Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorial

Thiruvananthapuram

ധനപാലൻ അനുസ്മരണവും മെമ്പർഷിപ്പ് വിതരണവും


ആറ്റിങ്ങൽ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്‌ എംപ്ലോയീസ് കോൺഫെഡറേഷൻ ആറ്റിങ്ങൽ ഡിവിഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിവിഷണൽ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച കെ.പി. ധനപാലൻ അനുസ്മരണം ഐഎൻടിയുസി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ.വി.എസ്. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.

പുതിയതായി മെമ്പർഷിപ്പ് എടുത്ത ഇരുപതോളം പേർക്ക് കോൺഫെഡറേഷൻ സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്‍റ് സിബിക്കുട്ടി ഫ്രാൻസിസ് യൂണിയൻ അംഗത്വം നൽകി. ഡിവിഷണൽ പ്രസിഡന്‍റ് എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി വി. സുരേഷ് കുമാർ, ജില്ലാ വർക്കിംഗ്‌ പ്രസിഡന്‍റ് എസ്. ബിജു, ജില്ലാ സെക്രട്ടറി എസ്. രാജേഷ്, ജില്ലാ ട്രഷറർ ആർ.രാജി, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, തോമസ് ജോസഫ്, രത്നകുമാർ എന്നിവർ പ്രസംഗിച്ചു.

NRI

ഡോ. ഏഴംകുളം സാംകുട്ടി അനുസ്മരണ സമ്മേളനം ഡാളസിൽ സംഘടിപ്പിച്ചു

ഡാളസ്: സാഹിത്യരംഗത്തും ആത്മീയ ശുശ്രൂഷാരംഗത്തും ഒരുപോലെ സജീവ സാന്നിധ്യമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക - ഡാളസ് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറിന് മൗണ്ട് സിനായ് ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിൽ വച്ചായിരുന്നു പ്രത്യേക യോഗം നടന്നത്. ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്‍റ് ഷാജി മണിയാറ്റ് അധ്യക്ഷത വഹിച്ചു.

കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം (കെപിഡബ്ല്യുഎഫ്) ഡാളസ് ചാപ്റ്ററിന്‍റെ 2011-ൽ നടന്ന പ്രാരംഭ യോഗത്തിൽ അധ്യക്ഷൻ ഷാജി മണിയാറ്റ് ഡോ. ഏഴംകുളം സാംകുട്ടിയെ കുറിച്ചുള്ള സുപ്രധാന ഓർമകൾ തന്‍റെ ആമുഖ സന്ദേശത്തിൽ വൈകാരികമായി അനുസ്മരിച്ചു.

തുടർന്ന് ചാപ്റ്റർ സെക്രട്ടറി എസ്.പി. ജെയിംസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു. ഡാളസിലെ വിവിധ ക്രൈസ്തവ സഭകളോടും ഇവിടുത്തെ എഴുത്തുകാരോടും ഡോ. സാംകുട്ടിക്കുണ്ടായിരുന്ന ആഴമേറിയതും ഹൃദ്യവുമായ ഇഴയടുപ്പത്തെക്കുറിച്ച് അദ്ദേഹം തന്‍റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

ഡോ. ഏഴംകുളം സാംകുട്ടിയുടെ മാതൃകാപരമായ വ്യക്തിജീവിതത്തെയും സാഹിത്യ - സുവിശേഷ മേഖലകളിൽ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമകളും ചിന്തകളും ചടങ്ങിൽ പങ്കെടുത്തവർ പങ്കുവച്ചു.

 

District News

കെ.ജെ. യെൽദോ അനുസ്മരണം: സെമിനാർ നടത്തി

കൽപ്പറ്റ: സിപിഐ (എംഎൽ) റെഡ് ഫ്ളാഗ് ജില്ലാ സെക്രട്ടറിയായിരുന്ന കെ.ജെ. യെൽദോയുടെ ചരമ വാർഷികം അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. 2017ലായിരുന്നു യെൽദോയുടെ വിയോഗം.

