National
ബംഗളൂരു: ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് ബംഗളൂരുവിൽ വിലക്ക്. ബൈക്ക് റാലികൾ , റോഡ് ഷോ, വൻതോതിൽ ആളുകൾ കൂടുന്ന പരിപാടികൾ എന്നിവ പാടില്ലെന്നാണ് ബംഗളൂരു പോലീസിന്റെ നിർദേശം.
കഴിഞ്ഞ വർഷം ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് പതിനൊന്ന് പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അനിഷ്ട സംഭവങ്ങൾ തടയുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിലുടനീളം നടപ്പിലാക്കുന്നത്. ഞായറാഴ്ചയാണ് ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നത്.
റോഡുകളിലേയ്ക്ക് അഭിമുഖമായി വലിയ എൽഇഡി വാളുകൾ സ്ഥാപിക്കാൻ പാടില്ല. നിലവിലുള്ള വലിയ സ്ക്രീനുകൾ മത്സരം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പരസ്യമായി പ്രദർശിപ്പിക്കാൻ ഉപയോഗിക്കരുതെന്നും, മാളുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറത്ത് വലിയ സ്ക്രീനുകൾ സ്ഥാപിക്കുന്നത് പൂർണമായി നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനും ഗുജറാത്ത് ടൈറ്റൻസിനും കിരീടത്തിൽ മുത്തമിടാൻ ഇനി ഈ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമാണ് ഉള്ളത്. ഞായറാഴ്ച വൈകുന്നേരം ഏഴരയ്ക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
District News
മൂവാറ്റുപുഴ: മീങ്കുന്നം സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ സമാപനം. ഇതോടനുബന്ധിച്ചു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാർമികനായ പൊന്തിഫിക്കൽ കുർബാന നടന്നു. വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ശതാബ്ദി സമ്മാനദാനവും ബിഷപ് നിർവഹിച്ചു.
ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു . മാത്യു കുഴൽനാടൻ എംഎൽഎ, വികാരി ഫാ. ജേക്കബ് തലാപ്പള്ളിൽ, ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ, ജ്യോതി പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ ലിസി മാത്യു തെക്കേക്കൂറ്റ്, വിമല പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ മെർലിൻ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാന്റി ഏബ്രഹാം, സാബു പൊതൂർ എന്നിവർ പ്രസംഗിച്ചു. സെന്റ് ജോസഫ്സ് സൺഡേ സ്കൂൾ കുട്ടികളുടെ മാർഗംകളിയും അമല കമ്മ്യൂണിക്കേഷൻസിന്റെ നാടകവും അരങ്ങേറി.
District News
അങ്കമാലി : യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്നയുടൻ തന്നെ വയോജന ക്ഷേമവകുപ്പ് രൂപീകരിച്ചതിലും റോജി എം. ജോണ്‍ എംഎൽഎ മന്ത്രിപദത്തിൽ വന്നതിലും അങ്കമാലി മേഖല വയോജന സമ്മേളനം ആഘോഷ വേദിയായി. ആഹ്ലാദ സൂചകമായി ലഡു വിതരണം ചെയ്ത് സന്തോഷം പങ്കുവച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച വയോജന കമ്മീഷന് ശരശയ്യയിലായിരുന്നു. ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ വയോജന ക്ഷേമവകുപ്പിന് കഴിയണം. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വയോജന പെന്ഷന് മൂവായിരം രൂപ അടുത്തമാസം മുതല്‍ കൊടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സീനിയര്‍ സിറ്റിസണ്‍ ഫോറം മേഖല പ്രസിഡന്റ് പി.എ. തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാബു മഞ്ഞളി, ജോര്‍ജ് കോട്ടയ്ക്കല്‍, കൊച്ചുത്രേസ്യ ആന്റണി, ഫിലോമിന സേവ്യര്‍, മത്തായി ചെമ്പിശേരി, മേഴ്സി പോള്‍, ജോസ് കല്ലേലി, മേരി ഡേവീസ്, ഏല്യാക്കുട്ടി വര്‍ഗീസ്, പോള്‍ കോട്ടയ്ക്കല്‍, പോള്‍ കല്ലറയ്ക്കല്‍, ജോര്‍ജ് പടയാട്ടില്‍ തുടങ്ങിയവർ പങ്കെടുത്തു
Kerala
കൊച്ചി: കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ കോഴിക്കോട്ട് തുടക്കമാകും. രാവിലെ 9.30 നു സെന്റ് സേവ്യേഴ്സ് കോളജിൽ നടക്കുന്ന ചടങ്ങിൽ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ആമുഖസന്ദേശം നല്‍കും.
തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ജൂബിലി ലോഗോ പ്രകാശനം ചെയ്യും. ‘ലത്തീന്‍ കത്തോലിക്കര്‍ സാമൂഹിക സാമ്പത്തികപഠനം’ എന്ന പുസ്തകം നെയ്യാറ്റിൻകര ബിഷപ് ഡോ. ഡി. സെല്വരാജന് പ്രകാശനം ചെയ്യും.
കെആര്‍എല്‍സിസി സെക്രട്ടറി പാട്രിക് മൈക്കിള്‍, മുന്‍ ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ എന്നിവർ പ്രസംഗിക്കും. 11ന് കെആര്‍എല്‍ സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മിത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നല്‍കും.
രണ്ടിന് ഡോ. മാര്ട്ടിന് പാട്രിക് വിഷയാവതരണം നടത്തും. കെആര്‍എല്‍സിസി ട്രഷറര്‍ ബിജു ജോസി മോഡറേറ്ററായിരിക്കും. മൂന്നിനു പൊതുസമ്മേളനം ആര്‍ച്ച്ബിഷപ് ഡോ. വര്ഗീസ്ചക്കാലയ്ക്കല് ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ ആമുഖപ്രസംഗം നടത്തും. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
നവീകരിച്ച വിശ്വാസ പരിശീലന പുസ്തകം ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പിലും കെഎല്‍സിഎ ജൂബിലി പതിപ്പ് ബിഷപ് ഡോ. വിന്‍സെന്റ് സാമുവലും ബിസിസിയുടെ പ്രതിമാസ ബുള്ളറ്റിന് വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കലും പ്രകാശനം ചെയ്യും.
കെആര്‍എല്‍സിസി മീഡിയയുടെ യു ട്യൂബ് ചാനല്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും.
Kerala
കോതമംഗലം: കോതമംഗലം രൂപതയുടെ 70-ാം വാർഷികവും രൂപതദിനവും 36 വർഷം രൂപതയെ നയിച്ച മാർ ജോർജ് പുന്നക്കോട്ടിലിന്റെ 90-ാം ജന്മദിനവും മൂന്നിന് ആഘോഷിക്കും. ജർമനിയിലെ മയിൻസ് രൂപത മെത്രാനായി അഭിഷിക്തനായ കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവകാംഗം ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിനു സ്വീകരണവും ഇതോടൊപ്പം നടക്കും.
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് 2.30 ന് രൂപതയിൽ നിന്നുള്ള ഒമ്പതു മെത്രാന്മാർക്ക് സ്വീകരണത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും വിവിധ മെത്രാന്മാരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സഹകാർമികരാകും. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകും.
തുടർന്ന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. മാർ പുന്നക്കോട്ടിലിന്റെ നവതിയും എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലിയും മാർ മഠത്തിക്കണ്ടത്തിലിന്റെ സപ്തതിയും സമ്മേളനത്തിൽ ആഘോഷിക്കും. ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിന് ചടങ്ങിൽ സ്വീകരണം നൽകും.
ബിഷപ്പുമാരായ മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി വർഗീസ് എടത്തട്ടേൽ, മാർ തോമസ് പുല്ലോപ്പിള്ളിൽ എന്നിവരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സന്യസ്തരും ഇടവകാംഗങ്ങളും പങ്കെടുക്കും. എംപിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എംഎൽഎ മാരായ പി.ജെ. ജോസഫ്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ എന്നിവർ പ്രസംഗിക്കും.
Kerala
പുലിക്കുരുമ്പ: മഞ്ഞളാങ്കൽ (തുണ്ടത്തിൽ) കുടുംബയോഗം ഇരുപത്തിനാലാമത് സംഗമവും കുടുംബയോഗം രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മൂന്നിന് നടക്കും.
മാനന്തവാടി തൃശിലേരിയിലെ തുണ്ടത്തിൽ സോണിയുടെ ഭവനത്തിൽ രാവിലെ 10 ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
കുടുംബയോഗം പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ തുണ്ടത്തിൽ അധ്യക്ഷത വഹിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ മുഖ്യ പ്രഭാഷണവും, തൃശിലേരി സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോൺ വെട്ടിയ്ക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തും.
തലമുറകളുടെ സംഗമം, കുടുംബാംഗങ്ങളെ പരിചയപ്പെടുത്തൽ, അനുമോദനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.
Kerala
മൂവാറ്റുപുഴ: നിര്‍മല മെഡിക്കല്‍ സെന്ററിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മേയ് ആറിനു നടക്കുമെന്ന് ആശുപത്രി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന. ആശുപത്രിക്കു സമീപം പ്രത്യേകം തയാറാക്കിയ പന്തലില്‍ വൈകുന്നേരം 4.30ന് നടക്കുന്ന സമാപനസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെര്ലിന് അധ്യക്ഷത വഹിക്കും.
നവീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മാത്യു കുഴല്നാടന് എംഎല്‍എയും സൗജന്യമായി നിര്‍മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാനം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലും നിര്‍വഹിക്കും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസി ജോസ്, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജോവിയറ്റ്, ജനറല്‍ മാനേജര്‍ പാട്രിക് എം. കല്ലട എന്നിവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് മത്സരമെന്ന് അറിയപ്പെടുന്ന ലോഗോസ് ബൈബിൾ ക്വിസ് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് പാലാരിവട്ടം പിഒസിയില്‍ നടന്ന രജതജൂബിലി ആഘോഷം പ്രൗഢോജ്വലമായി. ലോഗോസ് ആരംഭിക്കുന്നതിൽ പ്രധാന നേതൃത്വം വഹിച്ച കെസിബിസി ബൈബിള്‍ സൊസൈറ്റി മുൻ ചെയര്മാന് ബിഷപ് മാർ ജോര്‍ജ് പുന്നക്കോട്ടില്‍ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബൈബിള്‍ സൊസൈറ്റിയും ലോഗോസ് ക്വിസും കേരളത്തിന്റെ വചനപ്രഘോഷണ മേഖലയിൽ പ്രകാശമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് മാർ പുന്നക്കോട്ടില്‍ പറഞ്ഞു. സൊസൈറ്റി ചെയര്മാന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഓരോ വര്‍ഷവും കൂടുതല്‍ പേർ ലോഗോസ് ക്വിസിലേക്കും അതിലൂടെ ദൈവവചനത്തിലേക്കും ദൈവത്തിലേക്കും ആകര്‍ഷിക്കപ്പെടുന്നുവെന്നത് ആഹ്ലാദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
മാറുന്ന തലമുറയ്ക്കനുസൃതമായി ലോഗോസ് ക്വിസിന്റെ രൂപവും ഭാവവും മാറേണ്ടതുണ്ടെന്ന് ജൂബിലി സെമിനാറില്‍ മുന്‍ ചെയര്മാന് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ അഭിപ്രായപ്പെട്ടു.
മുന്‍ വൈസ് ചെയര്മാൻ ജസ്റ്റീസ് കുര്യന് ജോസഫ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, മുൻ ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട്, വൈസ് ചെയർമാൻ ആന്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു.
മുൻ സെക്രട്ടറിമാരായ ഫാ. ഡോ. സൈറസ് വേലംപറമ്പില്‍, ഫാ. ഡോ. ജോഷി മയ്യാറ്റില്‍, ഫാ. ഡോ. ജോണ്സണ് പുതുശേരി, മുൻ വൈസ് ചെയര്മാന്മാരായ ജോണ്സണ്, ജിസ്മോന്, ജോയിന്റ് സെക്രട്ടറിമാരായിരുന്ന കൊച്ചുത്രേസ്യ സൈമണ്‍, സാബു, ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നൽകി. ലോഗോസ് ജൂബിലി പ്രമേയ ഗാനം അവതരിപ്പിച്ചു.
138 പേരെ ആദരിച്ചു
ലോഗോസ് ബൈബിൾ ക്വിസ് ജൂബിലി സ്മരണിക (ലോഗോസ് 2025) ജസ്റ്റീസ് കുര്യന് ജോസഫിനു നൽകി ബിഷപ് മാർ ജോസ് പുളിക്കല്‍ പ്രകാശനം ചെയ്തു. ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് മാർ ജോർജ് പുന്നക്കോട്ടില്‍ പ്രകാശനം ചെയ്തു.
25 വര്‍ഷവും ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കെടുത്ത 138 പേരെ ആദരിച്ചു. ഇക്കാലയളവിൽ ക്വിസിന്റെ വിജയത്തിനായി പ്രയത്നിച്ച 88 പേരെയും മുന്‍ ലോഗോസ് പ്രതിഭകളെയും ബൈബിള്‍ സൊസൈറ്റി അംഗങ്ങളെയും ആദരിച്ചു.
2026 ലെ ലോഗോസിന്റെ പോസ്റ്റര്‍ മുൻ സെക്രട്ടറി ഫാ. ഡോ. ഫിലിപ് തയ്യില്‍ പ്രകാശനം ചെയ്തു.
District News
കോതമംഗലം: നെടുമ്പാറയിൽ നിന്ന് കീരംപാറയിലേക്ക് ഇടവക മാറ്റി സ്ഥാപിച്ചിട്ട് 50 വർഷം പൂർത്തിയാകുന്ന കീരമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ഷംഷാബാദ് അതിരൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
തുടർന്ന് നടന്ന തിരിതെളിച്ച് ജൂബിലി വർഷം ഉദ്ഘാടനംചെയ്തു. ജൂബിലി വേളയിൽ ഇടവക ജനം നിർമ്മിച്ച് നൽകുന്ന സ്നേഹ ഭവനത്തിന്റെ താക്കോൽദാനവും ഇടവക ഒറീസ മിഷനിൽ പണിയാൻ ഉദ്ദേശിക്കുന്ന ദേവാലയത്തിന് വേണ്ടിയുള്ള ഫണ്ടും വിദ്യാഭ്യാസ സ്കോളർഷിപ്പും വിതരണം ചെയ്തു. ഇടവകയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗൽഭരായ രണ്ടു വ്യക്തികളെ ബിഷപ് ആദരിച്ചു.
വെളിയേൽച്ചാൽ ഫൊറോന വികാരി ഫാ. ജോൺ പിച്ചാപ്പിള്ളിൽ അധ്യക്ഷനായി. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ജയിംസ് തെക്കേക്കര, മൈക്കിൾ തെക്കേകുടി, പാസ്റ്ററൽ കൗൺസിൽ അംഗം ജിൻസി ജോമോൻ, ഫാമിലി അപ്പസ്റ്റോലേറ്റ് പ്രസിഡന്റ് ഷോജി കണ്ണമ്പുഴ, പിതൃവേദി പ്രസിഡന്റ് ജിജി പുളിക്കൽ, മാതൃവേദി പ്രസിഡന്റ് ഡിമ്പിൾ ഷോജി, ജോസ് കച്ചറയിൽ, ജോൺസൺ കറുകപ്പിള്ളിൽ, ജെയിൻ ജോണി തുടങ്ങിയവർ നേതൃത്വം നൽകി.
International
ഡമാസ്കസ്: സായുധസംഘങ്ങളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സിറിയയിലെ പള്ളികളിൽ ഈസ്റ്റർ ആഘോഷം ചുരുക്കാൻ തീരുമാനം.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റർ പള്ളികൾക്കുള്ളിലെ പ്രാർഥനയോടെ മാത്രമേ ആഘോഷിക്കൂവെന്ന് രാജ്യത്തെ ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്ക പാത്രിയാർക്കേറ്റുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പടിഞ്ഞാറൻ സിറിയയിലെ ഹാമാ പ്രവിശ്യയിൽപ്പെട്ട ക്രിസ്ത്യൻ നഗരമായ സുഖൈലബിയയിൽ കഴിഞ്ഞ ശനിയാഴ്ച ബൈക്കുകളിലെത്തിയ തോക്കുധാരികൾ വെടിവയ്പ് നടത്തിയിരുന്നു. ആളുകൾ കെട്ടിടങ്ങൾക്കുള്ളിൽ ഒളിച്ചിരുന്നതിനാൽ ജീവഹാനിയുണ്ടായില്ല.
പ്രദേശത്തെ പള്ളിക്കുമുന്നിലെ തിരുസ്വരൂപങ്ങളും ക്രൈസ്തവരുടെ വാഹനങ്ങളും കെട്ടിടങ്ങളും നശിപ്പിച്ചശേഷമാണു സായുധസംഘം മടങ്ങിയത്. ഒരു സ്ത്രീയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിംകളിലെ സുന്നി വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണു പ്രദേശത്തെ ക്രമസമാധാന നില തകരാറിലാക്കിയിരിക്കുന്നത്.
ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു ഈസ്റ്റർ ആഘോഷം കുറയ്ക്കാൻ സഭാധികൃതർ തീരുമാനിച്ചത്.
Kerala
തിരിച്ചുവരവ് സുവിശേഷം ആഘോഷിക്കുന്ന ഏറ്റവും മനോഹരമായ ഒരു ജീവിതാനുഭവമാണ്. പശ്ചാത്താപം തോന്നിയ ധൂർത്തപുത്രൻ നന്നായി ഗൃഹപാഠം ചെയ്തുവന്നു അപ്പനോടു സംസാരിക്കുന്നുണ്ടെങ്കിലും അപ്പന്റെ മനസിൽ ഒന്നേയുള്ളൂ, കണ്ടുകിട്ടിയല്ലോ അതുമതിയെന്ന വികാരം. മരിച്ചെന്നാണ് കരുതിയത്, ആളുണ്ടല്ലോ അതുമാത്രം മതിയെന്നുള്ളതു വല്ലാത്തൊരു സ്നേഹമാണ്.
