x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്ആർടിസിയിൽ ആശ്രിത നിയമനം: 439 പേരുടെ ലിസ്റ്റ് തയാറാക്കി


Published: June 2, 2026 12:36 AM IST | Updated: June 2, 2026 12:36 AM IST

ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ആശ്രിത നിയമനം നടത്തുന്നതിനുള്ള നടപടികൾ സജീവമായി. ആദ്യഘട്ടമായി 439 പേരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഇതിൽ 125 പേർക്ക് ഉടൻ നിയമനം നൽകിയേക്കും.

ചീഫ് ഓഫീസിൽ ലഭിച്ച ആശ്രിത നിയമനത്തിനുള്ള അപേക്ഷകൾ അതാത് യൂണിറ്റുകളിലേക്ക് അയച്ച് യൂണിറ്റ് മേധാവി സൂക്ഷ്മതയോടെ പരിശോധന നടത്തി തിരിച്ചയച്ചശേഷമാണ് ചീഫ് ഓഫീസിൽ ആശ്രിത നിയമനത്തിനുള്ള ലിസ്റ്റ് തയാറാക്കിയത്.

കെഎസ്ആർടിസിയിൽ സർവീസിലിരിക്കെ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിനുള്ള നടപടികൾക്കാണ് തുടക്കം കുറിച്ചത്. വർഷങ്ങളായി നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവർക്ക് ഇത് ആശ്വാസം പകരും.

ഗതാഗത മന്ത്രി സി.പി. ജോണിന്‍റെ നിർദേശത്തെ തുടർന്നാണ് വർഷങ്ങളായി നടപ്പാക്കാതെ മാറ്റിവച്ചിരുന്ന ആശ്രിത നിയമന ഫയലുകൾക്ക് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്.

മുൻകാലങ്ങളിൽ സർവീസിലിരിക്കെ ജീവനക്കാർ മരിച്ചാൽ പരമാവധി ആറ് മാസത്തിനകംതന്നെ ആശ്രിതർക്ക് അർഹമായ ജോലി നൽകുന്നതായിരുന്നു കെഎസ്ആർടിസി യുടെ രീതി. എന്നാൽ കുറേ വർഷങ്ങളായി ഈ നടപടികൾ പൂർണമായി സ്തംഭിച്ച അവസ്ഥയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്.

നിലവിൽ 2022 വരെയുള്ള കാലയളവിൽ മരിച്ച ജീവനക്കാരുടെ ആശ്രിതരെയാണ് പരിഗണിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ 2016 മുതൽ മരിച്ചവരുടെ ആശ്രിതരുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.

Tags : KSRTC dependent recruitment

Recent News

Corehub Up