Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vizhinjam Port

പുതിയ സർക്കാർ വരുമ്പോൾ അതൊക്കെ സ്വാഭാവികം; രാഗേഷിനെ തള്ളി കെ.കെ.ഷൈലജ

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയതിന് പിന്നിൽ പ്രത്യേക ഡീൽ ഉണ്ടെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ആരോപണം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജ തള്ളി. ദിവ്യ എസ്. അയ്യരെ മാറ്റിയ സംഭവം വിവാദമാക്കേണ്ട കാര്യമില്ല.

പുതിയ സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും ഷൈലജ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റം വരുത്തുന്ന രീതി സിപിഎമ്മിലില്ല. ഇടതുപക്ഷം ക്ഷീണിക്കരുത് എന്നാണ് ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നത്.

അതിനുള്ള തിരുത്തൽ നടപടികൾ പാർട്ടി നേതൃത്വം കൃത്യമായി കൈക്കൊള്ളുമെന്നും ഷൈലജ പറഞ്ഞു. ദിവ്യയെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നും വിഴിഞ്ഞത്തിന്‍റെ കാര്യത്തിൽ കെ.കെ.രാഗേഷിന് എന്താണ് പ്രത്യേക താൽപര്യമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

Kerala

വിഴിഞ്ഞം തുറമുഖത്തെ വിദേശ നിക്ഷേപത്തിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ നേതാവ്, ഭരണനേട്ടമെന്ന് പാർട്ടി മുഖപത്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നടത്തിയ വൻ വിദേശ നിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റേതിന് കടകവിരുദ്ധമായ നിലപാടുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി.

വിഴിഞ്ഞത്തെ വൻ വിദേശ നിക്ഷേപം എൽഡിഎഫ് സർക്കാരിന്‍റെ ദീർഘവീക്ഷണത്തിന്‍റെ വിജയവും വലിയൊരു ഭരണനേട്ടവുമായാണ് ദേശാഭിമാനി അവതരിപ്പിച്ചത്. എന്നാൽ, ഈ ഷിപ്പിങ് കുത്തക കമ്പനിയുടെ നിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് സഭയിൽ പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതോടെ, നിക്ഷേപത്തെ പ്രകീർത്തിച്ച് നൽകിയ ഈ വാർത്ത ദേശാഭിമാനി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും പിന്നീട് നീക്കം ചെയ്യുകയുണ്ടായി.

 

Kerala

വിഴിഞ്ഞം തുറമുഖം; അദാനിയുടെ ഓഹരി വിൽപ്പനയ്ക്ക് സർക്കാരിന്‍റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വമ്പൻ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരിന്‍റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ കമ്പനിക്ക് സ്വന്തം നിലയ്ക്ക് ഓഹരികൾ വിൽക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഷെയറില്‍ വലിയൊരു ഭാഗം അദാനി ഗ്രൂപ്പ് ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളില്‍ ഒന്നായ എംഎസ്‌സി ഗ്രൂപ്പിന് കൈമാറുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഷെയര്‍ കൈമാറാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്‍റെ കൂടി അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ സര്‍ക്കാരിന്‍റെ മുന്നില്‍ വന്നാല്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തെ രണ്ടാംഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുബന്ധ വ്യവസായങ്ങള്‍ക്ക് സ്ഥലം ഏറ്റെടുത്ത് കൊടുക്കണം. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനം മന്ദഗതിയിലാണ്. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം നടപടികള്‍ വേഗത്തിലാക്കിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

 

Kerala

മിഷൻ സമുദ്ര പ്രഖ്യാപിച്ചു; കേരളത്തെ പോർട്ട് സിറ്റിയാക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ചു. കരയിലും കടലിലും വികസനത്തിനായി 400 കോടിയാണ് വകയിരുത്തിയത്. മാരിടൈം നയം നടപ്പാക്കും. കപ്പൽ നിർമാണ ശാല ആരംഭിക്കും. വിഴിഞ്ഞം കേരളത്തിന്‍റെ മുഖമായി വളർത്തിയെടുക്കും. വിഴിഞ്ഞം തുറമുഖ റെയിൽ പൂർത്തിയാക്കും.

