Kerala
പത്തനംതിട്ട: വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഡാമുകൾ തുറക്കുന്നു. മണിയാർ, മൂഴിയാർ, കക്കി, ഗവി, കൊച്ചു പന്പ എന്നീ ഡാമുകളാണ് തുറക്കുന്നത്.
ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതികൂല കാലാവസ്ഥ, ശക്തമായ മഴ, മണ്ണിടിച്ചിൽ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ ജില്ലാ കളക്ടർ താൽക്കാലികമായി നിരോധിച്ചു.
എന്നാൽ, ശബരിമല തീർഥാടനത്തിന് ഈ നിയന്ത്രണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് ദർശനത്തിനായി എത്തുന്ന തീർഥാടകർക്ക് യാത്ര തുടരാമെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
Sports
ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി. സിന്ധു. ഞായറാഴ്ച ടോക്കിയോയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു തന്റെ ആദ്യ ജപ്പാൻ ഓപ്പൺ കിരീടവും കരിയറിലെ ആദ്യ സൂപ്പർ 750 കിരീടവും സ്വന്തമാക്കിയത്.സ്കോർ: 21-17, 21-17.
രണ്ട് വർഷത്തിലേറെ നീണ്ട കിരീട വരൾച്ചയ്ക്ക് അറുതി വരുത്തിയ ഈ വിജയം, 2019 ലെ ലോക ചാമ്പ്യൻഷിപ്പിന് ശേഷം സിന്ധു നേടുന്ന ഏറ്റവും വലിയ കിരീടം കൂടിയാണ്. ഇതിനുമുമ്പ് 2024 ലെ സയ്യിദ് മോദി ഇന്റർനാഷണലിലാണ് സിന്ധു കിരീടം നേടിയത്.
യമാഗുച്ചി തന്റെ ആറാമത്തെ ജപ്പാൻ ഓപ്പൺ ഫൈനലാണ് കളിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരു മത്സരത്തിലും ജാപ്പനീസ് താരത്തെ തോൽപ്പിക്കാൻ സിന്ധുവിന് കഴിഞ്ഞിരുന്നില്ല. ഈ വർഷം ആദ്യം നടന്ന മലേഷ്യൻ ഓപ്പണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ, ആദ്യ ഗെയിമിന് ശേഷം യമാഗുച്ചി പരിക്കേറ്റ് പിന്മാറുകയായിരുന്നു.
Sports
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു വനിതാ വിഭാഗം പ്രീക്വാര്‍ട്ടറില്‍.
മലേഷ്യയുടെ വോങ് ലിംഗ് ചിംഗിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് സിന്ധു റൗണ്ട് ഓഫ് 16ലേക്ക് മുന്നേറിയത്. സ്കോര്‍: 21-14, 21-11. ഇന്നു നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ ഹാന്‍ യുഎയാണ് സിന്ധുവിന്റെ എതിരാളി.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സംഖ്യം ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. സാത്വിക് സായ്രാജിന്റെ തോളിനു പരിക്കേറ്റതോടെ മത്സരം പൂര്‍ത്തിയാക്കാതെ ഇന്ത്യന്‍ സഖ്യം പിന്മാറുകയായിരുന്നു.
International
പാരീസ്: ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ പൂർണമായും തുറന്നുനൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കയുടെ നാവിക ഉപരോധം നീക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ സമാധാനക്കരാർ പൂർണരൂപത്തിൽ ഒപ്പുവയ്ക്കുന്നതോടെ കപ്പൽ ഗതാഗതം സാധാരണ നിലയിലാകും.
നേരത്തെ, സമാധാന കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഡിജിറ്റലായി ഒപ്പുവെച്ചുവെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങാന്‍ തുടങ്ങിയതായി ട്രംപ് പറഞ്ഞു. സുരക്ഷിതമായ തെക്കന്‍ പാതയിലൂടെയാണ് അവ കടന്നുപോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
Kerala
മണ്ണാർക്കാട്: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിനുതന്നെ തുറന്നുപ്രവർത്തിക്കുന്നതിനുള്ള വിപുലമായ തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
പുതിയ അധ്യയനവർഷത്തെ ഏറ്റവും മികച്ച രീതിയിൽ സ്വാഗതംചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേർത്തു നിർദേശങ്ങൾ നൽകിയതായി മന്ത്രി പറഞ്ഞു.
സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ കർശനനിർദേശം നൽകി.
District News
നെയ്യാറ്റിന്‍കര: പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നഗരസഭ പരിധിയിലെ പല പൊതുവിദ്യാലയങ്ങളിലും ശുചീകരണ പ്രവൃത്തികള്‍ തുടങ്ങിയില്ലെന്ന് ആക്ഷേപം.
നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാലയങ്ങളുടെയെല്ലാം സ്ഥിതി ഏറെക്കുറെ ഒരേപോലെയാണ്. മഴ തുടങ്ങിയതിനു ശേഷമാണ് മഴക്കാല പൂര്‍വ ശുചീകരണത്തിനു തുടക്കം കുറിച്ചതെന്ന് ആരോപണമുണ്ട്. മുന്‍കാലങ്ങളിലെ രീതി ആവര്‍ത്തിച്ചെന്ന ആക്ഷേപവും അക്കാര്യത്തില്‍ പറയപ്പെടുന്നു.
