Sports
കാൻസാസ് സിറ്റി: ലോകകപ്പിലെ ആദ്യ മത്സരത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ബൂട്ടുകളും പന്തുകളുമടക്കമുള്ള സാധനങ്ങൾ മോഷണംപോയി. അടുത്തയാഴ്ച ക്രൊയേഷ്യക്കെതിരേ ആദ്യ പോരാട്ടം അരങ്ങേറാനിരിക്കെ നടന്ന മോഷണം ടീമിനെ വലിയ പ്രതിസന്ധിയിലാക്കി.
യുഎസിലെ കാൻസാസ് സിറ്റിയിലാണു സംഭവം. ഞായറാഴ്ച കാൻസാസ് സിറ്റിയിൽ എത്തുന്ന ഇംഗ്ലണ്ട് ടീമിനായി അവരുടെ പരിശീലനകേന്ദ്രമായ സ്വോപ് സോക്കർ വില്ലേജിലേക്ക് സാമഗ്രികൾ മുൻകൂട്ടി എത്തിച്ച വാഹനങ്ങളിലാണു മോഷണം നടന്നത്. വാഹനങ്ങൾ തകർത്താണ് മോഷ്ടാക്കൾ സാധനങ്ങൾ കവർന്നത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പന്തുകളും ബൂട്ടുകളും കൂടാതെ, മറ്റെന്തെങ്കിലും സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പരിശോധിക്കുകയാണ്. പരിശീലകൻ തോമസ് ടുഹെലും സംഘവും കാൻസാസ് സിറ്റിയിലെ പരിശീലനകേന്ദ്രത്തിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.
ബുധനാഴ്ച ക്രൊയേഷ്യക്കെതിരേ നടക്കുന്ന ആദ്യ മത്സരത്തിനായുള്ള തോമസ് ടുഹെലിന്റെ തന്ത്രങ്ങളെയും ടീമിന്റെ ഒരുക്കങ്ങളെയും ഈ സംഭവം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചയാണ് ഇംഗ്ലണ്ട് താരങ്ങളുടെ സന്പൂർണ പരിശീലനം നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾ ടീമിന്റെ മാനസികാവസ്ഥയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
1966-ന് ശേഷം പ്രധാന കിരീടങ്ങളൊന്നും നേടാനാകാത്ത ഇംഗ്ലണ്ടിന് ഇത്തവണ
ത്തെ ലോകകപ്പ് ഏറെ നിർണായകമാണ്. സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ന്റെ നേതൃത്വത്തിൽ ശക്തമായ നിരയുമായാണ് ഇംഗ്ലണ്ട് ഇക്കുറി ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് യൂറോ കപ്പുകളിലും ഫൈനലിൽ എത്തിയ ഇംഗ്ലണ്ടിന്, ഈ ലോക കപ്പ് മികച്ച അവസരമായാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.
48 ടീമുകൾ മാറ്റുരയ്ക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിൽ ഗ്രൂപ്പ് എല്ലിൽ ആണ് ഇംഗ്ലണ്ട് മത്സരിക്കുന്നത്. ക്രൊയേഷ്യ, ഘാന, പനാമ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തിന് ശേഷം ജൂൺ 23ന് ഘാനയുമായും, ജൂൺ 27ന് പനാമയുമായും ഇംഗ്ലണ്ട് ഏറ്റുമുട്ടും.
Kerala
സുല്‍ത്താന്‍ ബത്തേരി: യൂറോപ്യന്‍ രാജ്യമായ ജിബ്രാള്‍ട്ടറിന്റെ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് വയനാട് സ്വദേശി. ബത്തേരി പാട്ടുകുടിയില് കുടുംബാംഗം മുഹമ്മദ് റോഷനാണ് (26) ജിബ്രാള്‍ട്ടര്‍ ദേശീയ ക്രിക്കറ്റ് താരമായി മാറിയത്.
ജിബ്രാള്‍ട്ടറില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് റോഷന്. ഫാസ്റ്റ് ബൗളിംഗ് മികവാണ് റോഷന് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ഐസിസി ടി20 ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളില്‍ ടീമിനുവേണ്ടി പന്തെറിയാന്‍ ഒരുങ്ങുകയാണ് റോഷന്. ഡെന്മാര്ക്കിലാണ് ജിബ്രാള്‍ട്ടര്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.