കേരളത്തെ പോർട്ട് സിറ്റിയാക്കി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കടൽ, തീരദേശമേഖയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. വിഴിഞ്ഞത്ത് തുറമുഖ റെയിൽ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇപ്പോഴും വിഴിഞ്ഞം പോർട്ടിന്‍റെ പ്രയോജനം കേരളത്തിനു ലഭിച്ചുതുടങ്ങിയിട്ടില്ല. മറ്റു പോർട്ടുകളിൽനിന്ന് ചരക്കുകൾ ഇവിടെ കൊണ്ടിറക്കി മറ്റു കപ്പലുകളിൽ കയറ്റിവിടുക എന്ന പ്രവർത്തനം മാത്രമാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.

തുറമുഖവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക് സ്ഥാപനങ്ങളും മറ്റ് അനുബന്ധസൗകര്യങ്ങളും വളരണമെങ്കിൽ റോഡ്, റെയിൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഇതു കണക്കിലെടുത്താണ് വിഴിഞ്ഞത്തിന്‍റെ വികസനത്തിനു പദ്ധതി പ്രഖ്യാപിച്ചത്.

 

Kerala

വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരിൽ വൻ തട്ടിപ്പ്; പോലീസ് കേസെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ പേര് പറഞ്ഞ് വൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. 300 കോടി രൂപയുടെ ടെൻഡർ ലഭിച്ച വ്യാജ രേഖ ചമച്ചായിരുന്നു തട്ടിപ്പ്.

വിഴിഞ്ഞം ഇന്‍റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന്‍റെ പരാതിയിൽ മലപ്പുറം സ്വദേശി സൽമാൻ ഫാരിസിനെതിരെയാണ് പോലീസ് കേസെടുത്തത്ത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സല്‍മാനുല്‍ ഫാരിസിനെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ ഒളിവിലുള്ള പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം നീക്കം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

വിഐഎസ്എല്ലിന്‍റെ 300 കോടി രൂപയുടെ ടെന്‍ഡര്‍ തനിക്ക് ലഭിച്ചുവെന്ന് വിശ്വസിപ്പിക്കാനായി പ്രതി വ്യാജ രേഖകള്‍ തയാറാക്കുകയായിരുന്നു. വിഐഎസ്എല്ലിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒപ്പുകള്‍ വരെ ഇയാള്‍ വ്യാജമായി പതിപ്പിച്ചു.

ഈ വ്യാജരേഖകള്‍ കാണിച്ച് പലരില്‍ നിന്നും നിക്ഷേപം സ്വീകരിക്കാനും തട്ടിപ്പ് നടത്താനും പ്രതി ശ്രമിച്ചതോടെയാണ് തുറമുഖ അധികൃതര്‍ പോലീസിനെ സമീപിച്ചത്. വഞ്ചിക്കപ്പെട്ടവരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

Kerala

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ളിൽ അപകടം; കരിങ്കല്ലുമായി വന്ന ടോറസ് ലോറിക്ക് തീപിടിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ളിൽ കരിങ്കല്ലുമായി എത്തിയ ടോറസ് ലോറിക്ക് തീപിടിച്ചു. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയാണ് സംഭവമുണ്ടായത്.

തുറമുഖത്ത് പുലിമുട്ടു നിർമാണത്തിന് കരിങ്കല്ല് എത്തിച്ച് മടങ്ങുകയായിരുന്നു ലോറി. പോർട്ട് വർക്‌ഷോപ്പിനു മുന്നിൽ വച്ചാണ് ലോറിയുടെ ക്യാബിന് വശത്തായി തീ കണ്ടത്. തീപെട്ടന്ന് പടർന്നു കയറുകയതിനെ തുടർന്ന് ഡ്രൈവർ ഇടുക്കി സ്വദേശി തേജസ് വാഹനം നിർത്തി പുറത്തേക്ക് ചാടി. ഇതോടെ ആളപായം ഒഴിവായി.

