Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested.

Malappuram

വാക്കേറ്റത്തിനിടെ യുവാവ് വീണുമരിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

എടക്കര: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ യുവാവ് വീണുമരിച്ച സംഭവത്തിൽ ഒരാളെ പൂക്കോട്ടുംപാടം പൊലിസ് അറസ്റ്റ് ചെയ്തു. പാലാങ്കര മടക്കുംമൂട്ടിൽ ഷിബുവിനെയാണ് (46) പൂക്കോട്ടുംപാടം എസ്ഐ അറസ്റ്റ് ചെയ്തത്.

ഇയാളെ നിലന്പൂർ കോടതിയിൽ ഹാജരാക്കി. സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാങ്കര പുന്നപ്പാല അസൈനാർ (54) ഞാറയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. കഴിഞ്ഞ 23 നാണ് സംഭവം നടന്നത്.

പാലാങ്കര ടൗണിലെ ക്ലബിൽ വച്ചുണ്ടായ വാക്കേറ്റത്തിനും കൈയാങ്കളിക്കുമിടയിൽ അസൈനാർ തലയടിച്ച് വീഴുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഷിബു ശ്രമിച്ചെങ്കിലും അസൈനാർ തയാറായില്ല. പിറ്റേ ദിവസമാണ് അസൈനാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴ് ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസൈനാർ ഞായറാഴ്ച വൈകിട്ട് നാലോടെയാണ് മരിച്ചത്.

District News

യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച കേസ്: രണ്ടുപേർ പിടിയിൽ

ചാവക്കാട്: ബാർബർ ഷോപ്പിൽ കയറി അക്രമംനടത്തിയ അഞ്ചംഗ സംഘത്തിലെ രണ്ടുപേർ പിടിയിൽ. മണത്തല സ്വദേശികളായ അബ്ദുൽ ഖയ്യും, അബ്ദുൽ മജിദ് എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവത്ര പുത്തൻ കടപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ബാർബർ ഷോപ്പിൽ കയറി അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നു. കണ്ണിന് സാരമായി പരിക്കേറ്റേ പുത്തൻകടപ്പുറം വലിയപുരയ്ക്കൽ നൗഷാദി(37)നെ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ 11ന് മുടിവെട്ടികൊണ്ടിരിക്കുന്നതിനിടെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. അഞ്ചുപേർക്കെതിരേ ചാവക്കാട് പോലീസ് കേസെടുത്തിരുന്നു.

District News

മുളകുപൊടി ആക്രമണം: കവർച്ച ആസൂത്രിതമെന്ന് പോലീസ്; പ്രതി പിടിയിൽ

ആലപ്പുഴ: വീടു വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി മുളകുപൊടിയെറിഞ്ഞ് ദമ്പതിമാരെ മർദിച്ചശേഷം സ്വർണാഭരണങ്ങൾ കവർന്നത് ആസൂത്രിതമെന്ന് പോലീസ്. കവർച്ച നടന്ന വീട്ടിൽ പ്രതിയുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തി. കവർച്ചയിൽ കാസർകോട് ഹോസ്ദുർഗ് എച്ചിക്കാനം ആനന്ദാശ്രമം ചാമക്കുറ്റി ഹൗസിൽ രാജ് മോഹൻ (42) ആണ് സൗത്ത് പോലീസിന്‍റെ പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

കൈതവന കണിയാംകുളം അപർണയിൽ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ.സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെ ആക്രമിച്ചായിരുന്നു സ്വർണം കവർന്നത്. ആക്രമണത്തിൽ ഇരുവർക്കും പരിക്കേറ്റിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കണിയാംകുളം ജംഗ്ഷനു സമീപം റോഡിനോടു ചേർന്നുള്ള വീട്ടിലായിരുന്നു സംഭവം. മോഷണം നടന്നു മണിക്കൂറുകൾക്കകം പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി സ്വർണവും പണവും കണ്ടെത്തി.

