Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.M. Sudheeran

കരിമണൽ ഖനനം: പിണറായി വിജയനെതിരേ വി.എം. സുധീരൻ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ സ്വകാര്യ കരിമണൽ ലോബിയെ കൂടി ഗുണഭോക്താക്കളാക്കാൻ കളമൊരുക്കിയ നടപടി സ്വീകരിച്ചത് എൽഡിഎഫ് സർക്കാരാണെന്ന വസ്തുത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിസ്മരിക്കരുതെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ.

കുട്ടനാട്ടിലെ പ്രളയക്കെടുതികൾക്ക് പരിഹാരമെന്ന പേരിൽ തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖത്തു നിന്നു കരിമണൽ നീക്കാനുള്ള കരാർ ഒരുക്കിയത് പിണറായി സർക്കാരുകളാണെന്ന് സുധീരൻ ആരോപിച്ചു.

Kerala

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ജനത്തിന് ആശങ്കയുണ്ട്: വി.എം.സുധീരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ജനത്തിന് ആശങ്കയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഇത്രയും ദിവസമായിട്ടും തീരുമാനമുണ്ടാകാത്തതുകൊണ്ട് ആളുകൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രി പ്രഖ്യാപനം എത്രയും നേരത്തേ വരുമോ അത്രയും നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. അവരുടെ വികാരത്തിന് അർഹമായ പരിഗണന നൽകുക എന്നത് ജനാധിപത്യപരമായ ഔചിത്യമാണെന്നുംന അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. ചർച്ചകൾ പൂർത്തിയായെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ എപ്പോഴാണ് പ്രഖ്യാപനം ഉണ്ടാവുകയെന്ന് കൃത്യമായി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Kerala

'ഭരണവിരുദ്ധ വികാരം ശക്തം; നൂറിൽപരം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും': വി.എം. സുധീരൻ

നെടുമങ്ങാട്: കേരളം വെറുത്ത ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിൽപരം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അരുവിക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ വി.എസ്. ശിവകുമാറിന്‍റെ അരുവിക്കര പഞ്ചായത്ത് പര്യടനം കാച്ചാണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ആരോഗ്യരംഗം തകർത്തവർക്കെതിരായ ശക്തമായ ജനവികാരമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. ആരോഗ്യരംഗത്തെ ലോകത്തിനു മാതൃകയാക്കി മാറ്റിയ മുൻ ആരോഗ്യമന്ത്രിയായ വി.എസ്. ശിവകുമാറിന് ലഭിക്കുന്ന ഓരോ വോട്ടും ഈ ജനവികാരത്തിന്‍റെ പ്രകടനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

District News

നാട്ടികയിലെ ഇടതുപക്ഷം മലീമസപ്പെട്ടു: വി.എം. സുധീരൻ

തൃപ്രയാർ: നാട്ടികയിലെ ഇടതുപക്ഷ രാഷ്ട്രീയം പരിപൂർണമായും മലീമസപ്പെട്ടുകിടക്കുകയാണെന്ന് നാട്ടികയിലെ തെരഞ്ഞെടുപ്പുചിത്രം നോക്കിയാൽ ആർക്കും കാണാൻ കഴിയുമെന്ന് വി.എം. സുധീരൻ പറഞ്ഞു. നിലവിലെ എംഎൽഎ കാലും കൂറും മാറി വർഗീയപാളയത്തിൽ എത്തി, മുൻ എംഎൽഎയെക്കുറിച്ച് നിലവിലെ എംഎൽഎ പറഞ്ഞ ആക്ഷേപങ്ങൾ വലിയ ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. എന്നാൽ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ ഒരു ഇടതുപക്ഷക്കാരനും തയാറാകുന്നില്ല എന്നതും ഈ സന്ദർഭത്തിൽ നമ്മൾ ഓർത്തുവയ്ക്കേണ്ടതാണ് എന്നും വി.എം. സുധീരൻ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥി അഡ്വ. സുനിൽ ലാലൂരിന്‍റെ നാട്ടിക നിയോജക‌മണ്ഡലം തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു വി.എം. സുധീരൻ. അഡ്വ ബിജു കുണ്ടുകുളം അധ്യക്ഷത വഹിച്ചു.