ഡല്‍ഹിയില്‍ അദാനി കമ്പനിയില്‍ മാനേജരായ പി.കെ. ഇസ്മയില്‍ - ഷംല ദമ്പതികളുടെ മകനാണ് റോഷന്. ദുബായിയിലുള്ള ഡാനിഷ് ഇസ്മയില്‍ സഹോദരനാണ്.
Sports
ഡെന്മാർക്ക്: രണ്ട് തവണ ഒളിന്പിക് മെഡൽ ജേതാവായ പി.വി. സിന്ധു അടങ്ങുന്ന ഇന്ത്യൻ സംഘത്തിന് വൻ പരാജയം. ഡെന്മാർക്കിലെ ഹോർസെൻസിൽ നടന്ന യൂബർ കപ്പ് ഫൈനലിൽ ചൈനയോട് 0-5ന് പരാജയപ്പെട്ട് ഇന്ത്യ ടൂർണമെന്റിലെ യാത്ര അവസാനിപ്പിച്ചു.
യൂബർ കപ്പ് ചരിത്രത്തിൽ വന്പൻ റിക്കാർഡുള്ള ടീമാണ് ചൈനയുടേത്. 16 കിരീടങ്ങളാണ് ചൈന സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്ന് പ്രധാന മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യ അവരോട് പരാജയപ്പെട്ടിരുന്നു.
ആദ്യ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരം വാംഗ് സിയി 16-21, 21-19, 19-21 സ്കോറിന് പി.വി. സിന്ധുവിനെ പരാജയപ്പെടുത്തി ചൈനയ്ക്ക് 1-0ന്റെ ലീഡ് നൽകി.
ലോക ഒന്നാം നന്പർ ജോഡിയായ ലിയു ഷെങ് ഷു, ടാൻ നിങ് എന്നിവർക്ക് മുന്നിൽ പ്രിയ കൊൻജെങ്ബാം ശ്രുതി മിശ്ര സഖ്യത്തിന് പിടിച്ചുനിൽക്കാനായില്ല. ആദ്യ ഡബിൾസിൽ 11-21, 8-21 സ്കോറിന് ഇന്ത്യ പരാജയപ്പെട്ടു.
ലോക നാലാം നന്പർ ടോക്കിയോ ഒളിന്പിക് ചാന്പ്യൻ ചെൻ യൂഫെയ് 22-20, 21-13 സ്കോറിന് ഇഷറാണിയെ പരാജയപ്പെടുത്തി ചൈനയ്ക്ക് 3-0ന്റെ ലീഡ് നൽകി.
ട്രീസ ജോളി- കവിപ്രിയ സെൽവം സഖ്യം ലുവോ സു മിൻ- ഷാങ് ഷു സിയാൻ സഖ്യത്തിനോട് 10-21, 21-12, 19-21 സ്കോറിന് പരാജയപ്പെട്ടു.
ഈ വർഷം തായ്ലന്ഡിൽ തന്റെ ആദ്യ സൂപ്പർ 300 കിരീടം നേടിയ 43-ാം നന്പർ താരമായ ദേവിക മികച്ച തുടക്കം കുറിച്ചെങ്കിലും മൂന്നാം സിംഗിൾസിൽ സു വെൻ ജിങ്ങിനോട് 21-19, 17-21, 10-21 സ്കോറിന് പരാജയപ്പെട്ടതോടെ ഇന്ത്യൻ വീഴ്ച പൂർണമായി.
Kerala
കൊച്ചി: ലൈംഗികാത്രികമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം. അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നില്ലെന്നും വീണ്ടും പോലീസ് കസ്റ്റഡിയിൽ വേണെന്നുമാണ് ആവശ്യം.
നേരത്തെ മൂന്നുനാൾ പോലീസ് കസ്റ്റഡിയിൽ രഞ്ജിത്തിനെ നൽകിയിരുന്നു എങ്കിലും പിറ്റെന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്.
നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിക്കുകയും സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് പരാതിക്ക് കാരണം എന്നാണ് രഞ്ജിത്തിന്റെ വാദം. കസ്റ്റഡി അപേക്ഷയിലും രഞ്ജിത്തിന്റെ ജാമ്യ ഹര്‍ജിയിലും സിജെഎം കോടതിയിൽ ഇന്നും വാദം തുടരും.