തൊട്ടുപിന്നാലെ തുറമുഖത്തുണ്ടായിരുന്ന ഫയർഫോഴ്‌സും തുറമുഖ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവർ വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചു. എന്നാൽ അപ്പോഴേക്കും ലോറിയുടെ ക്യാബിൻ ഭാഗം പൂർണമായും കത്തി നശിച്ചിരുന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തിട്ടുണ്ട്.

Kerala

വിഴിഞ്ഞം വികസിക്കുന്നു; ഒരേസമയം അഞ്ച് മദർഷിപ്പുകൾ കൈകാര്യം ചെയ്യാം

വിഴിഞ്ഞം: ഒരേസമയം അഞ്ച് മദർഷിപ്പുകൾ വരെ കൈകാര്യം ചെയ്യാൻ പാകത്തിൽ തുറമുഖം വികസിക്കും. 2035ൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും.

തുറമുഖത്തിന്‍റെ ഒന്നാം ഘട്ടത്തിനായി 5,500 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ മുടക്കിയത്. രാജ്യത്ത് മറ്റൊരു സർക്കാരും തുറമുഖ നിർമാണത്തിനായി ഇത്രയും വലിയൊരു നിക്ഷേപം നടത്തിയിട്ടില്ല. രാജ്യത്തിനാകെ പ്രയോജനം ലഭിക്കുന്ന പദ്ധതിയായാണ് ഇതിനെ കാണേണ്ടത്.

വിഴിഞ്ഞത്തിന്‍റെ തീരത്തുനിന്ന് ലോകത്തിനു നാം നൽകുന്ന വലിയ സന്ദേശം ഇതാണ് “കേരളം മാറുകയാണ്, കേരളം മുന്നേറുകയാണ്”. ഇനിയും ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. ജനങ്ങളുടെയാകെ പിന്തുണയോടെ അവയും പൂർത്തീകരിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതോടൊപ്പം പോർട്ടിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

തുറമുഖ മന്ത്രി വി. എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആൻഡ് വാട്ടര്‍വേയ്സ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരുന്നു. മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, കെ. എന്‍‌. ബാലഗോപാല്‍, ആര്‍. അനില്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവർ പ്രസംഗിച്ചു, എംഎല്‍എമാരാരായ അഡ്വ. എം. വിന്‍സന്‍റ്, വി. ജോയി, ഒ.എസ്. അംബിക, വി. ശശി, ഡി. കെ. മുരളി, കടകംപള്ളി സുരേന്ദ്രന്‍, അഡ്വ. വി.കെ. പ്രശാന്ത്, ജി. സ്റ്റീഫന്‍, സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, കെ. ആന്‍സലന്‍, മാനേജിംഗ് ഡയറകര്‍ കരണ്‍ അദാനി, ഡോ. എ. കൗശിഗന്‍ ഐ .എ എസ്(സെക്രട്ടറി, തുറമുഖ വകുപ്പ്), വിജയ് കുമാര്‍ ഐഎഎസ്(സെക്രട്ടറി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആൻഡ് വാട്ടര്‍വേയ്സ്), അശ്വനി ഗുപ്ത (ഡയറകര്‍ ആൻഡ് സിഇഒ), പ്രദീപ് ജയരാമന്‍ (സിഇഒ, തുറമുഖം, ഡോ. ദിവ്യ എസ്. അയ്യര്‍ ഐഎഎസ്(മാനേജിംഗ് ഡയറകര്‍, വിസിൽ), ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രിയദര്‍ശിനി, കളക്ടര്‍ അനുകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Kerala

