Kerala
കണ്ണൂർ: കൂത്തുപറമ്പ് സ്ട്രോംഗ് റൂമിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് മാറ്റിയതില്‍ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജന്. സ്ഥാനാർഥിയുടെ ഏജന്റ് എത്തും മുമ്പെ ഹാർഡ് ഡിസ്ക് മാറ്റിയെന്നും, ഹാർഡ് ഡിസ്ക് മാറ്റിയ സമയത്തെ വിഷ്വൽ കട്ടാണ് എന്നും ജയന്തി രാജൻ പറഞ്ഞു.
എന്തുകൊണ്ട് കൂത്തുപറമ്പിലും തലശേരിയിലും മാത്രം ഹാർഡ് ഡിസ്ക്ക് മാറ്റേണ്ടി വരുന്നു എന്നത് സംശയം ഉണ്ടാക്കുന്നെന്നും ജയന്തി രാജൻ ആരോപിച്ചു. സംഭവത്തിൽ ചീഫ് ഇലക്ഷൻ ഓഫീസർ, ജില്ലാ കളക്ടർ, റിട്ടേണിങ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജയന്തി അറിയിച്ചു.
District News
ഏറ്റുമാനൂർ: മാറിമാറി ഭരിച്ച ഇടത്-വലത് സർക്കാരുകളെ ജനങ്ങൾ മടുത്തെന്ന് ഏറ്റുമാനൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ആതിര ഡി. നായർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്.
വോട്ട് അഭ്യർഥനയുമായി അവർക്കിടയിലേക്കു കടന്നുചെല്ലുമ്പോൾ ഒരു മാറ്റം വരണം എന്ന കാര്യമാണ് ഓരോരുത്തരും പറയുന്നതെന്ന് ആതിര പറഞ്ഞു.എൻഡിഎയുടെ വാഹനപര്യടനം ഇന്നലെ കൈപ്പുഴമുട്ടിൽനിന്ന് ആരംഭിച്ചു.
Kerala
കേരള രാഷ്ട്രീയത്തിലെ അതികായനായി ഭരണരംഗത്തും കാര്‍ഷികമേഖലയിലും പ്രാവീണ്യം തെളിയിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.ജെ.ജോസഫിന് കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് സ്വന്തമായ വികസന കാഴ്ചപാടുകളുണ്ടായിരുന്നു. വിവിധ വകുപ്പുകളില്‍ ഭരണസാരഥ്യം വഹിച്ച വേളകളില്‍ നൂതനപദ്ധതികള്‍ കൊണ്ടുവന്ന് ജനക്ഷേമത്തിനായി അവര്‍ക്കൊപ്പം നിന്ന ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത്.
താളാത്മകമായ സംഗീതം പോലെയായിരുന്നു പി.ജെയുടെ ജീവിതവും.പ്രതികൂല സാഹചര്യങ്ങളെയും പ്രതിബന്ധങ്ങളെയും പുഞ്ചിരിയോടെ നോക്കിക്കണ്ട ഇദ്ദേഹത്തിന്റെ ആറുപതിറ്റാണ്ട് കാലയളവിലെ കര്‍മമേഖലകള്‍ രാഷ്ട്രീയ പഠിതാക്കള്‍ക്ക് പാഠപുസ്തകമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി തലമുറമാറ്റത്തിന് വഴിതുറന്ന പി.ജെ.ജോസഫ് ദീപികയോട് മനസ് തുറന്നപ്പോള്‍.
തെരഞ്ഞെടുപ്പില്‍നിന്നു മാറിനില്ക്കാന് നേരത്തേ തീരുമാനിച്ചിരുന്നോ?
പുതുതലമുറ വരട്ടെ എന്നായിരുന്നു എന്റെ നിലപാട്. ഇതു സ്വാഗതം ചെയ്യുന്നു. അപുവിന് മികച്ചപ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.