Sports
വാഷിംഗ്ടണ്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്ല് ഇറാന് ഉണ്ടാകില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. ലോകകപ്പിലെ സഹ ആതിഥേയരായ അമേരിക്ക ഇസ്രയേലിനൊപ്പം ചേര്‍ന്നു നടത്തുന്ന വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ടീമിനു ലോകകപ്പില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ഇറാന് കായിക മന്ത്രി അഹമ്മദ് ദോന്യാമാലി അറിയിച്ചു. 48 ടീമുകള്‍ പങ്കെടുക്കുന്ന 2026 ഫിഫ ലോകകപ്പ് ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് അരങ്ങേറുന്നത്.
► ഗ്രൂപ്പ് ജി ◄
ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാന്റെ സ്ഥാനം. ജൂണ്‍ 16ന് ന്യൂസിലന്‍ഡിന് എതിരേയായിരുന്നു ആദ്യ മത്സരം. ജൂണ്‍ 22ന് ബെല്‍ജിയത്തെയും 27ന് ഈജിപ്തിനെയും നേരിടണമായിരുന്നു. ആദ്യ രണ്ടു മത്സരങ്ങള്‍ ലോസ് ആഞ്ചലസിലും മൂന്നാമത്തേത് സിയാറ്റിലിലുമായിരുന്നു നടക്കേണ്ടത്.
2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യതാ റൗണ്ടിലൂടെ എത്തിയ മൂന്നാമത് ടീമാണ് ഇറാന്. ജപ്പാന്, ന്യൂസിലന്‍ഡ് ടീമുകളായിരുന്നു അതിനു മുമ്പ് യോഗ്യത ഉറപ്പാക്കിയത്. 2025 മാര്‍ച്ച് 25ന് എഎഫ്സി മൂന്നാം റൗണ്ട് ഗ്രൂപ്പ് എയില്‍നിന്ന് ഇറാന് യോഗ്യത സ്വന്തമാക്കി.
► പകരം ഇറാക്ക് ?◄
ഇറാനു പകരം അവരുടെ അയല്‍ക്കാരും ചിരവൈരികളുമായ ഇറാക്ക് 2026 ലോകകപ്പില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിഫ നിയമം അനുസരിച്ച്, ഇറാന് പിന്മാറിയാല് മേഖലയിലെ (പശ്ചിമേഷ്യ) ഏറ്റവും മികച്ച റാങ്കുള്ള മറ്റൊരു ടീമിനാണ് യോഗ്യത ലഭിക്കുക. ഫിഫ ലോക റാങ്കിംഗില്‍ 20-ാം സ്ഥാനക്കാരാണ് ഇറാന്. ഖത്തറാണ് (56) തൊട്ടുതാഴെയുള്ള ടീം. ഖത്തര്‍ ഇതിനോടകം ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞു. അതുകൊണ്ട് തുടര്‍ന്നുള്ള സ്ഥാനത്തെ ഇറാക്കിന് (58) നറുക്ക് വീണേക്കും.
ഇറാക്ക് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പ്ലേ ഓഫില്‍ ബൊളീവിയ അല്ലെങ്കില്‍ സുരിനാമായിരിക്കും ഇറാക്കിന്റെ എതിരാളി. ഇറാനു പകരം എഎഫ്സിക്കു പുറത്തുള്ള അസോസിയേഷനില്‍നിന്ന് ടീമിനെ ക്ഷണിക്കാനുള്ള അധികാരവും ഫിഫയ്ക്കുണ്ട്.
► സാമ്പത്തിക നഷ്ടം, ശിക്ഷ ◄
ലോകകപ്പില്നിന്നുള്ള പിന്മാറ്റത്തിലൂടെ ഇറാന് ഫുട്ബോള്‍ ഫെഡറേഷന്റെ നഷ്ടം 10.5 മില്യണ്‍ ഡോളര്‍ (ഏകദേശം 97 കോടി രൂപ) ആണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമിന് ഫിഫയുടെ പാരിതോഷികമായി ഒമ്പത് മില്യണ്‍ ഡോളറും യോഗ്യത നേടിയ ടീമിന്റെ മുന്നൊരുക്കങ്ങള്‍ക്കായി 1.5 മില്യണ്‍ ഡോളറും ഫിഫ നല്‍കുന്നുണ്ട്.