വിഴിഞ്ഞം തുറമുഖത്തിന്‍റെ പിതൃത്വം ആർക്കെന്ന് നേതാക്കൾക്കു സംശ‍യം

വിഴിഞ്ഞം: മുൻ വർഷത്തെപ്പോലെ വിഴിഞ്ഞം തുറമുഖത്തിന്‍റെ പിതൃത്വത്തെ ചൊല്ലിയുള്ള തർക്കത്തിന് ഇക്കുറിയും മാറ്റമുണ്ടായില്ല. ഉമ്മൻ ചാണ്ടിയാണ് ശില്പിയെന്ന് പ്രതിപക്ഷ നേതാവിന്‍റെ വാദത്തെ അവഗണിച്ച് മന്ത്രി കെ.എൻ. ബാലഗോപാലും രംഗത്തെത്തി. പദ്ധതി വി.എസ്. അച്യുതാനന്ദന്‍റേതാണെന്നും അന്ന് താൻ വി.എസിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നെന്നും മന്ത്രി പറഞ്ഞു.

എന്നാൽ പ്രതിപക്ഷത്തെയോ കേന്ദ്രത്തെയോ പ്രത്യക്ഷമായി തൊടാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കേന്ദ്രത്തെ കുറ്റപ്പെടുത്തി വി.എൻ. വാസവൻ അധ്യക്ഷ പ്രസംഗം നടത്തിയപ്പോൾ വിഴിഞ്ഞം തുറമുഖ നിർമാണം ഇഴഞ്ഞതിലുള്ള പരിഭവം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമുണ്ടായി.

പിതൃത്വാവകാശം ഒഴിച്ചാൽ കാര്യമായ രാഷ്‌ട്രീയ പോർ വിളിയില്ലാതെയും കുറ്റപ്പെടുത്തലുകൾ ഇല്ലാതെയുമാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്‍റെ രണ്ടാംഘട്ട ഉദ്ഘാടന ദിനം കടന്നുപോയത്.

കേരളം വികസിക്കില്ലെന്ന് കരുതി പരിഹസിച്ചവർക്കും കുറ്റപ്പെടുത്തിയവർക്കുമുള്ള മറുപടിയാണ് വിഴിഞ്ഞം തുറമുഖമെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിക്ക് പുരോഗതി കുറഞ്ഞെന്ന് വി.ഡി. സതീശൻ അക്കമിട്ട് നിരത്തി പ്രസംഗിച്ചു.

തുറമുഖം ബൈപാസുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമാണത്തിന്‍റെ കാലതാമസം, റിംഗ് റോഡ്, റെയിൽവേ, ടൗൺഷിപ്പ് എന്നിവ നടപ്പിലാകാതെ എന്തു വികസനമുണ്ടാകുമെന്നുള്ള ചോദ്യമായിരുന്നു സതീശന്‍റേത്.

Kerala

വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് വലുത്: കരൺ അദാനി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഒരു സർക്കാരിന്‍റെ മാത്രം പ്രയത്നഫലമല്ലെന്നും എല്ലാവരുടെയും കൂട്ടായ ശ്രമം ഇതിനു പിന്നിലുണ്ടെന്ന് അദാനി പോർട്‌സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിർമാണ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പദ്ധതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പങ്ക് വലുതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി പൂർത്തിയാകില്ലായിരുന്നു. പ്രതിപക്ഷ നേതാവിനും നന്ദിയെന്നും രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾക്ക് ഇടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചുവെന്നും കരൺ അദാനി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പൈലിംഗിന്‍റെ സ്വിച്ച് ഓൺ കർമ്മവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി.

 

 

 

Kerala

വിഴിഞ്ഞം തുറമുഖത്തിന്‍റെ പദ്ധതികള്‍ ഉടൻ പൂര്‍ത്തിയാക്കണം: വി.ഡി.സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ പദ്ധതികള്‍ പൂർത്തിയാകാത്തതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയാണ് സതീശൻ വിമർശനം ഉന്നയിച്ചത്.