അനുസ്മരണത്തിന്‍റെ ഭാഗമായി ഉച്ചകഴിഞ്ഞ് മൂന്നിന് "ഫാസിസ്റ്റ് കാലത്തെ ഇടതുപക്ഷം’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കേരള കൾച്ചറൽ ഫോറം കണ്‍വീനർ വേണുഗോപാൽ കുനിയിൽ വിഷയം അവതരിപ്പിച്ചു. സുലോചന രാമകൃഷ്ണൻ (പ്രസിഡന്‍റ്, വിമൻസ് വോയ്സ്), എൻ. ബാദുഷ (പ്രസിഡന്‍റ്, വയനാട് പ്രകൃതി സംരക്ഷണ സമിതി), ഡോ. പി.ജി. ഹരി (ആരോഗ്യ-മനുഷ്യാവകാശ പ്രവർത്തകൻ), പി.ജി. മോഹൻദാസ് (പ്രസിഡന്‍റ്, പശ്ചിമഘട്ട സംരക്ഷണ സമിതി), ഷാന്‍റോ ലാൽ (പോരാട്ടം സംസ്ഥാന കണ്‍വീനർ), എം.ആർ. രാമകൃഷ്ണൻ (ആർഎംപിഐ), വി.എ. ബാലകൃഷ്ണൻ (സിപിഐ (എംഎൽ) റെഡ് സ്റ്റാർ സംസ്ഥാന സമിതിയംഗം), പി.കെ. ഭഗത് (എസ്‌യുസിഐ ജില്ലാ കമ്മിറ്റി അംഗം), അഡ്വ. സുനിൽ ജോസഫ് (ജില്ലാ സെക്രട്ടറി, ടിയുസിഐ) തുടങ്ങിയവർ പങ്കെടുത്തു.

Kerala

എകെജി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാർഥി കെ. രഞ്ജിത്ത്

കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സ്ഥാനാർഥി. ധർമടം മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ. രഞ്ജിത്താണ് പെരളശേരിയിലെ എകെജി സ്മാരകം സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയത്.

ഇന്നലെ നടത്തിയ ജനസന്പർക്ക വാഹന യാത്രയ്ക്കിടെയായിരുന്നു എകെജിക്ക് ആദരം അർപ്പിച്ചത്. പാവങ്ങളുടെ പടത്തലവൻ എന്ന അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവിനോടുള്ള ആദര സൂചകമായും സാമൂഹിക നേതാവെന്ന നിലയിലുമാണ് എകെജിക്ക് ആദരവ് അർപ്പിച്ചതെന്ന് കെ. രഞ്ജിത്ത് പറഞ്ഞു. അതേസമയം എകെജിക്ക് ആദരവ് അർപ്പിച്ച സ്ഥാനാർഥിയുടെ നിലപാട് ബിജെപിക്കുള്ളിലും പുറത്തും ചർച്ചയായിട്ടുണ്ട്.

District News

കൂരാച്ചുണ്ടിൽ അനുസ്മരണ യോഗം ചേർന്നു

കൂരാച്ചുണ്ട്: 2001ൽ പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരിച്ച ജീസസ് യൂത്ത് പ്രവർത്തകരായിരുന്ന കൂരാച്ചുണ്ട് സ്വദേശി റോയി ജോസഫ്, ചെമ്പനോട സ്വദേശിനികളായ രജനി മാത്യു, റീന ബാസ്റ്റിൻ പാലറ, ഷിജി തോമസ്, ബിന്ദു ദേവസ്യ എന്നിവരുടെ 25 -ാം വാർഷിക അനുസ്മരണ യോഗം കൂരാച്ചുണ്ട് സെന്‍റ് തോമസ് ഫൊറോന പള്ളിയിലും ചെമ്പനോട സെന്‍റ് ജോസഫ്സ് പള്ളിയിലും ആചരിച്ചു.

താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, ഒപ്പീസ് എന്നീ തിരുക്കർമ്മങ്ങൾ നടന്നു. ഫാ. സന്തോഷ് ചുവപ്പുങ്കൽ, ഫാ. രാജേഷ് വയലുങ്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് പാരീഷ് ഹാളിൽ നടന്ന അനുസ്മരണ യോഗം കേരള ജീസസ് യൂത്ത് കോഡിനേറ്റർ ഗോഡ്വിൻ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്‍റർനാഷണൽ കോർഡിനേറ്റർ ഡോ. മിഥുൻ പോൾ മുഖ്യപ്രഭാഷണം നടത്തി. ഫാ. രാജേഷ് വയലുങ്കൽ എംസിബിഎസ്, സിസ്റ്റർ ഡാഫ്നി, റെജി കരോട്ട്, അമൽ ജോയ്, ജോഷി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. സ്നേഹവിരുന്നും നടന്നു.

Kerala

വേവ് ഓഫ് ലൈഫ്; അവയവദാതാക്കള്‍ക്കായി സ്മാരകം

കൊച്ചി: മരണാനന്തര അവയവദാതാക്കളെ ആദരിക്കുന്നതിനായി കൊച്ചിയില്‍ സ്മാരകം ഉയരുന്നു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ), ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍, ജിസിഡിഎ എന്നിവയുടെ നേതൃത്വത്തിലാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വേവ് ഓഫ് ലൈഫ് എന്നപേരിൽ സ്മാരകം നിർമിക്കുന്നത്.

മൃതസഞ്ജീവനി പദ്ധതിവഴി ഇതുവരെ അവയവദാനം നടത്തിയ എല്ലാവരുടെയും പേരുകള്‍ ഈ സ്മാരകത്തില്‍ രേഖപ്പെടുത്തും. അവയവമാറ്റത്തിലൂടെ രണ്ടാം ജന്മം ലഭിച്ചവരുടെ ജീവിതകഥകള്‍, അവയവദാനത്തെക്കുറിച്ചും അവയവമാറ്റ ശസ്ത്രക്രിയകളെക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങള്‍, അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം ഈ സ്മാരകത്തില്‍ ഉണ്ടാകും.

കൂടുതല്‍ ആളുകളെ അവയവദാനത്തിനു പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന സ്മാരകം, പ്രതീക്ഷയുടെയും കരുണയുടെയും അവയവദാതാക്കളുടെ അസാധാരണ ധൈര്യത്തിന്‍റെയും പ്രതീകമായാണു രൂപകല്പന ചെയ്തിരിക്കുന്നത്. നാലു മാസം കൂടുന്പോൾ കെ-സോട്ടോ നല്‍കുന്ന അവയവദാതാക്കളുടെ പേരുകള്‍ സ്മാരകത്തില്‍ ആലേഖനം ചെയ്യും.

നാളെ ഉച്ചയ്ക്ക് ഒന്നിന് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് സ്മാരകത്തിന് തറക്കല്ലിടും. മന്ത്രി പി. രാജീവ്, ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള, കെ-സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവര്‍ പങ്കെടുക്കും.

ആദ്യ സ്മാരകം രാജസ്ഥാനിൽ

കൊച്ചിയിൽ ഉയരുന്ന അവയവദാതാക്കൾക്കുള്ള സ്മാരകം കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തേതുമാണ്. രാജ്യത്തെ ഏറ്റവും വലിയ അവയവദാന സ്മാരകമാണിത്.

2020ൽ രാജസ്ഥാനിൽ നിർമിച്ച അങ്ക് ദാതാ ആണ് അവയവദാതാക്കൾക്കായുള്ള രാജ്യത്തെ ആദ്യസ്മാരകം.

സ്മാരകം അവയവദാനത്തെക്കുറിച്ച് കേരളത്തിലുടനീളം അവബോധത്തിന്‍റെ ഒരു തരംഗം ഉണര്‍ത്തുകയും ആയിരക്കണക്കിനാളുകളെ ദാതാക്കളാകാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നതായി ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

Kerala

ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ വീട് സ്മാരകമാക്കും

തിരുവനന്തപുരം: ജസ്റ്റീസ് വി.ആർ. കൃഷണയ്യരുടെ സ്മരണാർഥം സ്മാരകം നിർമിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ കൊച്ചിയിലെ വസതിയായ’സദ്ഗമയ’ ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

ഇവിടെ ലോ ആൻഡ് ജസ്റ്റിസിൽ ഗവേഷണ പഠനകേന്ദ്രം ആരംഭിക്കും.

