Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dollar

ശരി ചെയ്യാതെ റിസർവ് ബാങ്ക്

രൂപ ദുർബലമാകുന്നു. അല്ലെങ്കിൽ ഡോളറിന്‍റെ വിനിമയനിരക്ക് കയറുന്നു. താമസിയാതെ ഡോളർ വില 100 രൂപയിൽ എത്തുമെന്നു പലരും വിലയിരുത്തി. സ്വാഭാവികമായും വിമർശനം ഉയർന്നു. സംഘപരിവാറിൽപെട്ട സ്വദേശി ജാഗരൺ മഞ്ചും ചില ആർഎസ്എസ് നേതാക്കളും മുന്നിൽ നിന്നു.

ഡോളർ നൂറു കടക്കാൻ അനുവദിക്കരുത്, ഗവണ്മെന്‍റ് നടപടി എടുക്കണം എന്നായി അവർ. ഡോളർ 97 രൂപയിൽ എത്തും മുൻപ് സർക്കാരും റിസർവ് ബാങ്കും പലതും ചെയ്തു. സ്വർണ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചു. ഊഹക്കച്ചവടത്തിനു നിയന്ത്രണം കൊണ്ടുവന്നു. ഡോളർ ഡിമാൻഡ് കുറയ്ക്കാനാണ് അവയിൽ ശ്രമിച്ചത്. ഒടുവിൽ രാജ്യത്തേക്കു ഡോളർ വരവ് കൂട്ടാൻ കഴിഞ്ഞ വെള്ളിയാഴ്ച ചില നടപടികൾ പ്രഖ്യാപിച്ചു. മേയ് പത്തിന് പ്രധാനമന്ത്രിയുടെ ചെലവു ചുരുക്കൽ ആഹ്വാനത്തിൽ തുടങ്ങിയ കറൻസി രക്ഷാദൗത്യം ഒരു മാസം പിന്നിടുകയാണ്. വ്യാപാരത്തിനിടെ 96.92 രൂപയിൽ എത്തിയ ഡോളർ ഇപ്പോൾ 94.95 രൂപയിലാണ്. രൂപ 2.1 ശതമാനം ഉയർന്നു. കാര്യമായ പുരോഗതിയെന്നു പറയാനില്ല.

◄ ഇന്ത്യയുടെ ദൗർബല്യങ്ങൾ

രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്: രൂപ ഒറ്റയ്ക്കല്ല തകർച്ചയിലായത്. ഒട്ടുമിക്ക കറൻസികളും ഈ വർഷം തകർച്ചയിലാണ്. പ്രധാനകാരണം ഇറാൻ യുദ്ധം മൂലമുള്ള ഇന്ധന വിലക്കയറ്റം. രണ്ട്: മറ്റു കറൻസികൾ ഇടിഞ്ഞതിനൊപ്പമല്ല അതിനേക്കാൾ കൂടുതലാണു രൂപയുടെ ഇടിവ്. ഇതിനു കാരണം ഇന്ത്യയുടെ ചില ദൗർബല്യങ്ങളാണ്.

ഒന്നാമത്തേത് ആനുകാലിക വിഷയമാണ്. കുറച്ചു കഴിയുമ്പോൾ മാറാം. അപ്പോൾ കറൻസിക്കു കയറാം. രണ്ടാമത്തേത് ഘടനാപരമായ (Structural) പ്രശ്നമാണ്. ഗൗരവമായ നടപടികൾ അർഹിക്കുന്ന വിഷയം.

2021-22 ധനകാര്യ വർഷം അവസാനിക്കുമ്പോൾ ഡോളർ 74.5 രൂപയിൽ ആയിരുന്നു. ഈ മേയ് 20നു ക്ലോസ് ചെയ്തത് 96.62 രൂപയിൽ. നാലു വർഷവും രണ്ടു മാസവും കൊണ്ട് രൂപയുടെ ഇടിവ് 29.7 ശതമാനം. പ്രശ്നം ആനുകാലികം മാത്രമല്ല എന്നർഥം.