പിന്മാറുന്ന ടീമിനെതിരേ 2.5 മുതല്‍ അഞ്ചു ലക്ഷം സ്വിസ് ഫ്രാങ്ക് (2.95 മുതല്‍ 5.90 കോടി രൂപ) പിഴ ഈടാക്കാനും ഫിഫയ്ക്ക് അധികാരമുണ്ട്. അതുപോലെ അടുത്ത ലോകകപ്പ് യോഗ്യതാ റൗണ്ടില്‍നിന്നു വിലക്ക് ഏര്‍പ്പെടുത്താനും സാധിക്കും.
ഫിഫ ലോകകപ്പിനു യോഗ്യത നേടിയ ഒരു ടീമിന് ടൂര്‍ണമെന്റില്‍നിന്നു പിന്മാറാം. അതുപോലെ ഒരു ടീമിനെ ഒഴിവാക്കി മറ്റൊരു ടീമിനെ ഉള്‍പ്പെടുത്താന്‍ ഫിഫയ്ക്കും നിയമ പരിരക്ഷയുണ്ട്. ആര്‍ട്ടിക്കിള്‍ 6.7ല്‍ ആണ് ഇക്കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്.
Sports
അഹമ്മദാബാദ്: ബാറ്റിംഗ് കൊച്ചായി ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡനെ നിയമിച്ച് ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസ്. മാർച്ച് അവസാനവാരം പുതിയ സീസൺ തുടങ്ങാനിരിക്കെയാണ് ഹെയ്ഡൻ ഗുജറാത്ത് ടീമിന്റെ ഭാഗമാവുന്നത്.
രണ്ട് തവണ ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന ഹെയ്ഡൻ, ഓസീസിന്റെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. വിവിധ ഫോർമാറ്റുകളിലായി 273 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതിനിധീകരിച്ച ഹെയ്ഡൻ, 15,000ത്തിലധികം റൺസ് നേടിയിട്ടുണ്ട്. പല ടൂർണമെന്റുകളിലും ഓസീസിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഉൾപ്പെടുന്ന ബാറ്റിംഗ് നിരയ്ക്ക് ഹെയ്ഡന്റെ വരവ് കൂടുതൽ കരുത്താവും. വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലാണ് ഹെയ്ഡന്റെ കടന്നുവരവെന്നും അന്താരാഷ്ട്ര തലത്തിലുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന്റെ ബാറ്റിംഗ് ശൈലി രൂപപ്പെടുത്തുന്നതിന് സഹായിക്കുമെന്നും ഗുജറാത്ത് ടൈറ്റൻസ് ക്രിക്കറ്റ് ഡയറക്ടർ വിക്രം സോളങ്കി പറഞ്ഞു.
National
അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം വരുത്തരുതെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫൈനൽ പോലൊരു വലിയ വേദിയിൽ ഇതുവരെ കളിച്ച ടീമിനെത്തന്നെ വിശ്വസിക്കുന്നതാണ് ഉചിതമെന്നും ചോപ്ര പറഞ്ഞു.
ഈ ടൂർണമെന്റിൽ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് വെറും 12.71 ശരാശരിയില്‍ 89 റണ്‍സ് മാത്രമെ നേടിയിട്ടൂള്ളൂവെങ്കിലും അഭിഷേക് ശർമ്മയെ മാറ്റരുതെന്നാണ് ആകാശ് ചോപ്രയുടെ നിലപാട്. അഭിഷേക് ഇപ്പോഴും ലോകത്തെ ഒന്നാം നമ്പർ ടി20 ബാറ്ററാണെന്ന് ചോപ്ര പറഞ്ഞു. എട്ട് ബാറ്റർമാരുള്ള നിരയിൽ എല്ലാവരും ഒരേപോലെ തിളങ്ങണമെന്നില്ലെന്നും ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.
വരുൺ ചക്രവർത്തിക്ക് പകരം കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന വാദങ്ങൾ ശക്തമാണെങ്കിലും വരുണിൽ തന്നെ വിശ്വസിക്കാനാണ് ചോപ്രയുടെ ഉപദേശം. വരുൺ തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തും. ബാറ്റിംഗ് ഓർഡറിൽ ചെറിയ മാറ്റങ്ങൾ വരുത്താമെന്നല്ലാതെ ടീമിൽനിന്ന് ആരെയും പുറത്താക്കരുതെന്നും ചോപ്ര വ്യക്തമാക്കി.