പ്രതിക്കെതിരേ ഫ്ലാറ്റ് തട്ടിപ്പ്, പണംതട്ടൽ തുടങ്ങിയ കേസുകളുണ്ട്. എറണാകുളം നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡ് കഴിഞ്ഞു രണ്ടാഴ്ച മുൻപാണ് പ്രതി ജാമ്യംനേടിയത്. എറണാകുളത്ത് വാടകയ്ക്കു താമസിച്ചിരുന്ന ഫ്ളാറ്റ് ഒറ്റിക്കു നൽകി 15 ലക്ഷം രൂപവീതം രണ്ടുപേരിൽനിന്നു തട്ടിയെടുത്തതിലാണ് റിമാൻഡിലായത്. ഇതിൽ ഇയാളുടെ ഭാര്യയും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ആലപ്പുഴ വാടയ്ക്കൽ ഭാഗത്ത് മാസങ്ങളായി പ്രതിയുടെ കുടുംബം വാടകയ്ക്കു താമസിക്കുകയാണ്. ജാമ്യത്തിലിറങ്ങി ആലപ്പുഴയിലെത്തിയപ്പോഴാണ് ഓൺലൈൻ സൈറ്റിലൂടെ വീടു വാടകയ്ക്കുള്ള വിവരം പ്രതി അറിഞ്ഞത്. ഇതന്വേഷിച്ചു ഫോൺ വിളിച്ചശേഷം വീട്ടിലെത്തിയെങ്കിലും പരിചയക്കാരുണ്ടെങ്കിലേ വീടു നൽകൂവെന്ന് വീട്ടുടമസ്ഥൻ സുദർശൻ പറഞ്ഞു. ഇതോടെ പരിചയപ്പെടുത്താൻ ആളുമായി വരമെന്ന് പറഞ്ഞശേഷം മടങ്ങി.

പിന്നീട്, തിങ്കളാഴ്ച രാവിലെ വീണ്ടുമെത്തി ഗൃഹോപകരണങ്ങൾ കൊണ്ടുപോകാൻ മുകൾ നിലയിലേക്കുള്ള വഴി അളന്നു. ഉച്ചയോടെ നിലവിൽ താമസിക്കുന്ന വീടിന്‍റെ വാടകക്കരാറുമായെത്തി സുദർശനു കൈമാറി. ഇതു വായിച്ചുനോക്കുന്നതിനിടെയാണ് മുളകുപൊടി വിതറി ദമ്പതിമാരെ ഭീഷണിപ്പെടുത്തിയത്. സുദർശന്‍റെ ഭാര്യ രത്നകുമാരി ധരിച്ചിരുന്ന താലിമാല ഉൾപ്പെയുള്ളവയും അലമാരയിൽ സൂക്ഷിച്ചിരുന്ന മാലയും രണ്ടു വളയും മൂന്നു മോതിരവുമടക്കം 63.5 ഗ്രാം സ്വർണവും 5,000 രൂപയുമാണ് കവർന്നത്. ഷർട്ടിൽ മുളകുപൊടി വീണതിനാൽ സുദർശന്‍റെ ഷർട്ടും ധരിച്ചാണ് പ്രതി രക്ഷപ്പെട്ടത്.

ദമ്പതിമാരുടെ വായിൽ തുണി തിരുകാൻ ശ്രമിച്ച പ്രതി മണിക്കൂറുകൾ കഴിഞ്ഞേ പുറത്തിറങ്ങാവൂ എന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

റോഡിലിറങ്ങി കളർകോട്ടേക്കു നടന്നുപോയശേഷം ഓട്ടോറിക്ഷായിൽ രക്ഷപ്പെട്ടു. നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി മൂന്നര പവന്‍റെ മാല പണയംവച്ച് രണ്ടരലക്ഷം രൂപ അക്കൗണ്ടിലൂടെ പ്രതി കൈപ്പറ്റി. പിന്നീട്, ശവക്കോട്ടപ്പാലത്തിനു സമീപത്തെത്തി ഷർട്ട് ഉപേക്ഷിക്കുകയും സമീപത്തെ ബാങ്കിൽ കയറി വീട്ടുവാടകയുടെ കുടിശിക ഉടമയ്ക്ക് അയയ്ക്കുകയും ചെയ്തു. ശേഷം, വാടകവീട്ടിലെത്തിയതിനു പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.കൈയിലുള്ള സ്വർണവുമായി നാടുവിടാനായിരുന്നു പ്രതി ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. പണയ സ്വർണം വീണ്ടെടുക്കുന്നതുൾപ്പെടെ കൂടുതൽ തെളിവെടുപ്പിനായി ഇയളെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്‍റെ നേതൃത്വത്തിൽ ആലപ്പുഴ ഡിവൈഎസ്പി ജി.ബി മുകേഷ്, സിഐ വിനീഷ്, എസ്ഐ മുജീബ്, പോലീസുകാരായ ശ്യാം, വിപിൻ ബഷീർ, അരുൺ, വി.ജി. ബിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

