x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിനിമം വേതനം വർധിപ്പിക്കണം; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്


Published: March 3, 2026 12:53 AM IST | Updated: March 3, 2026 12:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആരോഗ്യമേഖലയിലെ നഴ്സുമാർ സമരത്തിലേക്ക്. മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായാണ് നഴ്സുമാർ സമരത്തിനിറങ്ങുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സമരം.

മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തിൽ സർക്കാർ കൃത്യമായ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ബുധനാഴ്ച മുതൽ നഴ്സുമാർ സമരത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാനത്തെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കും.

നഴ്സുമാരുടെ മിനിമം വേതനം വർധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. സർക്കാർ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും യുഎൻഎ നേതൃത്വം വ്യക്തമാക്കി.

ചെറുകിട ക്ലിനിക്കുകൾ മുതൽ വൻകിട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള 490 സ്ഥാപനങ്ങളിലെ ജീവനക്കാർ സമരത്തിൽ പങ്കെടുക്കും. നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിക്കുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം.

Tags : nurses UNA Strike private hospitals

Recent News

Corehub Up