ഇതുപോലൊരു തിരിച്ചുവരവ് ലൂക്കായുടെ സുവിശേഷം മറ്റൊരു അവസരത്തിലും ആഘോഷിക്കുന്നു. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ, നാടുവിട്ടുപോയവരാണ്. ആ ശിഷ്യന്മാർ അത്യാഹ്ലാദത്തോടെ തിരിച്ചുവരുന്നു. ധൂർത്തപുത്രൻ തിരിച്ചുവരാൻ കാരണം അവനു സുബോധമുണ്ടായതാണ് (ലൂക്കാ 15:7).
എമ്മാവൂസിലെ ശിഷ്യന്മാർ തിരിച്ചുവരാൻ കാരണം അവരുടെ കണ്ണ് തുറക്കപ്പെട്ടു എന്നതാണ് (ലൂക്കാ 24:31). ധൂർത്തപുത്രനു സുബോധമുണ്ടായി കണ്ണു തുറന്നപ്പോൾ അപ്പൻ എത്രയോ അകലെയാണെന്നു കണ്ടു. എമ്മാവൂസിലെ ശിഷ്യന്മാർ കണ്ണ് തുറന്നപ്പോൾ കർത്താവിന്റെ കല്ലറ, കാൽവരി എത്രയോ അകലെയാണെന്നു തിരിച്ചറിഞ്ഞു.
►അപ്പം മുറിച്ചപ്പോൾ◄
കല്ലറയില്ലാത്ത, കാൽവരിയില്ലാത്ത ജീവിതത്തിന്റെ ശൂന്യത അവർ തിരിച്ചറിഞ്ഞു. കൂട്ടായ്മ എത്രയോ അകലെയാണെന്നു തിരിച്ചറിഞ്ഞു. സഭാജീവിതം എത്രയോ അകലെയാണെന്ന ചിന്ത അവർക്കുണ്ടായി. മൂന്നു ഘടകങ്ങളിലേക്കാണ് ശിഷ്യന്മാർ തിരിച്ചെത്തിയത്.
ഒന്ന് സഭയുടെ കൂട്ടായ്മയിലേക്ക്, രണ്ട് കർത്താവിന്റെ കാൽവരിയിലേക്ക്, മൂന്ന് കർത്താവിന്റെ കല്ലറയിലേക്ക്. നാടുവിട്ടു പോകണം, ദൈവത്തെ വിട്ടുപോകണം എന്നുള്ള ചിന്തകളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഈശോ അവരുടെ മുന്പിൽ പരിശുദ്ധ കുർബാനയായി വീണ്ടും മുറിക്കപ്പെടുന്നത്. അപ്പം മുറിച്ചപ്പോഴാണ് അവർ കണ്ണ് തുറന്നത്.
ഓരോ പരിശുദ്ധ കുർബാനയിലൂടെയും അപ്പം മുറിക്കൽ ശുശ്രൂഷയിലൂടെയും കണ്ണു തുറപ്പിക്കാൻ കർത്താവ് നമ്മുടെയൊപ്പം യാത്ര ചെയ്യുന്നുണ്ട്. കൂടെ യാത്ര ചെയ്യുന്നവൻ കുർബാനയാണ് എന്നുള്ള തിരിച്ചറിവോടെ തിരിച്ചു നടക്കാൻ നമുക്കു കഴിയണം.
വൈകാതെ പെസഹയിലേക്കു നമ്മൾ പ്രവേശിക്കാനൊരുങ്ങുകയാണ്. ഈ ചിന്തകൾ നമ്മെ വിശുദ്ധീകരിക്കുകയും ശക്തീകരിക്കുകയും ദൈവത്തിൽ ഐക്യപ്പെടുത്തുകയും ചെയ്യാൻ നമുക്കും എമ്മാവൂസിലെ ശിഷ്യന്മാരെപ്പോലെ തിരിച്ചു നടക്കാം.
District News
തൃശൂർ: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതാ - ശിശു വികസനവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാദിനാചരണ ജില്ലാതല ഉദ്ഘാടനം കളക്ടർ ശിഖ സുരേന്ദ്രൻ നിർവഹിച്ചു. കളക്ടറേറ്റ് അനക്സ് ഹാളിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് അധ്യക്ഷത വഹിച്ചു.
പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ അനീഷ അഷറഫിനെയും കായികമേഖലയിൽനിന്നു സി.ഡി. എൽസിയെയും ജില്ലാ കളക്ടർ ആദരിച്ചു.
പോഷ് ആക്ട് ആൻഡ് ഡൊമസ്റ്റിക് വയലൻസ് ആക്ട് എന്ന വിഷയത്തിൽ അഡ്വ. ജോർജ് പുലികുത്തിയിൽ, സ്ത്രീധനനിരോധനനിയമം, ശൈശവവിവാഹ നിരോധനനിയമം എന്ന വിഷയത്തിൽ അഡ്വ. എ.എം സിമ്മി, സൈബർ സുരക്ഷ എന്ന വിഷയത്തിൽ സിറ്റി സൈബർ സെൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി. സുജിത് എന്നിവർ ബോധവത്കരണ ക്ലാസെടുത്തു.
വനിതാ-ശിശു വികസന ഓഫീസർ പി. മീര, ജില്ലാ വനിതാ ശിശുവികസന ഓഫീസ് ഹെഡ് അക്കൗണ്ടന്റ് സി.വി സുമ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.യു. സ്മിത, സങ്കല്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമണ്‍ ജെൻഡർ സ്പെഷലിസ്റ്റ് ദീപ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഇരിട്ടി: പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ പ്ലാറ്റിന് ജൂബിലി ആഘോഷം സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഒന്നാം ദിന സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്തു. കെ. അശോകൻ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ അധ്യക്ഷത വഹിച്ചു. പൂർവകാല പ്രവർത്തകരേയും വയോജനങ്ങളേയും ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ആദരിച്ചു. വി.കെ. പ്രേമരാജൻ, ടി. നിപുൺ, വി.കെ. പ്രേമരാജൻ, അജയകുമാർ കരിയാൽ, എൻ.വി. ഷാജി , നവീൻ മാവില എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നൂപുര സ്കൂൾ ഓഫ് ഡാൻസിന്റെ കലാസന്ധ്യയും അരങ്ങേറി.
District News
കുട്ടിക്കാനം: കുട്ടിക്കാനം മരിയന്‍ കോളജിന്റെ 31-ാമത് കോളജ് ദിനാഘോഷം "എലീഷ്യം 2026' സമാപിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കോളജ് പേട്രണ്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും വിവിധ വകുപ്പുകളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍, പ്രമുഖ കമ്പനികളില്‍ പ്ലേസ്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ എന്നിവരെയും അനുമോദിച്ചു.
കോളജ് മാനേജര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് ഞള്ളിയില്‍, പ്രിന്‍സിപ്പല്‍ ഡോ. അജിമോന് ജോര്‍ജ്, എംസിഎസ്സി ചെയര്‍പേഴ്സണ്‍ അഷിത കെ. ചാക്കോ, അലുമ്നി അസോസിയേഷന് പ്രസിഡന്റ് ജോജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
വടക്കുന്നാഥൻ
തൃശൂർ: വടക്കുന്നാഥക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങൾ ഇന്നു നടക്കും. ക്ഷേത്രത്തിൽ രാവിലെ എട്ടിനു പഞ്ചവാദ്യം, വൈകീട്ട് ആറിന് നിറമാല എന്നിവയും ശ്രീമൂലസ്ഥാനത്തെ ശിവരാത്രിമണ്ഡപത്തിൽ രാവിലെ 7.30 മുതൽ രാത്രി 11.45 വരെ ഭജനാമൃതം, സംഗീതക്കച്ചേരി, ഓട്ടൻതുള്ളൽ തുടങ്ങി വിവിധ പരിപാടികളും, മതിൽക്കകത്ത് ഉച്ചകഴിഞ്ഞു മൂന്നിനു കൂത്ത്, രാത്രി ഒന്പതിനു തായമ്പക, രാത്രി 8.30 നു പാറമേക്കാവ് ക്ഷേത്രത്തിൽനിന്നും രാത്രി 10.30 ന് ഷൊർണൂർ റോഡിലെ സത്രം ജംഗ്ഷനിൽനിന്നും എഴുന്നള്ളിപ്പ്, പുലർച്ചെ 1.15ന് തൃപ്പുക നടയടയ്ക്കൽ, തുടർന്ന് വിളക്കാചാരം, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കും.നാളെ ഏഴിനു നിർമാല്യദർശനവും നെയ്യഭിഷേകവും ഉണ്ടായിരിക്കും.
മമ്മിയൂര്‍
ഗുരുവായൂര്‍: ക്ഷേത്രങ്ങളില്‍ ഇന്ന് ശിവരാത്രി ആഘോഷിക്കും. മമ്മിയൂര്‍ ക്ഷേത്രത്തില്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ലക്ഷാര്‍ച്ചനയും ഭസ്മാഭിഷേകവുമുണ്ടാകും. രാവിലെ പിസിസി ഇളയതിന്റെ ഭക്തിപ്രഭാഷണം, മണലൂര്‍ ഗോപിനാഥിന്റെ ഓട്ടന്തുള്ളല്, ഉച്ചയ്ക്ക് പല്ലശന മുരളിയുടെ പഞ്ചവാദ്യം, വൈകിട്ട് രഹന മുരളീധരന്റെ മോഹിനിയാട്ടം, രാത്രി കൃഷ്ണനാട്ടം എന്നിവയാണ്.