തുറമുഖത്തോടനുബന്ധിച്ചുള്ള റോഡ്, റെയിൽ ഔട്ട്റീച്ച് പദ്ധതികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 2019ൽ തന്നെ തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. നിർമാണം തുടങ്ങി 11 വര്‍ഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയിൽ, റോഡ് ഔട്ട്റീച്ച് പൂർത്തിയാക്കാനായില്ല.

മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ഹാര്‍ബറും ഗ്രോത്ത് കോറിഡോർ തുടങ്ങാനായില്ല. എവിടെയാണ് കുറവ് സംഭവിച്ചതെന്ന് മനസിലാക്കണം. അത് കൂടി പരിഹരിച്ചുവേണം മുന്നോട്ടുപോകാൻ.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിൽപ്പിയായ വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ഇ.കെ.നായനാർ, വി.എസ്.അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി തുടങ്ങി മുൻ മുഖ്യമന്ത്രിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും ധനമന്ത്രി എടുത്തുപറഞ്ഞു.

Kerala

വികസന വഴിയില്‍ വിഴിഞ്ഞം; രണ്ടാംഘട്ട നിര്‍മാണത്തിന് തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറി. നാടിന്‍റെ സ്വപ്നമാണ് യഥാര്‍ഥ്യമായത്. അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണിത്. 

വിഴിഞ്ഞം പ്രാവർത്തികമാകാനുള്ള നടപ‍ടികള്‍ തുടങ്ങിയപ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടു. 2016 മുതലുള്ള കാര്യങ്ങൾ ഓർമയിൽ സജീവമായി ഉണ്ടാകും. ഒരു ഭാഗത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമടക്കം ഉണ്ടായി. മറുഭാഗത്ത് വലിയ തോതിൽ മറ്റു പ്രശ്നങ്ങളും ഉണ്ടായി. അത്തരം തടസങ്ങൾക്ക് മുമ്പിൽ സ്തംഭിച്ച് നിൽക്കാനാവില്ല.

യുഡിഎഫിന്‍റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടായത് എൽഡിഎഫ് സർക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 10,000 കോടി രൂപയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.

തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്‍റെയും ഉദ്ഘാടനവും നിർവഹിച്ചു. വികസനം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്‍റെ ശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്‌നറുകളായി വര്‍ധിക്കും.

2028 ല്‍ രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍വാനന്ദ സൊനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, കെ. എന്‍. ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവർ പങ്കെടുത്തു.

Kerala

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിര്‍മാണത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളത്തിന്‍റെ വികസന സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ സംയുക്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.

2045ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതികള്‍ 17 വര്‍ഷം മുന്‍പേ, 2028ഓടെ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ ഒരേസമയം നിര്‍മ്മിക്കാനാണ് തീരുമാനം. രണ്ടാം ഘട്ടത്തിനായി മാത്രം ഏകദേശം 9,700 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പുമായി ഒപ്പിട്ട ഉപകരാര്‍ പ്രകാരമാണ് നിര്‍മാണം.

രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്‍റെ കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷി 10 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി വര്‍ദ്ധിക്കും. നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 2000 മീറ്ററായി ഉയര്‍ത്തും. ഇതോടെ ഒരേസമയം നാല് കൂറ്റന്‍ മദര്‍ ഷിപ്പുകളെ സ്വീകരിക്കാന്‍ വിഴിഞ്ഞത്തിന് കഴിയും. പുലിമുട്ട് മൂന്ന് കിലോമീറ്ററില്‍ നിന്ന് നാല് കിലോമീറ്ററായി വര്‍ദ്ധിപ്പിക്കും. വലിയ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും ഒരുങ്ങും.