Sports
ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ബാബർ അസമിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി പാക്കിസ്ഥാൻ. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ നിന്നാണ് ബാബറിനെ ഒഴിവാക്കിയത്.
ടി20 ലോകകപ്പിലെ നാല് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 91 റണ്‍സ് മാത്രമാണ് ബാബറിന് നേടാനായത്. സൂപ്പര്‍ എട്ട് ഘട്ടത്തില്‍ പാക്കിസ്ഥാന് പുറത്താവുകയും ചെയ്തു. ടി20യിലെ ഫോമില്ലായ്മയ്ക്ക് പുറമെ, ബാബറിന്റെ സമീപകാല ഏകദിന കണക്കുകളും മോശമാണ്.
2025ല്‍ 17 ഇന്നിംഗ്സുകളില്‍ നിന്ന് 34 ശരാശരിയില്‍ 544 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സ്ട്രൈക്ക് റേറ്റ് ആകട്ടെ 77.16 എന്ന താഴ്ന്ന നിലയിലുമായിരുന്നു. ഇതിനിടെ ടി20 ഫോര്‍മാറ്റില്‍ നിന്നും ബാബര്‍ വിരമിക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
തുടര്‍ച്ചയായ ഐസിസി ടൂര്‍ണമെന്റുകളിലെ തിരിച്ചടികള്‍ക്ക് ശേഷം ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സെലക്ടര്‍മാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആറ് പുതുമുഖങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്: അബ്ദുള്‍ സമദ്, മാസ് സദാഖത്ത്, മുഹമ്മദ് ഗാസി ഗോരി, സാദ് മസൂദ്, സാഹിബ്സാദ ഫര്ഹാന്, ഷാമില്‍ ഹുസൈന്.
2025ലെ റൈസിംഗ് സ്റ്റാര്‍സ് ഏഷ്യ കപ്പിലെ താരമായ മാസ് സദാഖത്തിന്റെ വരവ് ശ്രദ്ധേയമാണ്. ടൂര്‍ണമെന്റി 258 റണ്‍സും ഏഴ് വിക്കറ്റും നേടിയ ഈ ഇരുപതുകാരന് മികച്ച ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് ടീമിലെത്തിയത്.
പേസര്‍ ബൗളര്‍ ഷഹീന് അഫ്രീദി തന്നെ ടീമിനെ നയിക്കും. മുഹമ്മദ് റിസ്വാന്, ഹാരിസ് റൗഫ് എന്നീ മുതിര്‍ന്ന താരങ്ങള്‍ ടീമില്‍ തുടരുന്നുണ്ട്. ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര മാര്‍ച്ച് 11നാണ് ആരംഭിക്കുന്നത്.
പാകിസ്ഥാന് ടീം: ഷഹീന് ഷാ അഫ്രീദി (ക്യാപ്റ്റന്‍), അബ്ദുള്‍ സമദ്, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫൈസല്‍ അക്രം, ഹാരിസ് റൗഫ്, ഹുസൈന് താലാത്ത്, മാസ് സദാഖത്ത്, മുഹമ്മദ് റിസ്വാന് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം ജൂനിയര്‍, മുഹമ്മദ് ഗാസി ഗോരി (വിക്കറ്റ് കീപ്പര്‍), സാദ് മസൂദ്, സാഹിബ്സാദ ഫര്ഹാന്, സല്മാന് അലി ആഗ, ഷാമില്‍ ഹുസൈന്.
Sports
വഡോദര: ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ചതോടെ ഏകദിന ക്രിക്കറ്റിൽ പുതിയ റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 300 ലധികം റൺസ് 20 തവണ പിന്തുടർന്ന് വിജയിച്ച ആദ്യ ടീമായിരിക്കുകയാണ് ഇന്ത്യ. ഞായറാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നിരുന്നു.
വഡോദരയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സൂപ്പർ താരം വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും ശ്രേയസ് അയ്യരുടെ മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
93 റൺസെടുത്ത കോഹ്ലിയായിരുന്നു ഇന്ത്യയുടെ ടോപ്സ്കോറർ. മത്സരത്തിലെ താരമായും കോഹ്ലിയാണ്. ഗിൽ 56 റൺസും ശ്രേയസ് 49 റൺസുമാണെടുത്തത്. വിജയത്തോടെ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്താനും ഗില്ലിനും സംഘത്തിനുമായി.