ചൊവ്വല്ലൂര്‍
ചൊവ്വല്ലൂര്‍: ക്ഷേത്രത്തില്‍ ശിവരാത്രിയുടെ വിശേഷാല്‍ ചടങ്ങുകള്‍ക്ക് തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന് നമ്പൂതിരി മുഖ്യകാര്‍മികനാകും. രാവിലെ കാഴ്ചശീവേലിക്ക് മേളം പെരുവനം കുട്ടന്മാരാര് നയിക്കും. ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരമുണ്ടാകും. ഉച്ചയ്ക്ക് എഴുന്ന ള്ളിപ്പിന് പഞ്ചവാദ്യം പല്ലശന മുരളി നയിക്കും. വൈകിട്ട് ചൊവ്വല്ലൂര്‍ സുനിലിന്റെ തായമ്പക, രാത്രി കലാപരിപാടികള്‍ എന്നിവയുമുണ്ടാകും.
പെരുന്തട്ട
പെരുന്തട്ട: ശിവക്ഷേത്രത്തില്‍ രാവിലെ അഖണ്ഡനാമ ജപം, വൈകീട്ട് ഭക്തിഗാനാര്‍ച്ചന, രാത്രി കഥകളി എന്നിവയുണ്ടാകും. സായി മന്ദിരത്തിൽ രാവിലെ ഒൻപതിന് മുത്തപ്പൻ തെയ്യം, ഭക്തജനങ്ങൾക്ക് കല്പന നൽകും.
തിരുവില്വാമല
തിരുവില്വാമല: ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതി ഹോമം , അഭിഷേകങ്ങൾ, 8.30 ന് ക്ഷേത്രത്തിൽ നിർമിച്ച അന്നദാനമണ്ഡപത്തിന്റെ ഉദ്ഘാടനം, ഒന്‍പതിന് ഭക്തി പ്രഭാഷാണം, 11-30 മുതൽ പ്രസാദ ഊട്ട്, വൈകീട്ട് 5.30ന് നാദസ്വരം, 6.30 മുതൽ തിരുവാതിരക്കളി , ഏഴിന് നൃത്ത സന്ധ്യ.
പൂതനക്കര ശിവക്ഷേത്രം , പാമ്പാടി സോമേശ്വരം ശിവക്ഷേത്രം, എരവത്തൊടി അർധനാരീശ്വര ക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും.
സാംസ്കാരിക സമ്മേളനം
ഗുരുവായൂർ: സായ് സഞ്ജീവനി ട്രസ്റ്റിന്റെ നേതൃത്വത്തിൽ സായി മന്ദിരത്തിൽ ശിവരാത്രി സാംസ്കാരിക സമ്മേളനവും കാരുണ്യസദസും നടത്തി. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ പൂർണതയിലേക്കുള്ള പ്രയാണമാണ് സനാതന ധർമം മുന്നോട്ടുവയ്ക്കുന്ന ജീവിതരീതിയെന്ന് കൈതപ്രം അഭിപ്രായപെട്ടു.
എഴുത്തുകാരൻ ജയരാജ് മിത്ര മുഖ്യാതിഥിയായി. സായിസ്പർശം ജീവകാരുണ്യപദ്ധതിയുടെ ഉദ്ഘാടനം മുൻ ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ മൗന യോഗി സ്വാമി ഹരിനാരായണൻ ശിവരാത്രി സന്ദേശം നൽകി. മുത്തപ്പൻ കർമങ്ങൾക്കു നേതൃത്വം നൽകിയ സനൽ പെരുവണ്ണാൻ, കുംഭമേളയിൽ ധർമ സേവ നടത്തിയ കെ.ആർ. പ്രവിൽ, എം.എസ്. ശശി മരുതയൂർ എന്നിവരെ ആദരിച്ചു.
ജുനഅഖാഡ ഹരിദ്വാർ വിശ്വം ഭർ ഭാരതി മഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തി. രമൺ ഭാരതി മഹരാജ്, മഹന്ത് ശിവാനി ഭാരതി മഹരാജ്, ഋഷികേശാനന്ദ മഹരാജ്, കൗൺസിലർ ബിന്ദു നാരായണൻ, അരുൺ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം : ആഘോഷങ്ങൾ ഐക്യത്തിനാകണമെന്ന് കൊല്ലം രൂപത വികാരി ജനറാൾ മോൺ. ഡോ. ബൈജു ജൂലിയൻ. കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് ആൻഡ് റിസർച്ച് സെന്ററി െ ന്റ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷത്തിെന്റെ ഉദ്ഘാടനം കരുതൽ അക്കാഡമി ഹാളിൽ കേക്ക് മുറിച്ച് നിർവഹിച്ച് വിശ്വാസ സന്ദേശം നൽകുകയായിരുന്നു ഡോ.ബൈജു ജൂലിയൻ.
കുഞ്ഞുങ്ങളെപ്പോലെയാകുക എന്നുള്ളതാണ് ക്രിസ്മസി െ ന്റ സ്നേഹ സന്ദേശം. കുഞ്ഞുങ്ങളുടെ ഇത്തരം ആഘോഷങ്ങൾ പരസ്പര സ്നേഹത്തി െ ന്റ വലിയ സന്ദേശം പകർന്നു നൽകുന്നു.
എല്ലാ മതസ്ഥരും ഒരുമിച്ചു ചേർന്നുള്ള ഐക്യത ഇവിടെയുണ്ട് എന്നുള്ളത് ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങളുടെ അന്തസത്ത ഉയർത്തിപ്പിടിക്കുന്നുവെന്നും ബൈജു ജൂലിയാൻ പറഞ്ഞു.
കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ വി.ടി. കുരീപ്പുഴ മുഖ്യപ്രഭാഷണം നടത്തി. കരുതൽ അക്കാഡമി മാനേജർ ജോർജ് എഫ്. സേവ്യർ വലിയവീട്, അധ്യാപകരായ ജ്യോതിരാജ്, ജിത് ബെനഡിക്ട് വിജയ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും മത്സരങ്ങളും കലാപരിപാടികളും സർട്ടിഫിക്കറ്റ് വിതരണവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ക്രിസ്മസ് അപ്പൂപ്പനുമൊത്തുള്ള നൃത്തങ്ങളുമൊക്കെയായി കരുതലി െ ന്റ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം മനോഹര അനുഭവമായി.
District News
ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ എൽപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, സെൻട്രൽ സ്കൂൾ എന്നിവയുടെ സംയുക്ത വർഷാഘോഷത്തിന്റെയും പുതിയ കെജി ബ്ലോക്കിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ എം.പി. ജാക്സൺ നിർവഹിച്ചു. ഡോൺ ബോസ്കോ സലേഷൻ സഭയുടെ ബംഗളൂരു പ്രൊവിൻഷ്യൽ റവ.ഡോ. ജോസ് തോമസ് കോയിക്കൽ അധ്യക്ഷത വഹിച്ചു. മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മുഖ്യാതിഥിയായി. സെൻട്രൽ സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രൊവിൻഷ്യൽ നിർവഹിച്ചു.
മാധ്യമപുരസ്കാര ജേതാവായ പിടിഎ പ്രസിഡന്റ് ് സെബി മാളിയേക്കൽ, വിരമിക്കുന്ന അധ്യാപകരായ വി.ജെ. ഷാലി, കെ.എൽ. ജീജ, ലീന വർഗീസ്, കെ. സീന ജോർജ് എന്നിവരെ ആദരിച്ചു. സ്കൂൾ മാനേജരും റെക്ടറുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ, മുനിസിപ്പൽ കൗൺസിലർ എം.എസ്. ദാസൻ, ഫാ. ജിനു കുഴിത്തൊട്ടിയിൽ, ഫാ. ഷിനോ കളപ്പുരയ്ക്കൽ, ഫാ. ജിതിൻ മൈക്കിൾ, സിസ്റ്റർ വി.പി. ഓമന, എബിൻ വെള്ളാനിക്കാരൻ, രതീഷ് കെ. ഭരതൻ, അഡ്വ. ഹോബി ജോളി, ലിജി ജോസ്, സിൽജി ജോൺസൻ എന്നിവർ പ്രസംഗിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉപജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
കാടുകുറ്റി: അമ്പഴക്കാട് സെന്റ് തോമസ് എൽപി സ്കൂളിന്റെ 123-ാമത് വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മനോജ് ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് അരിക്കാട്ട് അധ്യക്ഷതവഹിച്ചു.
ഫാ. സിജോ ഇരിമ്പൻ അനുഗ്രഹപ്രഭാഷണം നടത്തി. എൻഡോവ്മെന്റ് വിതരണവും സമ്മാനദാനവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ തോമസ് ഐ.കണ്ണത്ത്, എം.ആർ. ഡേവിസ്, ഫാ. റിജോ എടത്തിരുത്തിക്കാരൻ, എഇഒ കെ.കെ. സുരേഷ്, ചാലക്കുടി ബിപിഒ ലിജോ ജോസ്, പ്രധാനാധ്യാപകൻ റോബി ജോസ് എന്നിവർ പ്രസംഗിച്ചു.