District News

ഓപ്പറേഷൻ സൈ-ഹണ്ട്: അഞ്ചു പേർ അറസ്റ്റിൽ

ആലുവ: ഓപ്പറേഷൻ സൈ- ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലയിൽ 17 കേസുകളിലായി അഞ്ചു പേർ അറസ്റ്റിൽ. മുനമ്പം വടക്കേക്കര ചുള്ളിപ്പറമ്പ് വീട്ടിൽ മുഹമ്മദ് നാദിർഷ (22) , മൂവാറ്റുപുഴ വാഴപ്പള്ളി കൂട്ടുങ്ങൽ വീട്ടിൽ രാഹുൽ (33) , മഞ്ഞുമ്മൽ ഉദ്യോഗ മണ്ഡൽ വലിയവേലിക്കകത്ത് ജോൺ ഏബ്രഹാം ( 20) , എരുവേലി ചോറ്റാനിക്കര സ്വദേശി ഐക്കനാട് വീട്ടിൽ റോൺ റോയ് (20) , കീഴ്മാട് നീലേത്ത് വീട്ടിൽ മുഹമ്മദ് യാസീൻ (23) എന്നിവരാണ് പിടിയിലായത്.

തട്ടിപ്പിന് ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങണളായ ലാപ്ടോപ്പുകൾ , മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, എടിഎം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. റൂറൽ ജില്ലയിലെ 35 ഇടങ്ങളിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

 

Kerala

വടകര എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ

വടകര: വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കുറ്റോത്ത് സ്വദേശിനിയുമായ വലിയ പറമ്പിൽ വി.പി. നീഷ്മയെ (30) ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

നേരത്തെ പിടിയിലായ കീർത്തന, കാവ്യ എന്നീ അധ്യാപികമാരിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇൻസ്റ്റാഗ്രാം മുഖേനയാണ് പ്രതികൾ ലഹരി മാഫിയയുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ആവശ്യക്കാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താതെ, ഓൺലൈൻ അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് ഇവർ നടത്തിയിരുന്നത്. കേസിൽ കൂടുതൽ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

District News

ഓണ്‍ലൈന്‍ തട്ടിപ്പ്: ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍

കൊല്ലം: ഒണ്‍ലൈന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരത്ത് അല്‍-അമീന്‍ മന്‍സിലില്‍ മുഹമ്മദ് (56) ആണ് കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസിന്‍റെ പിടിയിലായത്. വര്‍ക്ക് ഫ്രം ഹോം എന്ന രീതിയല്‍ പരസ്യം നല്‍കി വിശ്വസിപ്പിച്ചാണ് പരവൂര്‍ സ്വദേശിയുടെ 41 ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് മനസിലായതോടെ സൈബര്‍ പോലീസിന് പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദിന്‍റെ അക്കൗണ്ടിലേക്ക് തട്ടിച്ചെടുത്ത പണത്തില്‍ അഞ്ച് ലക്ഷം രൂപ എത്തിയത് കണ്ടെത്തുന്നത്.

ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നിര്‍ദേശാനുസരണം സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷമീറിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ നന്ദകുമാര്‍ എസ്‌സിപിഒ ഷൈന്‍, സിപിഒമാരായ രാഹുല്‍കബൂര്‍, അബ്ദുള്‍ ഹബീബ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടി യത്.

District News

പോലീസ് ഉദ്യോഗസ്ഥന്‍റെ കാർ മോഷ്‌ടിക്കാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ചിങ്ങവനം: പോലീസ് സ്‌റ്റേഷനു മുന്നിലെ റോഡരികില്‍ പാർക്ക് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍റെ വാഹനം മോഷ്‌ടിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ സിറാജുള്‍ ഇസ്‌ലീമി(24)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന ലോറിയില്‍നിന്നു സാധനങ്ങളെടുത്ത ശേഷമാണ് പ്രതി കാർ മോഷ്‌ടിക്കാനായി പ്രതി എത്തിയത്. കാറിന്‍റെ ചില്ലുകള്‍ തല്ലിത്തകർത്തു കാറിലുണ്ടായിരുന്ന പണവും മൊബൈലും എടുത്തതിനു ശേഷം മോഷണശ്രമം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