District News

കലാഭവൻ മണി സ്മാരകം: വീഴ്ച മറയ്ക്കാൻ എംഎൽഎ സർക്കാരിനെ പഴിചാരുന്നു

ചാലക്കുടി: കലാഭവൻ മണി സ്മാരകനിർമാണം നടക്കാത്തതിന്‍റെ വീഴ്ച മറയ്ക്കാൻ എംഎൽഎ കുറ്റം സർക്കാരിന്‍റെ തലയിൽ വച്ചുകെട്ടുകയാണെന്ന് ഇടതുമുന്നണി നേതാക്കൾ ആരോപിച്ചു. സർക്കാരിനെക്കൊണ്ട് പദ്ധതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം എംഎൽഎയ്ക്കാണെന്ന് അവർ പറഞ്ഞു.

സനീഷ്കുമാർ ജോസഫ് എംഎൽഎയും നഗരസഭാ യുഡിഎഫ് ഭരണസമിതിയും മറ്റ് വികസന പ്രവർത്തനങ്ങളിലെന്നപോലെ ഇടതു സഹയാത്രികനായ മണിസ്മാരകത്തിന്‍റെ കാര്യത്തിലും മനഃപൂർവം വീഴ്ചവരുത്തുകയായിരുന്നു. നാലേക്കർ സ്ഥലത്ത് നാലുകോടിയിലേറെ തുക ചെലവഴിച്ച് പാർക്ക് നിർമിച്ച് അതിന് മണിയുടെ പേരുനൽകിയതും അനുസ്മരണങ്ങൾ സംഘടിപ്പിച്ചതും യുവജനക്ഷേമ ബോർഡിന്‍റെ ചുമതലയിൽ എല്ലാവർഷവും സംസ്ഥാന നാടൻപാട്ട് മത്സരം സംഘടിപ്പിച്ചതും ഇടതുമുന്നണിയായിരുന്നു.

ഇതുകൂടാതെ സംസ്ഥാന സാംസ്കാരികവകുപ്പിന് കീഴിൽ മണിയുടെ പേരിൽ ഫോക്‌ലോർ അക്കാദമി ഉപകേന്ദ്രം നിർമിക്കുന്നതിന് മൂന്നുകോടി രൂപ അനുവദിച്ചതും 20 സെന്‍റ് സ്ഥലം അനുവദിച്ചതും എൽഡിഎഫ് സർക്കാരാണെന്ന് അവർ അവകാശപ്പെട്ടു. സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്. അശോകൻ, എം.വി. ഗംഗാധരൻ, പോളി ഡേവിസ്, സി.എസ്. സുരേഷ്, പോൾ പുല്ലൻ, പി.ഡി. നാരായണൻ, ടി.പി. ജോണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

District News

ടി. നസ്റുദീൻ സ്മാരക സ്നേഹവീട് സമർപ്പിച്ചു

കീഴാറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്‍റായി ദീർഘകാലം പ്രവർത്തിച്ച ടി. നസ്റുദീന്‍റെ സ്മരണാർഥം പെരിന്തൽമണ്ണ മാർക്കറ്റിലെ നിർധന വ്യാപാരിക്ക് പെരിന്തൽമണ്ണ മർച്ചന്‍റ്സ് അസോസിയേഷൻ നിർമിച്ചു നൽകിയ വീട് സമർപ്പിച്ചു. ഇത്തരത്തിലുള്ള രണ്ടാമത്തെ വീടാണിത്.

സ്നേഹ ഭവനത്തിന്‍റെ താക്കോൽദാനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് പി. കുഞ്ഞാവുഹാജി നിർവഹിച്ചു.