വന്‍കിട യാത്രാ കപ്പലുകള്‍ക്ക് അടുക്കാന്‍ സൗകര്യമൊരുങ്ങുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2024 ഡിസംബര്‍ മൂന്നിന് ഒന്നാം ഘട്ടം പ്രവര്‍ത്തനം ആരംഭിച്ച ശേഷം ചുരുങ്ങിയ കാലയളവിനുള്ളില്‍ 15 ലക്ഷത്തിലധികം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു.

Kerala

വിഴിഞ്ഞം തുറമുഖം: രണ്ടാംഘട്ട നിര്‍മാണ ഉദ്ഘാടനം ശനിയാഴ്ച

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിർമാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം നാലിന് ചേരുന്ന യോഗത്തിൽ കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും.

രണ്ടാംഘട്ടത്തില്‍ തുറമുഖശേഷി 10 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയുവായി ഉയരുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ബെര്‍ത്ത് 800 മീറ്ററില്‍നിന്ന് 2000 മീറ്ററായും ബ്രേക്ക് വാട്ടര്‍ മൂന്നു കിലോമീറ്ററില്‍നിന്ന് നാലായും വർധിക്കും.

രണ്ടാംഘട്ടത്തിലെ ആകെ നിക്ഷേപം 9700 കോടിരൂപയാണ്. ഈ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്ത് കണ്ടെയ്നറുകള്‍ എത്തിക്കാനും കയറ്റുമതി ചെയ്യാനുമാകും. രണ്ടാംഘട്ട വികസനത്തിന്‌ അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. 55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുക്കും.

യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്നറുകളുടെ എണ്ണം 35000ല്‍ നിന്ന് ഒരു ലക്ഷമായി ഉയരും. ഒരേസമയം നാല്‌ മദര്‍ഷിപ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറാമെന്നും മന്ത്രി വ്യക്തമാക്കി.

Kerala

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിര്‍മാണ ഉദ്ഘാടനം 24ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. അടുത്ത ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ തുറമുഖത്തിന്‍റെ വാർഷികശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയുവായി ഉയരും.

ബെര്‍ത്ത് നിലവിലുള്ള 800 മീറ്ററില്‍ നിന്ന് 2000 മീറ്ററായും ബ്രേക്ക് വാട്ടര്‍ മൂന്നു കിലോമീറ്ററില്‍ നിന്ന് നാലു കിലോമീറ്ററായി വികസിപ്പിക്കും. ഇതിനു പുറമെ റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തുറമുഖത്ത് നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്‌സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്‍റെ ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ച് നിർവഹിക്കും. 24ന് വൈകുന്നേരം നാലിനു ചേരുന്ന യോഗത്തിൽ മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷത വഹിക്കും.

 

 

Kerala

വിഴിഞ്ഞം: ഒന്നാം വാർഷികം ഇന്ന്; രണ്ടാം ഘട്ട വികസനം ഉടൻ തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവർത്തനം തുടങ്ങിയതിന്‍റെ ഒന്നാം വാർഷികം ഇന്ന്. തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പദ്ധതികളുടെ ഉദ്ഘാടനം ഉടൻ നടത്തുമെന്ന് തുറമുഖം മന്ത്രി വി.എൻ. വാസവൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ആദ‍്യവർഷത്തിൽതന്നെ അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉൾപ്പെടെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കുള്ള തുടർസർവീസുകൾ വഴി വിഴിഞ്ഞത്തെ ലോക മാരിടൈം ഭൂപടത്തിൽ അടയാളപ്പെടുത്തിക്കഴിഞ്ഞു.

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടിഇയു (ഒരു ടിഇയു-20അടി കണ്ടെയ്നർ ചരക്ക്) കൈകാര്യം ചെയ്ത പോർട്ടാണ് വിഴിഞ്ഞം. 10 മാസത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയുവുമാണ് കൈകാര്യം ചെയ്തത്.

