District News
മെഡിക്കല്‍കോളജ്: റീജണല്‍ കാന്‍സര്‍ സെന്ററിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ചീഫ് നഴ്സിംഗ് ഓഫീസര്‍ക്ക് സസ്പെന്ഷന്.
ചീഫ് നഴ്സിംഗ് ഓഫീസര്ശ്രീലേഖയെയാണ് ആര്‍സിസി ഡയറക്ടര്‍ ഡോ. കെ. രജനീഷ്കുമാര്‍ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ആരോപണത്തില്‍ കാര്യമുണ്ടെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണു നടപടി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ അഞ്ചംഗസമിതിയാണ് ക്രമക്കേട് അന്വേഷിച്ചത്.
സ്റ്റാഫ് നേഴ്സുമാരുടെ നിയമനത്തില്‍ ശ്രീലേഖ ചടങ്ങള്‍ ലംഘിച്ചുവെന്നും അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു. ശ്രീലേഖയുടെ അടുത്ത ബന്ധുക്കള്‍ റാങ്ക്ലിസ്റ്റില് കടന്നുകൂടിയിരുന്നു. ബന്ധുക്കള്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ നിയമന പ്രക്രിയയില്‍നിന്നു മാറിനില്‍ക്കണമെന്നതാണ് ചട്ടം.
എന്നാല്‍ എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തയാറാക്കിയതില്‍ ഇവര്‍ക്കു പങ്കുണ്ടായിരുന്നു. ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തിയ അഭിമുഖ പരീക്ഷയില്‍ ശ്രീലേഖ പങ്കെടുക്കുകയുണ്ടായി.
ചീഫ് നഴ്സിംഗ് ഓഫീസറെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍കോളജ് വാര്‍ഡ് മുന്‍കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ഥികളില്‍ ചിലരും മുഖ്യമന്ത്രിക്കു പരാതി നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചതും ആര്‍സിസി ഡയറക്ടര്‍ ചീഫ് നഴ്സിംഗ് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിച്ചതും.
Kerala
തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്കു റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുള്ള കരാർ നാളെ കൈമാറും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടി.വി. അനുപമ എന്നിവരുടെ സാന്നിധ്യത്തിലാണു ചടങ്ങ്.
രാവിലെ 11.15ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ ഡെൻമാർക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെർമനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിയും തമ്മിലാണു കരാർ കൈമാറുക. ഡെന്മാർക്കിലെ പൊതുആരോഗ്യമേഖലയിലേക്ക് ബിഎസ്സി നഴ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്സ് എന്നീ പ്രഫഷനുകളിലേക്കാണ് റിക്രൂട്ട്മെന്റ്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ബി 2 ലെവൽ വരെയുള്ള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്മെന്റ് നടപടികൾ പൂർണമായും സൗജന്യമായിരിക്കുമെന്ന് പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. ആദ്യഘട്ടത്തിൽ 100 പേരെയാണു റിക്രൂട്ട് ചെയ്യുക. അഞ്ചു വർഷത്തേക്കാണു കരാർ.
ഇന്നു തിരുവനന്തപുരത്തെത്തുന്ന എട്ടംഗ ഡെൻമാർക്ക് മന്ത്രിതല പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു, ആരോഗ്യ വനിതാ-ശിശു വികസന മന്ത്രി വീണാ ജോർജ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളജും നഴ്സിംഗ് കോളജും സന്ദർശിക്കുന്ന ഡെൻമാർക്ക് സംഘം നഴ്സിംഗ് വിദ്യാർഥികളുമായും സംവദിക്കും.
മിനിസ്റ്റീരിയൽ സെക്രട്ടറി ഫീ ലിഡാൽ ജോഹാൻസൻ, സീനിയർ അഡൈ്വസർ എസ്പൻ ക്രോഗ്, എംബസിയിൽ നിന്നും ഹെഡ് ഓഫ് സെക്ടർ പോളിസി എമിൽ സ്റ്റോവ്രിംഗ് ലോറിറ്റ്സൻ, ഹെൽത്ത് കൗൺസിലർ ലൂയിസ് സെവൽ ലുണ്ട്സ്ട്രോം, പ്രോഗ്രാം ഓഫീസർ നികേത് ഗെഹ്ലാവത്, നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി. ജോസഫ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും. കരാർ കൈമാറ്റ നടപടികൾക്കു ശേഷം എട്ടിന് ഉച്ചകഴിഞ്ഞ് തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ (ടാൻജറിൻ 3 ആർ ഫ്ലോർ) കേരള-ഡെൻമാർക്ക് ഹെൽത്ത്കെയർ റിക്രൂട്ട്മെന്റ് പാർട്ണർഷിപ്പ് മീറ്റും ചേരും.