അതേ സമയം, പൊതുവിദ്യാലയങ്ങളുടെ കാര്യത്തില്‍ നഗരസഭ ജാഗ്രത പുലര്‍ത്തിയേ മതിയാകൂവെന്നു രക്ഷിതാക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടി. പല വിദ്യാലയങ്ങളിലെയും ക്ലാസ് മുറികള്‍ക്കു സമീപം കാടുംപടര്‍പ്പും വളര്‍ന്നിട്ടുണ്ട്. രണ്ടുമാസത്തെ മധ്യവേനലവധിക്കാലത്ത് സ്കൂള്‍ പരിസരം വൃത്തിയോടെ സൂക്ഷിക്കുന്നതില്‍ വേണ്ടത്ര സൂക്ഷ്മത പുലര്‍ത്താറില്ലെന്ന പരാതി അധികൃതര്‍ മുഖവിലയ്ക്കെടുക്കാറുമില്ല.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും സംയുക്തമായി പ്രവര്‍ത്തിച്ചാലേ സ്കൂള്‍ പരിസരങ്ങളിലെ കാടും പടലവുമെല്ലാം പ്രവേശനോത്സവത്തിനു മുന്‍പ് വെട്ടിത്തെളിക്കാനാവുകയുള്ളൂ. ആരോഗ്യവിഭാഗത്തിനു കീഴിലുള്ള നഗരസഭ ശുചീകരണ ജീവനക്കാരെയാണ് പലപ്പോഴും പൊതുവിദ്യാലയ പരിസരം പ്രവേശനോത്സവത്തിനു മുന്നോടിയായി വൃത്തിയാക്കാന്‍ നിയോഗിക്കാറുള്ളത്.
വിദ്യാലയങ്ങളിലെ അധ്യാപകരും രക്ഷിതാക്കളും ഒരേമനസോടെ തദ്ദേശസ്വയംഭരണ സ്ഥാ പനങ്ങളിലെ ജനപ്രതിനിധികളുമായി സഹകരിച്ച് രംഗത്തിറങ്ങിയാല്‍ ഈ കാടും പടലവുമൊക്കെ വെട്ടിത്തെളിച്ച് സ്കൂള്‍ പരിസരം മനോഹരമാക്കാനാവുമെന്ന ആശയം നെയ്യാറ്റിന്‍കര നഗരസഭയില്‍ പ്രാവര്ത്തികമാകാറില്ലെന്നും ആക്ഷേപമുണ്ട്. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ അങ്ങിങ്ങായി ശുചീകരണ പ്രവൃത്തികള്‍ നടക്കാറുള്ളതാണ് പതിവെന്ന ആരോപണവും കുറവല്ല.
Sports
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബൗഡ്മിന്റണിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ കടന്നു. ഇന്ന് നടന്ന പുരുഷ ഡബിൾസ് വിഭാഗം ക്വാർട്ടറിൽ ജപ്പാന്റെ തമുക്കി നൊമൂറ-യുയ്ച്ചി ഷിമോഗാമി സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 21-12, 21-13.
ശനിയാഴ്ചയാണ് സെമി ഫൈനൽ പോരാട്ടം. സെമിയിൽ മലേക്ഷ്യയുടെ ഗോഹ് സെ ഫെയ്-നൂർ ഇസുദ്ദീൻ സഖ്യമാണ് സാത്വിക്-ചിരാഗ് സഖ്യത്തിന്റെ എതിരാളികൾ.
Kerala
തിരുവനന്തപുരം: ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നടതുറന്ന് ദീപം തെളിയിച്ചു.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. വെള്ളിയാഴ്ച രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. പൂജകൾ പൂർത്തിയാക്കി 19ന് രാത്രി പത്തിന് നട അടയ്ക്കും. പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് 25ന് വീണ്ടും നടതുറക്കും. 26നാണ് പ്രതിഷ്ഠാദിനം.
Kerala
പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട 12ന് വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നടതുറന്ന് ദീപം തെളിയിക്കും.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. 13ന് രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കുക. 13 മുതൽ ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കുംഭമാസ പൂജകൾ പൂർത്തിയാക്കി 17ന് രാത്രി പത്തിന് നട അടയ്ക്കും.
Education
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ നാലുവര്‍ഷ ഓണേഴ്സ് ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബികോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ ബിരുദ പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം കാപിറ്റല്‍ സെന്ററിലും മറ്റ് പ്രോഗ്രാമുകള്‍ പെരിയ കാമ്പസിലുമാണ് നടക്കുന്നത്.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി- യുജി) യിലൂടെയാണ് പ്രവേശനം. 30നു രാത്രി 11.50 വരെ www.cukerala.ac.in, www.cuet.nta.nic.in എന്നിവ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. 31നു രാത്രി 11.50 വരെ ഫീസ് അടയ്ക്കാം.
പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് അഞ്ചു ശതമാനം ഇളവ് ലഭിക്കും. ഫെബ്രുവരി രണ്ടു മുതല്‍ നാല് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും.
പരീക്ഷാകേന്ദ്രം സംബന്ധിച്ച അറിയിപ്പ് പിന്നീട് ലഭിക്കും. മേയ് 11 മുതല്‍ 31 വരെ തീയതികളിലാകും പരീക്ഷ.
Kerala
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം 4.55ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
ഉച്ചയ്ക്ക് ഒന്നു മുതല്‍ സന്നിധാനത്തേക്ക് കടത്തിവിട്ട ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദർശനത്തിനായി നടപ്പന്തലിൽ കാത്തിരുന്നത്.
കഴിഞ്ഞ ഒരുവര്‍ഷത്തെ ശബരിമല മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി ടി.വാസുദേവന്‍ നമ്പൂതിരിയും രാത്രി 10ന് നടഅടച്ചശേഷം പതിനെട്ടാംപടി ഇറങ്ങി നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.