District News
കൈപ്പറമ്പ്: ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ഇന്നുരാവിലെ ആഘോഷമായ ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, അമ്പ് വെഞ്ചരിപ്പ് എന്നിവയും രാത്രി 10ന് അമ്പ് സമാപനവും നടക്കും.
തിരുനാൾ ദിനമായ നാളെ രാവിലെ 6.15നും 10നും വൈകിട്ട് നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 10 നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഗ്രിജോ മുരിങ്ങാത്തേരി മുഖ്യകാർമികനാകും. ഫാ. ജോൺ അയ്യങ്കാനയിൽ സന്ദേശംനൽകും. ഫാ. പോൾ കള്ളിക്കാടൻ സഹകാർമികനാകും. ഉച്ചതിരിഞ്ഞ് നാലിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് ഫ്യൂഷൻ നൈറ്റുമുണ്ടാകും. 31ന് രാവിലെ മരിച്ചുപോയവർക്കുള്ള അനുസ്മരണ ബലി. ഇടവക വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ, ജനറൽ കൺവീനർ ജോൺസൺ എലവത്തിങ്കൽ, കൈകാരന്മാരായ ഡേവിഡ് വാഴപ്പിള്ളി, കെ.എഫ്. ബിജോയ്, സിജു മുളയ്ക്കൽ തുടങ്ങിയവർ നേതൃത്വംനൽകും.
പുതുക്കാട് ഫൊറോന പള്ളി
പുതുക്കാട്: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ തിരുനാൾ ശനി, ഞായർ തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് കുർബാനയ്ക്കുശേഷം കൂടുതുറക്കല് നടക്കും. തിരുനാള്‍ദിനമായ ഫെബ്രുവരി ഒന്നിന് രാവിലെ നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഇലോയ് ചിറമല്‍ കാര്‍മികനാകും. ഫാ. ഷിന്റോ കുളങ്ങര തിരുനാള്സന്ദേശംനല്കും. വൈകിട്ട് നാലിന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ഷൈജോ പാറമ്മേല്‍ കാര്‍മികത്വംവഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും വര്‍ണമഴയും ഉണ്ടായിരിക്കും.
തിരുനാളിനോടനുബന്ധിച്ചുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ചുനൽകിയ ഭവനത്തിന്റെ താക്കോൽദാനം നടന്നതായി ഭാരവാഹികൾ അറിയിച്ചു. വികാരി ഫാ. പോള്‍ തേയ്ക്കാനത്ത്, ട്രസ്റ്റിമാരായ ഡെയ്സണ്‍ മഞ്ഞളി, കെ.ജെ. ജോജു, പോള്‍സണ്‍ കൊടവരക്കാരന്, ജനറല്‍ കണ്‍വീനര്‍ ഷാജു മൂലന് എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
District News
തൊണ്ടിയിൽ: നവതിയുടെ നിറവിലെത്തിയ സെന്റ് ജോൺസ് യുപി സ്കൂളിന്റെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും കോർപറേറ്റ് മാനേജർ റവ. ഡോ. സോണി വടശേരിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. പൂർവികരുടെ സ്മരണാർഥം നെക്രോളജി സംഘടിപ്പിച്ചു.
പൂർവ വിദ്യാർഥിയും പ്രശസ്ത ഫിലിം എഡിറ്ററുമായ രഞ്ജൻ ഏബ്രഹാം സുവനീർ പ്രകാശനം നടത്തി. പൂർവ വിദ്യാർഥിയും മുൻ ഐജിയുമായ ജോസ് ജോർജ് സന്ദേശം നൽകി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ പ്രതിഭകളെ ആദരിച്ചു.
ഇരിട്ടി എഇഒ സി.കെ. സത്യൻ മുഖ്യാഥിതിയായിരുന്നു. സർവീസിൽ നിന്ന് വിരമിക്കുന്ന ബീന ജോസഫ് മറുപടി പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്തംഗം ജയ്സൺ കാരക്കാട്ട്, കെ.എ. രജീഷ്, ലിസമ്മ ജോസഫ് മംഗലത്ത്, ആഷാ മാത്യു, സണ്ണി സിറിയക്ക് പൊട്ടങ്കൽ, കെ. നിഷാന്ത്, ഒ. മാത്യു, വിനോദ് നടുവത്താനി, ബിന്ദു കൃഷ്ണ, അതുൽ കൃഷ്ണ, സ്കൂൾ മുഖ്യാധ്യാപകൻ മാത്യു ജോസഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷൈൻ എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.
നവതി ആഘോഷത്തോടനുബന്ധിച്ച് 90 അമ്മമാരും കുട്ടികളും അണിനിരന്ന മെഗാ തിരുവാതിര സംഘടിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ ജൂബിലി ചാക്കോ, റാണി ടോമി, ബേബി സോജ, കെ.കെ. സ്മിത, സ്റ്റാഫ് സെക്രട്ടറി ജിൻസി ജോസ് എന്നിവർ പ്രസംഗിച്ചു. മദർ പിടിഎയും അധ്യാപകരും പരിപാടിക്കു നേതൃത്വം നൽകി.
ഇന്നു രാവിലെ പത്തു മുതൽ ഗുഡ് എർത്ത് ചെസ് കഫെയിലും, യുപി സ്കൂളിലുമായി സ്പോർട്സ് എക്സിബിഷൻ നടക്കും.അന്തരിച്ച കളരിക്കൽ ദേവസ്യാ ( ബേബി, പേരട്ട ) യുടെ ശേഖരത്തിൽ ഉണ്ടായിരുന്ന 200 ഓളം രാജ്യങ്ങളുടെ സ്റ്റാമ്പുകളും കറൻസികളും നാണയങ്ങളും പ്രദർശനത്തിൽ ഉണ്ടാകും.
District News
മങ്കൊമ്പ്: കൈനടി എ.ജെ. ജോൺ മെമ്മോറിയൽ എൽപി സ്കൂളിന്റെ 105ാം വാർഷികാഘോഷങ്ങൾ ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ റവ.ഡോ. ആന്റണി മൂലയിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. തോമസ് കമ്പിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
സർവീസിൽനിന്നു വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഷേർളി തോമസ്, അധ്യാപകരായ ടെസി മാത്യു, കെ. ലിജി, പി.ജി. ജോളിക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം സി.വി. രാജീവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ജോസഫ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു, സ്റ്റാഫ് സെക്രട്ടറി എം. ബിന്ദുമോൾ, പിടിഎ പ്രസിഡന്റ് റജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
NRI
റോം: ഇറ്റലിയിലെ ഇന്ത്യൻ എംബസിയുടെ റോമിലെ ആസ്ഥാനത്ത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. അംബാസഡർ വാണി റാവു, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗൗരവ് ഗാന്ധി എന്നിവരുടെ സാനിധ്യത്തിൽ വർണശബളമായ ചടങ്ങിൽ മലയാളികളുടെ സ്ട്രിംഗ്സ് റോമാ മ്യൂസിക് ബാൻഡിന്റെ പ്രകടനം വേറിട്ട അനുഭവമായി.
വന്ദേമാതരം എന്ന ദേശഭക്തി ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് വന്ദേമാതരം ആലപിച്ചാണ് സംഘം ചടങ്ങിൽ ആവേശം നിറച്ചത്. സംഗീതത്തിലൂടെ പ്രവാസി സമൂഹത്തെ കൂട്ടിയിണക്കാനും ഇന്ത്യൻ സംഗീത പാരമ്പര്യം കാത്തുസൂക്ഷിക്കുകയും പുതിയ കലാകാരന്മാരെ കണ്ടെത്താനുമുള്ള കൂട്ടായ്മ കൂടിയാണ് സ്ട്രിംഗ്സ് മ്യൂസിക് ബാൻഡ്.
കോവിഡിന്റെ കടുത്ത വെല്ലുവിളികൾ നിറഞ്ഞ സമയത്ത് എക്സലന്റ് ഇവന്റ്സ് ജസ്റ്റിൻ പന്തല്ലൂക്കരനും പരേതനായ സജി തട്ടിലും നൽകിയ പിന്തുണയുമായി രൂപപ്പെടുതി ഫ്രെനിഷ് കരിപ്പേരി സ്ഥാപിച്ച ഈ ബാൻഡിൽ ഇപ്പോൾ നീതു ബാബു, മനീഷ മനോജ്, ജോഷ്ന ജോസ്, ശിൽപ ചന്ദ്രൻ, ബിനോയ് തോമസ്, ദീപു ദോസ്, ലിപ്സൺ സ്റ്റാൻലി, ഹരികൃഷ്ണൻ, അനന്തകൃഷ്ണൻ, റിക്സൺ ലോറെൻസ്, വിപിൻ വേളി എന്നിവരാണ് ഈ സംഘത്തിലെ പ്രധാനികൾ.