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. നജ്മ തബ്ഷീറ യോഗം ഉദ്ഘാടനം ചെയ്തു. മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി.എസ്. മൂസു അധ്യക്ഷത വഹിച്ചു. മർച്ചന്‍റ്സ് അസോസിയേഷൻ മുതിർന്ന വ്യാപാരികൾക്കുള്ള പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടത്തി.

കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ഇർഫാന ഷെറിൻ, മർച്ചന്‍റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ഇക്ബാൽ, ട്രഷറർ ലത്തീഫ് ടാലന്‍റ്, ചമയം ബാപ്പു, ഷാലിമാർ ഷൗക്കത്ത്, യൂസഫ് രാമപുരം, ലിയാക്കത്തലിഖാൻ, കെ.പി. ഉമ്മർ, പി.പി. സൈതലവി, വാര്യർദാസ്, ഗഫൂർ വള്ളൂരാൻ, ഹാരിസ് ഇന്ത്യൻ, ഒമർ, ഇലക്ട്രോ റഷീദ്, കാജാമൂഹിയുദീൻ, ഇബ്രാഹിം കാരയിൽ, ജമീല ഇസുദീൻ, റഷീദ ഡാലിയ തുടങ്ങിയവർ പ്രസംഗിച്ചു.

 

District News

ഓര്‍മക്കൂടാരം തീര്‍ത്ത് അവർ ഒത്തുകൂടി

പാലാ: സെന്‍റ് തോമസ് ഹൈസ്‌കൂള്‍ 1975 -76 ബാച്ച് അന്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മക്കൂടാരം തീര്‍ത്ത് പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടി. പഠനകാലത്തെ ഓര്‍മകള്‍ അയവിറക്കിയും പരിചയം പുതുക്കിയും സമ്മേളനം നവ്യനുഭവമായി.
പരിപാടികള്‍ക്ക് പൂര്‍വ വിദ്യാര്‍ഥികൂടിയായ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, കെ.സി. അലക്‌സ്, തോമസുകുട്ടി ചെറുവള്ളില്‍, മനോജ് കാടന്‍കാവില്‍, ലാലിച്ചന്‍ നടയത്ത്, പ്രദീപ്കുമാര്‍, അജിത് കുമാര്‍, ജോസ് ബോബന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

National

മാവോയിസ്റ്റ് ഭീകരതയ്ക്കെതിരെ ഛത്തീസ്ഗഡിൽ സൈനിക നടപടി, രമണ്ണയുടെ സ്മാരകം തകർത്ത് സിആർപിഎഫ്

സുക്മ: മാവോയിസ്റ്റ് ഭീകരതയുടെ നിഴലിലായിരുന്ന ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ വരുംതലമുറയ്ക്ക് ഭയരഹിതമായ ഭാവി ഉറപ്പാക്കാൻ സുപ്രധാന നീക്കവുമായി സിആർപിഎഫ്. ഇതിന്‍റെ ഭാഗമായി മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന രാവുല ശ്രീനിവാസ് എന്ന രമണ്ണയുടെ സ്മാരകം സിആർപിഎഫ് തകർത്തു. സുക്മയിലെ ഗോഗുണ്ട ഗ്രാമത്തിൽ ഇന്നായിരുന്നു സൈനിക നടപടി.

74-ാം ബറ്റാലിയൻ സിആർപിഎഫ് സംയുക്ത ഓപ്പറേഷനിലൂടെയാണ് മാവോയിസ്റ്റ് നേതാവിന്‍റെ സ്മാരകം തകർത്തതെന്ന് അസിസ്റ്റന്‍റ് കമാൻഡന്‍റ് വിദേഖോ കിയെ പറഞ്ഞു.

ഗോഗുണ്ട മേഖല ദീർഘകാലമായി മാവോയിസ്റ്റുകളുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. എന്നാൽ 2025 നവംബർ 20ന് സിആർപിഎഫ് ഇവിടെ ഒരു ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസ് സ്ഥാപിച്ചതോടെ മേഖലയിൽ സൈന്യത്തിന് മേൽക്കൈ ലഭിച്ചു. പ്രദേശത്ത് വൈദ്യുതി, കുടിവെള്ളം എന്നിവ എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഹെലിപ്പാഡ്, സ്കൂൾ കെട്ടിടം എന്നിവയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്.

