Kerala
കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. 'മോദി ഗ്യാരണ്ടി' എന്ന മുദ്രാവാക്യം മുൻനിർത്തി വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകുന്ന വാഗ്ദാനങ്ങളാണ് ബിജെപി നയിക്കുന്ന മുന്നണി മുന്നോട്ടുവെച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പത്രിക പ്രകാശനം ചെയ്തത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ് തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാത്ത സാഹചര്യം ഉറപ്പാക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകളുടെ വിപുലീകരണം, കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയായ ലഹരി മാഫിയയെ അടിച്ചമർത്താൻ പ്രത്യേക 'ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ്, വിദ്യാലയങ്ങളും തൊഴിലിടങ്ങളും കേന്ദ്രീകരിച്ച് കർശന നിരീക്ഷണം,
നിലവിലുള്ള ക്ഷേമ പെൻഷനുകളുടെ വർധനവ്, ക്ഷേമ പെൻഷനുകളുടെ കൃത്യമായ വിതരണം, റബ്ബർ കർഷകർക്കും നെൽകർഷകർക്കും താങ്ങുവില വർധിപ്പിക്കൽ, വന്യജീവി ആക്രമണങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം തുടങ്ങിയവയൊക്കെയാണ് എൻഎഡിഎ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സഹായത്തോടെ വൻ പദ്ധതികൾ നടപ്പിലാക്കും. തൊഴിലില്ലായ്മ പരിഹരിക്കാൻ പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കും. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമനിർമാണം നടത്തും തുടങ്ങിയ വാഗ്ദാനങ്ങളും എൻഡിഎ പ്രകടന പത്രികയലുണ്ട്.
National
ദിസ്പുർ: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നു.
സ്ത്രീകൾക്കുള്ള ധനസഹായം, ആരോഗ്യ ഇൻഷുറൻസ്, ഭൂമി അവകാശം എന്നിവയുൾപ്പെടെയുള്ള അഞ്ച് പ്രധാന ഗ്യാരന്റികളാണ് വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ എല്ലാ സ്ത്രീകൾക്കും നിബന്ധനകളില്ലാതെ പ്രതിമാസ ധനസഹായം ബാങ്ക് അക്കൗണ്ടുകൾ വഴി നൽകും.
കൂടാതെ സ്വന്തമായി വ്യവസായം തുടങ്ങാൻ 50,000 രൂപയും നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകൾക്കും വിദ്യാർഥികൾക്കും വാഗ്ദാന പെരുമഴയുമായാണ് പ്രകടന പത്രിക സ്റ്റാലിൻ പുറത്തിറക്കിയത്. വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും.
സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപയും കർഷകർക്ക് സൗജന്യ വൈദ്യുതി എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. പ്രായമായവർക്കുള്ള പെൻഷൻ 2000 രൂപയാക്കും. ഭിന്നശേഷിക്കാർക്കുള്ള തുക 2000 രൂപയാക്കും. ട്രോളിംഗ് നിരോധന സമയത്തെ സഹായ തുക 9000 രൂപയാക്കും.
നെൽ കർഷകർക്കുള്ള ധനസഹായം വർധിപ്പിക്കുമെന്നും സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ വേഗത്തിൽ നിയമനം നടത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു. എല്ലാ ജില്ലകളിലും സ്റ്റേഡിയങ്ങൾ നിർമിക്കും. ഗ്രാമങ്ങളിൽ 15000 കിലോമീറ്റർ റോഡ് നിർമിക്കും. അടുത്ത അഞ്ച് വർഷത്തിൽ 10000 പുതിയ ബസുകൾ നിരത്തിലിറക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യും.
സ്ത്രീകൾക്ക് ഇലക്ട്രിക് വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് പ്രത്യേക പദ്ധതി. പഴയ വാഹനം മാറ്റി വാങ്ങുന്നതിനും പദ്ധതിയിലൂടെ സാധിക്കും. വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് 8000 രൂപയുടെ കൂപ്പൺ നൽകും. ബിപിഎൽ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഭവന വായ്പാ സഹായങ്ങൾ നൽകും.
National
ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ് പ്രകടനപത്രിക പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുറത്തിറക്കും.
ഇന്ന് ലഖിംപൂരിലെ പ്രചാരണ യോഗത്തിൽ പ്രകടനപത്രിക പുറത്തിറക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ് അറിയിച്ചു.
സർക്കാരിന്റെ അഴിമതി പുറത്തുവിടുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
District News
തളിപ്പറമ്പ്: എൽഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം സ്ഥാനാർഥി പി.കെ. ശ്യാമളയുടെ പ്രകടനപത്രിക സിനിമാതാരം അഭിനന്ദിന് നൽകി സിപിഎം നേതാവ് പി. ജയരാജൻ പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സിപിഎം നേതാക്കളായ കെ. സന്തോഷ്, എൻ. അനിൽകുമാർ, പി.മു കുന്ദൻ, ഹരികൃഷ്ണൻ, പി.കെ. മുജീബ് റഹ്മാൻ, ജയിംസ് അനിൽ എന്നിവർ പങ്കെടുത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. മമത ബാനർജിയുടെ 10 പ്രതിജ്ഞകൾ എന്നാണ് പ്രകടനപത്രികയെ പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത്.