◄ മൂലധനത്തിന്‍റെ വരവും പോക്കും

കറൻസിവില വിദേശങ്ങളുമായുള്ള വ്യാപാരത്തിന്‍റെയും മറ്റു കാലിക ഇടപാടുകളുടെയും അടിസ്ഥാനത്തിൽ മാത്രമല്ല നിർണയിക്കപ്പെടുന്നത്. കയറ്റുമതി-ഇറക്കുമതിപോലെയോ അതിൽ കൂടുതലോ പ്രാധാന്യം ഇപ്പോൾ മൂലധനത്തിന്‍റെ വരവിനും പോക്കിനും ഉണ്ട്. മൂലധനം കമ്പനികൾ തുടങ്ങാൻ മാത്രമല്ല വരുന്നത്. ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നതും മൂലധനവിനിയോഗംതന്നെ. ധനകാര്യ മുതലാളിത്തം എന്നൊക്കെ ഇടതുപക്ഷം ഇതിനെ ആക്ഷേപിക്കും. പക്ഷേ, ഇന്നു ലോകത്തിലെ ഏറ്റവും സജീവമായ മൂലധനനീക്കം നടക്കുന്നത് വിപണിയിലൂടെയാണ്. കുറച്ചുകാലമായി ഇന്ത്യ മൂലധന വിപണിയുടെ ഇഷ്ടരാജ്യമല്ല. കമ്പനികളിൽ നേരിട്ടുള്ള മൂലധന നിക്ഷേപം (FDI- Foreign Direct Investment) ആയാലും ഓഹരിവിപണിയിലെ നിക്ഷേപം (FPI-Foreign Portfolio Investment) ആയാലും സ്ഥിതി ഒന്നുതന്നെ. താഴെപ്പറയുന്ന കണക്കുകൾ നോക്കുക.

◄ വിദേശികളുടെ ഇഷ്ടക്കുറവ്

നേരിട്ടു കമ്പനികളിൽ നിക്ഷേപം നടത്താനായാലും ഓഹരികൾ വാങ്ങാനായാലും ഇപ്പോൾ വിദേശികൾ ഇന്ത്യയെ താല്പര്യപ്പെടുന്നില്ല. എന്തുകൊണ്ട്?

ഇന്ത്യയിലെ നിക്ഷേപം ലാഭകരമല്ല എന്നതും ഇന്ത്യക്കു പുറത്ത് കൂടുതൽ ലാഭകരമായ അവസരങ്ങൾ ഉണ്ടെന്നതും ചേർന്നപ്പോൾ ഇവിടെ നേരിട്ടുള്ള നിക്ഷേപം കുറഞ്ഞു. ഇങ്ങോട്ടു വരുന്നതുപോലെ ഇവിടെനിന്നു പുറത്തോട്ടും മൂലധനം പോകുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിലേക്കു റിക്കാർഡ് മൂലധനനിക്ഷേപം വന്നു. 9453 കോടി ഡോളർ. പക്ഷേ ഇവിടെനിന്നു പുറത്തേക്കും റിക്കാർഡ് തുക ഒഴുകി. 8688 കോടി ഡോളർ. ഇന്ത്യക്കാർ പുറത്ത് അവസരം കണ്ട് അവിടങ്ങളിലേക്കു പണം കൊണ്ടു പോയി. ഇന്ത്യയിൽ മുൻപ് നിക്ഷേപിച്ച വിദേശികൾ അതിലെ ലാഭം ഇവിടെ നിക്ഷേപിക്കുന്നതിനു പകരം പുറത്തേക്കു കൊണ്ടുപോകുന്നു. കാരണം അവിടെ കൂടുതൽ ലാഭകരമായ അവസരങ്ങൾ ഉണ്ട്. ഇന്ത്യയിൽ അത്രയും ഇല്ല.

◄ മടുപ്പിക്കുന്ന വ്യവസ്ഥിതി

ഇന്ത്യയിൽ ബിസിനസ് നടത്തൽ സുഗമമല്ല എന്ന പ്രശ്നവും ഉണ്ട്. നിയമങ്ങളും നടപടിക്രമങ്ങളും കുറച്ചു എന്ന് അവകാശപ്പെടുമ്പോഴും പുതിയ നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്തുന്നു. നയങ്ങളിൽ വ്യക്തതയില്ല; സ്ഥിരതയുമില്ല. ഇറക്കുമതി, കയറ്റുമതി കാര്യങ്ങളിൽ തോന്നുംപടിയാണു മാറ്റങ്ങൾ. 2014നെ അപേക്ഷിച്ച് ശരാശരി ഇറക്കുമതിച്ചുങ്കം ഇരട്ടിയോളമായി. ഏഴിൽ നിന്നു 12 ശതമാനത്തിനു മുകളിലേക്ക്. ഇറക്കുമതി നിയന്ത്രണങ്ങളും അസംഖ്യമായി. ഇതെല്ലാം സ്വദേശികളെയും വിദേശികളെയും ഒരുപോലെ മടുപ്പിക്കുന്നു. നിക്ഷേപം പുറത്തേക്കു പോകുന്നു.