Sports
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ചായി മരീനെ വീണ്ടും നിയമിച്ചു. 2017 മുതൽ 2021 വരെ ടീമിന്റെ പരീശിലകനായിരുന്നു ഡച്ചുകാരനായ മരീൻ. ഹരേന്ദ്ര സിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഹോക്കി ഇന്ത്യ മരീനെ തിരികെ എത്തിച്ചത്.
2021-ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ വനിതകളെ നാലാം സ്ഥാനത്തെത്തിച്ചതും ടീമിനെ ആദ്യമായി ലോക റാങ്കിംഗിൽ ആദ്യ പത്തിൽ എത്തിച്ചതും മരീനായിരുന്നു. ഹൈദരാബാദിൽ നടക്കാനിരിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മുന്നിൽക്കണ്ടാണ് ഈ നിയമനം.
ടീമിലെ പല താരങ്ങളെയും നേരത്തെ തന്നെ അടുത്തറിയാവുന്ന മരീന്റെ മടങ്ങിവരവ് നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഹോക്കിക്ക് വലിയ ആശ്വാസമാണ്. ഹരേന്ദ്ര സിംഗിന്റെ പെട്ടെന്നുള്ള വിടവാങ്ങൽ ടീമിന്റെ തയാറെടുപ്പുകളെ ബാധിക്കാതിരിക്കാനാണ് ഹോക്കി ഇന്ത്യ ഇത്ര വേഗത്തിൽ ഈ നിയമനം നടത്തിയത്.
ടീമിന്റെ ഫിറ്റ്നസിന് മുൻഗണന നൽകുന്ന മരീന്റെ ശൈലി പഴയ വിജയങ്ങൾ ആവർത്തിക്കാൻ സഹായിക്കുമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ഡോ. ദിലീപ് ടിർക്കി പറഞ്ഞു.
Sports
തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് തിരുവനന്തപുരത്ത് ഊഷ്മള വരവേല്‍പ്പ്. ഇന്ത്യ- ശ്രീലങ്ക ടി 20 പരമ്പരയ്ക്കായി അനന്തപുരിയുടെ മണ്ണിലെത്തിയ ലോക ജേതാക്കള്‍ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് സ്വീകരണം നല്കി.
തലസ്ഥാന നഗരിയില്‍ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂർണമെന്റിനായ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങള്‍ എത്തിയത്. എയര്‍പോര്‍ട്ടിലെത്തിയ ഇരു ടീമുകളെയും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ.കെ.കെ. രാജീവ്, ഇന്ത്യയുടെ മലയാളി താരം സജന സജീവന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ക്യാപ്റ്റന്‍ ഹര്മന് പ്രീതിനൊപ്പം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദന, ജെമീമ റോഡ്രിഗ്രസ്, ഷെഫാലി വര്‍മ, റിച്ച ഘോഷ്, സ്നേഹ റാണ, അമന് ജോത് കൗര്‍, അരുന്ധതി റെഡ്ഡി തുടങ്ങിയവരും ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു.
ചാമരി അട്ടപ്പട്ടുവാണ് ശ്രീലങ്കന്‍ ടീം ക്യാപ്റ്റന്‍. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ഇരു ടീമുകള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഡിസംബര്‍ 26 , 28 , 30 തീയതികളില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. വിശാഖ പട്ടണത്തില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
Sports
മുംബൈ: അടുത്ത വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുംബൈയിലെ ബിസിസിഐ ആസ്ഥാനത്താണ് പ്രഖ്യാപനം.
ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പങ്കെടുക്കും. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് കരുതുന്നത്. സൂര്യകുമാർ യാദവിന്റെയും ശുഭ്മാൻ ഗില്ലിന്റെയും മോശം ഫോം മാത്രമാണ് ടീം മാനേജ്മെന്റിന്റെ ആശങ്ക.
മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ൽ രോഹിത് ശർമ്മയും സംഘവും നേടിയ ടി20 ലോകകപ്പ് നിലനിർത്താനാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീമും ഇതുവരെ കിരീടം നിലനിര്‍ത്തിയിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.