Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Harassment

Thiruvananthapuram

കഴക്കൂട്ടം മേഖലയിൽ തെരുവുനായശല്യം രൂക്ഷം

കഴക്കൂട്ടം : നഗരസഭയുടെ വിവിധ വാർഡുകളിൽ തെരുവു നായ ശല്യം രൂക്ഷമാകുന്നു.
പാങ്ങപ്പാറ, കാര്യവട്ടം പ്രദേശത്ത് ഓരോ ദിവസവും തെരുവുനായകളുടെ എണ്ണം വർധിക്കുകയാണ്. സ്‌കൂൾ കുട്ടികളെയും പ്രായമായവരെയുമാണ് നായകൾ കൂടുതലും ആക്രമിക്കാൻ ശ്രമിക്കുന്നത്. നായകൾ കൂട്ടത്തോടെ നിൽക്കുന്നതുകണ്ട് കുട്ടികൾ ഓടുന്നതും വീണു പരിക്കേൽക്കുന്നതും സാധാരണസംഭവമാണ്.

തെരുവുനായ ശല്യത്തിനെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞ കോർപറേഷൻ ഈ വാർഡുകളിലേക്കു തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴക്കൂട്ടം ചന്തവിള, സൈനിക സ്കൂൾ ഭാഗങ്ങളിലെ സ്‌ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞയാഴ്ചയാണു സൈനിക സ്‌കൂളിൽ സുരക്ഷാ മേഖലയിൽ കാമ്പസിൽ നിന്നിരുന്ന മൂന്നു കുട്ടികളെ നായ കടിച്ചത്. കഴക്കൂട്ടം വാർഡിൽ പോലീസ് സ്റ്റേഷനു സമീപവും നായയുടെ അക്രമണത്തിൽ ബൈക്കിൽ സഞ്ചരിച്ച രണ്ടു പേർക്കു കടിയേറ്റിരുന്നു. ഇവർ ഇപ്പോഴും ചികിത്സയിലാണ്.

തെരുവു നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോർപറേഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

District News

തെരുവുനായ ശല്യം: പ്രതിഷേധവുമായി കുട്ടികള്‍

കാഞ്ഞിരമറ്റം: തെരുവുനായ ശല്യം രൂക്ഷമായതോടെ അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ കുട്ടികളുടെ വേറിട്ട പ്രതിഷേധം. ആമ്പല്ലൂര്‍ പഞ്ചായത്തിൽ കാഞ്ഞിരമറ്റം - വിത്തേരിക്കാവ് റോഡിലെ തെരുവുനായ ശല്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ടാണ് കുട്ടികള്‍ ദുരിതങ്ങള്‍ വിവരിക്കുന്ന പ്ലക്കാര്‍ഡുമായി പ്രതിഷേധത്തിനിറങ്ങിയത്.

സ്‌കൂളുകളിലേക്കും മറ്റും നടന്നുപോകുന്ന റോഡിലാണ് കൂട്ടമായി തെരുവു നായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്.

കുട്ടികളെയും മുതിര്‍ന്നവരെയും ആക്രമിക്കാനായി നായ്ക്കള്‍ കുരച്ചെത്തുന്നത് ഇവിടെ നിത്യസംഭവമാണ്. പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് കളിക്കാനിറങ്ങുന്ന പറമ്പിലും പാടത്തുമെല്ലാം നായ്ക്കള്‍ തമ്പടിച്ചിരിക്കുകയാണെന്ന് കുട്ടികൾ പറയുന്നു.

District News

ആര്യനാട് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം

നെടുമങ്ങാട്: ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലും വിവിധ പ്രദേശങ്ങളിലുമായി അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. അൻപതിലധികം തെരുവ് നായ്ക്കളാണ് ഡിപ്പോയിലും ആര്യനാട് ജംഗ്ഷനിലും അലഞ്ഞു തിരിയുന്നത്.

കഴിഞ്ഞ ദിവസം ചേരപ്പള്ളിയിലും കോട്ടയ്ക്കകത്തുമായി ചത്ത രണ്ടു തെരുവു നായ്ക്കളെയാണു കുഴിച്ചു മൂടിയത്. ഈ നായ്ക്കളെക്കുറിച്ചു പരിശോധന നടത്താൻ പോലും പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ലെന്നതാണു പ്രധാന ആക്ഷേപം.

നായ്ക്കൾ തമ്മിൽ കടിപിടി കൂടുന്നതു കാരണം യാത്രക്കാർക്കു ഡിപ്പോയിൽ ബസ് കാത്തു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഡിപ്പോയിൽ എത്തുന്ന യാത്രക്കാർക്ക് നേരെ നായ്ക്കൾ കുരച്ചുകെ‌ാണ്ടു പാഞ്ഞടുക്കാറുണ്ട്. ഇവയുടെ ആക്രമണത്തിൽ നിന്നു മിക്കപ്പോറും കഷ്ടിച്ചാണ് യാത്രക്കാർ രക്ഷപ്പെടുന്നത്.

രണ്ടാമത്തെ നിലയിലേക്കു പോകുന്ന ഗോവണിയിൽ നായ്ക്കൾ കിടക്കുന്നതിനെ തുടർന്നു ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറിൽ കൺസഷൻ എടുക്കാൻ വിദ്യാർഥികൾക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്. കൂടാതെ സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലും നായ്ക്കൾ താവളമാക്കുന്നുണ്ട്. നായ്ക്കളുടെ ശല്യം കൂടുതൽ ആണെന്നു ഡിപ്പോ അധികൃതർ പല തവണ പഞ്ചായത്ത് അധികൃതറെ അറിയിച്ചിട്ടും തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്നും ആക്ഷേപം നിലനിൽക്കുന്നുണ്ട്.

Latest News

Corehub Up