◄ ഓഹരികളുടെ വില

ഇന്ത്യയിലെ ഓഹരികളും വേണ്ടത്ര ലാഭത്തിന് അവസരം നൽകുന്നില്ല എന്നാണ് ആക്ഷേപം. ഇന്ത്യൻ ഓഹരികൾക്കു താരതമ്യേന വില കൂടുതലാണ് എന്ന ആക്ഷേപം ശക്തമാണ്. കമ്പനി ഓരോ ഓഹരിക്കും തലേ വർഷം ഉണ്ടാക്കിയ ലാഭവും (പ്രതി ഓഹരി വരുമാനം Earnings Per Share -EPS) ഓഹരിയുടെ വിലയും തമ്മിലുള്ള അനുപാതം (PE ratio പിഇ അനുപാതം) 20നു മുകളിലാണ്. നടപ്പു വർഷം പ്രതീക്ഷിക്കുന്ന ലാഭവുമായി താരതമ്യപ്പെടുത്തിയാലും ഇന്ത്യയിലെ വിലനിരക്ക് ഉയർന്നുതന്നെ. അമേരിക്കയിലും ഇതിനടുത്ത അനുപാതം ഉണ്ട്. പക്ഷേ ഇന്ത്യയിൽ ലാഭമുണ്ടാക്കി അങ്ങോട്ടു കൊണ്ടുപോകുമ്പോൾ ഡോളർ വിനിമയ നിരക്ക് മാറുന്നതു മൂലം നഷ്‌ടം വരും. ഇവിടെ ഓഹരിവില കൂടുതലാണെന്നു പറഞ്ഞു വിദേശികൾ വിറ്റുമാറുന്നതിന്‍റെ ഒരു കാരണമിതാണ്.

ഇന്ത്യയിൽ ചില്ലറ നിക്ഷേപകർ വർധിച്ചതു മൂലം മ്യൂച്വൽ ഫണ്ടുകൾ വഴി വലിയ തുക ഓരോമാസവും ഓഹരിവിപണിയിൽ എത്തുന്നുണ്ട്. അതിനാൽ വിദേശികൾ വിറ്റുപോകുമ്പോഴും ഇന്ത്യൻ ഓഹരികൾക്കു വില താഴുന്നില്ല. കോവിഡിനു ശേഷം ശരാശരി മൂന്നു ലക്ഷം കോടി രൂപ വീതം പ്രതിവർഷം മ്യൂച്വൽ ഫണ്ടുകൾ വഴി ഓഹരി വിപണിയിൽ എത്തുന്നുണ്ട്. വിദേശികൾ വിറ്റുമാറുന്നതിന്‍റെ ഇരട്ടി. തന്മൂലം ഇന്ത്യൻ ഓഹരികൾ ഉയർന്ന പിഇ അനുപാതം നിലനിർത്തുന്നു. വിദേശികൾ വിൽപന തുടരുകയും ചെയ്യുന്നു.

◄ നിർമിതബുദ്ധി വന്നാൽ

ഇന്ത്യയിലെ ഐടി സേവന കമ്പനികൾ നിർമിതബുദ്ധി (എഐ) യുടെ ഭീഷണിയിൽ ആകുന്നതും വിദേശികളുടെ വിൽപനയ്ക്കു കാരണമാണ്. പുതിയ എഐ മോഡലുകൾ ഐടി സേവനകമ്പനികളുടെ ജോലിയിൽ സിംഹഭാഗവും അനായാസം ചെയ്തെന്നു വരും. ആ ഭീഷണി മറികടക്കാവുന്ന സാങ്കേതിക വികാസമൊന്നും ഇന്ത്യൻ കമ്പനികൾ നേടുന്നില്ല. അധികം ഭാവിയില്ലാത്തത് എന്ന മട്ടിലാണു വിദേശനിക്ഷേപകർ ഇന്ത്യൻ ഐടി കമ്പനികളെ കാണുന്നത്. (വിദേശികളുടെ കാഴ്ചപ്പാട് എന്നും ശരിയാകണം എന്നില്ല).