കേരളത്തെക്കുറിച്ച് ഇനിയുള്ള സ്വപ്നം?
ചെറുപ്പക്കാരെ ഇവിടെ തന്നെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടിവേണം. ഇതിന് സമഗ്രമായ മാറ്റം വിദ്യാഭ്യാസ മേഖലയിലുണ്ടാകണം. പുതിയ തൊഴിലധിഷ്ടിത കോഴ്സുകളും തൊഴില്‍ സാധ്യതകളും സൃഷ്ടിക്കപ്പെടണം. ഇതിലൂടെ വിദേശത്തേക്കുള്ള പുതുതലമുറയുടെ ഒഴുക്ക് ഒരുപരിധിവരെ തടയാനാകും.
ഇത്തവണ പാര്‍ട്ടിസ്ഥാനാര്‍ഥികളുടെ വിജയസാധ്യത?
മല്‍സരിക്കുന്ന എട്ടുസീറ്റുകളിലും വിജയിക്കും. ഇതിന് ജനസമ്മതിയുള്ള മികച്ച സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രതികരണം ആശാവഹമാണ്.
യുഡിഎഫിന്റെ സാധ്യതയെക്കുറിച്ച്?
യുഡിഎഫ് ഇത്തവണ അധികാരത്തിലെത്താനുള്ള എല്ലാ അനുകൂല സാഹചര്യവുമാണുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നയിച്ച പുതുയുഗയാത്രയിലെ ജനപങ്കാളിത്തം ഇതിനു തെളിവാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയം സുനിശ്ചിതമാണ്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയെന്ന ആരോപണത്തില്‍ കഴമ്പില്ല. ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ വേഗത്തില്‍ പ്രഖ്യാപിക്കാനായി. ചുരുക്കം സീറ്റുകളില്‍ മാത്രമാണ് ചെറിയ കാലതാമസമുണ്ടായത്.
യുഡിഎഫിന്റെ മുഖ്യ പ്രചാരണ വിഷയം?
ശബരിമല സ്വര്‍ണക്കൊള്ള, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളാണ് മുഖ്യമായും ഉയര്‍ത്തുന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിശ്വാസികളെ മുറിവേല്‍പ്പിച്ചു. ഇതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അഴിമതി മൂടിവച്ച് ഒരുസര്‍ക്കാരിനും അധികനാള്‍ മുന്നോട്ടുപോകാനാവില്ല.
യുഡിഎഫിന്റെ ഭാവി പദ്ധതികള്‍?
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യപരിഗണന നല്‍കും. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തും. കൃഷി പ്രോല്സാഹനത്തിന് നൂതന പദ്ധതികള്‍ ആവിഷ്കരിക്കും. അടിസ്ഥാന സൗകര്യവികസനത്തിനു നടപടി സ്വീകരിക്കും. പ്രകടന പത്രികയിലെ വാഗ്ദാനമനുസരിച്ച് പദ്ധതികള്‍ നടപ്പാക്കും.
അപു ജോണ്‍ ജോസഫിനുള്ള ഉപദേശം?
ജനസേവനമാകണം മുഖ്യം. മികച്ചപ്രവര്ത്തനത്തിലൂടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയണം. ഏവരെയും ഒരുപോലെ കാണാനും ഒരുമിപ്പിച്ച് കൊണ്ടുപോകാനും സാധിക്കണം. സമൂഹത്തിന്റെ താഴേതട്ടിലുള്ള ജനവിഭാഗത്തിന്റെ ഉന്നമനത്തിന് പ്രത്യേക പരിഗണന നല്‍കണം.
തൊടുപുഴയുടെ വികസനം
ഇക്കാര്യത്തില്‍ അപുവിന് കൃത്യമായ കാഴ്ചപാടുണ്ട്. തൊടുപുഴയുടെ വികസനത്തിന് ആവശ്യമായ കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിന് കിയും.
രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത് ദോഷം ചെയ്തോ?