സംഭവത്തെത്തുടർന്ന് പ്രദേശത്തെ അൻപതോളം സിസിടിവി കാമറ പരിശോധിച്ചാണ് പ്രതിയായ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതിയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിങ്ങവനം എസ്എച്ച്‌ഒ എസ്. പ്രദീസ്, എസ്ഐമാരായ പ്രവീണ്‍, എസ്. കൃഷ്ണകുമാർ, സിവില്‍ പോലീസ് ഓഫീസർമാരായ സുമേഷ്, സാല്‍ബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.‍

District News

സോളാര്‍ ബാറ്ററി മോഷണക്കേസ് പ്രതി പിടിയില്‍

എടത്വ: വഴിവിളക്കിന്‍റെ സോളാര്‍ ബാറ്ററികള്‍ മോഷ്ടിക്കുന്ന പ്രതി എടത്വ പോലീസിന്‍റെ പിടിയില്‍. ഒന്നാം പ്രതി മറ്റൊരു കേസില്‍ ജയിലില്‍. ചങ്ങനാശേരി പാലമറ്റം പെരിയാരത്തു മലയില്‍ പി.എ. ആകാശാണ് (21) പിടിയിലായത്.

മോഷണം നടന്ന തായങ്കരി, ചങ്ങങ്കരി ഭാഗത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് സിസിടിവി ദൃശ്യം പരിശോധിച്ചാണ് പ്രതികളുടെ രൂപം കണ്ടെത്തിയത്. പ്രതികളിലൊരാള്‍ ചങ്ങനാശേരി മാര്‍ക്കറ്റിലുണ്ടന്നറിഞ്ഞ പോലീസ് ഇയാളെ കണ്ടെത്തി പിടികൂടാന്‍ ശ്രമിച്ചു.
പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ആകാശിനെ സഹാസികമായി പിടികൂടുകയായിരുന്നു.

ഇയാളില്‍നിന്നാണ് ഒന്നാം പ്രതി ചങ്ങനാശേരി സ്വദേശി രാഹുലിനെക്കുറിച്ചുള്ള വിവരം പോലീസ് ശേഖരിച്ചത്. ഇയാള്‍ മറ്റൊരു കേസില്‍ ജയിലിലാണ്. ആകാശിനെ തെളിവെടുപ്പിനായി മോഷണം നടത്തിയ സ്ഥലങ്ങളില്‍ പോലീസ് എത്തിച്ചു.

ഒന്നാം പ്രതി രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങിയശേഷം തെളിവെടുപ്പിന് എത്തിക്കാനാണ് പോലീസിന്‍റെ തീരുമാനം. ഡിവൈഎസ്പി കെ.എന്‍. രാജേഷ്, എസ്എച്ച്ഒ എന്‍. രാജേഷ്, എസ്‌ഐ റിജോ, എഎസ്‌ഐ പ്രതീപ് കുമാര്‍, സീനിയര്‍ സിപിഒ ജിഷ്ണു, ഹരികൃഷ്ണന്‍, സിപിഒ വൈശാഖ്, മഹേഷ്, ഇമ്മാനുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

District News

ഓട്ടോഡ്രൈവറെ ആക്രമിച്ചവര്‍ പിടിയിലായി

പേരൂര്‍ക്കട: മുന്‍വൈരാഗ്യത്താല്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച രണ്ടുപേരെ പേട്ട പോലീസ് പിടികൂടി.

പൗഡിക്കോണം കെ.കെ. ലെയിന്‍ ശ്രീനിലയത്തില്‍ ശ്രീകാന്ത് (32), വിളപ്പില്‍ ചെറുകോട് ഗിരിജാ ഭവനില്‍ സുജിത്ത് എന്ന വിഷ്ണുപ്രഭ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഏഴിന് ആനയറയിലായിരുന്നു കേസിനാസ്പദമായ സംഭവം. വഞ്ചിയൂര്‍ സ്വദേശിയായ ഓട്ടോഡ്രൈവറാണ് ആക്രമണത്തിന് ഇരയായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

District News

"റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നവരെ പിടികൂടണം'

വണ്ടിത്താവളം: തണ്ണീർപ്പന്തൽ റോഡരികിൽ മണ്ണിൽ ജീർണിക്കാത്ത പ്ലാസ്റ്റിക് കവറുകൾ തള്ളുന്നവർക്കെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്നു കർഷകരുടെ ആവശ്യം ശക്തമായി. കാറ്റടിക്കുമ്പോഴും മഴസമയത്തും പ്ലാസ്റ്റിക് മാലിന്യം വയലിലാണ് എത്തുന്നത്. മണ്ണിൽ പുതഞ്ഞ വേസ്റ്റ് തൊഴിലാളികളെ ഉപയോഗിച്ച് പുറത്തെടുക്കുന്നതും ശ്രമകരമാവുകയാണ്.

