Kerala
കൊച്ചി: കാലവര്‍ഷം ശക്തിപ്പെട്ടതോടെ അങ്കമാലി എംസി റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടച്ചു. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമായി മാറിയിരുന്നു. കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിക്കുന്ന വണ്ടികളും അപകടത്തില്‍ പെട്ടിരുന്നു.
അടിയന്തരമായി കുഴികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് പൊതുമരാമത്ത് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റോഡിലെ കുഴികള്‍ പാച്ച് വര്‍ക്ക് നടത്തി അടയ്ക്കാന്‍ ആരംഭിച്ചത്. ഇന്നലെയും ഇന്നുമായാണ് കുഴികള്‍ അടച്ചത്.
District News
തളിക്കുളം: മുറ്റിച്ചൂർ പാലത്തിനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന തളിക്കുളം - മുറ്റിച്ചൂർ റോഡിലെ കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിന്റെ ഒരു ഭാഗം തളിക്കുളം പഞ്ചായത്തിന്റെയും മറ്റൊരു ഭാഗം നാട്ടിക പഞ്ചായത്തിന്റെയും കീഴിലാണ്. 400 മീറ്റർ മാത്രം നീളമുള്ള റോഡിന്റെ പകുതിയിലധികം ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ യാത്ര ദുഷ്കരമാണ്.
മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായി. വീതി കുറഞ്ഞ റോഡിൽ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി അടക്കുകയോ മെറ്റലിംഗ് നടത്തി ടാറിംഗ് നടത്തുകയോ ചെയ്തിട്ടില്ല. ഇതുമൂലം രണ്ടു ഭാഗത്തുനിന്നും ഒരേ സമയം വാഹനങ്ങൾ എത്തിയാൽ ഗതാഗതക്കുരുക്കും പതിവാണ്. വലിയ ടിപ്പർ പോലുള്ള വാഹനങ്ങൾ കുഴിയിൽ ചാടുമ്പോൾ സമീപത്തെ വീടുകളിൽ വരെ ഇതിന്റെ പ്രകമ്പനം ഉണ്ടാകുന്നതായും പറയുന്നു.
സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വിദ്യാർഥികൾ അടക്കമുള്ളവർ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്. പഞ്ചായത്ത് ഭരണ സമിതികൾ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനോ കുഴികൾ അടയ്ക്കാനോ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
District News
നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണിനെ പച്ചടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ മധ്യത്തിൽ അപകടക്കെണിയൊരുക്കി കുഴി. പച്ചടി ജംഗ്ഷനില്‍നിന്ന് ഏതാനും മീറ്ററുകള്‍ ദൂരെ പാതയുടെ കുറുകെ സ്ഥാപിച്ചിരിക്കുന്ന സ്ലാബ് പൊട്ടിയാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിൽ കുഴി രൂപപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
അപകടം ഒഴിവാക്കാന്‍ നാട്ടുകാര്‍ കല്ലുകള്‍ ഇട്ടതു മാത്രമാണ് ആകെ ചെയ്തിട്ടുള്ളത്. ഐഎച്ച്ആര്‍ഡി കോളജ്, സ്കൂള്‍, ആരാധനാലയങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. വീതി കുറഞ്ഞ റോഡില്‍ തിരക്ക് അനുഭവപ്പെടുന്ന സമയം ഗര്‍ത്തം ഒഴിവാക്കി പോകാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. പൊട്ടിയ സ്ലാബ് മാറ്റി അപകടം ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
District News
സുൽത്താൻ ബത്തേരി: ബത്തേരി ഫൂട്ട്ബോൾ റോഡിലും ഗാന്ധി ജംഗ്ഷൻ പരിസരത്തുമായി ഫൂട്പാത്തിൽ കുഴികൾ രൂപപ്പെട്ടതോടെ കാൽനടയാത്രക്കാർ ബുദ്ധിമുട്ട് നേരിടുകയാണ്.
ഗാന്ധി ജംഗ്ഷനിൽ റോഡിന്റെ ഒരു വശം പൊളിഞ്ഞ് താഴ്ന്നതും റോഡിന്റെ വീതി കുറവായതും മൂലം വാഹനങ്ങൾ തിരിഞ്ഞു പോകുന്പോൾ കാൽനടയാത്രക്കാർക്ക് ആശ്രയിക്കേണ്ടി വരുന്ന ഫൂട്പാത്തിലാണ് കുഴികൾ രൂപപ്പെട്ടത്. കുഴികൾ മൂലം അപകട സാധ്യത വർധിച്ചതോടെ സ്ഥലത്ത് കട്ടകളും കന്പുകളും വച്ച് താത്ക്കാലികമായി അപായ സിഗ്നൽ നൽകിയിരിക്കുകയാണ്.
എങ്കിലും തിരക്കേറിയ ഈ ഭാഗത്ത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താത്ത പക്ഷം വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിലക്കുന്നതായി നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെട്ട് ഫൂട്പാത്ത് പുനർനിർമിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് പൊതുജനങ്ങളും വ്യാപാരികളും ആവശ്യപ്പെട്ടു.