300 മീറ്ററിൽ കൂടുതൽ നീളമുള്ള 154 കപ്പലുകൾ തുറമുഖത്തെത്തി. 16 മീറ്റർ ഡ്രാഫ്‌റ്റിൽ കൂടുതലുള്ള 45 കപ്പലുകളുമെത്തി. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ MSC IRINA ഉൾപ്പെടെ ബെർത്ത് ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം. വനിതകൾ ഓട്ടോമേറ്റഡ് ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന പ്രത്യേകതയുമുണ്ട്.

സംസ്ഥാന സർക്കാരിന്‍റെയും അദാനിയുടെയും സംയുക്ത സംരംഭമായ വിഴിഞ്ഞം പോർട്ട് ടീമിന്‍റെ കാര്യക്ഷമമായ പ്രവർത്തനമാണ് ഈ നേട്ടങ്ങൾക്ക് വഴിയൊരുക്കിയതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു.

ട്രാൻഷിപ്മെന്‍റിന് ഒപ്പം ഗേറ്റ് വേ ചരക്കു നീക്കംകൂടി തുടങ്ങുന്നതോടെ വിഴിഞ്ഞത്തിന്‍റെ പ്രാധാന്യം ഇനിയും വർധിക്കുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രിയുടെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

District News

വിഴിഞ്ഞം തുറമുഖത്ത് ഇതര സംസ്ഥാന ബോട്ട്..!

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മീൻ പിടിത്ത ട്രോളർ ബോട്ട് എത്തി. അന്യ സംസ്ഥാന തൊഴിലാളികൾ മാത്രം ജീവനക്കാരായുള്ള ബോട്ടിനെ തടഞ്ഞു നിർത്തി പരിശോധന നടത്താൻ അധികൃതർ ശ്രമിക്കുന്നതിനിടയിൽ കണ്ണുവെട്ടിച്ച് ഉൾക്കടലിലേക്ക് പോയി. പിൻതുടർന്നെത്തിയ മറൈൻ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ ബോട്ടിനെ സാഹസികമായി പിടികൂടി. കരയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ ജീവൻ രക്ഷാ സംവിധാനം പോലുമില്ലാതെ അനധികൃത ലൈറ്റ് ഫിഷിംഗിനെത്തിയ സംഘമെന്നു കണ്ടെത്തി.


ഡൽഹിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള ജാഗ്രതാനിർദേശത്തിന്‍റെ ഭാഗമായി കടൽ പട്രോളിംഗ് അധികൃതർ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ട്രോളറുകൾ ഇല്ലാത്ത വിഴിഞ്ഞത്ത് തുറമുഖത്തിന് സമീപത്തെ തീരക്കടലിൽ ബോട്ട് കണ്ടെത്തിയത്. ഫിഷറീസ് അസി. ഡയറക്ടർ രാജേഷിന്‍റെ നേതൃത്വത്തിൽ എത്തിയ സംഘം രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരെ ബോട്ടിൽ കയറ്റാതിരിക്കാൻ ശ്രമം നടത്തി.

13 ജീവനക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. എല്ലാവരും തമിഴ്നാട്ടുകാരും ഉത്തരേന്ത്യക്കാരുമായത് സംശയത്തിനിടവരുത്തി. ഉദ്യോഗസ്ഥർക്ക് ഉള്ളിൽ കയറാൻ ബോട്ട് അടുപ്പിക്കാത്ത സംഘം ഉൾക്കടലിലേ ക്ക് ഓടിച്ച് പോകാൻ ശ്രമിച്ചു. പട്രോൾബോട്ടിൽ പിന്തുടന്ന അധികൃതർ തടഞ്ഞ് നിർത്തി പിടികൂടുകയായിരുന്നു.
അസിസ്റ്റന്‍റ് ഡയറക്ടറുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഷിഹാസ്, സി.പി. ഒ റ്റിജു, ലൈഫ് ഗാർഡുമാരായ കൃഷ്ണൻ, ജോണി, ഡേവിഡ്സൺ ആന്‍റണി എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനക്കിറങ്ങിയത്.