ഒരു തവണത്തേക്ക് മാത്രമാണ് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത്. മുന്നണി സംവിധാനത്തില്‍ ചില വിട്ടുവീഴ്ചകള്‍ അനിവാര്യമായി വരും. സീറ്റ് വിട്ടുനല്‍കിയത് സംബന്ധിച്ച് പാര്ട്ടിനേതാക്കളേയും പ്രവര്‍ത്തകരേയും ബോധ്യപ്പെടുത്താനായി.
തുടര്‍ പ്രവര്‍ത്തനങ്ങള്‍?
പാര്‍ട്ടി ചെയര്‍മാനെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. ആരോഗ്യപ്രശ്നമുള്ളതിനാല്‍ പ്രചാരണത്തിന് മറ്റു മണ്ഡലങ്ങളില്‍ പോകാനായിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും.യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം.
Sports
മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം പതിപ്പിലേക്ക് ഇനിയുള്ളത് വെറും മൂന്നുദിനങ്ങളുടെ അകലം മാത്രം. ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനമാണ് നിലവിലെ ചൂടേറിയ ചര്‍ച്ച.
നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍. എന്നാല്‍, ഇന്ത്യയെ 2026 ഐസിസി പുരുഷ ലോകകപ്പ് ക്രിക്കറ്റ് കിരീടത്തില്‍ എത്തിച്ച സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കണമെന്നതാണ് ഇന്ത്യന്‍ മുന്‍താരങ്ങളായ കെ. ശ്രീകാന്ത്, ആര്. അശ്വിന് തുടങ്ങിയവരുടെ അഭിപ്രായം. സൂര്യകുമാര്‍ യാദവിനായി ഹാര്‍ദിക് ക്യാപ്റ്റന്‍സി ഒഴിഞ്ഞുനല്‍കണമെന്ന് ശ്രീകാന്ത് തുറന്നടിച്ചു.
ക്യാപ്റ്റന്‍ ഹാര്‍ദിക്
2015ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയായിരുന്നു പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന്റെ ഐപിഎല്‍ അരങ്ങേറ്റം. 2022 ഐപിഎല്ലിനു മുന്നോടിയായി മുംബൈ ഹാര്‍ദിക്കിനെ റിലീസ് ചെയ്തു. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പുതിയ ദൗത്യമേറ്റെടുത്തു. അതേ വര്‍ഷം ഗുജറാത്തിനെ ഐപിഎല്‍ കിരീടത്തില്‍ എത്തിച്ചു. എന്നാല്‍, 2024ല്‍ ട്രേഡിംഗിലൂടെ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി.
2024 സീസണിനു മുമ്പായി മുംബൈ ടീം മാനേജ്മെന്റ് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തില്‍ എത്തിച്ച രോഹിത് ശര്‍മയെ നീക്കിയത് ആരാധകര്‍ക്കിടയില്‍ കോളിളക്കം സൃഷ്ടിച്ചു. മാത്രമല്ല, ഫീല്‍ഡിംഗില്‍ രോഹിത്തിനെ ബൗണ്ടറി ലൈനിലേക്ക് അയച്ചതടക്കമുള്ള ഹാര്‍ദിക്കിന്റെ ചില അഹന്തകൾ വിമർശനങ്ങൾക്കു വിധേയമായി.
ക്യാപ്റ്റന്‍ സൂര്യ
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നത് സൂര്യകുമാര്‍ യാദവ് ആയിരിക്കുമെന്നായിരുന്നു 2023 സീസണില്‍ ലഭിച്ച സൂചന. കാരണം, 2023 സീസണില്‍ സൂര്യകുമാര്‍ യാദവ് മുംബൈയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തി. രോഹിത് പരിക്കേറ്റു പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയെ നയിച്ചത്. 2023 സീസണില്‍ രണ്ടു മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് ടീമിന്റെ ക്യാപ്റ്റനായി.