രാജ്യത്തുനിന്ന് ഇടത് തീവ്രവാദം പൂർണമായും തുടച്ചുനീക്കുക എന്ന കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പാണിതെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. 76 സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ മാവോയിസ്റ്റ് ഭീകരനാണ് രമണ്ണ.

District News

ശ്രീനിവാസൻ അനുസ്മരണം

പാരിപ്പള്ളി: പാരിപ്പളി ഫിലിം സൊസൈറ്റി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ശ്രീനിവാസ െ ന്‍റ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം സിനിമാ - നാടക പ്രവർത്തകനായ ബിജു നെട്ടറ ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡന്‍റ് ഡി. അഷറഫുദ്ദീൻ അധ്യക്ഷനായി.

കല്ലുവാതുക്കൽ പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.ആർ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. റിതിൻ, ഫിലിം സൊസൈറ്റീസ് റീജിയണൽ കൺവീനർ എൻ.സതീശൻ, ഡോ: പ്രിയാസുനിൽ, പുഷ്കിൻ ലാൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഞാൻ പ്രകാശൻ എന്ന സിനിമ പ്രദർശിപ്പിച്ചു.

 

Kerala

കെ.എം. മാണി സ്മാരകത്തിന് സ്ഥലം അനുവദിച്ചത് നല്ല തീരുമാനം, യുഡിഎഫ് നിമിത്തമായതിൽ സന്തോഷം: വി.ഡി. സതീശൻ

തിരുവനന്തപുരം: മുൻമന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായിരുന്ന കെ.എം. മാണിക്ക് സ്മാരകം പണിയാൻ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച സർക്കാർ നടപടി നല്ല തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആ സ്ഥലം കിട്ടാൻ യുഡിഎഫ് നിമിത്തമായതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന തലമുറ കെ.എം മാണിസാർ ആരായിരുന്നു എന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് ഒരു സ്മാരകം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോൾ എങ്ങനെ വന്നു. ഇക്കാര്യം ഇടതുപക്ഷംതന്നെ ചെയ്യണം. കാരണം അദ്ദേഹത്തെ അങ്ങനെയെല്ലാം അപമാനിക്കാൻ ശ്രമിച്ച ആളുകളാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്.

മാണിസാർ ജീവിച്ചിരിക്കുമ്പോൾ നരകത്തീയിൽ വെന്തുമരിക്കണമെന്ന് പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കൾ. അങ്ങനെ നരകത്തീയിൽ വെന്തുമരിക്കണമെന്ന ശാപവാക്കുകൾ ചൊരിഞ്ഞ കെ.എം. മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം പണിയാൻ അതേ ആളുകൾത്തന്നെ സ്ഥലം അനുവദിച്ചതിലെ സന്തോഷം പങ്കുവയ്ക്കുന്നെന്നും സതീശൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുമായുള്ള ചാറ്റ് പുറത്തുവിട്ട ഫെന്നി നൈനാന്‍റെ നടപടി ചൂണ്ടിക്കാട്ടിയപ്പോൾ, സ്ത്രീകളെ ആര് അപമാനിക്കാൻ ശ്രമിച്ചാലും അത് അനുവദിക്കില്ല. അങ്ങനെയുള്ളവർക്ക് പാർട്ടി താക്കീത് കൊടുക്കും. ആവർത്തിച്ചാൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു.

ഐഷ പോറ്റി കോൺഗ്രസിലേക്ക് വന്നപ്പോൾ സിപിഎം നേതാക്കൾക്ക് എന്തൊരു സങ്കടമാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എത്ര സിപിഎം നേതാക്കൻമാർ ബിജെപിയിലേക്ക് പോയി. അപ്പോഴൊന്നും സങ്കടമില്ല. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോഴാണ് വിഷമം.