ഇതു നെൽച്ചെടികൾക്കും ദോഷകരമാവുമെന്നതും കർഷകരെ ആശങ്കപ്പെടുത്തുകയാണ്. ഈ സ്ഥലത്ത് വീടുകളോ വ്യാപാര സ്ഥാപനങ്ങളൊ ഇല്ലാത്തതാണ് മാലിന്യം തള്ളാൻ സൗകര്യമാവുന്നത്. ഭക്ഷണമാലിന്യമടങ്ങിയ പ്ലാസ്റ്റിക് കവറുകൾ തെരുവുനായകൾ വലിച്ച് റോഡിലിടുന്നതും പതിവായിരിക്കുകയാണ്.

പ്ലാസ്റ്റിക് മാലിന്യം നിരത്തിലിടുന്നതിനെതിരേ ശക്തമായ നടപടികളുമായി രംഗത്തുവന്ന പഞ്ചായത്തധികൃതർ യാത്രക്കാർ പരാതി നൽകിയാലും മൗനം പാലിക്കുന്നതായും ആരോപണമുണ്ട്.

District News

രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്ന്

ആലപ്പുഴ: ഹരിപ്പാട് ക്ഷേത്രത്തിലെ കാണിക്കയിൽനിന്ന് പണം മോഷ്ടിച്ച കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്ന രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ. ദേവസ്വം ബോർഡിലെ കോൺഗ്രസ് സംഘടന എംപ്ലോയീസ് ഫ്രണ്ടിന്‍റെ ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡന്‍റ് കുമാരപുരം എരിക്കാവ് വൈഷ്‌ണവത്തിൽ രാകേഷ് കൃഷ്ണനെ(40) യാണ് കാണിക്കയിലെ പണം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ ഹരിപ്പാട് ദേവസ്വം അസി.കമ്മീഷണർ പിടികൂടിയത്.

ഹരിപ്പാട് ദേവസ്വം അസിസ്‌റ്റന്‍റ് കമ്മീഷണർ ജയലക്ഷ്‌മിയുടെ നേതൃത്വത്തിൽ 20 ജീവനക്കാരാണ് പണം എണ്ണി ബണ്ടിലാക്കി പെട്ടിക്കുള്ളിൽ അടുക്കിവച്ചത്. പണം കൊണ്ടുപോകാൻ ബാങ്ക് ജീവനക്കാരെത്തിയപ്പോൾ ഹാർഡ്ബോർഡ് പെട്ടിയിൽനിന്ന് നോട്ടുകെട്ടുകൾ മേശപ്പുറത്ത് നിരത്തിവച്ചു. പെട്ടികൾ അവിടെനിന്ന് രാകേഷ് കൃഷ്ണൻ മാറ്റിക്കൊണ്ടുപോകുന്നതു കണ്ട അസി. കമ്മീഷണർ പെട്ടി അവിടെ വയ്ക്കാനും അകത്തുള്ള പ്ലാസ്റ്റിക് ചാക്കും കടലാസും പുറത്തിടാനും ആവശ്യപ്പെട്ടു. പെട്ടി കമഴ്ത്തി നോക്കിയപ്പോഴാണ് രാകേഷ് കൃഷ്ണൻ തട്ടിയെടുത്ത 32,000 രൂപ കണ്ടെത്തിയത്.

രാകേഷ് കൃഷ്‌ണൻ യൂത്ത് കോൺഗ്രസ് മുൻ കുമാരപുരം മണ്‌ഡലം പ്രസിഡന്‍റും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കുമാരപുരം പഞ്ചായത്തിലെ ഒന്പതാം വാർഡിൽനിന്ന് യുഡിഎഫ് സ്‌ഥാനാർഥിയായി മത്സരിച്ച ആളുമാണെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജയിംസ് സാമുവൽ, ജോയിന്‍റ് സെക്രട്ടറി അജ്മൽ ഹസൻ, ജില്ലാ കമ്മിറ്റിയംഗം അനീഷ് കുര്യൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.

Latest News

Corehub Up