ഇങ്ങനെ മോശം വിലയിരുത്തലും നയപരവും ഘടനാപരവുമായ പ്രശ്നങ്ങളും ഉള്ളപ്പോഴാണ് ഇറാൻ യുദ്ധവും എണ്ണവിലക്കയറ്റവും ഉണ്ടായത്. അപ്പോൾ രൂപ ഇടിഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഡോളർ 90 രൂപയിലേക്കു കയറിയ ശേഷമുള്ള രൂപയുടെ അതിവേഗ തളർച്ച നോക്കുക.

◄ രൂപയെ കരകയറ്റാൻ

ഈ പതനം പിടിച്ചുനിർത്താനാണു കഴിഞ്ഞയാഴ്ച ശ്രമിച്ചത്. കടപ്പത്രങ്ങളിലെ വിദേശ നിക്ഷേപകർക്കു കേന്ദ്രം നികുതി ഒഴിവാക്കി. പ്രവാസികൾക്ക് ഒന്നര മുതൽ രണ്ടു വരെ ശതമാനം അധിക പലിശ കിട്ടാവുന്ന വിധം എഫ്സിഎൻആർ ബാങ്ക് നിക്ഷേപങ്ങൾക്കു റിസർവ് ബാങ്ക് സൗജന്യം അനുവദിച്ചു. 2013ൽ ഇങ്ങനെ സൗജന്യം അനുവദിച്ചു 3000 കോടി ഡോളർ സമാഹരിച്ചാണ് രൂപയെ രക്ഷിച്ചത്. ഇത്തവണ 5000 കോടി മുതൽ 7500 കോടി വരെ ഡോളർ വരവാണു പ്രതീക്ഷ.

◄ ശരിയായ നടപടി വന്നില്ല 

എന്നാൽ ഇതുകൊണ്ടു രൂപയുടെ കാര്യം രക്ഷപ്പെടുമോ? ഇന്ധനവിലക്കയറ്റവും ഇറാൻ യുദ്ധവും തുടരുന്നു. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം കാലവർഷ മഴ കുറയും എന്ന സാഹചര്യം നിലനിൽക്കുന്നു. മൂന്നും വലിയ ഭീഷണികൾ. യുദ്ധം ഇന്നു കഴിഞ്ഞാലും ഹോർമുസിലെ ചരക്കുനീക്കവും ക്രൂഡ് ഓയിൽ, പ്രകൃതിവാതക ഉത്പാദനവും പഴയതുപോലെ ആകാൻ മാസങ്ങൾ എടുക്കും. അതായതു യുദ്ധം മൂലമുള്ള വിലക്കയറ്റം തുടരും. അതു കണക്കാക്കി പലിശ നിരക്കു കൂട്ടിയെങ്കിൽ റിസർവ് ബാങ്ക് സമയോചിതം പ്രവർത്തിച്ചു എന്നു പറയാൻ പറ്റുമായിരുന്നു. അതുണ്ടായില്ല.

യുദ്ധം തീർന്നതുകൊണ്ടു മാത്രം നയപരവും ഘടനാപരവുമായ പ്രശ്നങ്ങൾ തീരുന്നില്ല. അവ പരിഹരിക്കാൻ സർക്കാർ നടപടി എടുത്തു കാണുന്നുമില്ല. ചുരുക്കത്തിൽ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ഇപ്പോഴത്തെ വിഷമകരമായ സാഹചര്യത്തിൽ ശരിയായ നടപടികൾക്കു തയാറായിട്ടില്ല. 

Business

രൂപയ്ക്കു റിക്കാർഡ് തകർച്ച; ഡോളറിനെതിരേ മൂല്യം ആദ്യമായി 93 കടന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെയും ക്രൂഡ് ഓയിൽ വിലവർധനയുടെയും പശ്ചാത്തലത്തിൽ യുഎസ് ഡോളറിനെതിരേയുള്ള ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 93 കടന്നു.

ഇന്നലെ വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞു 93 എന്ന പരിധി മറികടന്നു. ബുധനാഴ്ച 92.63 എന്ന നിലയിലെത്തിയതായിരുന്നു രൂപയുടെ ഇതുവരെയുള്ള എക്കാലത്തെയും താഴ്ന്ന നിരക്ക്.

പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ വിതരണത്തിൽ തടസങ്ങൾ സൃഷ്‌ടിച്ചതുതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സന്പദ്‌വ്യവസ്ഥയുടെ ഔദ്യോഗിക കറൻസിക്ക് വേഗത്തിൽ ക്ഷതമേൽക്കുന്നതിനുള്ള പ്രധാന കാരണം. ഇതിനോടൊപ്പം ഓഹരി വിപണിയുടെ ഇടിവും സംഘർഷത്തെത്തുടർന്ന് വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ വിപണിയിൽനിന്നു നിക്ഷേപങ്ങൾ പിൻവലിച്ചതും രൂപയുടെ വിലയിടിവിനു കാരണമായി.

ഇന്ത്യൻ വിപണിയിൽനിന്ന് ഇത്തരത്തിൽ പിൻവലിക്കുന്ന നിക്ഷേപങ്ങൾ ഡോളറിലേക്കു മാറ്റുന്നതാണ് രൂപയുടെ മൂല്യത്തിലെ ഇടിവിനു വേഗം കൂട്ടിയത്.

കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനും ഈ വർഷം ജനുവരി 22നുമിടയിൽ 6.7 ശതമാനമാണ് യുഎസ് ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതെന്ന് കേന്ദ്രം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷവും ഇന്ത്യക്കുമേലുള്ള അമേരിക്കയുടെ പകരം തീരുവയും ഈ ഇടിവിനു കാരണമായി.

പ്രധാന കറൻസികളിൽ യൂറോയും ബ്രിട്ടീഷ് പൗണ്ടും ചൈനീസ് റെണ്‍മിന്പിയും ബ്രിസീലിയൻ റിയലുമൊക്കെ ഇക്കാലയളവിൽ ഡോളറിനെതിരേ മൂല്യവർധനവ് പ്രകടിപ്പിച്ചപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന പ്രധാന കറൻസികളായ ജാപ്പനീസ് യെന്നിനും ഇന്തോനേഷ്യൻ റുപ്പയയ്ക്കും ഫിലിപ്പീൻസിന്‍റെ പെസോയ്ക്കും തുർക്കിഷ് ലിറയ്ക്കും ഡോളറിനെതിരേ മൂല്യ ഇടിവുണ്ടായി. 12.3 ശതമാനം മൂല്യ ഇടിവോടെ തുർക്കിഷ് ലിറ മാത്രമാണു ഇക്കാലയളവിൽ ഇന്ത്യക്കു പിന്നിലെന്ന് കേന്ദ്രം ലോക്സഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്.

Business

ആർബിഐ ഇടപെടലിൽ രൂപയ്ക്ക് തിരിച്ചുവരവ്

മുംബൈ: രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നടത്തിയ ശക്തമായ ഇടപെടലിനെത്തുടർന്ന് ഡോളറിനെതിരേ വൻ തിരിച്ചുവരവ് നടത്തി രൂപ. പ്രദേശിക വിപണിയിൽ ആർബിഐ വൻതോതിൽ ഡോളർ വിറ്റഴിച്ചതോടെ രൂപയുടെ മൂല്യം ഒരു ശതമാനം വർധിച്ച് 90.0963 എന്ന നിലയിലെത്തി.

കഴിഞ്ഞ ഏഴു മാസത്തിനിടയിലെ രൂപയുടെ ഏറ്റവും വലിയ മുന്നേറ്റമാണിത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രൂപയുടെ മൂല്യം റിക്കാർഡ് നിലയിലേക്കു താഴ്ന്നകൊണ്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 91.0837ൽ എത്തിയിരുന്നു. അതേസമയം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ തുടരുകയാണ്.

91 രൂപ എന്ന നിലയിലാണ് ആർബിഐ പ്രധാനമായും ഡോളർ വിറ്റഴിച്ചത്. രൂപയുടെ മൂല്യം അതിവേഗം താഴുന്നത് വിപണി വളരെ നിസാരമായി കാണുന്ന പ്രവണത തടയാനാണ് ആർബിഐ ഇത്ര ശക്തമായി നീങ്ങിയത്. സെൻട്രൽ ബാങ്കിന്‍റെ ഈ നടപടി ഊഹക്കച്ചവടക്കാർക്കുള്ള താക്കീതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.

