Kerala
തിരുവനന്തപുരം: മിനിമം വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ആരംഭിച്ചു. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം.
നഴ്സുമാരുടെ സംഘടനയായ യുഎൻഎയുമായി ശമ്പള വർധനയിൽ ധാരണയിലെത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികൾ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചു.
ശമ്പള വർധനവ് അംഗീകരിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് സമരം പുനഃരാരംഭിച്ചത്.
സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ ഉയർന്ന തുക മാനേജ്മെന്റ് നൽകാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചത്. അതേസമയം സമരം തുടരുന്ന ആശുപത്രികളിലെ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടക്കും.
Kerala
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യാശുപത്രിയിലെ നഴ്സുമാര്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം തുടരുന്നു. സ്വകാര്യാശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് നഴ്സുമാര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചിട്ടുള്ളത്.
മാസശമ്പളം 40,000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് യുഎന്‍എ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചയ്ക്കകം ഉത്തരവിറക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് യുഎന്‍എ സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
നഴ്സുമാര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലും മാനവീയം വീഥിയിലെ സമ്മേളനത്തിലും കോണ്‍ഗ്രസിലെയും ബിജെപിയിലെയും മറ്റ് വിവിധ സംഘടനകളിലെയും നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരവേദിയില്‍ എത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍, ബിജെപി നേതാവ് ആര്.ശ്രീലേഖ ഉള്‍പ്പെടെയുള്ളവര്‍ നഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തു വന്നിരുന്നു.
Kerala
തിരുവനന്തപുരം: മിനിമം വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തിയ സമരത്തിൽ പ്രതികരണവുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡി ആസാദ് മൂപ്പൻ.
നഴ്സുമാർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസാദ് മൂപ്പൻ പറഞ്ഞു.കേരളത്തിലെ നഴ്സുമാർ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ തങ്ങൾ മനസിലാക്കുന്നെന്നും സർക്കാർ സ്വീകരിക്കുന്ന നടപടികളെ ആസ്റ്റർ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുമ്പോഴും രോഗീപരിചരണത്തിന് പ്രഥമ പരിഗണന നൽകുന്ന നഴ്സിംഗ് സമൂഹത്തോട് ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയുന്നു. അവരുടെ പ്രൊഫഷണലിസവും സേവനമനോഭാവവും നഴ്സിംഗ് തൊഴിലിന്റെ ഉദാത്തമായ മാതൃകയാണെന്നും ആസാദ് മൂപ്പൻ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടത്താത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യാശുപത്രിയിലെ നഴ്സുമാര്‍ പണിമുടക്കി പ്രതിഷേധത്തില്‍. യുഎന്‍എയുടെ നേതൃത്വത്തിലാണ് നഴ്സുമാര്‍ പണിമുടക്കി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.
മാസശമ്പളം നാല്‍പ്പതിനായിരം രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. നിലവില്‍ ഇരുപതിനായിരം രൂപമാത്രമാണ് ശമ്പളമായി ലഭിക്കുന്നത്. കുടുംബ ചെലവുകള്‍ നടത്താന്‍ ഈ തുക കൊണ്ട് സാധിക്കുന്നില്ലെന്നും വിദ്യാഭ്യാസ ലോണും മറ്റ് ലോണുകളും അടയ്ക്കാന്‍ തന്നെ സാധിക്കാത്ത അവസ്ഥയാണെന്നുമാണ് നഴ്സുമാര്‍ വ്യക്തമാക്കുന്നത്.
പതിനാല് മണിക്കൂറിലേറെ സമയം ജോലി നോക്കിയിട്ടും മതിയായ പ്രതിഫലം ലഭിക്കുന്നില്ലെന്നും നീതി ലഭിക്കണമെന്നുമാണ് നഴ്സുമാരുടെ ആവശ്യം. സ്വകാര്യാശുപത്രിയില്‍ ഇന്ന് അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് നഴ്സുമാരുടെ സേവനമുള്ളത്.
ഇന്ന് രാവിലെയോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളള നഴ്സുമാര്‍ തിരുവനന്തപുരത്തെത്തി. പാളയം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നിന്നുമാണ് നഴ്സുമാര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആരോഗ്യമേഖലയിലെ നഴ്സുമാർ സമരത്തിലേക്ക്. മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായാണ് നഴ്സുമാർ സമരത്തിനിറങ്ങുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തിൽ സർക്കാർ കൃത്യമായ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ബുധനാഴ്ച മുതൽ നഴ്സുമാർ സമരത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാനത്തെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കും.
നഴ്സുമാരുടെ മിനിമം വേതനം വർധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. സർക്കാർ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും യുഎൻഎ നേതൃത്വം വ്യക്തമാക്കി.
ചെറുകിട ക്ലിനിക്കുകൾ മുതൽ വൻകിട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള 490 സ്ഥാപനങ്ങളിലെ ജീവനക്കാർ സമരത്തിൽ പങ്കെടുക്കും. നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിക്കുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം.
Kerala
തൃശൂര്‍: സംസ്ഥാനത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ ശനിയാഴ്ച പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടക്കുന്നത്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്‍ത്തുന്നതിനായി ശനിയാഴ്ച സൂചന പണിമുടക്കിനുശേഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി.
ശനിയാഴ്ച ആശുപത്രികളിലെ മൂന്നിൽ ഒന്ന് ജീവനക്കാര്‍ ജോലിക്ക് കയറും. ബാക്കിയുള്ളവര്‍ സൂചനാ സമരത്തിൽ പങ്കെടുക്കും. പണിമുടക്ക് ദിവസം അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. തൃശൂരിലായിരിക്കും അവകാശ പ്രഖ്യാപന സമ്മേളനം നടക്കുക.
നിലവിൽ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം. വര്‍ഷങ്ങളായി ശമ്പള പരിഷ്കരണം ഉണ്ടായിട്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.