ലക്ഷ്മി ഭണ്ഡാർ പദ്ധതിക്ക് കീഴിൽ വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർധിപ്പിച്ച് 1500 രൂപ നൽകുമെന്ന് പത്രികയിൽ വ്യക്തമാക്കി. എസ്സി-എസ്ടി വനിതകൾക്ക് 1700 രൂപയും പ്രതിമാസം നൽകും.
തൊഴിൽ രഹിതരായിട്ടുള്ള യുവാക്കൾക്ക് 1500 രൂപ പ്രതിമാസം പോക്കറ്റ് മണി നൽകുമെന്നും തൃണമൂൽ കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു. എല്ലാ ബൂത്തുകളിലും ചികിത്സാസഹായവും സ്കൂളുകളിൽ ആധുനിക സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. പശ്ചിമബംഗാളിൽ ഏഴ് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നും മമത ബാനർജി പറഞ്ഞു.
Kerala
കോട്ടയം: കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് നിയമസഭ തെരഞ്ഞെടുപ്പിനുള്ള അവകാശപത്രിക പുറത്തിറക്കി.
റവന്യു ഭൂമിയിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നവര്ക്കെതിരേ കേസെടുക്കില്ലെന്ന നയപരമായ തീരുമാനം എടുക്കണം. സംസ്ഥാനത്തെ വന, റവന്യു ഭൂമി അതിര്‍ത്തികളില്‍ 100 മീറ്റര്‍ വീതിയില്‍ വനത്തിനുള്ളിലേക്ക് മരങ്ങളും കുറ്റിക്കാടുകളും പൂര്‍ണമായും നീക്കംചെയ്തു വിസ്ത ക്ലിയറന്‍സ് നടത്തി അതിനു മധ്യത്തിലൂടെ ഹാങ്ങിംഗ് ഫെന്‍സിംഗും കിടങ്ങുകളും നിര്‍മിക്കുക, വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക, വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നല്കുന്ന ആശ്വാസധനത്തിനു പകരം മോട്ടോര്‍ ആക്സിഡന്റ് നിയമം നിഷ്കര്‍ഷിക്കുന്നതുപോലെ പ്രത്യേകം കേസുകള്‍ പരിഗണിച്ച് നഷ്ടപരിഹാരം നിജപ്പെടുത്തുക എന്നിങ്ങനെ കാര്‍ഷിക മേഖലയെ പുനരുജീവിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങൾ കിഫ മുന്നോട്ടു വയ്ക്കുന്നു.
ഉത്പാദനച്ചെലവും ചെലവിന്റെ പകുതിയും ചേര്‍ത്ത് താങ്ങുവില നിശ്ചയിക്കുക, റബറിന് 250 രൂപ, തേങ്ങ പൊളിച്ചതിന് 70 രൂപ, നെല്ല് 35 രൂപ തുടങ്ങിയ താങ്ങുവിലകൾ നിശ്ചയിക്കുക. പാട്ടകൃഷി അനുവദിക്കുക, ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് ഉയര്‍ത്തുക, ബഫര്‍ സോണ്‍ റദ്ദ് ചെയ്യുക, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ പരിധി ഉയര്‍ത്തി പലിശനിരക്ക് കുറയ്ക്കുക, ചെറുകിട കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ അവകാശ പത്രികയില്‍ ഉന്നയിക്കുന്നു.
പത്രസമ്മേളനത്തില്‍ ചെയര്മാന് അലക്സ് ഒഴുകയില്‍, ജോസ് ജെ. ചെരുവില്‍, തോംസണ്‍ കെ. ജോര്‍ജ്, കെ.കെ. വിദ്യാധരന്, ടോം വര്‍ഗീസ്, സിജു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനപത്രിക തയാറാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടും.
ഇതിനായി വിവിധ മേഖലകളിൽ മാനിഫെസ്റ്റോ കമ്മിറ്റി യോഗങ്ങൾ സംഘടിപ്പിക്കും. 25ന് തിരുവനന്തപുരത്തും 28ന് എറണാകുളത്തും മാര്‍ച്ച് മൂന്നിന് കോഴിക്കോട്ടുമാണ് യോഗങ്ങൾ.
പൊതുജനങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും 9013997193 എന്ന വാട്സാപ് നമ്പറിലും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നു മാനിഫെസ്റ്റോ കമ്മിറ്റി ചെയര്മാന് ബെന്നി ബെഹനാന് എംപി അറിയിച്ചു.
മാനിഫെസ്റ്റോ കമ്മിറ്റിയുടെ ആദ്യയോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, സി.പി. ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന് എംപി തുടങ്ങിയവർ പങ്കെടുത്തു.
National
പാറ്റ്ന: കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിവ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക ഇന്ത്യ മുന്നണി പുറത്തിറക്കി. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
ആർജെഡി നേതാവ് തേജസ്വി യാദവും സഖ്യകക്ഷി നേതാക്കളും സംയുക്തമായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സർക്കാർ രൂപവത്കരിച്ച് 20 ദിവസത്തിനകം ജോലി ഉറപ്പുനല്‍കുന്നതിനുള്ള നിയമം പാസാക്കുമെന്ന് തേജസ്വി പറഞ്ഞു.
സർക്കാർ ഡിപ്പാർട്ട്മെന്റുകളിലെ എല്ലാ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തും, ഐടി പാർക്കുകൾ, സ്പെഷൽ ഇക്കണോമിക് സോണുകൾ, എഡ്യൂക്കേഷൻ സിറ്റി തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.