ഈ മുന്നേറ്റത്തിനു തൊട്ടുമുന്പ് ഈ മാസം മാത്രം രൂപയുടെ മൂല്യം ഏകദേശം രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. ഇന്ത്യൻ ഓഹരി-ബോണ്ട് വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ പണം വൻതോതിൽ പിൻവലിച്ചതാണ് ഇതിനു പ്രധാന കാരണം.

അമേരിക്കയുമായുള്ള വ്യാപാര കരാറിൽ തീരുമാനമുണ്ടാകാതെ നീണ്ടുപോകുന്നതാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. ഈ കരാർ പൂർത്തിയാകുന്നതുവരെ രൂപയുടെ മൂല്യം 90ന് താഴേക്കു മെച്ചപ്പെടാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Business

രൂപയ്ക്ക് വൻ വീഴ്ച; ഡോളറിനെതിരേ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച

മുംബൈ: ഡോളറിനെതിരേ രൂപയുടെ വീഴ്ച തുടരുന്നു. ഇന്നലെ വ്യാപാരത്തിൽ രൂപ 90.80 എന്ന എക്കാലത്തെയും താഴ്ന്ന മൂല്യത്തിലെത്തിയിരുന്നു. ഒടുവിൽ മുൻ ക്ലോസിംഗിനെക്കാൾ 25 പൈസ നഷ്ടത്തിൽ 90.74 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ തുടരുന്ന പിന്മാറ്റവുമാണ് രൂപയുടെ കൂപ്പുകുത്തലിന് കാരണമാകുന്നത്.

നിക്ഷേപകരിൽ റിസ്ക് എടുക്കാനുള്ള വിമുഖതയും ഒപ്പം ഇറക്കുമതിക്കാരിൽ നിന്നുള്ള ശക്തമായ ഡോളർ ആവശ്യകതയുമാണ് രൂപയുടെ ഇടിവിനു കാരണമാകുന്നതെന്നാണ് വിദേശനാണ്യ വ്യാപാരികൾ അഭിപ്രായപ്പെട്ടത്.

ഇന്‍റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ രൂപ 90.53 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 90.80 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്കു പതിച്ചു. ഒടുവിൽ ഇതിൽനിന്ന് ചെറിയൊരു മുന്നേറ്റമുണ്ടാക്കിയെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 17 പൈസ നഷ്ടത്തിൽ 90.49 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.

ഏഷ്യൻ നാണയങ്ങളിൽ മൂല്യത്തകർച്ച നേരിടുന്നതിൽ രൂപയാണ് മുന്നിൽ.ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ്. ബ്രെന്‍റ് ക്രൂഡ് വില 0.21 ശതമാനം ഉയർന്ന് ഒരു ബാരലിന് 61.25 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

ഓഹരിവിപണി

ഇന്ത്യയുടെ പ്രധാന ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. 50 ഓഹരികളുടെ നിഫ്റ്റി 19.65 പോയിന്‍റ് താഴ്ന്ന് 26,027.30ലും 30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 54.30 പോയിന്‍റ് നഷ്ടത്തിൽ 85,213.36ലുമാണ് ക്ലോസ് ചെയ്തത്.

വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐ ഐകൾ) ഇന്നലെ 1468.32 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം എല്ലാ വിപണി ദിവ സങ്ങളിലും എഫ്ഐഐകൾ വില്പനക്കാരായിരുന്നു. ഇതുവരെ 21,073.83 കോടി രൂപയുടെ ഇന്ത്യൻ ഓഹരി വിറ്റത്.

International

യുദ്ധവിമാനങ്ങൾ നവീകരിക്കാനും പരിപാലിക്കാനും 68.6 കോടി ഡോളർ വാഗ്ദാനം ചെയ്ത് ട്രംപ്

വാഷിംഗ്ടൺ ഡിസി: എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കാനും പരിപാലിക്കാനുമുള്ള ഉപയോഗത്തിനായി പാക്കിസ്ഥാന് 68.6 കോടി ഡോളർ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും മറ്റു പദ്ധതികളിലും യുഎസുമായി സഹകരിക്കാൻ പാക്കിസ്ഥാന് ഈ കരാർ ഉപയോഗപ്രദമാവുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോഓപറേഷൻ ഏജൻസി (ഡിഎസ്‌സിഎ) പറഞ്ഞു.

