Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vietnam

വിയറ്റ്നാം ബോട്ടപകടം ; മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് മുംബൈയിലെത്തിക്കും

തിരുവനന്തപുരം: വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് മുംബൈയിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു രാത്രി പത്തോടെ മുബൈ വിമാനത്താവളത്തിലെത്തിക്കും.

മുംബൈയിൽനിന്നു തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു മൃതദേഹങ്ങൾ കൊണ്ടുവരും. അവിടെനിന്നു മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ വസതിയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Sports

ഇന്ത്യക്ക് ഇഞ്ചുറി

പെര്‍ത്ത്: എഎഫ്‌സി 2026 വനിതാ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഇഞ്ചുറി ടൈം ഗോളില്‍ ഇന്ത്യക്കു തോല്‍വി. വിയറ്റ്‌നാമിനോട് 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്.

90+4-ാം മിനിറ്റിലായിരുന്നു വിയറ്റ്‌നാമിന്‍റെ വിജയ ഗോള്‍. എന്‍ഗാന്‍ തോ വാന്‍സുവിന്‍റെ വകയായിരുന്നു (30, 90+4) വിയറ്റ്‌നാമിന്‍റെ രണ്ടു ഗോളുകളും. ഇന്ത്യക്കായി സാന്‍ഫിഡ നോങ്ഗ്രം (52) ഒരു ഗോള്‍ മടക്കി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ 2-0ന് ചൈനീസ് തായ്‌പേയിയെ കീഴടക്കി.

Sports

എഎഫ്സി പോരാട്ടത്തിന് ഇന്ത്യ

പെർത്ത്: എഎഫ്സി 2026 വനിതാ എഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ കന്നി കിരീട പ്രതീക്ഷയുമായി ഇന്ത്യൻ ടീം ഇന്നു കളത്തിൽ. ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ ശക്തരായ വിയറ്റ്നാമാണ് ഇന്ത്യയുടെ എതിരാളി. വൈകുന്നേരം 4.30നാണ് കിക്കോഫ്.

2022 സീസണിൽ ആതിഥേയത്വം വഹിക്കവേ ടൂർണമെന്‍റിൽനിന്ന് പിന്മാറേണ്ടിവന്നതിന്‍റെ നിരാശ മറികടക്കുക കൂടിയാണ് ഇന്ത്യയുടെ ലക്ഷ്യം. രണ്ട് പ്രാവശ്യം ചാന്പ്യന്മാരായ ജപ്പാൻ, വിയറ്റ്നാം, മൂന്ന് തവണ കിരീടം ചൂടിയ ചൈനീസ് തായ്പേയ് എന്നവിരടങ്ങുന്ന ഗ്രൂപ്പ് സിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. കോസ്റ്റാറിക്കക്കാരി അമേലിയ വാൽവെർഡെയാണ് ഇന്ത്യൻ ടീമിന്‍റെ കോച്ച്. ജനുവരിയിലാണ് അമേലിയ പരിശീലന സ്ഥാനം ഏറ്റെടുത്തത്.

ഇന്ത്യ ഇതുവരെ

എഎഫ്സി ടൂർണമെന്‍റിൽ ഇന്ത്യ ഇതുവരെ ഒന്പത് സീസണുകളിൽ സാന്നിധ്യമറിയിച്ചു. 2022ൽ ടൂർണമെന്‍റിന് ആതിഥേയത്വം വഹിച്ച ഇന്ത്യ ആ സീസണിലാണ് അവസാനമായി മാറ്റുരച്ചത്. കോവിഡ്19 ഇന്ത്യക്ക് സമ്മാനിച്ചത് വലിയ നിരാശ. ടൂർണമെന്‍റിൽ ഒരു മത്സരം മാത്രം കളിച്ച ഇന്ത്യൻ താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയി. തുടർന്ന് മത്സരം അസാധുവായി പ്രഖ്യാപിച്ചു; ടീം ഇന്ത്യക്ക് ടൂർണമെന്‍റിൽനിന്ന് പിന്മാറേണ്ടിയും വന്നു.

1980, 1983 വർഷങ്ങളിലെ ടൂർണമെന്‍റുകളിൽ റണ്ണേഴ്സ് അപ്പായതാണ് ഇന്ത്യയുടെ മികച്ച ഫിനിഷിംഗ്. 1975, 1977 വർഷങ്ങളിൽ ക്ഷണമില്ല. 1980ൽ ആദ്യ സീസണിൽ ഫൈനലിൽ റിപ്പബ്ലിക് ഓഫ് ചൈനയോട് തോറ്റ് റണ്ണേഴ്സ് അപ്പ്.

1981ൽ മൂന്നാം സ്ഥാനം. 1983ൽ റണ്ണേഴ്സ് അപ്പ്. 1995 മുതൽ 2003 വരെ ഗ്രൂപ്പ് സ്റ്റേജിൽ പുറത്ത്. 2006- 2018 വരെ യോഗ്യത നേടിയില്ല.

International

വിയറ്റ്നാമിൽ തൊ ലാം തുടരും

ഹാനോയി: വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് പാർട്ടി ജറൽ സെക്ടട്ടറിയായി തോ ലാം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

അഞ്ചു വർഷത്തേക്കാണു നിയമനം. ഭരണകക്ഷി നേതാവെന്ന നിലയിൽ രാജ്യത്തെ ഏറ്റവും കരുത്തനാണ് അദ്ദേഹം.

ഹാനോയിയിൽ ചേർന്ന പാർട്ടി കോൺഗ്രസിൽ എതിരില്ലാതെയാണ് ജനറൽ സെക്രട്ടറിസ്ഥാനം നിലനിർത്തിയത്. രാജ്യത്തിന്‍റെ പ്രസിഡന്‍റ് പദവികൂടി അദ്ദേഹം ഏറ്റെടുത്തേക്കുമെന്നു സൂചനയുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നുമില്ല.

International

വിയറ്റ്നാമിൽ മിന്നൽ പ്രളയം; ഒമ്പതു പേർ മരിച്ചു

ഹാനോയി: വിയറ്റ്നാമിന്‍റെ മധ്യമേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ ഒന്പതു പേർ മരിച്ചു. അഞ്ചു പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയാണു ദുരന്തത്തിനു കാരണം.

തിങ്കളാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെ ചില പ്രദേശങ്ങളിൽ നൂറു സെന്‍റിമീറ്റർ വരെ മഴ ലഭിച്ചു.

പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഹുവേ, ഹോയി ആൻ എന്നിവിടങ്ങളിലെ ഒരു ലക്ഷത്തിലധികം വീടുകൾ വെള്ളത്തിനടിയിലായി.

Latest News

Corehub Up