ഇതിനോടകം ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിൽ ഇരുപതിലധികം സ്റ്റേജ്ഷോകൾ അവതരിപ്പിച്ച സ്ട്രിംഗ്സ്റോമാ, ഇറ്റലിയിലെ ഇന്ത്യൻ യുവതലമുറയ്ക്ക് രാജ്യത്തിന്റെ സമ്പന്നമായ സംഗീത പാരമ്പര്യം മനസിലാക്കാനും അതിനെ മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തവും സാംസ്കാരിക പ്രതിബദ്ധതയുമാണ് ലക്ഷ്യമിടുന്നത്.
NRI
ഒക്ലഹോമ: അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടത്തപ്പെട്ടു. ഇതിനോടുബന്ധിച്ചു ഒക്ലഹോമ സിറ്റിയിലും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
ഫ്രീഡം സെന്ററിൽ നിന്ന് ഒക്ലഹോമ ഹിസ്റ്ററി മ്യൂസിയം വരെയായിരുന്നു നിശബ്ദ ജാഥ സംഘടിപ്പിച്ചത്. ഒക്ലഹോമ സിറ്റി ഡൗണ്ടൗണിൽ നടന്ന വാർഷിക പരേഡിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.
1986 മുതലാണ് നഗരത്തിൽ ഈ ആഘോഷങ്ങൾ സജീവമായി തുടങ്ങിയതെന്ന് ചടങ്ങിൽ പങ്കെടുത്തവർ ഓർമിച്ചു. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ ഇന്നത്തെ സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്ന് പങ്കെടുക്കുന്നവർ അഭിപ്രായപ്പെട്ടു.
ക്ലാര ലൂപ്പറിനെപ്പോലെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന പൗരാവകാശ പോരാട്ടങ്ങളെയും എൻഎഎസിപി നേതാക്കൾ ചടങ്ങിൽ സ്മരിച്ചു.
District News
അമയന്നൂര്‍: മീനടം സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി പുനർനിർമാണത്തിന് അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയുടെ കൈത്താങ്ങ്. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ല അതിഭദ്രാസനത്തിനു കീഴിലെ കോട്ടയം വൈദിക ജില്ലയിലുള്ള ഏക ദേവാലയമാണ് മീനടം പള്ളി. മീനടത്തെ പുതിയ ദേവാലയ നിര്‍മാണത്തിനാണ് അമയന്നൂര്‍ ഇടവകക്കൂട്ടായ്മ കാരുണ്യത്തിന്റെ കരം നീട്ടിയത്.
പള്ളിയുടെ വാര്‍ഷിക പെരുന്നാള്‍ ആഘോഷങ്ങള്‍ ചുരുക്കി മിച്ചംപിടിച്ച തുക മീനടത്തെ പുതിയ ദേവാലയ നിര്‍മാണത്തിന് സംഭാവന നല്‍കിയാണ് സ്നേഹത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകയായത്.
അമയന്നൂര്‍ പള്ളിയുടെ തിരുനാള്‍ ദിനത്തില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭാ കൂരിയ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ് എപ്പിസ്കോപ്പായില്നിന്ന് മീനടം പള്ളി വികാരി ഫാ. സൈജു കുര്യന് ഒഐസി, ട്രസ്റ്റി വി.സി. റെജി വയലിക്കൊല്ലാട്ട്, സെക്രട്ടറി പി.യു. ഏബ്രഹാം ഓലിക്കരപീടികയില് എന്നിവര്‍ ചേര്‍ന്ന് സംഭാവന സ്വീകരിച്ചു. അമയന്നൂര്‍ പള്ളി വികാരി ഫാ. മാത്യു ചിറയില്‍, പള്ളി ട്രസ്റ്റി ഏബ്രഹാം മാത്യു ചുണ്ടേവാലേല്‍, സെക്രട്ടറി ഡെന്നീസ് ജേക്കബ് ഇരട്ടവനാല്, കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത
District News
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കെകെടിഎം ഗവ. കോളജിന്റെ വജ്രജൂബിലി ആഘോഷവും പൂർവവിദ്യാർഥി മഹാസംഗമവും ഇന്ന് വിപുലമായ പരിപാടികളോടെ ആഘോ ഷിക്കും. രാവിലെ 9.30 മുതൽ കോളജ് കാമ്പസിലെ മുസിരിസ് കൺവൻഷൻ സെന്ററിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളിൽ റവന്യു മന്ത്രി കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബെഹനാൻ എംപി, മുൻ എംപി ടി.എൻ. പ്രതാപൻ, വി.ആർ. സുനിൽകുമാർ എൽഎൽഎ, ഇ.ടി. ടൈസൺ എംഎൽഎ, നജീബ് കാന്തപുരം എംഎൽഎ എന്നിവരും കലാസാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരും പങ്കെടുക്കും.
കോളജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് അലുംനി അസോസിയേഷൻ നിരവധി വികസനപദ്ധതികൾക്കു രൂപം നൽകിയിട്ടുള്ളതായി അസോസിയേ ഷൻ ഭാരവാഹികൾ പറഞ്ഞു. കോളജിലെ സാമ്പത്തികശേഷി കുറഞ്ഞ വി ദ്യാർഥികൾക്ക് സൗജന്യഭക്ഷണം നൽകുന്നതിനായി കാന്റീൻ തുറക്കും.
വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തുകയും അക്കാദമിക്ക് ഗുണനില വാരം ഉയർത്തുന്നതിന് ആവശ്യമായ ബുക്കുകൾ നൽകും.
സൗജന്യ സിവിൽ സർവീസ് കോച്ചിംഗ് സെന്റർ ആരംഭിക്കും. കോളജ് കാമ്പസിന്റെ ബ്യൂട്ടിഫിക്കേഷൻ നടപ്പാക്കുന്നതൊടൊപ്പം മത്സരങ്ങളിൽ യോഗ്യത നേടുന്നതിന് ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് മത്സരങ്ങളിൽ വിദ്യാർഥികൾക്കു കോച്ചിംഗ് നൽകും. അഡ്മിനിസ്ട്രേറ്റ് വിഭാഗത്തിനായി പുതിയ ക്ലാസ്റൂമുകൾ നിർമിക്കുകയും കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് തൊഴിൽ പരിശീലനവും പ്ലേസ്മെന്റും കരിയർ ഗൈഡ്സും ഏർപ്പെടുത്തു മെന്നും ഭാരവാഹികളായ പ്രസിഡന്റ്് അൻവർഅലി, സെക്രട്ടറി ഓമന വിജയൻ റോയ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
District News
കൊച്ചി: പുതുവത്സര ദിനാഘോഷവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പോലീസ്. ബുധനാഴ്ച ആറു മണി മുതല്‍ ബീച്ച് റോഡുകളില്‍ ട്രാഫിക് നിയന്ത്രണമുണ്ടാകും. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രമല്ല, ചെറായി, പുതുവൈപ്പ്, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിലേക്കും കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിയന്ത്രണനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
31ന് വൈകിട്ട് ബീച്ച് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ കടത്തിവിടില്ല. ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരുടെ കൈവശം ഐഡി കാര്‍ഡ് ഉണ്ടായിരിക്കണം. ഫോര്‍ട്ട് കൊച്ചിയില്‍ റോഡ് അരികിലുള്ള പാര്‍ക്കിംഗ് നിയന്ത്രിക്കും. ബിഷപ്പ് ഹൗസ് പാര്‍ക്കിംഗ് ഏരിയ, സാന്റാക്രൂസ് സ്കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റ സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കും.
വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡ് 31ന് വണ്‍വേ ആക്കും. ചെറായി ബീച്ച് മുതല്‍ വടക്കോട്ട് മുനമ്പം ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു. കുഴുപ്പിള്ളി ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ കിഴക്ക് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു.
വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും രക്തേശ്വരി ബീച്ചിലേക്കുള്ള റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. അനുമതിയില്ലാതെ പടക്കം കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും മൈക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.
ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന് ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചിട്ടുണ്ട്. എക്സൈസും പരിശോധന നടത്തും.
അതേസമയം, പുതുവത്സരം ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കല്‍ അടക്കം നിരവധി പരിപാടികളാണ് പുതുവത്സര ദിനത്തോട് അനുബന്ധിച്ച് ജില്ലയില്‍ നടക്കാനൊരുങ്ങുന്നത്. നഗരത്തിലെ മാളുകളിലും ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലുമടക്കം ചെറുതും വലുതുമായ ആഘോഷങ്ങള്‍ ഒരുങ്ങുന്നുണ്ട്.
District News
കോഴിക്കോട്: ജില്ലയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്നൊരുക്ക യോഗത്തില്‍ തീരുമാനം.
ജനുവരി 26ന് രാവിലെ ഒമ്പതിന് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കുന്ന പരേഡില്‍ പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്, ഗൈഡ്സ്, സ്കൂള്‍ ബാന്‍ഡ് അടക്കമുള്ള പ്ലാറ്റൂണുകള്‍ അണിനിരക്കും.