സ്ഥാനാർഥി അഡ്വ. സുനിൽ ലാലൂർ, തൃശൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ്, കെപിസിസി ജനറൽ സെക്രട്ടറിമാർ ജോസ് വളളൂർ, കെ.വി. ദാസൻ ,മുസ്‌ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് സി.എ. മുഹമ്മദ്‌ റഷീദ്, കെ.കെ. കൊച്ചുമുഹമ്മദ്, എം.കെ. അബ്‌ദുൾ സലാം, സി.ഒ. ജേക്കബ്, വികാസ് ചക്രപാണി, സി.എം. ബാലസുന്ദരൻ, ടി.കെ. പൊറിഞ്ചു, വി.ആർ. വിജയൻ, കെ. ദിലീപ് കുമാർ, നൗഷാദ് ആറ്റുപറമ്പത്ത്, ശോഭ സുബിൻ, എൻ.എസ്. അയ്യൂബ്, രഞ്ജില ഗിരി, പി. വിനു, ഷീബ അജയകൃഷ്ണൻ, സിജോ ജോർജ്, സി.കെ. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

അനിൽ പുളിക്കൽ ചെയർമാൻ ആയും കെ.എ. ഹാറൂൺ റഷീദ് ജനറൽ കൺവീനർ ആയും പി. ഐ. ഷൗക്കത്തലി, ഷൈജു സായ്റാം വർക്കിങ് ചെയർമാൻമാരായും അഡ്വ. എ.ബി. അനീഷ് ട്രഷറർ ആയും 1001 അംഗ യുഡിഫ് നാട്ടിക നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു.

Kerala

താമര ചിഹ്നമുള്ള കത്ത്: അദ്ഭുതപ്പെടാനില്ലെന്ന് വി.എം. സുധീരൻ

ആലുവ: തെരഞ്ഞെടുപ്പ് കമ്മീഷൻ താമര ചിഹ്നം പതിപ്പിച്ച കത്ത് മറ്റു രാഷ്‌ട്രീയ പാർട്ടികൾക്ക് നല്കിയതിൽ അദ്ഭുതപ്പെടാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.

ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കുവേണ്ടി പ്രവർത്തിക്കുന്ന ഇല‌ക്‌ഷൻ കമ്മീഷൻ ആണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി എം സുധീരൻ പറഞ്ഞു.

സിപിഎം - ബിജെപി ഡീൽ ഏതാനും സീറ്റുകളിൽ മാത്രമല്ല, സംസ്ഥാനം മുഴുവനുണ്ടെന്നും സുധീരൻ ആരോപിച്ചു.

Kerala

കള്ളപ്രചാരണത്തിലൂടെയാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്തിയതെന്ന് വി.എം.സുധീരൻ

അമ്പലപ്പുഴ: എല്ലാം മറച്ചുവച്ച് കള്ള പ്രചാരണത്തിലൂടെയാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്തിയതെന്ന് വി.എം.സുധീരൻ. തോട്ടപ്പള്ളിയിൽ 1,674 ദിവസങ്ങളിലായി നടന്നുവന്ന കരിമണൽ ഖനന വിരുദ്ധ സമരം അവസാനിപ്പിച്ചു കൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനം സംബന്ധിച്ച് ഉപ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. പൊതു മേഖലാ സ്ഥാപനങ്ങളുടെ പേരിലാണ് ഇവിടെ കരിമണൽ ഖനനം നടന്നതെന്നും സുധീരൻ പറഞ്ഞു.

സമര സമിതി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി കരിമണൽ ഖനനം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉപ സമിതിയെ നിയോഗിക്കണമെന്ന് ഉത്തരവിട്ടത്.ഇതിനെത്തുടർന്നാണ് തോട്ടപ്പള്ളിയിൽ കഴിഞ്ഞ 1674 ദിവസങ്ങളിലായി നടന്നു വന്ന സമരം അവസാനിപ്പിച്ചത്. സമര സമിതി ചെയർമാൻ സുരേഷ് കുമാർ അധ്യക്ഷനായിരുന്നു.

 

Latest News

Corehub Up