District News

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട നിർമാണം : ഉദ്ഘാടന തീയതിയിൽ തീരുമാനം വൈകുന്നു

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിർമാണ ഉദ്ഘാടന തീയതിക്ക് ഔദ്യോഗിക തീരുമാനമായില്ല. സുരക്ഷാ ഭിത്തിയായ പുലിമുട്ട് നിർമാണത്തിനുള്ള കരിങ്കല്ല് നിക്ഷേപം കടലിൽ ആരംഭിച്ചു. അടുത്ത മാസം അഞ്ചിന് രണ്ടാം ഘട്ടത്തിന് തുടക്കമിട്ടുള്ള ഉദ്ഘാടനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനെക്കുറിച്ചുള്ള യാതൊരറിയിപ്പും തുറമുഖ അധികൃതർക്ക് ലഭിച്ചില്ലെന്നാണറിവ്. സർക്കാരിന്‍റെ പ്രഖ്യാപനമുണ്ടാകുന്ന മുറക്ക് പുലിമുട്ട് നിർമാണം ലക്ഷ്യം വച്ച് പതിനായിരക്കണക്കിന് ടൺ കല്ല് ശേഖരിച്ച അധികൃതർ മൂന്ന് ബാർജുകളെയും സജ്ജമാക്കിയിരരുന്നു.

ഒന്നാം ഘട്ടം പൂർത്തിയാക്കി ഒരു വർഷം കഴിയുന്നതിനിടയിൽ നൂറ് കണക്കിന് ചരക്ക് കപ്പലുകൾ തുറമുഖത്ത് വന്ന് പോയെങ്കിലും രണ്ടാം ഘട്ടത്തിന്‍റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഇതിനിടയിൽ പല പ്രാവശ്യം വകുപ്പ് മന്ത്രി തുറമുഖത്ത് എത്തി അവ ലോകനയോഗം നടത്തി മടങ്ങിയിരുന്നു. ഉദ്ഘാടനം അനന്തമായി നീളുന്നത് രണ്ടും മൂന്നും ഘട്ട നിർമ്മാണ പൂർത്തീകരണത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് പുലിമുട്ട് നിർമാണം ആരംഭിച്ചത്.

2015 ഡിസംബറിൽ തുടക്കം കുറിച്ച പദ്ധതിയാണ് പത്ത് വർഷം പൂർത്തിയാകുന്ന വേളയിലും ഒന്നാം ഘട്ടത്തിൽ തുടരുന്നത്. ഇനിയുള്ള ഒരു കിലോമീറ്റർ ദൂരം ഇരുപത് മീറ്റർ വരെ ആഴമുള്ള ഉൾക്കടൽ നികത്തി പുലിമുട്ട് നിർമ്മിക്കാൻ അൻപത് ലക്ഷത്തോളം ടൺ കരിങ്കല്ല് വേണമെന്നാണ് വിലയിരുത്തൽ. ഇത് പൂർത്തിയാക്കാനും വർഷങ്ങൾ വേണ്ടിവരും.

പുതിയതായി നിർമിക്കുന്നസുരക്ഷാ കവചമായ കടൽ ഭിത്തിയും വാർഫും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതോടെ പ്രതിവർഷം 40 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്ന വിലയിരുത്തലിലാണ് സർക്കാർ. അടുത്തമാസം തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ തുറമുഖത്തിന്‍റെ രണ്ടാം ഘട്ട ഉദ്ഘാടനം നടത്തണമെങ്കിൽ ഈ വർഷം അവസാനംവരെയോ അടുത്ത മാസം ആദ്യം വരെയോ കാത്തിരിക്കണം. നിലവിലെ സാഹചര്യത്തിൽ ഉദ്ഘാടനം നീണ്ടുപോയാലും നിർമാണത്തെ ബാധിക്കില്ലന്നും അധികൃതർ പറയുന്നു.

Latest News

Corehub Up