പരേഡിന് മുന്നോടിയായി 22, 23 തിയതികളിൽ റിഹേഴ്സല്‍ പരേഡ് നടത്തും. 24ന് അന്തിമ ഡ്രസ് റിഹേഴ്സല്‍ നടക്കും.ആഘോഷത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
റിപ്പബ്ലിക് ദിനാഘോഷം, പരേഡ് തുടങ്ങിയവയുടെ പ്രാഥമിക ഒരുക്കങ്ങള്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.യോഗത്തില്‍ എഡിഎം സി. മുഹമ്മദ് റഫീഖ്, കണ്ട്രോള് റൂം എസിപി ദിനേഷ് കോറോത്ത്, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ആലപ്പുഴ: ക്രിസ്മസ് ആഘോഷത്തിനു തിരശീല വീണു. പക്ഷേ, ജില്ല ഇനി ഉണരുന്നത് ഫെസ്റ്റിവല്‍ മൂഡിലേക്ക്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി. ക്രിസ്മസ് ആഘോഷങ്ങള്‍ ദേവാലയത്തിലാണ് നടന്നതെങ്കില്‍ ബീച്ചുകളും പാര്‍ക്കുകളും കേന്ദ്രീകരിച്ചാണു പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്നത്. 31നു രാത്രി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയയിടങ്ങളില്‍ പുതുവത്സര ആഘോഷം നടക്കും. ഇവയ്ക്കു പുറമേ ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങളും ജില്ലയില്‍ നടക്കുന്നുണ്ട്. ആലപ്പുഴ നഗരത്തില്‍ മുല്ലയ്ക്കല് ചിറപ്പിനോട് അനുബന്ധിച്ചുള്ള കാര്‍ണിവല്‍ സജ്ജമായിക്കഴിഞ്ഞു. ചിറപ്പ് 27നു സമാപിക്കുമെങ്കിലും കാര്‍ണിവല്‍ ഏതാനും ദിവസംകൂടി തുടരാനാണു സാധ്യത.
ബീച്ച് ഫെസ്റ്റ് ഇന്നു മുതൽ
ആലപ്പുഴ ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ബീച്ച് ഫെസ്റ്റ് ഇന്ന്റേഡിയോ മാംഗോയുടെ പരിപാടിയോടെ ആരംഭിക്കും. 'മാംഗോ ബീറ്റ്സ്' എന്ന പേരില്‍ ഡി.ജെ. സാവിയോ നയിക്കുന്ന ഡിജെയാണു പ്രധാന ആകര്‍ഷണം.
31നു രാത്രി വരെയാണു പരിപാടികള്‍. ബീച്ചിനെ രാത്രിയുടെ ആഘോഷത്തിമിര്‍പ്പിലാക്കുന്ന ദിവസങ്ങളാകും ഇത്. മത്സരങ്ങളും വിവിധ കലാപരിപാടികളുമായി ബീച്ച് ഫെസ്റ്റ് ഉത്സവാന്തരീക്ഷം സൃഷ്ടിക്കും.
31നു രാത്രി ബാന്‍ഡ്, ഡിജെ തുടങ്ങിയവയുമുണ്ടാകും. നിലവില്‍ ആലപ്പുഴ ബീച്ചില്‍ സ്വകാര്യ സ്ഥാപനത്തിന്റെ കാര്‍ണിവല്‍ നടക്കുന്നുണ്ട്
ചേര്‍ത്തല ഫെസ്റ്റ്29 മുതല്‍ 31 വരെ
ചേര്‍ത്തല ടിബി കനാല്‍ക്കരയിൽ 29 മുതല്‍ 31 വരെ കനാല്‍ ഫെസ്റ്റ് നടക്കും. വൈകിട്ട് എഎസ് കനാല്‍ വശങ്ങളില് അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ ഫെസ്റ്റ് വിളംബര വിളക്കു തെളിക്കും. 30നു വൈകിട്ട് ആറിനു ഡാന്‍സ് മത്സരം, 31ന് ഉച്ചയ്ക്ക് രണ്ടിനു ചേര്‍ത്തലയിലെ ടൂറിസം സാധ്യതകള്‍ ശില്പശാല, ആറിനു മെഗാ ഷോ എന്നിവ നടക്കും.
മാരാരിക്കുളം ഫെസ്റ്റ്
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാരാരിക്കുളം ബീച്ചില്‍ നടത്തുന്ന ഫെസ്റ്റ് നാളെ തുടങ്ങിയേക്കും. ഇവിടെയും സംഗീത പരിപാടികളാണു പ്രധാനമായും ഉണ്ടാവുക.
ഉളവയ്പ് കാര്‍ണിവല്‍
കൊച്ചി കാര്‍ണിവലിന്റെ മാതൃകയില്‍ ജില്ലയില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത് ഉളവയ്പ് കായല്‍ കാര്‍ണിവലിലാണ്. ഇത്തവണ 25 അടി ഉയരമുള്ള വൈക്കോലില്‍ പാപ്പാഞ്ഞിയെയാണ് ഒരുക്കുന്നത്. ഇന്‍ഫ്ലുവന്‍സറും ഗായകനുമായ നിധീഷിന്റെ സംഗീത പരിപാടി "നിധീഷ് കത്തിക്കുന്നു' എന്ന പേരില്‍ 31നു രാത്രി എട്ടിനു നടക്കും.
Kerala
തിരുവനന്തപുരം: വാജ്പേയി ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർ ഇന്ന് എത്തണമെന്ന് കാണിച്ച് ലോക് ഭവൻ കൺട്രോളർ അയച്ച സർക്കുലർ വിവാദത്തിൽ. ക്രിസ്മസ് ദിനമായ ഇന്ന് ജീവനക്കാർ ലോക് ഭവനിൽ എത്തണമെന്ന് കാണിച്ചിറക്കിയ സർക്കുലറാണ് വിവാദത്തിലായത്.
ഇതോടെ ജീവനക്കാർ പരിപാടിയിൽ നിർബന്ധമായും എത്തേണ്ടെന്ന വിശദീകരണം ഇറക്കി ലോക് ഭവൻ. ക്രിസ്മസ് അവധി ഒഴിവാക്കിയില്ലെന്നും ലോക് ഭവൻ വിശദീകരിച്ചു. ഇന്ന് വാജ്പേയി ദിനാചരണത്തിൽ ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധമല്ലെന്നും അറിയിപ്പിറക്കി.
അതേസമയം ക്രിസ്മസിനെ വരവേൽക്കുകയാണ് ലോകം. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളിലാണ് വിശ്വാസികൾ.
District News
കോഴിക്കോട്: താമരശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ടിലെ ക്രിസ്മസ് ആഘോഷങ്ങള്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് എപ്പോഴും സന്തോഷത്തിന്റേതാണെന്നുംഏത് പ്രതിസന്ധി ഘട്ടങ്ങളിലും പ്രത്യാശയുള്ളവരായിരിക്കണമെന്ന് ക്രിസ്മസ് നമ്മെ ഓര്‍മിപ്പിക്കുന്നുവെന്നും ബിഷപ് പറഞ്ഞു.
സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ.ഡോ. സുബിന് കിഴക്കേവീട്ടില്‍ ആമുഖ പ്രഭാഷണം നടത്തി. രൂപതാ ചാന്‍സലര്‍ റവ.ഡോ.സെബാസ്റ്റ്യന്‍ കവളക്കാട്ട്, പാറോപ്പടി ഫൊറോന വികാരി ഫാ.സൈമണ്‍ കിഴക്കേക്കുന്നേല്‍, കോര്പറേഷന് വാര്‍ഡ് കൗണ്‍സിലര്‍ വിനീത സജീവ് എന്നിവര്‍ സംസാരിച്ചു. ഫാ. സിബി കുഴിവേലില്‍, ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍, വൈദീകര്‍, സിസ്റ്റേഴ്സ്, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്റ്റാര്‍ട്ടിലെ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പിഡിഡിഎം, എസ്കെഡി സന്യാസഭവനങ്ങളിലെ സിസ്റ്റേഴ്സിന്റെ കരോള്‍ ഗാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സ്റ്റാര്‍ട്ടിന്റെ പുതിയ സംരംഭമായ ആറു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള അഡ്വാന്‍സ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ബിഷപ് തുടക്കം കുറിച്ചു.
District News
ചങ്ങനാശേരി: ക്രിസ്മസ്, പുതൂര്‍ പള്ളി ചന്ദനക്കുടം, കാവില്‍ ക്ഷേത്രത്തില്‍ ഉത്സവം, പുതുവത്സരാഘോഷം... ചങ്ങനാശേരി ആഘോഷദിനങ്ങളിലേക്ക്. ക്രിസ്മസ് സ്റ്റാറുകളും ദീപാലങ്കാരങ്ങളും വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നല്ല തിരക്കാണ്. വൈവിധ്യമാർന്ന അലങ്കാര സാമഗ്രികളും ക്രിസ്മസ് ട്രീകളും കമ്പോളത്തില്‍ സുലഭമാണ്. വസ്ത്രശാലകളിലും തിരക്കേറിയിട്ടുണ്ട്. ക്രിസ്മസ് കേക്കുകളുടെ വിപണിയും സജീവമാണ്.
നാടും നഗരവും കമനീയമാണ്. ദൈവാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. ചങ്ങനാശേരിയില്‍ വ്യത്യസ്ത പരിപാടികളോടെ 31ന് വൈകുന്നേരം അഞ്ചിന് പാലാത്രച്ചിറ ബൈപാസിനടുത്ത് എട്ടുമണിക്കൂര്‍ നീളുന്ന പുതുവത്സരാഘോഷ രാവും സംഘടിപ്പിച്ചിട്ടുണ്ട്.