നവീകരണങ്ങൾ സാധ്യമാവുമ്പോൾ പാകിസ്ഥാന്‍റെ എഫ്-16 വിമാനങ്ങൾ 2040 വരെ നിലനിൽക്കാൻ ശേഷിയുള്ളതായി മാറും. യുഎസ്, നാറ്റോ സേനകളുമായി യുദ്ധഭൂമിയിൽ നിന്ന് തത്സമയ വിവരങ്ങൾ കൈമാറാനുള്ള 92 ലിങ്ക്-16, എംകെ -82 500-പൗണ്ട് ബോംബ് ബോഡികളും ഉൾപ്പെടെ പ്രതിരോധ ഉപകരണങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.

യുഎസ് ദേശീയ സുരക്ഷയ്ക്ക് ഈ വിൽപ്പന സുപ്രധാനമാണെന്ന് ഡിഎസ്‌സിഎ അഭിപ്രായപ്പെടുന്നു.

Business

ഡോളറിനെതിരേ രൂപയുടെ മൂല്യം 90 കടന്നു

മുംബൈ: ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരേ രൂപയുടെ മൂല്യം 90 കടന്നു. ഡോളറിനെതിരേ എക്കാലത്തെയും താഴ്ന്ന നിരക്കായ 90.15ലാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്.

വിദേശ ഫണ്ടുകളുടെ ഒഴുക്ക്, ഉയർന്ന അസംസ്കൃത എണ്ണ വില, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ മൂല്യം ഇടിക്കുന്നത്. തകർച്ച തടയാൻ ആർബിഐയുടെ ദൃശ്യമായ ഇടപെടൽ ഇല്ലാത്തത് രൂപയുടെ മേൽ കൂടുതൽ സമ്മർദം ചെലുത്തിയെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.

ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 89.96 എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഏറ്റവും കുറഞ്ഞ മൂല്യമായ 90.30ലെത്തി. അവസാനം തലേന്നത്തെ നിലവാരത്തേക്കാൾ 19 പൈസ താഴ്്ന്ന് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.15ൽ വ്യാപാരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച 43 പൈസ നഷ്ടത്തിൽ 89.96ലാണ് വ്യാപാരം പൂർത്തിയാക്കിയത്.

അസംസ്കൃത എണ്ണ വില ബാരലിന് 63 ഡോളറിനു മുകളിലാണ്. ഡോളർ സൂചിക 99.16 എന്ന ഉയർന്ന നിലവാരത്തിലാണ്.

ഓഹരിവിപണിയും നഷ്ടത്തിൽ

ഇന്ത്യൻഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും തകർച്ചയിൽ. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടർച്ചയായ വില്പനയും രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയിലെത്തിയതും സൂചികകളിൽ പ്രതിഫലിച്ചു.

സെൻസെക്സ് 31.46 പോയിന്‍റ് ഇടിഞ്ഞ് 85,107ലെത്തി. നിഫ്റ്റി 46 പോയിന്‍റ് നഷ്ടത്തോടെ 25,986ൽ ക്ലോസ് ചെയ്തു. പ്രധാന സൂചികകളേക്കാൾ കനത്ത തിരിച്ചടി നേരിട്ടത് വിശാല സൂചികകളിലാണ്. നിഫ്റ്റി മിഡ്കാപ് സൂചിക 0.98 ശതമാനവും സ്മോൾകാപ് സൂചിക 0.71 ശതമാനവും ഇടിവിലാണ്.

നിഫ്റ്റി മേഖലാ സൂചികകളിൽ പൊതുമേഖല ബാങ്ക് ഓഹരികൾ 3.07 ശതമാനത്തിലെത്തി ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഓട്ടോ (1.20%), മെറ്റൽ (0.49%), എഫ്എംസിജി (0.80%), റിയൽറ്റി (0.75%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (1.57%), ഓയിൽ ആൻഡ് ഗ്യാസ് (0.62%), ഹെൽത്ത്കെയർ (0.32) എന്നിവ താഴ്ന്നു.

ഐടി (0.76%), പ്രൈവറ്റ് ബാങ്ക് (0.57%) സൂചികകൾ നേട്ടത്തിലെത്തി.

Latest News

Corehub Up