എകെജി സെന്‍ററിലിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നവർ എന്തൊക്കെയാണ് ചെയ്യുന്നത്. ഷാനിമോൾ ഉസ്മാൻ സിപിഎമ്മിൽ ചേരുമെന്ന് വാർത്ത കൊടുത്തു. തന്നെക്കുറിച്ച് ഒരു 10 കാർഡുകൾ എല്ലാ ദിവസവും ഇടുന്നുണ്ട്.

ലോകംകണ്ട ഏറ്റവുംവലിയ കൊള്ളക്കാരനാണ് താനെന്നാണ് പ്രചരണം. അതിലൊന്നും ഒരു വിരോധവുമില്ല. അതുവഴി നല്ല പബ്ലിസിറ്റിയാണ് അവർ തനിക്കു നൽകുന്നത്. അവിടെയിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നയാളെ നമ്മൾക്കറിയാമെന്നും സതീശൻ വ്യക്തമാക്കി.

District News

സി.എം. ജോർജ് അനുസ്മരണം

തൃശൂർ: കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സ്ഥാപക പ്രസിഡന്‍റ് സി.എം. ജോർജ് അനുസ്മരണം സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.വി. അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു.


സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് കുഞ്ഞാവു ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എ.ജെ. ഷാജഹാൻ, കെ. അഹമ്മദ് ഷെരീഫ്, സണ്ണി പൈന്പിള്ളിൽ, ബാപ്പു ഹാജി, എൻ.ആർ. വിനോദ് കുമാർ, വി.ടി. ജോർജ്, ബിജു എടക്കളത്തൂർ, സീജോ ചിറക്കേക്കാരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

District News

കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി


കല്ലൂർക്കാട്: കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഇന്നു മുതൽ പത്തുവരെ നടക്കും. ഇതോടനുബന്ധിച്ചുള്ള വിളംബര റാലി ഇന്ന് മൂന്നിന് ആരംഭിക്കും. എട്ടിന് രാവിലെ 10ന് സ്കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് കൊച്ചുകുടി പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് 2.30ന് പൂര്‍വ വിദ്യാര്‍ഥികളായ വൈദികരുടെ നേതൃത്വത്തില്‍ സമൂഹബലി. വൈകുന്നേരം അഞ്ചിന് പൂര്‍വ വിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും.
10ന് വൈകുന്നേരം പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജൂബിലി ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിക്കും. എംഎല്‍എമാരായ മാത്യു കുഴല്‍നാടന്‍, പി.ജെ. ജോസഫ്, ആന്‍റണി ജോണ്‍ തുടങ്ങിയവർ പ്രസംഗിക്കും. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികളായ 75 കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലയരങ്ങ്, വോയിസ് ഓഫ് കൊച്ചിന്‍ അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ എന്നിവ അരങ്ങേറും.

District News

കെ. കരുണാകരൻ അനുസ്മരണം

വൈക്കം: വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ 15-ാം ചരമവാർഷികം ആചരിച്ചു. വൈക്കം സ്വകാര്യ ബസ്റ്റാൻഡിനു സമീപത്ത് ടൗൺ മണ്ഡലം പ്രസിഡന്‍റ് സോണി സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി എ. സനീഷ്കുമാർ, അയ്യേരി സോമൻ, എം.ടി. അനിൽകുമാർ, ജോർജ് വർഗീസ്, പ്രീത രാജേഷ്, വി. അനൂപ് ,സൗദാമിനി അഭിലാഷ്, ഗീതാ പുരുഷൻ, എൻ.ആർ.രതിമോൾ, കെ.കെ. ഷാജി, കെ.എൻ. രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.


വൈക്കം: വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്‍റെ 15-ാം ചരമവാർഷികദിനം ആചരിച്ചു. പ്രസിഡന്‍റ് പി.ഡി. ഉണ്ണിയുടെ അധ്യക്ഷതയിൽ നടത്തിയ അനുസ്മരണ സമ്മേളനം കെപിസിസിഅംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാംറാവുത്തർ, ജയ്ജോൺ, ഷാജി വല്ലൂത്തറ, ഷഡാനനൻ നായർ, ബി. ചന്ദ്രശേഖരൻ, കെ. ബിനിമോൻ, പി. ടി. സുഭാഷ്, കെ.കെ. സചിവോത്തമൻ, സന്തോഷ് ചക്കനാട് തുടങ്ങിയവർ പ്രസംഗിച്ചു.