മതസൗഹാര്‍ദത്തിന്റെ ആഘോഷമായി 25, 26 തീയതികളില്‍ പുതൂര്‍ പള്ളി ജമാ അത്തിന്റെ നേതൃത്വത്തില്‍ ചന്ദനക്കുടം ആഘോഷവും ഘോഷയാത്ര നടക്കും. 25നു വൈകുന്നേരം അഞ്ചിന് പുതൂര്‍ പള്ളി അങ്കണത്തില്‍ ചേരുന്ന മാനവമൈത്രി സമ്മേളനത്തോടെ ഘോഷയാത്ര ആരംഭിക്കും. ഹിന്ദു-മുസ്ലിം-ക്രൈസ്തവ ആരാധനാലയങ്ങളും സംഘടനകളും ചന്ദനക്കുട ഘോഷയാത്രയ്ക്ക് മൈത്രിയുടെ പ്രതീകമായി ഉജ്വല സ്വീകരണം നല്‍കും. 24നും 25നും രാത്രി പുതൂര്‍ പള്ളി മൈതാനത്ത് കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ 25, 26, 27 തീയതികളില്‍ ഉത്സവം നടക്കും. നാളെ രാത്രി 8.30ന് സംഗീതനിശ, 25ന് വൈകുന്നേരം 6.45ന് ചന്ദനക്കുട ഘോഷയാത്രയ്ക്കു സ്വീകരണം. 26ന് രാത്രി 8.30ന് ഭക്തിഗാനോത്സവം. 27ന് വൈകുന്നേരം ആറാട്ട്. ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ആറാട്ടിന് സ്വീകരണം. 10.30ന് ആറാട്ട് തിരികെ ക്ഷേത്രത്തില്‍ എത്തും.
ആഹ്ലാദനിറവില്‍ ക്രിസ്മസ് ആഘോഷത്തിലേക്ക്
25 നോമ്പനുഷ്ഠിച്ച് പ്രാര്‍ഥനാപൂര്‍വമാണ് വിശ്വാസീസമൂഹം ക്രിസ്മസിനായി ഒരുങ്ങുന്നത്. ക്രിസ്മസിനെ വരവേറ്റ് വീടുകളിലും ദേവാലയങ്ങളിലും നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ഒരുങ്ങി.
മിന്നിത്തിളങ്ങുന്ന അലങ്കാരദീപങ്ങളും പൊന്താരകങ്ങളും നഗരത്തിലും നാട്ടിലും തെളിഞ്ഞു. ക്രിസ്മസ് സന്ദേശങ്ങളുമായി കരോള്‍ സംഘങ്ങള്‍ എത്തിത്തുടങ്ങി.
നാളെ രാത്രി 11.45ന് ക്രൈസ്തവ ദേവാലയങ്ങളില്‍ പിറവിത്തിരുനാള്‍ ആഘോഷിക്കും. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പിറവിത്തിരുനാള്‍ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ മുഖ്യകാര്‍മികത്വം വഹിക്കും.
മനുഷ്യാവതാര സന്ദേശയാത്ര 27ന്
ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാര ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെയും ക്രിസ്മസ് ആഘോഷത്തിന്റെയും ഭാഗമായി ചങ്ങനാശേരി അതിരൂപത നടത്തുന്ന വ്യത്യസ്ത ക്രിസ്മസ് ആഘോഷം 27ന് നടക്കും. മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ കുടുംബക്കൂട്ടായ്മ, യുവദീപ്തി-എസ്എംവൈഎം, ഫാമിലി അപ്പൊസ്തലേറ്റ്, സണ്‍ഡേ സ്കൂള്‍ എന്നീ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് മനുഷ്യാവതാര സന്ദേശയാത്ര നടത്തുന്നത്.
വൈകുന്നേരം അഞ്ചിന് ആര്‍ച്ച്ബിഷപ്സ് ഹൗസില്‍നിന്ന് എസ്ബി കോളജിലേക്ക് നടത്തുന്ന സന്ദേശയാത്രയില്‍ വ്യത്യസ്ത വേഷവിതാനങ്ങളോടെ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കും. ചങ്ങനാശേരിയുടെ ചരിത്രത്തിലെ അവിസ്മരണീയ കാഴ്ചയാകും മനുഷ്യാവതാര സന്ദേശയാത്ര.
District News
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ പുതുമ നിറഞ്ഞ ന്യൂ ഇയര്‍ ആഘോഷമായ ബോണ്‍ ആനോ 31ന് വൈകുന്നേരം അഞ്ചുമുതല്‍ പാലാത്ര ബൈപാസിലെ പീടിയേക്കല്‍ മൈതാനിയില്‍ മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ നടക്കും.
ശിങ്കാരിമേള മത്സരം, ഡാന്‍സ് പ്രാേഗ്രാം, സാംസ്കാരിക സമ്മേളനം, പാപ്പാഞ്ഞി കത്തിക്കല്‍, ആകാശ വിസ്മയം, മ്യൂസിക് ബാൻഡ് തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഘോഷ പരിപാടികള്‍ക്കു തുടക്കംകുറിച്ച് മീഡിയ വില്ലേജില്‍ നടന്ന സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ലിപിന്‍ തുണ്ടുകളം, ടിന്‍സു മാത്യു, മാര്ട്ടിന് ഫിലിപ്പ്, സില്‍ജി മൂലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരിയില്‍ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ രീതിയില്‍ ന്യൂ ഇയര്‍ ആഘോഷം നടക്കുന്നത്.
ശിങ്കാരിമേളം മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 50,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും കാഷ് അ വാര്‍ഡ് ലഭിക്കും. എട്ടു ടീമുകള്‍ക്ക് മാത്രമാണ് പങ്കെടുക്കാനുള്ള അവസരം. പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന കാഷ് അവാര്‍ഡുകളും നല്‍കും. വിവരങ്ങള്‍ക്ക് 8921759194 നമ്പരില്‍ ബന്ധപ്പെടു
District News
കോട്ടയം: കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയത്ത് നാളെ സംയുക്ത ക്രിസ്മസ് ആഘോഷം നടക്കും. തിരുനക്കര മൈതാനത്ത് വൈകുന്നേരം 5.30ന് ക്രിസ്മസ് കരോളോടെ പരിപാടികള്‍ ആരംഭിക്കും. ആറിന് പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അധ്യക്ഷത വഹിക്കും. കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം ആമുഖ സന്ദേശം നല്‍കും. സിഎഫ്ഐ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മുനിസിപ്പല്‍ ആക്ടിംഗ് ചെയര്മാന് ബി. ഗോപകുമാര്‍, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതിയംഗം ജോയി നടുക്കുടി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട്, ബിന്ദു മാത്യു എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തില്‍ ഭക്തിഗാനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗായകനും നിര്‍മാതാവുമായ ജിനോ കുന്നുംപുറത്തിനെ ആദരിക്കും.
ജില്ലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്ന സ്പെഷല്‍ സ്കൂളുകളായ ഏറ്റുമാനൂര്‍ സാന്‍ ജോസ് വിദ്യാലയ, കോട്ടയ്ക്കുപുറം അനുഗ്രഹ , വില്ലൂന്നി സതീര്‍ഥ്യ , മണ്ണയ്ക്കനാട് ഹോളിക്രോസ് , അന്തീനാട് ശാന്തിനിലയം, ചെങ്കല്ല് ആശാനിലയം, തലയോലപ്പറമ്പ് അസീസി, ചങ്ങനാശേരി ആശാഭവന്, ചങ്ങനാശേരി സേവാനികേതന്‍ തിരുഹൃദയനിവാസ്, പാമ്പാടി സെന്റ് ജോണ്‍ ഓഫ് ഗോഡ്, വെട്ടിമുകള്‍ സേവാഗ്രാം, കോട്ടയം വികാസ് വിദ്യാലയ തുടങ്ങിയ സ്കൂളുകളെ സമ്മേളനത്തില്‍ ആദരിക്ക
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ 54 മത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ ആഘോഷപരിപാടികൾക്ക് തുടക്കമായി. റിഫ ഐ എം സി മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കെപിഎ രാഷാധികാരിയും മുൻ ലോക കേരള സഭ അംഗം ആയ ബിജു മലയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ബിജുമലയിലും ചേർന്ന് കേക്ക് മുറിച്ചു ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
കെപി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും കെ പി എ സെക്രട്ടറി അനിൽ കുമാർ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ ട്രഷറർ മനോജ് ജമാൽ ഐഎംസി മെഡിക്കൽ സെന്റർ മാനേജ്മെന്റ് പ്രതിനിധി നിഷ കെപിഎ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ റിഫാ ഏരിയ പ്രസിഡന്റ് സുരേഷ് ഉണ്ണിത്താൻ എന്നിവർ ആശംസകൾ അറിയിച്ചു.
54 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പ് ക്യാമ്പും പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വൺ ഡേ ടൂറും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . ചടങ്ങിൽ കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ, ഡിസ്ട്രിക്ട്, ഏരിയ ഭാരവാഹികളും, പ്രവാസി ശ്രീ ഭാരവാഹികൾ, മറ്റു അംഗങ്ങളും പങ്കെടുത്തു.