്ഥാനത്തിൽപ്പെട്ട മോസ്വിൻ‌റം ഗ്രാമത്തിലാണ്. രണ്ടാംസ്ഥാനത്താകട്ടെ മേഘാലയയിലെതന്നെ ചിറാപുഞ്ചി ഗ്രാമവും. ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന മാസ്വിൻ‌റം ഗ്രാമത്തിൽ വർഷത്തിൽ ഏകദേശം 11,871 മില്ലിമീറ്റർ മഴ പെയ്യുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ പർവതവിതാനമായ ഖാസി പീഠഭൂമിയിലെ ഭൂമിശാസ്ത്രപരമായി പ്രത്യേകതകളുള്ള സ്ഥാനത്താണ് ഈ ഗ്രാമത്തിന്‍റെ കിടപ്പ് എന്നതിനാലാണ് അസാധാരണമായ മഴ ലഭിക്കുന്നത്.

എന്നാൽ ഇതുവരെ മഴ പെയ്യാത്തതും എന്നാൽ ജനങ്ങൾ താമസിക്കുന്നതുമായ ഭൂപ്രദേശവുമുണ്ട്. യെമനിലെ സനാ ഗവർണറേറ്റിൽപ്പെട്ട അൽ ഹുതെയ്ബ ഗ്രാമമാണിത്. സമുദ്രനിരപ്പിൽനിന്ന് 3,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ മഴയില്ലാത്തതിനാൽ എപ്പോഴും ചൂടാണെന്നു ധരിച്ചാൽ തെറ്റി. മലമുകളിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ എപ്പോഴും നല്ല കാലാസ്ഥയാണ്. അതിനാൽത്തന്നെ വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രംകൂടിയാണിത്. മഴ പെയ്യണമെങ്കിൽ മേഘങ്ങൾ വേണമല്ലോ. എന്നാൽ, അൽ ഹുതെയ്ബ ഗ്രാമം സ്ഥിതിചെയ്യുന്നത് മേഘങ്ങൾക്കും മുകളിലാണ്. അതിനാലാണ് ഇവിടെ മഴ പെയ്യാത്തത്.

ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പത്തു പ്രദേശങ്ങൾ
1.മോസ്വിൻ‌റം(മേഘാലയ, ഇന്ത്യ) 2. ചിറാപുഞ്ചി(മേഘാലയ) 3. ടുടെൻഡൊ(കൊളംബിയ) 4. ക്രോപ്പ് റിവർ (ന്യൂസിലൻഡ്) 5. ബിയൊകൊ ഐലൻഡ്(ഇക്വാറ്റൊറിയൽ ഗിനിയ) 6. ഡെബുൺഡ്ഷാ (ആഫ്രിക്ക) 7. ബിഗ് ബൊഗ് മായി(ഹവായ്) 8. പുകുകുയി (ഹവായ്), 9. മൗണ്ട് വെയ്‌യാലീൽ കൗയെ (ഹവായ്) 10. മൗണ്ട് എമെയ് (ചൈന).

Latest News

Corehub Up