District News

ഇന്ദിരാഗാന്ധി അനുസ്മരണം

പാലക്കാട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41 ാം രക്തസാക്ഷിത്വദിനത്തിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രസിഡന്‍റ് എ. തങ്കപ്പന്‍റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ഡിസിസി ജനറൽസെക്രട്ടറിമാരായ വി. രാമചന്ദ്രൻ, സി. ബാലൻ, യുഡിഎഫ് കണ്‍വീനർ പി. ബാലഗോപാൽ, ഐഎൻടിയുസി നേതാവ് ചിങ്ങന്നൂർ മനോജ്, പി.എച്ച്. മുസ്തഫ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.വി. സതീശൻ, സുധാകരൻ പ്ലാക്കാട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ എസ്. സേവിയർ, എസ്.എം. താഹ, അനിൽ ബാലൻ, എ. രമേശ്, നഗരസഭാ അംഗങ്ങളായ എ. കൃഷ്ണൻ, മിനി ബാബു, അനുപമ പ്രശോഭ്, സാജോ ജോണ്‍, നേതാക്കളായ വി. മോഹൻ, സി. കിദർ മുഹമ്മദ്, എച്ച്.എ. സത്താർ, മോഹൻ ബാബു, ഹരിദാസ് മച്ചിങ്ങൽ, രാജീവ് രാമനാഥ്, ഫ്രിന്‍റോ ഫ്രാൻസിസ്, കണ്ണൻ നായർ, എം. വത്സകുമാർ, സെൽവൻ, പി.എം. വത്സൻ, പുഷ്പവല്ലി നന്പ്യാർ, ബി.ആർ. കുട്ടൻ എന്നിവർ പങ്കെടുത്തു.

പെരുവെമ്പ്: പെരുവെമ്പ് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി അനുസ്മരണം നടത്തി. പെരുവെമ്പ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് അജീഷ് അധ്യക്ഷത വഹിച്ചു. വി. ബാബു, മണ്ഡലം പ്രസിഡന്‍റ് പി. സുരേഷ് ബാബു, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി പി.വി. വത്സൻ, ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറിമാരായ ചന്ദ്രൻ, വി. ജയദാസ്, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രട്ടറി നിഷാന്ത്, ഐസിഎസ് പ്രവീൺ, ഡികെടിഎഫ് മണ്ഡലം പ്രസിഡന്‍റ് എം. സൈനുദ്ദീൻ, എൻ. സന്തോഷ്‌കുമാർ, കെ. കുഞ്ചു, മുരുകേശൻ, എ. ശരത്, സുരേഷ്, ലക്ഷ്മണൻ, സി.പി. പ്രേംകുമാർ, എൽ.ജി. മണി, സുധാകരൻ എന്നിവർ പ്രസംഗിച്ചു.

കഞ്ചിക്കോട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41ാം ചരമവാർഷികവും അനുസ്മരണയോഗവും സംഘടിപ്പിച്ചു. പുതുശേരി മണ്ഡലം ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷനും കോൺഗ്രസ് കൂട്ടായ്മയും സംയുക്തമായാണ് ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചത്. കഞ്ചിക്കോട് സത്രപ്പടിയിൽ നടന്ന അനുസ്മരണയോഗം ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കളരിക്കൽ രാജേന്ദ്ര പണിക്കർ ചടങ്ങിൽ അധ്യക്ഷനായി. യോഗത്തിൽ എം. കന്തകുമാരൻ, അന്തോണിസാമി, പി.കെ. പ്രതീഷ് കുമാർ, ഹനീഫ, എ.വി.പി. മണി, എസ്. മുനിയപ്പൻ തുടങ്ങിയർ പ്രസംഗിച്ചു. ദേശരക്ഷാപ്രതിജ്ഞയും എടുത്തു.

Latest News

Corehub Up